Friday, November 29, 2019

ചരിത്രം കടത്തിയ ഒരാൾ


തിരുവിതാംകൂർ ദേശത്തിന്റെ പ്രധാന ആസ്ഥാനമായ പത്മനാഭപുരം കൊട്ടാരം ഇന്ന്‌ കന്യാകുമാരി ജില്ലയിൽ. അതിനടുത്തുണ്ടായിരുന്ന ഒരു ചുറ്റുമാളിക, കേരളത്തിലേക്ക്‌ കടത്തിക്കൊണ്ടുവന്ന കഥയാണിത്‌. സ്വകാര്യ വ്യക്തിയുടെ കൈയിലുണ്ടായിരുന്ന ആ പതിനാറുകെട്ട്‌ ടി എസ്‌ അഭിലാഷ്‌ എന്ന ചരിത്രാന്വേഷി 11 വർഷം കൊണ്ട്‌ നെയ്യാറ്റിൻകര അമരവിളയിൽ മാറ്റി സ്ഥാപിച്ചു. മാളിക അതേപോലെ, അതേ ദിശയിൽ ഒരംഗുലം പൊടിക്ക്‌ പോലും മാറാതെ. ഇവിടെ വരൂ. ഈ ചരിത്രക്കടത്ത്‌ കാണൂ; വായിക്കു....


അഭിലാഷ്‌ ചരിത്രമാളികയിൽ
അഭിലാഷ്‌ ചരിത്രമാളികയിൽ

വിസ്‌തരിച്ചൊരു ചരിത്ര നോട്ടുപുസ്‌തകത്തിൽ നമുക്ക്‌ എന്തെല്ലാം വായിക്കാം. വർഷങ്ങളുണ്ടാകും. മഹച്ചരമങ്ങളുണ്ടാകും. മഹാന്മാരുടെ വീരകൃത്യങ്ങൾ എന്തായാലും ഉണ്ടാകും. വായിച്ചു വായിച്ചുപോയാൽ നമ്മൾ മനസ്സിലൊരു ചരിത്രക്കോട്ട കെട്ടും. അതിന്‌ അധ്യാപകർ മാർക്കിടും. നാം നല്ല മാർക്ക്‌ വാങ്ങുന്ന കുട്ടിയായി ചരിത്രപുസ്‌തകം അടച്ചുവയ്‌ക്കും. തീർന്നു,  ചരിത്രവുമായുള്ള നമ്മുടെ ഇടപാടുകൾ. നാം കണ്ട ഇന്നലെകൾ നമുക്കൊപ്പം കൂട്ടിയില്ലെങ്കിൽ, പിന്നെ നമ്മളെന്ത്‌ നമ്മൾ എന്ന്‌ കാണിക്കുന്നൊരു സ്ഥലമുണ്ട്‌ ഇങ്ങിവിടെ തെക്കനതിർത്തിയിൽ. സ്ഥാപനത്തിന്റെ പേര്‌: ചരിത്രമാളിക. സ്ഥലം: തിരുവനന്തപുരം–-കന്യാകുമാരി റൂട്ടിൽ അമരവിള പ്രധാനപാതയ്‌ക്കടുത്ത്‌. നടത്തിപ്പുകാരൻ: ടി എസ്‌ അഭിലാഷ്‌ 9495939797.
 

മാർത്താണ്ഡവർമ എവിടെയാണ്‌?

 

തിരുവിതാംകൂറിന്റെ വീരാപദാനങ്ങളിലെല്ലാം നമ്മൾ മാർത്താണ്ഡവർമയെ കേട്ടിട്ടുണ്ട്‌. എന്നാൽ, അദ്ദേഹത്തിന്റെ ജീവിതാന്ത്യം എങ്ങനെയെന്ന്‌ അറിയാമോ? അദ്ദേഹത്തെ എവിടെയാണ്‌ സംസ്‌കരിച്ചത്‌ എന്നറിയാമോ? കേവലമായ ഇത്തരം അറിവുപോലും തിരുവിതാംകുറിന്റെ ചരിത്രത്തിൽ കാണാനില്ല. അങ്ങിങ്ങായി കിടക്കുന്ന ചരിത്രത്തിലെ ഇത്തരം തമോഗർത്തത്തിന്‌ പിന്നാലെ നടന്ന്‌ നടന്നാണ്‌ അഭിലാഷിലെ ചരിത്രാന്വേഷി രൂപംകൊണ്ടത്‌. യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദാനന്തര ബിരുദ പഠനകാലത്തെ അറിവ്‌ ആയുധമായി. അയാൾ കന്യാകുമാരിദേശത്തേക്ക്‌ മാർത്താണ്ഡവർമയെ തേടി വച്ചുപിടിച്ചു.
 
അന്നുമിന്നും കന്യാകുമാരി തമിഴ്‌നാടിനോട്‌ ചേരേണ്ടതല്ല എന്നാണ്‌ അഭിലാഷിന്റെ ചരിത്രബോധ്യം. വിരിഞ്ഞ കുളിരിൽ കുയിൽപ്പാട്ടിനൊപ്പം വിരിയുന്ന സഹ്യപർവത താഴ്‌വരകളും പ്രഭാതത്തിൽ കുമ്പിട്ടുനിന്നഴകെഴും കതിർമണികൾ വിരിയുന്ന നാഞ്ചിനാടും മലയാളത്തോടാണ്‌ ഏറെ അടുപ്പം കാട്ടുന്നതെന്ന്‌ സാംസ്‌കാരിക ചരിത്രംതൊട്ട്‌ അഭിലാഷ്‌ സമർഥിക്കും. ഭൂപ്രകൃതിയാൽ സമ്പന്നമായ ഇന്ത്യയുടെ കാൽപ്പാദം മാത്രമല്ല കേരളത്തിന്റേത്‌ അല്ലാതായിത്തീർന്നത്‌. ഒമ്പത്‌ പ്രമുഖ കൊട്ടാരങ്ങൾ (ഇരണിയൽ, പത്മനാഭപുരം (കൽക്കുളം), നാഗർകോവിൽ കൊട്ടാരം, ചാവറക്കൊട്ടാരം, നാഗർകോവിൽ സേതുലക്ഷ്‌മി കൊട്ടാരം, മുപ്പന്തൽ, മരുന്നുകോട്ട...അങ്ങനെയങ്ങനെ), മുപ്പത്തിരണ്ടോളം പുരാതന മാളികകൾ, പതിനെട്ടോളം പുരാതന ആശ്രമങ്ങൾ, 490 അമ്പലങ്ങൾ (ഇതിൽ 64 എണ്ണം ഏറെ ചരിത്ര പ്രാധാന്യമുള്ളത്‌), തക്കലയിലെ (ഏഴരപ്പള്ളിയിലെ) അരപ്പള്ളി, മരുത്വാമലയ്‌ക്ക്‌ സമാനമായ 108 സഹ്യപർവത ശിഖരങ്ങൾ, കാവുകൾ, ആയിരത്തെട്ടോളം നീരുറവകൾ പൊടിയുന്ന നാഞ്ചിനാട്ടിലെ വയലേലകൾ!
 
അഭിലാഷ്‌ ചരിത്രമാളികയിൽ
അഭിലാഷ്‌ ചരിത്രമാളികയിൽ
കോളേജ്‌ പഠനശേഷം മാർത്താണ്ഡവർമയെ തേടിയലഞ്ഞ അഭിലാഷ്‌ ഒടുവിലെത്തിയത്‌ തിരുവിതാംകൂറിന്റെ ശേഷിപ്പുകളിൽ. മിക്കതും ചരിത്രത്തിലെ കന്യാനിലങ്ങൾ. ഇന്നലെകൾ തിടംവച്ചൊഴുകിയ സ്ഥലങ്ങളിൽ അനാഥമായി കിടക്കുന്ന സംസ്‌കൃതിയുടെ തുരുത്തുകൾ അയാളെ വേദനിപ്പിച്ചു. സർക്കാർ ഏറ്റെടുത്ത്‌ സംരക്ഷിക്കുന്ന തക്കലയിലെ പത്മനാഭപുരം കൊട്ടാരവും മറ്റുമല്ലാതെ സ്വകാര്യവ്യക്തികളുടെ കൈയിൽ നശിക്കുന്ന നിരവധി മാളികകൾ; അറിവുകൾ അഭിലാഷിനെ വേദനിപ്പിച്ചു. പത്മനാഭപുരം കൊട്ടാരത്തിനടുത്തുള്ള ചുറ്റുമാളികയിലേക്ക്‌ അയാളുടെ കണ്ണെത്തുന്നത്‌ അങ്ങനെ. വെറും മാളികമാത്രമായിരുന്നില്ല അത്‌. കൊട്ടാരം സിദ്ധവൈദ്യനായിരുന്ന രാമസ്വാമി നായ്‌ക്കരുടെ 87 വർഷം അനാഥമായിക്കിടന്ന മാളിക. 64 കലകളും 64 തരം ചികിത്സകളും കളരിയും പരിപാലിച്ചുപോന്ന പതിനാറുകെട്ട്‌. മേൽ കാണുന്ന മാളിക അതേപോലെ ഭൂമിക്കടിയിലും പരന്നുകിടക്കുന്ന ഒരു ചരിത്രത്തുണ്ട്‌. നായ്‌ക്കരുടെ 16 മക്കളും അവരുടെ പേരമക്കളുമാണ്‌ അവകാശികൾ. തമിഴ്‌നാടിന്റെ പലഭാഗത്തായി ചിതറി താമസിക്കുന്ന അവരെ നേരിട്ടുകണ്ട്‌ ഒപ്പുവാങ്ങി, അവർ ചോദിക്കുന്ന പണം നൽകി, അയാൾ ചുറ്റുമാളികയെ കേരളത്തിലേക്ക്‌ നടത്തിച്ചു. തിരുച്ചെന്തൂരുള്ള കൊട്ടാരം പണിക്കാരെ കണ്ടു. അവിടെയുള്ള ഏഴു തച്ചന്മാരെ 11 വർഷം ശമ്പളക്കാരായി നിർത്തി, ചുറ്റുമാളിക അളന്നും കുറിച്ചും മുറിച്ചുമെടുത്ത്‌ ലോറിയിൽ കടത്തി. വലിയ ലോറിയിൽ 104 ലോഡായി, ചെങ്കൽ പഞ്ചായത്തിലെ അമരവിളയിലേക്ക്‌ എത്തിച്ചു.
 
അതിന്റെ ചെലവ്‌ അഭിലാഷ്‌ പറയില്ല. കുടുംബസ്ഥലവും തിരുവനന്തപുരം നഗരത്തിലടക്കം സ്വന്തമായുണ്ടായിരുന്ന സ്ഥലവുമെല്ലാം വിറ്റ്‌, കോടിയിൽ കൂടുതൽ ചെലവിടേണ്ടിവന്നു. മാറ്റി സ്ഥാപിച്ചപ്പോൾ 36 സെന്റ്‌ ഭൂമിയുടെ മുകൾഭാഗം കൊട്ടാരത്തിന്‌ വേണ്ടിവന്നു. അത്രതന്നെ ഭൂമിക്കടിയിലും ഉണ്ട്‌. കളരിത്തറ, അതിനരികത്ത്‌ നൂറ്റാണ്ടുകൾ പഴക്കമുള്ള കെടാവിളക്ക്‌, ആയുർവേദ ചികിത്സാലയം, പത്തായം തുടങ്ങിയവ ഭൂമിക്കടിയിലാണ്‌. ചികത്സയ്‌ക്കുള്ള കട്ടിലുകൾ അടക്കം ഭൂമിക്കടിയിൽ സ്ഥാപിച്ച ശേഷമാണ്‌ മറ്റുനിർമിതികൾ കെട്ടിയുയർത്തിയത്‌. കെടാവിളക്ക്‌ പോലും കെടാതെ എത്തിച്ചാണ്‌ കളരിത്തറയ്‌ക്കടുത്ത്‌ സ്ഥാപിച്ചത്‌.
 
 

കാണാൻ വരാം; പഠിക്കാം

 

‘ചരിത്രമാളിക–-കേരള സാംസ്‌കാരിക പഠന ഗവേഷണ ചരിത്ര മ്യൂസിയം’ എന്നാണ്‌ ഇപ്പോൾ ഈ മാളികയുടെ പേര്‌. നിബന്ധനകൾ ഇനിയുമുണ്ട്‌–- പ്രവേശനം: രാവിലെ ഒമ്പതുമുതൽ നാലുവരെ. സന്ദർശനം വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മുൻകൂട്ടിയുള്ള അനുമതിയോടെമാത്രം. മ്യൂസിയങ്ങളെല്ലാം ടിക്കറ്റെടുത്ത്‌ കാണാൻ മാത്രമുള്ളതാണെന്ന നമ്മുടെ അനുഭവത്തെ തിരുത്തുകയാണിവിടെ. വിനിമയ വിലയ്‌ക്കപ്പുറമുള്ളതാണ്‌ ഈ മാളികയുടെ പൗരാണികമൂല്യം. ‘ആന്റിക്ക്‌ വാല്യു’ എത്രയെന്ന് രൂപയിൽ ചോദിക്കരുത്‌. അഭിലാഷ്‌ മറുപടി തരില്ല. ചരിത്രം എത്ര സമ്പന്നമാണെന്ന്‌ ചോദിക്കൂ. അയാൾ അണുകിട തെറ്റാതെ വാചാലനാകും.
 
4800ലധികം പുരാവസ്‌തുശേഖരമാണ്‌ ഈ ചരിത്രമാളികയിലുള്ളത്‌. ശില, താമ്ര, ലോഹയുഗങ്ങളിലെയും ആധുനികതയുടെ തുടക്കത്തിലുള്ളതുമായ കാർഷികോപകരണങ്ങൾ, വൈദ്യുതി വിളക്കുകൾ വരുന്നതിന്‌ മുമ്പുവരെയുള്ള പലകാലത്തെ ദീപങ്ങൾ, 12,800 തരം താളിയോലകൾ (ചുരുണകളടക്കമുള്ളവ), മരപ്പലകകൾ, ശാസനങ്ങൾ, ചെമ്പു തകിടുകൾ, മുള ഫലകങ്ങൾ തുടങ്ങിയവ സംസ്‌കരിച്ച്‌ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌. എണ്ണയാട്ടുന്ന ചക്കൊരെണ്ണം നടുമുറ്റത്തുണ്ട്‌. എള്ളുമായി വരുന്ന സ്‌കൂൾ കുട്ടികൾക്ക്‌ ചക്കിലാട്ടി എണ്ണയും ചരിത്രത്തിന്റെ നീരുമെടുക്കാം. അരികിൽ, ഗാന്ധിജി നാഗർകോവിലിലെത്തിയപ്പോൾ സഞ്ചരിച്ച കാളവണ്ടിയുണ്ട്‌. കവാടപ്പുരയുടെ മേൽമാളികയിൽ ഗാന്ധിജി സംസാരിച്ച മൈക്കും കാമരാജിന്‌ സമ്മാനമായി കിട്ടിയ പുസ്‌തകങ്ങളുടെയും ശേഖരം. ഇവിടത്തന്നെ പകിട, ഊരാക്കുടുക്ക്‌, ചതുരംഗം, ഏടാകൂടം തുടങ്ങിയ പ്രാചീന കേളികളിലും വേണമെങ്കിൽ ഏർപ്പെടാം.
 
ഓലകളിലും തകിടുകളിലും കുറിച്ചുവച്ചവ വായിച്ചെടുക്കാൻ ഇവിടെ ഞായറാഴ്‌ചകളിൽ ക്യാമ്പുകൾ വയ്‌ക്കും. ഓലയെഴുത്ത്‌ അറിയുന്ന ആശാന്മാർ ചരിത്രത്തെ വായിക്കും. കളരി, മർമചികിത്സ എന്നിവയെക്കുറിച്ചുള്ള ശാസനങ്ങളാണ്‌ ഓലയിൽ മിക്കതും.
 
തലക്കുളത്ത്‌ വേലപ്പനാശാൻ എന്ന കളരിവിദഗ്‌ധൻ ഇവിടെ കുട്ടികളെ കളരി പഠിപ്പിക്കുന്നുണ്ട്‌. മുന്നൂറോളം കുട്ടികളാണ്‌ മാളികയുടെ നടുമുറ്റത്ത്‌ കളരിച്ചുവടുകൾ അഭ്യസിക്കുന്നത്‌.
 

കാക്കണം ശേഷിപ്പുകളെ

 

ചരിത്രമാളികയിലെ അമൂല്യമായ പുരാവസ്‌തു ശേഖരങ്ങൾ
ചരിത്രമാളികയിലെ അമൂല്യമായ പുരാവസ്‌തു ശേഖരങ്ങൾ
ചരിത്രമാളികയിലെ പുരാവസ്‌തുക്കൾ നിരത്തി പ്രദർശിപ്പിച്ചാൽ ഒന്നരകിലോമീറ്ററിലധികം നീളം വേണ്ടിവരുമെന്ന്‌ തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ ചരിത്രാധ്യാപകൻ ഡോ. ജോയ്‌ ബാലൻ വ്‌ളാത്താങ്കര പറഞ്ഞു. ഇത്തരം ശേഷിപ്പുകളുടെ പരിപാലനവും സൂക്ഷിപ്പും വലിയ ബാധ്യതയാണ്‌. സാമ്പത്തികലക്ഷ്യമില്ലാതെ ഇവ പരിപാലിക്കുക എന്നത്‌ സ്വകാര്യവ്യക്തികളെ സംബന്ധിച്ച്‌ വലിയ പ്രയാസവുമാണ്‌. കേന്ദ്ര സാംസ്‌കാരിക വകുപ്പിൽ രജിസ്റ്റർ ചെയ്‌തത്‌ മാത്രമാണ്‌ ചരിത്രമാളികയ്‌ക്കുള്ള ഔദ്യോഗികബന്ധം. ജെഎൻയു മുതൽ തിരുവനന്തപുരത്തെ എൽപി സ്‌കൂളിലെ കുട്ടികൾവരെയുള്ളവർ മാളിക കാണാനെത്തുന്നു. വെബ്‌സൈറ്റിൽ കണ്ട പരിചയംവച്ച്‌ എത്തുന്ന സായ്‌പന്മാരും ഇടയ്‌ക്കുണ്ട്‌. അവർക്ക്‌ കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ, വിരമിച്ച അധ്യാപകരടക്കമുള്ള ഒമ്പതുപേർ വേറെയുമുണ്ട്‌. ഇവർക്കൊന്നും പ്രതിഫലം കൊടുക്കാൻ അഭിലാഷിന്‌ തൽക്കാലം നിർവാഹമില്ല. എത്തുന്ന കുട്ടികൾ നൽകുന്ന ചെറിയ തുകയാണ്‌ ഗൈഡുമാർക്ക്‌ വായിട്ടലച്ചാൽ കിട്ടുന്ന പ്രതിഫലം. ഈ അധ്യാപകരും ചരിത്രാന്വേഷികളും അടങ്ങുന്ന ഉപദേശകസമിതിയും ചരിത്രമാളിക ഫൗണ്ടേഷനുണ്ട്‌.
 
ഇനിയും ശേഷിപ്പുകൾ അഭിലാഷിന്റെ കൈവശമുണ്ട്‌. പലദിക്കിൽ നിന്നും ശേഖരിച്ചവ. കാർത്തികവിളക്കുമുതൽ കൂറ്റൻ ശിലാവ്യാളി വരെയുള്ളവ. സ്ഥലം പോരാഞ്ഞ്‌, അമരവിളയിൽത്തന്നെയുള്ള സ്വന്തം വീടിന്റെ മുകൾത്തട്ടിൽ പ്ലാസ്‌റ്റിക്കിൽ പൊതിഞ്ഞുവച്ചിരിക്കുകയാണ്‌ പലതും. കന്യാകുമാരിയിൽനിന്ന്‌ വിലയ്‌ക്കെടുത്ത കൽമണ്ഡപങ്ങൾ കൊണ്ടുവരാൻ കഴിയാതെ അവിടെത്തന്നെ സൂക്ഷിച്ചിട്ടുണ്ട്‌.
 
ഇനിയൊരു സ്വപ്‌നമുള്ളത്‌, ചരിത്രമാളികയുടെ ഔദ്യോഗികമായ തുറന്നുകൊടുപ്പാണ്‌. അതിന്‌ അഭിലാഷ്‌ കാത്തിരിക്കുന്നത്‌ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെയാണ്‌.




https://www.deshabhimani.com/special/news-weekendspecial-24-11-2019/836335

33,000 വാക്കുകൾ; മലയാള സാങ്കേതികപദാവലി തയ്യാർ



Tuesday, November 26, 2019

cloudHQ Multi Email Forward for Gmail


A good service that can be accessed at cloudHQ.net

This is so simple and quick, and steps are as easy as

Need to forward hunderds of emails?
Need to migrate your account?
  Select emails
  Hit the forward button  
  And relax - everything is done in the cloud

Five good reasons to try it are
👉 A User-Friendly Solution
👍 It Runs In The Cloud
😉 Onboarding New Employees Made Easy
💼 Changing jobs
👏 Save Emails For Reference

There is also a chrome extension which is very handy.  This can also work on gmail if using chrome browser and on signing in and authorizing the service, the work is just a breeze !

Other round-about and traditional options are not easy.  for eg., the script route is great; however, Gmail puts a max 100 email/day sending limit, so it will take weeks for people with a lot of email to forward.  The poster of the script is right - none of these other methods are valid.  The "forward incoming mail" option only works on future email.  The "create a filter" option absolutely does not work... it only works on future emails.  When you're creating the filter, and you check the "forward to" checkbox, you can see at the bottom of the screen, Gmail says plainly that past emails will not be forwarded. 

Compared to such troubles, CloudHQ is very good, and the following description is perfect:-

CloudHQ, an email productivity tool, has launched various useful extensions for Gmail in the past. Now they release another ‘Gmail Multi Email Forwarding extension’ that allows you to froward bulk emails to anyone. It offers a bunch of ways to forward multiple emails at once and also lets you set up an automatic forward option for new emails.
Here is a list of all the different ways this extension lets you forward emails:
  • Forward selected emails individually
  • Forward selected emails in one email
  • Forward selected emails in one email as EML attachments
  • Forward selected emails in one email as PDF attachments
  • Migrate All Emails from one Gmail account to another
  • Migrate particular emails based on email filter
This extension lets you forward single or multiple emails as individual PDFs or metered PDF. Since it adds emails as an attachment so you can forward them to multiple people at once.




Saturday, November 23, 2019

പോർട്ടുഗീസ് വാക്കുകൾ മലയാളത്തിൽ, മറിച്ചും ?


MalayalamMalayalam TransliterationMeaningOriginal form
ആയāyaMaidaia
അലമാരalamāracupboardarmário
അള്ത്താരaltāraaltaraltar
അണ്ണാറ, അണ്ണാറച്ചക്കAnnāra chakkaPineappleananás
അസേന്തിasenthiAssistant Priest (In a Parish)assistente
ബോർമ, ബോർമ്മBōrmbaOven / Furnaceforno
കപ്പിത്താന്capitāncaptaincapitão
ചാപ്പchāppaplate, sheet of metal, seal for impressionchapa
ചായchāyateachá
ചാവിchāvikeychave
ചാക്ക്‌chākkusacksaco
ചങ്ങാടംchangādamraftjangada
ഇസ്തിരിisthirito iron, to pressestirar
ഇസ്കൂള്iskoolSchoolescola
ജനാലjanālawindowjanela
കളസംkalasamshorts/trousercalção
കപ്പേളKappelaChapelcapela
കാപ്പിരിkāppiriblack, Africancafre
കറൂപ്പ്karooppA type of fish (Grouper)garoupa
കസേരkaserachaircadeira
കശുവണ്ടിkasuvandicashewcaju
കടലാസ്‌kadalaspapercartaz
കദ്രീഞ്ഞkadreenhastoolcadeirinha
കനാൽkanālcanalcanal
കോപ്പkōppacup, dishcopo
കൊവേന്തkovendaconventconvento
കുമ്പാരിkumbāriGodparents of your child/ children or Parents of your Godchildcompadre
കുമ്പസാരംkumbasāramconfessionconfessar
കുരിശ്‌kurishuCrosscruz
കുശിനിkushinikitchencozinha
കുനീല്kuneelfunnelfunil
ടെറസ്സ്terrassrooftop terraceterraço
ലേലംlelamauctionleilão
മരയ്ക്കാര്‍maraikkarseafarer, sailor, marinermarinheiro
മാമംmāmambreastmama
മേശmeshatablemesa
മേസ്തിരിmesthiriforeman, supervisor of (e.g. construction) workersmestre
നോനnōnāLuso Indian ladydona
ഓസ്തിōsthiSacramental bread/ waferhóstia
പകpakarevengepaga
പാനോസ്pānosFabrication works (Sheet metal works)panos
പാപ്പpaappaPopepapa
പാരpāraCrowbarbarra
പാതിരിpāthiripriest, pastorpadre
പാത്രംpaathramdish, plateprato
പദ്രിഞ്ഞപ്പൻpardinhappanGod Fatherpadrinho
പദ്രിഞ്ഞമ്മpardinhammaGod Mothermadrinha
പപ്പാഞ്ഞിPappānhiChristmas Father (Santa Claus)Papai Noel
പേനpenapenpena
പേരperapear, guavapera
പിക്കാസ്pikkāsPickaxepicão
പീലാസ്peelāsGodchildafilhado
പൂറ്pooruvaginafuro
പ്രാക്ക്, പ്രാകുകpraakk (noun), praakuka (verb)curse, to cursepraga
പ്രവിശ്യpravishyaprovinceprovíncia
റാന്തല്rānthallamp, lanternlanterna
റാത്തല്rāthala Pound (1 lb.), weight of sixteen ounces (16 oz.)arrátel
റേന്തrendalace workrenda
റോസാrosaRoserosa
സാത്താന്sāttānsatansatan
സവാള, സവോളsavālaonioncebola
സെമിത്തേരിsemitherycemetery, burial groundcemitério
തമ്പാക്ക്thampākktobaccotabaco
താൾthaalpage of a booktalão
തിരthiragun shottiro
തീരുവtheeruvacustoms dutytarifa
തൊപ്പിthoppihattopo
തുരുങ്ക്thurunkuprisontronco
തൂവാലthuvālatoweltoalha
നങ്കൂരംnankooramanchor (of ships)âncora
ലേസ്, കൈലേസ്leis, kai-leiskerchief, handkerchieflenço
വാത്തvāthaGoosepato
വാരvāraA measure (= 1 yard or 3 feet); Original meaning: rod, stickvara
വരാന്തvarānthaopen porchvaranda
വീപ്പveeppawooden cask, barrelpipa
വീഞ്ഞ്VeenhWinevinho
വികാരിvikārivicarvigário
വിനാഗിരിvināgirivinegarvinagre
The Portuguese language had also taken some words from Malayalam, and they should not be confused vice versa.
PortugueseMeaningOriginal formMalayalam transliteration
jacajackfruitചക്കchakka
mangamangoമാങ്ങmaanga
betelBetelവെറ്റിലvettila
tecaTeakതേക്ക്thekku
jagraJaggeryചക്കരchakkara


തമിഴ് അറബിയും, അറബി മലയാളവും



Arwi: The Arab-Tamil Language Lost To Time

By
 
Refai Salafis

Old tombstones in the Coromandel Coast dating from the 1600s have inscriptions in Arabu Tamil, which is Tamil written in the Arabic script. Existing Arabu Tamil literature also dates from that period.
However, according to some, Arabu Tamil—or Arwi—existed even earlier, but records of its antiquity were lost or destroyed in the wars with the Portuguese. The Syrian Christians of Malabar had already been using Syriac script—another Semitic language—for writing Malayalam, and it may have been a precursor to Arabisation of the local script.
Arab outposts existed in these regions from the early days of Islam. Successive turmoil in the Arab heartland during the age of crusades occasioned the Arabs to increase their activity in South India, Sri Lanka, and the Malay Archipelago. One can only conjecture that Arabu Tamil and Arabi Malayalam rose in prominence along with Arabi Melayu (or Jawi, among the Malays) during the thirteenth-century, gaining increased sophistication during the 1500s.
The Arabs were experts in picking up new languages; however, the rise of Arabised Tamil, Malayalam or Melayu may have been the result of native efforts—although it is no coincidence that the three languages rose and fell in the same period in history. The growing influence of these languages was checked by the arrival of Portuguese, who had emerged from the Arab rule some two centuries earlier.
It is said that the Arwi system of writing originated in Kayalpatnam, an ancient Arab outpost in the Coromandel visited by both Marco Polo and Ibn Batuta. The first documented large-scale arrival of Arabs in Kayalpatnam occurred in 842 CE when a group of Egyptians under one Muhammed Khalji fled persecution by the Abbasids.
However, Kayalpatnam was already a bustling Arab port then—the first mosque was said to have been built here in 633/640 CE, but it was reportedly destroyed during the Arab-Portuguese wars of 1533 CE. The second documented large-scale migration of Arabs to Kayalpatnam occurred in 1284 CE. In any case, all inscriptions during this period and in the next couple of centuries were in either Tamil or Arabic.
Arwi may have already been in use before the second migration, especially given the number of Turkish and Arabic loan words dominating any religious or personal discourse at that time. Similar is the case with Arabi Malayalam, although the earliest text is from the sixteenth-century—after the Portuguese departure. On the other hand, the oldest Arabi Melayu text in the Malay Archipelago is dated 702 AH (1303 CE).
Arwi consists of forty letters, out of which twenty-eight are from Arabic, and the remaining twelve are Tamil consonants and vowels; the Tamil letters with no phonetic equivalents are represented in modified Arabic script.
By 1580 CE, the Portuguese power began to wane not only in the Coromandel but also in other parts of India; their patrons—the Vijayanagar Empire—had fallen and they had to contend with the increasingly successful navies of the Kunjalis on the west and the rising power of the Dutch on the east. It was also the time when Arwi got a new lease of life. Hafiz Amir Wali Appa of Kayalpattinam is said to have re-introduced Arwi with a systematic literary style of writing. It ushered in the golden age for Arwi and the revival of religious activity.
In Ceylon, where the Portuguese destroyed all Moorish settlements over 200 years, generations of Muslims grew up without any religious leadership or instruction due to the cultural onslaught. Their plight moved the Dutch—who were now the new rulers after defeating the Portuguese—to invite religious scholars from Tamilnadu. Arwi again made inroads among the Ceylon Moors and set in motion a period of rapid revival.
Till about 1940s, Arwi newsletters and magazines were in circulation. It was a time when knowing Farsi or English was a sign of nobility among the wealthier, educated Tamil Muslims; Arwi was side-lined. However, Arwi’s decline was not unexpected. Its close association with religious literature was its main drawback.
Although experts say that Arwi literature covered many fields, the number Arwi scholars continued to decline. On the other hand, Arabu Malayalam barely survived with some support of community organisations; Bahasa Melayu became Latinised, although some traditional pockets in Malaya still use the Jawi script. In some seminaries of Tamilnadu, Sri Lanka and Malaysia, Arwi is still taught as part of religious education.
Mention must be made of a secret Moorish language technique called Mygurudu (in Malayalam) or Sabhashay in Tamil. Speakers transpose certain letters during communication—mostly orally—so that the code cannot be deciphered. Though unrelated to Arwi, these secret language techniques were used in times of conflicts to confound enemies while relaying messages. In Kerala, its use was widespread during the Moplah Rebellion of 1921. In Tamilnadu, Sabhashay is still used by old-timers in districts bordering the Malabar region.

Copyright©Madras Courier, All Rights Reserved. Y

ഉത്തരങ്ങളല്ല; ചോദ്യങ്ങൾ


ഉത്തരങ്ങളല്ല; ചോദ്യങ്ങൾ 


ശബരിമലക്കേസിലെ റിവ്യൂ ഹർജികളിൽ സുപ്രീംകോടതിയുടെ വിധി ആ പ്രശ്നത്തിലെ അവസാന വാക്കായിരിക്കുമെന്നാണ് പൊതുവെ എല്ലാവരും കരുതിയിരുന്നത്. എന്നാൽ, അങ്ങേയറ്റം ആശയക്കുഴപ്പങ്ങളും പുതിയ കീഴ്‌വഴക്കങ്ങളും സൃഷ്ടിക്കുന്ന വിധിയാണ് അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷത്തിന്റേത്. സാധാരണ സുപ്രീംകോടതിയുടെ വിധി അവസാനവാക്കാണ്. ആ കേസിൽ ഉന്നയിക്കപ്പെടുന്ന പ്രശ്നം അതോടുകൂടി അടഞ്ഞ അധ്യായമായി. പുനഃപരിശോധനയുടെയും തിരുത്തലിന്റെയും അത്യപൂർവ സാധ്യതകൾ മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ടാണ്‌ സുപ്രീംകോടതി വിധികൾ പുതിയ പ്രശ്നങ്ങളിലേക്കുകൂടി വാതിൽ തുറക്കുന്നവയായി മാറുമെന്ന് ആരും കരുതാത്തത്.
ശബരിമല കേസിലെ വിധി വ്യക്തതയാർന്ന പരിശോധനയുടെയും പ്രഖ്യാപനത്തിന്റേതുമായിരുന്നു. അന്നത്തെ വിധിയായാലും ഏകാംഗ വിയോജനമായാലും അവരവരുടെ നിഗമനങ്ങൾ വ്യക്തമായി നിർവചിക്കുന്നതായിരുന്നു. എന്നാൽ, പുനഃപരിശോധനയിലെ വിധി ചോദ്യങ്ങൾ മാത്രം അവസാനിപ്പിക്കുന്നതും അസാധാരണവും മുൻമാതൃകകൾ ഇല്ലാത്തതുമാണെന്ന് എല്ലാവരും തന്നെ ചൂണ്ടിക്കാണിക്കുന്നു. എളുപ്പത്തിൽ യോജിച്ച നിഗമനത്തിൽ എത്താൻ ഭരണഘടനാ വിദഗ്‌ധർക്കു പോലും കഴിയുന്നില്ല.  എന്നാൽ, എളുപ്പത്തിൽ വ്യാഖ്യാനിച്ച് പൊതുനിഗമനത്തിൽ എത്താൻ പറ്റുംവിധം ലളിതമല്ല കേവലം ഒമ്പതു ഖണ്ഡിക മാത്രമുള്ള ഭൂരിപക്ഷ വിധി. ഇതിൽനിന്ന്‌ വിയോജിച്ചുകൊണ്ടും സുപ്രീംകോടതിയുടെ ആധികാരികത്വം പ്രഖ്യാപിച്ചുകൊണ്ടും ജസ്റ്റിസ് നരിമാൻ, ജസ്റ്റിസ് ചന്ദ്രചൂഡിനു കൂടി എഴുതിയ വിധി 66 ഖണ്ഡികയാണ് എന്നതുകൂടി പ്രസക്തം.
സുപ്രീംകോടതിക്ക് പുനഃപരിശോധന നടത്താനുള്ള അധികാരം ലഭിക്കുന്നത് ഭരണഘടനയിലെ 137 അനുച്ഛേദത്തിൽനിന്നാണ്. എന്താണ് പുനഃപരിശോധനയ്‌ക്ക്‌ അടിസ്ഥാനമാകുന്നതെന്നും എന്തെല്ലാം ആകുന്നില്ലെന്നും സുപ്രീംകോടതി വിവിധ കേസുകളിൽ ആധികാരികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് കൃഷ്ണയ്യരുടെ ചന്ദ്രകാന്ത കേസിൽ ഒറ്റ ഖണ്ഡികയിൽ മനോഹരമായി നിർവചിച്ചത് ജസ്റ്റിസ് നരിമാൻ ഈ വിധിയിൽ ഉദ്ധരിക്കുന്നുണ്ട്. അതുൾപ്പെടെ അഞ്ച്‌ സുപ്രീംകോടതി വിധികൾ ഉദ്ധരിച്ചാണ് എന്തുകൊണ്ട് പുനഃപരിശോധന സാധ്യമല്ലെന്ന് വിയോജനവിധി പ്രഖ്യാപിക്കുന്നത്. എന്നാൽ, എന്തുകൊണ്ട് പുനഃപരിശോധനയാകാമെന്ന് പരിശോധിക്കുന്നില്ലെന്നു മാത്രമല്ല, അത് ഭരണഘടനാ ബഞ്ചിന്റെ പരിശോധനയ്‌ക്കുശേഷം വേണമെങ്കിൽ ആകാമെന്ന് അസാധാരണ നിലപാട് ഭൂരിപക്ഷവിധി സ്വീകരിക്കുന്നു.
യഥാർഥത്തിൽ പുനഃപരിശോധനയും റിട്ട് ഹർജികളും ഒന്നിച്ച് പരിഗണിക്കുന്നതുതന്നെ പുതിയ കീഴ്‌വഴക്കമാണെന്നു തോന്നുന്നു. പുനഃപരിശോധനാ ഹർജികളിൽ, വിധിയിൽ എന്തെങ്കിലും ഗൗരവമായ തെറ്റു സംഭവിച്ചോയെന്നോ പുതിയ പ്രധാന തെളിവുകൾ ഉണ്ടായിട്ടുണ്ടോ എന്നൊക്കെയാണ് സുപ്രീംകോടതി പരിശോധിക്കുന്നതെങ്കിൽ റിട്ടിന്റെ പരിഗണനാരീതി തീർത്തും വ്യത്യസ്‌തമാണ്. ഒരു ഭരണഘടനാ ബഞ്ച് റിട്ട് ഹർജികൾ നേരിട്ടുകേൾക്കുന്നതും പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കലാണെന്ന് തോന്നുന്നു. രണ്ടുംകൂടി ഒരേ കണ്ണിൽ നോക്കാൻ ഭരണഘടനയും സുപ്രീംകോടതിയുടെ വിധികളും സാധാരണഗതിയിൽ അനുവദിക്കുന്നില്ല.
ജസ്റ്റിസ്‌ നരിമാൻ ചൂണ്ടിക്കാട്ടിയതുപോലെ ഭരണഘടനയുടെ 145 (3) പ്രകാരം അഞ്ചിൽ കുറയാത്ത അംഗങ്ങളുള്ള ബെഞ്ചിന്റെ വിധി ഭരണഘടനാ വിഷയങ്ങളിൽ അവസാനവാക്കും എല്ലാവർക്കും ബാധകമായതുമാണ്. എന്നാൽ, അത്തരം വിധി ഏഴംഗ ബെഞ്ചിനു വിടുന്നതും പുതിയ രീതിയാണ്. സുപ്രീംകോടതിയിൽ ഏഴു ജഡ്‌ജിമാരുള്ളപ്പോഴാണ് അഞ്ചംഗങ്ങളെങ്കിലും എന്ന വ്യവസ്ഥ വന്നതെന്നും അമേരിക്കയിൽ ഫുൾ ബെഞ്ചാണ് ഗൗരവമായ കേസുകൾ കേൾക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഒമ്പതുപേരാണ് ഇപ്പോൾ ഉള്ളതെന്നത് വേറെ കാര്യം. എന്നാൽ. നമ്മുടെ സുപ്രീംകോടതിയുടെ ചട്ടം നിർമിക്കുന്നത് ഭരണഘടനയ്‌ക്ക് അനുസൃതമായാണ്. ഭരണഘടന തന്നെ അഞ്ചിൽ കുറയാത്ത എന്ന് കൃത്യമായി നിർവചിച്ചിട്ടുണ്ട്. അതിൽ കൂടുതൽ അംഗങ്ങളുള്ള ബെഞ്ചുകൾ രൂപീകരിക്കാൻ സുപ്രീംകോടതിക്ക് ഭരണഘടനാപ്രകാരം തന്നെ അവകാശമുണ്ട്. പക്ഷേ, അഞ്ചിൽ കുറയാത്ത അംഗങ്ങളുള്ള ബെഞ്ചാണ് വിധി പ്രഖ്യാപിക്കുന്നതെങ്കിൽ അത് ഭരണഘടനാപ്രകാരം അവസാനത്തെ വാക്കാണ്. അത് ഏഴംഗമാക്കണമെന്ന് സുപ്രീംകോടതിക്ക് തോന്നിയാൽ പാർലമെന്റിനോട് ഭരണഘടന ഭേദഗതി ചെയ്യാൻ ആവശ്യപ്പെടാൻ മാത്രമേ കഴിയൂ.
പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ അതുമായി ബന്ധപ്പെടാത്തതും മറ്റു ബെഞ്ചുകൾ പരിഗണിക്കുന്നതുമായ വിഷയങ്ങൾ ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്ന റഫറൻസ് നടത്താൻ സാധാരണഗതിയിൽ അധികാരമില്ല. ആ കേസ് പരിഗണിക്കുന്ന ബെഞ്ചുകൾക്ക് മാത്രമേ അവരുടെ മുമ്പിൽ അവതരിക്കപ്പെടുന്ന വാദങ്ങളുടെയും മെറിറ്റിന്റെയും സുപ്രീംകോടതിയുടെ തന്നെ വിധിന്യായങ്ങളുടെയും അടിസ്ഥാനത്തിലും അത്തരം തീരുമാനം എടുക്കാൻ അവകാശമുള്ളൂ. അതുകൊണ്ടുതന്നെയാണ്‌ മറ്റു ബെഞ്ചുകളുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ വേറെ ഏതെങ്കിലും ബെഞ്ച് പ്രഖ്യാപിക്കുന്നത് വിധിയാകില്ലെന്നും നിരീക്ഷണം മാത്രമാണെന്നും അതുതന്നെ പുതിയ രീതിയാണെന്നും പറയുന്നത്. ഇന്ത്യൻ ഭരണഘടന അത്തരം സവിശേഷ അധികാരം ചീഫ് ജസ്റ്റിസിനു നൽകുന്നുമില്ല.

പുതുതായി ഉത്തരം കണ്ടെത്തേണ്ടതാണെന്ന് ആവശ്യപ്പെടുന്ന ഏഴു പ്രശ്നങ്ങളിൽ പലതും നേരത്തെ തന്നെ പരിശോധിച്ച് തീർപ്പ് കൽപ്പിച്ചതാണെന്ന് വിയോജനക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. യഥാർഥത്തിൽ അനുച്ഛേദം 25ഉം 26ഉം മൗലികാവകാശങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടു നിൽക്കുന്നുവെന്ന പ്രശ്നമാണ് പ്രധാനമായും ശബരിമല കേസ് തന്നെ പരിശോധിച്ചത്. അതിൽ സുപ്രീംകോടതിയുടെ നിരവധി വിധി ഉദ്ധരിക്കുന്നുണ്ട്. അതിലൊന്ന് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയ് തന്നെ ജസ്റ്റിസ് രമണയ്‌ക്കുംകൂടി വേണ്ടി എഴുതിയ ആദി ശൈവക്കേസിലെ വിധിയാണ്. ഈ വിധിയിലാണ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ജാതിയുടെ വിവേചനമില്ലാതെ ഏതൊരാൾക്കും പൂജാരിയാകാമെന്ന് പ്രഖ്യാപിച്ചത്. ശിരൂർ മഠക്കേസും അജ്‌മീർ ദർഗ കേസും ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിശോധിച്ചിരുന്നു. അങ്ങനെ വ്യക്തതയുണ്ടാക്കിയ വിധിയുടെ പുനഃപരിശോധനയിൽ എങ്ങനെയാണ് പുതിയ വിഷയമായി വരുന്നതെന്നതും ചോദ്യം തന്നെ.
നേരത്തെ സ്ത്രീപ്രവേശനമാകാമെന്ന നിലപാട് അന്നത്തെ ചീഫ്ജസ്റ്റിസിന് ഒപ്പമെടുത്ത ജസ്റ്റിസ് ഖാൻവിൽക്കർ പുനഃപരിശോധനാ ഹർജിയിൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിന്റെ ഒപ്പം വ്യത്യസ്‌ത നിലപാട് സ്വീകരിച്ചു. പുതുതായി കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നേരത്തെ സ്വീകരിച്ച നിലപാട് മാറ്റാനുള്ള അത്യപൂർവ അവകാശം സുപ്രീംകോടതി ജഡ്‌ജിമാർക്ക് പുനഃപരിശോധനാ ഹർജികൾ നൽകുന്നുണ്ട്. അതിന്‌ ആധാരമായ പുതിയ പ്രശ്നങ്ങൾ കാര്യകാരണസഹിതം വിശദീകരിക്കലാണ് വേണ്ടത്. പക്ഷേ, ഇവിടെ അതും വ്യക്തമല്ല.
വിശ്വാസമാണ് പ്രധാനമെന്ന്‌ ഭൂരിപക്ഷ വിധി പറയുന്നുണ്ട്. എന്നാൽ, ഭരണഘടനയാണ് വിശുദ്ധ പുസ്‌തകമെന്ന് ന്യൂനപക്ഷവിധിയും പറയുന്നു. യഥാർഥത്തിൽ സുപ്രീംകോടതിക്കു തന്നെ പുനഃപരിശോധനാ ഹർജി ഉൾപ്പെടെ കേൾക്കുന്നതിനും വിധി പ്രഖ്യാപിക്കുന്നതിനും അവകാശം നൽകുന്നത് ഭരണഘടന തന്നെയാണ്. അത് മതനിരപേക്ഷത അടിസ്ഥാന ശിലയാക്കിയിട്ടുള്ളതുമാണ്. അതേസമയം, ഇന്ത്യൻ ഭരണഘടന ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കുന്നതിനു മാത്രമല്ല അത് പ്രചരിപ്പിക്കുന്നതിനുകൂടി അവകാശം നൽകുന്നതുമാണ്. വിശ്വാസമാണ് പ്രധാനമെന്ന് ഇപ്പോൾ പല കേസിലും പറയുന്നുണ്ട്. മുത്തലാഖ് കേസിൽ ഭരണഘടനയാണ് പ്രധാനമെന്നാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ശരിയായ വിധിയും പ്രഖ്യാപിച്ചത്. ഏക സിവിൽ കോഡ് വേണമെന്ന് വാദിക്കുന്നവർ, അക്കാര്യത്തിൽ വിശ്വാസമല്ല പ്രധാനമെന്നും അടുത്ത ശ്വാസത്തിൽ തന്നെ പറയുന്നുണ്ട്.
സ്ത്രീകൾക്ക് ശബരിമലയിലേക്ക് പ്രവേശിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന പ്രഖ്യാപനത്തിലേക്ക് നയിച്ച വ്യഖ്യാനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്‌ക്കായി തുറന്നിടുകയും ചെയ്‌ത അത്യസാധാരണമായ സ്ഥിതിയാണ് ഉള്ളത്.
വിശ്വാസമാണ് പ്രധാനമെങ്കിൽ വ്യത്യസ്‌ത വിശ്വാസങ്ങൾ തമ്മിലുള്ള തർക്കം പരിശോധിക്കുന്നതിനുള്ള അളവുകോൽ ഏതു വിശ്വാസത്തിന്റേതായിരിക്കും? ഭൂരിപക്ഷത്തിന്റെ വിശ്വാസമാണ്‌ ശരിയെന്ന നിലപാടിലേക്ക് എത്തിയോ എന്ന പ്രശ്നം അയോധ്യാ വിധിയിലും ഉയർന്നുവരികയുണ്ടായി. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ പുനഃപരിശോധനാ ഹർജികൾ തൊടാതെ ഭൂരിപക്ഷവിധി അവസാനിപ്പിക്കുകയും ചെയ്‌തു. ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ കേൾക്കാമെന്ന് വിധിച്ച സന്ദർഭത്തിൽ സ്റ്റേ ഇല്ലെന്ന് വ്യക്തമായി പറയുകയും ചെയ്‌തു. എന്നാൽ, ഈ വിധി അതിനെ സംബന്ധിച്ച് നിശ്ശബ്ദത പാലിക്കുന്നു. എങ്ങനെയും വ്യാഖ്യാനിക്കാനുള്ള വാതിലുകൾ തുറന്നിട്ടിരിക്കുന്നു. അതേസമയം, സ്ത്രീകൾക്ക് ശബരിമലയിലേക്ക് പ്രവേശിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന പ്രഖ്യാപനത്തിലേക്ക് നയിച്ച വ്യഖ്യാനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്‌ക്കായി തുറന്നിടുകയും ചെയ്‌ത അത്യസാധാരണമായ സ്ഥിതിയാണ് ഉള്ളത്.
സുപ്രീംകോടതി വിധി അന്നുമുതൽ തന്നെ നടപ്പിലാക്കുന്നതിന് സർക്കാർ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഭരണഘടനാപരമായ ചുമതലയുണ്ടെന്നും അത് അനുസരിക്കുകയെന്നത് എല്ലാ പൗരൻമാരുടെയും മൗലികമായ കടമയാണെന്നും ഭരണഘടനയിലെ വ്യത്യസ്ത അനുച്ഛേദങ്ങളും വിധികളും ഉദ്ധരിച്ച് ന്യൂനപക്ഷവിധി വിശദീകരിക്കുന്നു. തന്റെ വിധിയിലെ 66 ഖണ്ഡികകളിൽ 36ഉം ഇതിനായാണ് ജസ്റ്റിസ് നരിമാൻ മാറ്റിവച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് കേരളത്തിലെ സർക്കാർ നിർവഹിക്കാൻ അന്ന് ശ്രമിച്ചത്. ലിംഗസമത്വത്തിനായ നിലപാട് ഉയർത്തിപ്പിടിക്കുമ്പോൾ തന്നെയാണ് നായനാരുടെ നേതൃത്വത്തിലും വി എസിന്റെ നേതൃത്വത്തിലും പിണറായിയുടെ നേതൃത്വത്തിലുമുള്ള സർക്കാരുകൾ 2018 സെപ്തംബർ 28 വരെ പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിരോധിച്ച ഹൈക്കോടതി ഉത്തരവും ശക്തമായി നടപ്പിലാക്കിയത്. ആർക്കും പിടികിട്ടാത്തവിധം പ്രഹേളികയായി സുപ്രീംകോടതി വിധി പ്രഖ്യാപിക്കുമ്പോൾ അതുസംബന്ധിച്ച് ആശയ വ്യക്തത വരുത്തുകയെന്നത്‌ സങ്കീർണമായമായ കാര്യമാണ്.

Friday, November 22, 2019

Leave it on the shores


A senior monk and a junior monk were traveling together. At one point, they came to a river with a strong current. As the monks were preparing to cross the river, they saw a very young and beautiful woman also attempting to cross. The young woman asked if they could help her cross to the other side.

The two monks glanced at one another because they had taken vows not to touch a woman.

Then, without a word, the older monk picked up the woman, carried her across the river, placed her gently on the other side, and carried on his 
journey.

The younger monk couldn’t believe what had just happened. After rejoining his companion, he was speechless, and an hour passed without a word between them.

Two more hours passed, then three, finally the younger monk could contain himself any longer, and blurted out “As monks, we are not permitted a woman, how could you then carry that woman on your shoulders?”

The older monk looked at him and replied, “Brother, I set her down on the other side of the river, why are you still carrying her?”

Thursday, November 14, 2019

കേരളീയകലകള്‍


ആദിത്യ പൂജ
അഷ്ടപദി
അയ്യപ്പൻ തീയാട്ട്
അയ്യപ്പൻ‌പാട്ട്
അയനിപ്പാട്ട്
അലാമിക്കളി അർജ്ജുന നൃത്തം
അറബനമുട്ട്
ആടിവേടൻ
ആണ്ടി
ആണ്ടിക്കളി
ഉടുക്കുകൊട്ടിപ്പാട്ട്
ഏഴിവട്ടംകളി
എഴമത്തുകളി
ഐവർകളി
ഒപ്പന
ഓട്ടൻ തുള്ളൽ
ഓണത്തുള്ളളൽ
ഓണത്തല്ല്
കണ്യാർകളി
കഥകളി
ഏലേലക്കരടി
കളരിപ്പയറ്റ്
കളമെഴുത്തുപാട്ട്
കാക്കാരിശ്ശിനാടകം
കാവടിയാട്ടം
കാളിയൂട്ട്
കാളക്കളി
കാളി തീയാട്ട്
കുത്തിയോട്ടം
കുറുന്തിനിപ്പാട്ട്
കുട്ടിച്ചാത്തനാട്ടം
കുതിരവേല
കുമ്മാട്ടി
കുതിരകളി
കുറത്തിയാട്ടം
കൂടിയാട്ടം · കൃഷ്ണനാട്ടം
കേളിയാത്രം
കൈകൊട്ടിക്കളി
 
കോതാമ്മൂരിയാട്ടം
കോഴിപ്പോരുകളി
 ·
കോൽക്കളി
കോവിൽ നൃത്തം
ചവിട്ടുനാടകം
ചാക്യാർക്കൂത്ത്
ശാലിയ പൊറാട്ട്
ചെണ്ടമേളം  ചെറിയാണ്ടി വലിയാണ്ടി
ചോഴി
തപ്പുമേളം
തായമ്പക
താലംകളി
തിടമ്പു നൃത്തം
തിരുവാതിരക്കളി
തിറയാട്ടം
തിമബലി
തീയാട്ട്
തുമ്പി തുള്ളൽ
തുമ്പിയറയൽ
തെക്കനും തെക്കത്തിയും
തെയ്യന്നം
തെയ്യം
തെയ്യംതിറ
തേരുതുള്ളൽ
തോൽപ്പാവക്കൂത്ത് · തോറ്റം
ദഫ് മുട്ട്
ദാരികവധം
നങ്ങ്യാർക്കൂത്ത്
നടീൽപാട്ട്
നന്തുണിപ്പാട്ട്
നവരാത്രി വേഷം  നാദസ്വരം
നായാടിക്കളി
പഞ്ചവാദ്യം
പഞ്ചാരിമേളം
പടയണി
പണിയർകളി
പതിച്ചിക്കളി
പയ്യന്നൂർ കോൽകളി
പരിചകളി
പരിചമുട്ടുകളി
പള്ളുകളി
പുള്ളുവൻ പാട്ട്
പൂക്കാവടിയാട്ടം
പറവേല
പറയൻ കൂത്ത്
പറയൻ തുള്ളൽ
പാക്കനാർതുള്ളൽ
പാഠകം
പാണർപൂതം
പാണ്ടിമേളം
പാന
പാനപ്പാട്ട്
പാമ്പുതുള്ളൽ
പാവക്കഥകളി
പുലിക്കളി
പുള്ളുവൻ പാട്ട്
പൂതംകളി
പൂതനും തിറയും
പൂരക്കളി
പൊട്ടിക്കളി
പൊറാട്ടുനാടകം
പൊറാട്ടൻ കളി
പൊറാട്ട്
മലമക്കളി
മലവേട്ടുവർനൃത്തം
മലയൻ‌കെട്ട്
മണ്ണാൻ‌കൂത്ത്
മണ്ണാർപൂതം
മാപ്പിളപ്പാട്ട്
മാർഗ്ഗംകളി
മാരിയമ്മപൂജ
തലയാട്ടം
മുടിയേറ്റ്
മുട്ടുംവിളിപ്പാട്ട്
മുളവടിനൃത്തം
മൂക്കൻചാത്തൻ
മോഹിനിയാട്ടം
യക്ഷഗാനം
വടക്കൻ പാട്ട്
തെക്കൻ പാട്ടുകൾ
വടിതല്ല്
വട്ടക്കളി
വില്ലുപാട്ട്
വേടൻ‌തുള്ളൽ
വേലകളി
വൈക്കോൽപൂതം
ശിങ്കാരിമേളം
ശീതങ്കൻ തുള്ളൽ
ശൂരം‌പോര്
സർപ്പം തുള്ളൽ
സർപ്പപ്പാട്ട്
സോപാനസംഗീതം
സംഘക്കളി ·

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive