Tuesday, September 17, 2024

‘അന്താസ്’ സിനിമയും സീതാറാം യെച്ചൂരിയും തമ്മിലെന്ത് ബന്ധം?






 കലാസമൂഹം ജനപ്രിയ കലാരൂപങ്ങളിലൂടെ രാഷ്ട്രീയം ചർച്ച ചെയ്തിരുന്നതിന്റെ അടയാളം കൂടിയാണ് നാം സീതാറാമിനൊപ്പം ചർച്ച ചെയ്തത്
നന്ദി ഇന്നാണ് വായിച്ചത് - വീണ്ടും നന്ദി പ്രധാനമായും മനസ്സിൽ വന്നത് ഉറുദുവും ഹിന്ദിയും തമ്മിലുള്ള ബന്ധമാണ് - ഇന്ന് അതിനെ തകർക്കാൻ ശ്രമിക്കുന്ന പുതിയ സംസ്‌കൃതവത്കരിച്ച ഹിന്ദി പ്രചാരണവും; ശുക്രിയ ചില വാത് വെയ്പുകൾ ആയിക്കഴിഞ്ഞല്ലോ ? ഒരുകാലഘട്ടം വരെ ഹിന്ദി സിനിമ ഉറുദു സിനിമ എന്ന് വേർതിരിക്കുക വയ്യായിരുന്നു; പാട്ടിലും സംഭാഷണത്തിലും. ശുദ്ധവാദികൾ എല്ലാത്തിലും കൈവെക്കും, എല്ലാത്തിനെയും വിഘടിക്കും, എല്ലാം തൂളാക്കും. ഒന്നിപ്പിൻ്റെ സൗന്ദര്യം ഒന്നൊന്നിനില്ല. 


 ഇപ്പൊ ഓണം ഒരുമതക്കാരുടേത് മാത്രമാണ് എന്നാണ് പുതുത്. ഉറുദുവും ഹിന്ദിയും തമ്മിലുള്ള ഇണപിരിയാൻ കഴിയാത്തവിധത്തിലുള്ള ചരിത്രപരവും ശാസ്ത്രീയവുമായ നിരീക്ഷണങ്ങൾ Peggy Mohan ൻ്റെ Wanderers, Kings, Merchants - The story of India Through Its Languages എന്ന പുസ്തകത്തിലുണ്ട്. ഭാഷ, അതിന്റെ തനതും ശുദ്ധവുമെന്ന നുണ, എങ്ങനെ വഴങ്ങുന്നു, വളയുന്നു പുത്തൻ നാമ്പുകളിൽ പുതുപുഷ്പങ്ങൾ വിരിയിക്കുന്നു, അമ്മയും അച്ഛനും ഭാഷയെ എങ്ങനെ വ്യത്യസ്തമായി മക്കളിൽ ചെലുത്തുന്നു എന്നൊക്കെ പെഗ്ഗി വളരെ ആസ്വാദനപരമായ രീതിയിൽ വിവരിക്കുന്നു.

Wednesday, September 11, 2024

മഹാകവി ചങ്ങമ്പുഴയുടെ ജന്മദിനമാണ് ഒക്ടോബർ പത്താംതീയതി

*മഹാകവി ചങ്ങമ്പുഴയുടെ ജന്മദിനമാണ് ഒക്ടോബർ പത്താംതീയതി* ഏറെക്കുറെ പൂർണ്ണമായ കൃതികൾ ഇവിടെ കാണാം - https://postimg.cc/ZCbMMKYK ഒരു മേഘ ജ്യോതിസ്സുതന്നെയായിരുന്നു ചങ്ങമ്പുഴ—കേരളമൊട്ടാകെ പ്രകാശംവീശിയ ഒരു ക്ഷണപ്രഭാവിളയാട്ടം. ഏതാണ്ടൊരത്ഭുതം തന്നെയായിരുന്നു അതു്—ആ വരവും വിലാസവും വിലയവും. മുപ്പത്താറെണ്ണുന്നതിനു മുൻപേ, ആ നന്മ നിറഞ്ഞ ഹൃദയം നിഷ്പന്ദമായിപ്പോയി! കീറ്റ്സ് ഇരുപത്തിയഞ്ചിൽ മരണമടഞ്ഞു. ഷെല്ലി യും ബയറണും നാൽപതു തികച്ചില്ല. ചങ്ങമ്പുഴ യും അവരുടെ ചേരിയിൽ ചേർന്നു. അസാധാരണമായ വളർച്ച അൽപ്പായുസ്സിൽ അവസാനിക്കുമായിരിക്കാം. ഒറ്റക്കുതിപ്പുകൊണ്ടു്, ഇങ്ങനെ ഇടവും വലവും നോക്കാതെ പെട്ടെന്നു ജനഹൃദയങ്ങളിലേയ്ക്കു പാഞ്ഞുചെന്ന മറ്റൊരു കവിയുണ്ടെന്നു തോന്നുന്നില്ല. കൗമാരദശ കഴിഞ്ഞപ്പോഴേയ്ക്കും ഉണ്ടായ ആ ഒറ്റക്കുതിപ്പാണു് രമണൻ. “ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ പാരിൽ പരക്ലേശവിവേകമുള്ളൂ” എന്ന ചൊല്ലു് ചങ്ങമ്പുഴയെ സംബന്ധിച്ചിടത്തോളം നൂറുശതമാനവും അർത്ഥവത്താണു്. ഇത്ര സ്വാഭാവികമായി ആർജ്ജവസുന്ദരമായ മനസ്സോടെ പരക്ലേശവിവേകം പ്രകാശിപ്പിച്ചിട്ടുള്ളവർ ചുരുക്കമാകുന്നു. ജീവിത ക്ലേശങ്ങളുള്ള ഒരു സാഹിത്യകാരൻ തിരുവിതാംകൂർ ജയിലിൽ അടയ്ക്കപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനുള്ള പദ്ധതികളാലോചിച്ചു ഞാനുൾപ്പെടെ പലരും കാലം നീട്ടിക്കൊണ്ടിരുന്നു. ചങ്ങമ്പുഴ പദ്ധതിനിർമ്മാണത്തിനൊന്നും കാത്തിരുന്നില്ല. ഉടൻ അയച്ചു കൊടുത്തു അപ്പോൾ കൈവശമുണ്ടായിരുന്ന നൂറുരൂപ. “ഒന്നുകിൽ ഈശ്വരൻ അല്ലെങ്കിൽ രാജാവു്, അതുമല്ലെങ്കിൽ പൂർവ്വ സൂരികൾ—ചിലപ്പോൾ ഇവരെല്ലാംതന്നെ ഒത്തു ചേർന്നൊരു സംഘമായി സാഹിത്യകാരന്റെ മുൻപിലങ്ങനെ വിലങ്ങടിച്ചുനിൽക്കുന്നു! അവരെ കാണാത്ത ഭാവംനടിച്ചു കടന്നുപോകാനുള്ള കരൾക്കരുത്തു സാഹിത്യകാരനുണ്ടാകുന്നില്ല. കാവടിപോലെ വളഞ്ഞുപൊങ്ങുന്ന ആ നട്ടെല്ലു കാമ്യമായ വിനയത്തിന്റെ വിജയദണ്ഡമായി വാഴ്ത്തപ്പെടുകയും ഗതാനുഗതികരായ ആരാധകന്മാരാൽ ആ മാമൂൽതന്നെ തുടർച്ചയായി ആവർത്തിക്കപ്പെടുകയും ചെയ്യുന്നു.” കോട്ടയത്തുവച്ചു നടന്ന പുരോഗമനസാഹിത്യസമ്മേളനത്തിൽ ചങ്ങമ്പുഴ വായിച്ച അധ്യക്ഷ പ്രബന്ധത്തിലെ ഒരു ഭാഗമാണിതു് അദ്ദേഹത്തിന്റെ വിചാര ഗതിയുടെ സ്വഭാവവും സ്വത്രന്തതയും ആ പ്രബന്ധത്തിൽ ആദ്യന്തം പ്രതിഫലിക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ സുമധുരഗാനങ്ങൾക്കു മാറ്റുകൂട്ടുവാനും ഈ സ്വതന്ത്ര ചിന്ത ഉപകരിച്ചിട്ടുണ്ടു്. വിഷാദാത്മകങ്ങളായ പ്രണയഗാനങ്ങൾകൊണ്ടുമാത്രം തൃപ്തിപ്പെടാതെ അദ്ദേഹം കൊള്ളരുതാത്തതൊക്കെ ‘ചുട്ടെരിക്കാൻ’ കൂടി സന്നദ്ധനായതു് ഇതുകൊണ്ടാണു്. [അവലംബം - ചങ്ങമ്പുഴ—ഒരനുസ്മരണം / കുറ്റിപ്പുഴ കൃഷ്ണപിള്ള]

Tuesday, September 10, 2024

ഓണം - ഓണാഘോഷം

എല്ലാ ആഘോഷങ്ങളും നല്ലതാണ്; വിശിഷ്യാ ഓണാഘോഷം. ഓണം തന്നെ എല്ലാരും ഒന്നുപോലെ എന്നാണല്ലോ - ഒന്നിനും കുറവില്ലാത്ത കാലം വരട്ടെ; പക്ഷെ അതുവരെ ഒന്നിന് പോലും ഇല്ലാത്തവരെയും സ്മരിക്കണം. എന്തെങ്കിലുമൊക്കെ അവരുമായി പങ്കുവെക്കേണ്ടേ ? ANTC യും ചെയ്തു / ചെയ്യുമെന്നുതന്നെ കരുതാം, കാരണം അവർ നമ്മുടെ തുടക്കമാണ്, താങ്ങാണ്, തുണയാണ്. ആഘോഷങ്ങൾ വെറും സ്വയാഘോഷങ്ങളാവുന്ന കാലമാണിത് - അവനവനിലേക്ക് മാത്രമായി ചുരുങ്ങുന്ന സെല്ഫിക്കാലം. ചരിത്ര-പ്രകൃതി-നിർമ്മിത ദൃശ്യങ്ങൾപോലും പൃഷ്ടംകാട്ടിയാണ് പടമെടുപ്പ്. ചരിത്രാതീതകാലംതൊട്ട് ആഘോഷങ്ങൾ ഒന്നിച്ചൊന്നായി, കൂട്ടമായി കൂട്ടരുമായി, കൂട്ടംകൂടിയാണ്; ആരെയും ഒഴിവാക്കാറില്ല. ചേരാൻ കഴിയാത്തവർക്ക് നല്കിയിട്ടാണ് ആഘോഷക്കാർ സ്വയംഭുജിക്കാറ്. അടിച്ചു പൊളിച്ചു തീർക്കുന്നതിന്റെ, കുടിക്കുംതീനിക്കും വകയിരുത്തുന്നതിന്റെ ഒരു ചെറിയപങ്ക് അതൊന്നുമില്ലാത്തവന്റെ അവകാശമായി കാണാൻ തുടങ്ങണം. ഇത് പറയണം, ആവശ്യപ്പെടണം, ഇല്ലെപിന്നെ നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് വാതോരാതെ ഊറ്റംകൊള്ളുകയും സ്വന്തം അപ്പനപ്പൂപ്പഅമ്മൂമ്മമാർ ആ കാലങ്ങളിൽ എന്തെടുക്കുകയായിരിന്നു എന്നന്വേഷിക്കാത്ത പോലെ തുടരാം. ഓണത്തിനെ കുറിച്ചുള്ള അത്ര പതിവില്ലാതെ ആലോചനകൾ ഇങ്ങനെയൊക്കെയാണ്:- ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എന്‍.വി കൃഷ്ണവാര്യര്‍ പറഞ്ഞുവെച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസീറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ഗോത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസീറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്കുമുമ്പ് തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടുകൂടിയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി തെളിവായി സൂചിപ്പിക്കുന്നുണ്ട്. മലബാര്‍ മാന്വലിന്റെ കര്‍ത്താവ് ലോഗന്റെ അഭിപ്രായത്തില്‍ എ.ഡി 825 മുതലാണ് ഓണം ആഘോഷിച്ചുതുടങ്ങിയത്. മഹാബലിയുടെ ഓര്‍മക്കായ് ഭാസ്‌കരന്‍ രവിവര്‍മ്മയാണ് ഇത് ആരംഭിച്ചതെന്നും ലോഗന്‍ അഭിപ്രായപ്പെടുന്നു. കേരളചരിത്ര കര്‍ത്താവ് കെ.കെ കൃഷ്ണപിഷാരടി എ.ഡി 620നും 670നും ഇടയില്‍ ഓണം ആഘോഷിക്കാന്‍ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരി അല്‍ബിറൂണിയും 1154ല്‍ വന്ന ഈജിപ്ഷ്യന്‍ സഞ്ചാരി അല്‍ ഇദ്‌രീസിയും 1159ല്‍ ഫ്രഞ്ച് സഞ്ചാരി ബെഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്. പതിനാലം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഉണ്ണുനൂലി സന്ദേശത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദ്ദണ്ഡ ശാസ്ത്രികളുടെ കൃതികളിലും ഓണത്തെകുറിച്ച് പരാമര്‍ശമുണ്ട്. 1286ല്‍ മതപ്രചരണാര്‍ഥം കേരളത്തിലെത്തിയ ഫ്രയര്‍ ഒഡോറിക്കും 1347ല്‍ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരിച്ചുവരവുകളെപ്പറ്റി തങ്ങളുടെ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. വറുതിയുടെ നാളുകള്‍ക്ക് ശേഷം വൈദേശിക നാവികര്‍ നാട്ടിലെത്തുന്നതിനോടുള്ള സന്തോഷ സൂചകമായി സംഘടിപ്പിക്കുന്ന ചടങ്ങാണിതെന്നും അതിന്റെ സ്വഭാവം പഠനവിധേയമാക്കിയാല്‍ ബോധ്യപ്പെടും. കേരളത്തില്‍ പണ്ടുമുതല്‍ക്കേ ഇടവമാസം മുതല്‍ കര്‍ക്കിടകം അവസാനിക്കുന്നത് വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങള്‍ നടക്കുമായിരുന്നില്ല. ഇത് മൂലം കുരുമുളക് നശിച്ചു പോവുമെന്നതിനാലും കപ്പലുകള്‍ക്ക് സഞ്ചാരം ദുഷ്‌കരമാകുമെന്നതിനാലും കപ്പലോട്ടവും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇടപെടലുകളും നിര്‍ത്തിവെക്കും. കപ്പലുകളെല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളില്‍ കാത്തിരിക്കും. പിന്നീട് വ്യാപാരം ആരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോടുകൂടിയാണ്. സാഹസികരായ നാവികര്‍ വിദേശത്ത് നിന്ന് പൊന്നുകൊണ്ടുവരുന്നതിനെ സൂചിപ്പിക്കാനായാണ് ഇക്കാലത്ത് പൊന്നിന്‍ ചിങ്ങമാസം എന്നു പറയുന്നത്. ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകളാണ്. ചിങ്ങമാസത്തിലെ പൗര്‍ണമി നാളില്‍ കപ്പലുകള്‍ കടലിലിറക്കുന്നതും നാളികേരവും പഴങ്ങളും കടലിലെറിഞ്ഞ് ആഹ്‌ളാദം പങ്കുവെക്കുന്നതും വിദേശവ്യാപാരികളെ സ്വീകരിക്കുന്നതുമായ സംഭവങ്ങള്‍ അകനാനൂറ് എന്ന കൃതിയില്‍ വായിക്കാന്‍ കഴിയും.

Monday, September 09, 2024

NEXUS - Yuval Noah Harari

ഓന്റെ പുതിയ പുസ്തകം [പുസ്‌തമായ അകമുള്ളത്] ഇത്തവണ പിടിത്തം ബുദ്ധിയിൽ - കൃത്രിമവും, നിർമ്മിതവും, പൊട്ടത്തരവുമൊക്കെ പെടും. ആമുഖം ഇങ്ങനെ തുടങ്ങുന്നു:- For the last 100,000 years, we Sapiens have accumulated enormous power. But despite allour discoveries, inventions, and conquests, we now find ourselves in an existential crisis. The world is on the verge of ecological collapse. Misinformation abounds. And we are rushing headlong into the age of AI—a new information network that threatens to annihilate us. For all that we have accomplished, *why are we so self-destructive?* Nexus looks through the long lens of human history to consider how the flow of information has shaped us, and our world. Yuval Noah Harari asks us to consider the complex relationship between information and truth, bureaucracy and mythology, wisdom and power. തിരുത്തുകൾ നടത്താത്ത, കരട് പുസ്തകത്തിൽ തുടക്കത്തിലേ തന്നെ ചില അമിട്ട് ചിന്തകൾ നിറച്ചിട്ടുണ്ട് :- Nobody disputes that humans today have a lot more information and power than in the Stone Age, but it is far from certain that we understand ourselves and our role in the universe much better. Why are we so good at accumulating more information and power, but far *less successful at acquiring wisdom?* But why would human societies choose to entrust power to their worst members? Most Germans in 1933, for example, were not psychopaths. So why did they vote for Hitler? We should not assume that delusional networks are doomed to failure. If we want to prevent their triumph, we will have to do the hard work ourselves. AI should be of interest to all human beings. While not everyone can become an AI expert, we should all keep in mind that AI is the first technology in history that can make decisions and create new ideas by itself. Knives and bombs do not themselves decide whom to kill. They are dumb tools, lacking the intelligence necessary to process information and make independent decisions. Gramophones played our music, and microscopes revealed the secrets of our cells, but gramophones couldn’t compose new symphonies, and microscopes couldn’t synthesize new drugs. Even at the present moment, in the embryonic stage of the AI revolution, computers already make decisions about us—whether to give us a mortgage, to hire us for a job, to send us to prison. This trend will only increase and accelerate, making it more difficult to understand our own lives. Can we trust computer algorithms to make wise decisions and create a better world? ജീവികളുടെ ബുദ്ധിയുടെ വളർച്ചയും വികാസവും ശാസ്ത്രീയമായി വിവരിക്കുന്ന ഒരു പുസ്തകമാണ്, മാക്സ് ബെന്നറ്റിന്റെ A Brief History of Intelligence Evolution AI and the Five Breakthroughs That Made Our Brains. ഇത് തുടക്കപുസ്തകമായും NEXUS തുടർപ്പുസ്തകമായും കരുതിയാൽ നന്നാവും. ഏതിനും ഈ വിഷയത്തിൽ നടക്കുന്ന പരീക്ഷണ-നിരീക്ഷണ-വിജയ-പരാജയ തുടർച്ചകളോടൊപ്പം ഇവയെ കുറിച്ചുള്ള മനുഷ്യചിന്തയും-ചർച്ചകളും പുരഗോമിക്കുന്നതുവെന്നത് ആശ്വാസം. --- അപ്പോൾ self destructive tendency -നമുക്ക് ഉള്ളതാണ് എന്നാണോ പറഞ്ഞു വരുന്നത്? അല്ല - വായിച്ച് അറിയണം ഉടച്ചു വാർക്കുമ്പോൾ കുറച്ചുകൂടി മെന്മയുള്ളതും ദൃഡതയാർന്നതും ഉണ്ടായിവരും എന്നുള്ളത് കൊണ്ടാണോ? ആവോ - വായിച്ച് അറിയണം വായന ഒരുതരം സ്പോഞ്ജ് ഏർപ്പാടാക്കരുത് - ഒരാളും, ഒന്നും, യാതൊന്നും അവസാന വാക്കല്ല, ആവരുത് - ആദ്യവായന ഇങ്ങനെയൊക്കെ ആവാം, പക്ഷെ രണ്ടാം വായനയെന്നൊന്നുണ്ട് - അതിൽ വിചാരവും, വിവേകവും, ചിന്തയും, എതിർപ്പും, തമ്മിൽത്തല്ലുമൊക്കെ വേണം. അല്ലേൽ വായന വെറും കാഴ്ചയാവും, കഷ്ടവും, കാഷ്ഠവുമാവും . വായിച്ചത് കുറിപ്പുകളടക്കം എഴുതി വെച്ചില്ലെങ്കിലോ ? ഏറെക്കുറെ, പൊതുവെ, വെറുതെയാവും. വായിക്കാനറിയാത്തവരും വായിക്കാത്തവരും തമ്മിൽ വ്യത്യാസമില്ല, എന്നപോലെ വായിച്ചത് ഓർക്കാത്തവൻ ചെവിയിൽ കുണ്ഡലം ഉണ്ടായിരുന്നവനെ പോലെയല്ലേ ?

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive