Wednesday, August 11, 2021

ഭൗതികശാസ്ത്ര ചരിത്രത്തിലെ ജ്ഞാനശാസ്ത്രത്തിന്റെ ചില വഴികൾ

 

എസ്. അനൂപ്

ശാസ്ത്രചരിത്രത്തിൽ അതാത് കാലഘട്ടങ്ങളിൽ പുതിയ അറിവുകളെ അവയുടെ ജ്ഞാന-ശാസ്ത്രപരമായ (Epistemology) സ്വഭാവമനുസരിച്ച് പലതായി തരം തിരിക്കുന്നു. ജ്ഞാന-ശാസ്ത്രത്തിൽ പരിഗണിക്കുന്ന ഘടകങ്ങൾ അറിവിന്റെ സ്വഭാവം (nature), ആഴവും വ്യാപ്തിയും (depth and extent), ആധാരം (source), സമാനമായതും ഇതോടു ബന്ധം ഉള്ളതുമായ നിലവിലുള്ള അറിവുകൾ (prior knowledge), ചരിത്രപരമായ സാഹചര്യങ്ങൾ (historical situations) തുടങ്ങിയവയാണ്. എല്ലാ അറിവുകളുടെയും വിശ്വാസ്യത ഒരുപോലെയല്ല. പല അറിവുകളും തുടർ പഠനങ്ങളുടെയും നിരീക്ഷണ പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ ഉറപ്പിക്കേണ്ടതായി വരുന്നു. ജ്ഞാന-ശാസ്ത്രപരമായി വ്യത്യസ്തമായും പലതരത്തിൽ അറിയപ്പെടുന്നതുമായ അറിവുകൾ ചില ഉദാഹരണങ്ങൾ സഹിതം അതാത് ചരിത്ര സാഹചര്യം ചേർത്തുവെച്ച് ചർച്ച ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. താഴെപ്പറയുന്ന പദങ്ങൾ നമുക്കെല്ലാവർക്കും ചിരപരിചിതമാണ്.

  1. Axiom (പ്രത്യക്ഷ പ്രമാണം)
  2. Postulate (നിർവാദ സങ്കല്പം)
  3. Proposition (പ്രസ്താവം)
  4. Hypothesis (പരികൽപ്പന)
  5. Principle (തത്വം)
  6. Law (നിയമം)
  7. Theory (സിദ്ധാന്തം)

അറിവിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഭാഷാപരമായി മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഓരോ പദത്തിനും കൃത്യമായ അർത്ഥം നിലവിലുണ്ടെങ്കിലും ചരിത്രപരമായ സാഹചര്യം ജ്ഞാന-ശാസ്ത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമായി പ്രവർത്തിക്കുന്നു. ഇത്തരത്തിലുള്ള വിവിധ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു അറിവ് പിൽക്കാലത്ത് അറിയപ്പെടുന്നത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം പല അറിവുകളും പിൽക്കാലങ്ങളിൽ ക്രോഡീകരിക്കപ്പെട്ടതാണ്. ക്രോഡീകരിക്കപ്പെട്ട കാലഘട്ടത്തിൽ പ്രസ്തുത അറിവിന് കൈവന്ന ആധികാരികതയും വ്യാപ്തിയും പ്രധാനപ്പെട്ട ഘടകങ്ങളായി തുടർന്ന് പ്രവർത്തിക്കുന്നു, പ്രത്യേകിച്ച് സ്കൂൾ-കോളേജ് പാഠപുസ്തകങ്ങളിൽ അച്ചടിച്ചുവരുന്ന അറിവിന്റെ രൂപം ഇത്തരത്തിലുള്ളതാണ്. ഇപ്രകാരം അറിവുമായി ബന്ധപ്പെട്ട ഘടകങ്ങളെ കുറിച്ചും അതിന്റെ നിർമാണത്തെ കുറിച്ചും അറിവ് വിധേയമാക്കപ്പെട്ട വ്യത്യസ്ത ശാസ്ത്ര ചരിത്ര സാഹചര്യങ്ങളെക്കുറിച്ചും തിരിച്ചറിവുണ്ടായിരിക്കുക ഒരു പഠിതാവിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. ഈ തിരിച്ചറിവ് പ്രാപ്തം ആകാതെ വരുമ്പോൾ നാം നേടുന്ന അറിവ് വലിയൊരു അർത്ഥത്തിൽ അപൂർണ്ണമായി തുടരുന്നു.

Axiom, Postulate, Proposition, Law തുടങ്ങിയവ ന്യൂട്ടോണിയൻ മെക്കാനിക്സിൽ

ന്യൂട്ടന്റെ ചലനനിയമങ്ങൾ ‘Law’ ആയിട്ടാണ് പൊതുവേ അറിയപ്പെടുന്നത്.  പ്രകൃതിയിലെ ചലന പ്രക്രിയയകളുടെ ഗണിതശാസ്ത്രപരമായ ആവിഷ്കാരം ആണല്ലോ ന്യൂട്ടന്റെ ചലനനിയമങ്ങൾ. പ്രകൃതിയിൽ വിവിധ സന്ദർഭങ്ങളിൽ ന്യൂട്ടന്റെ ചലനനിയമങ്ങൾ പാലിക്കപ്പെടുന്നു (സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ കാതൽ മാറ്റിവെച്ചാൽ). 1687 ൽ പ്രസിദ്ധീകരിച്ച ‘പ്രിൻസിപ്പിയ‘ യിലെ ബുക്ക് ഒന്നിൽ (മൂന്നാം എഡിഷൻ) തന്റെ അറിവുകളെ ‘AXIOMS OR LAWS OF MOTION’ എന്നാണ് ന്യൂട്ടൻ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ നിലവിലിരുന്ന, ഖഗോളങ്ങളും ആയി ബന്ധപ്പെട്ടതും ചലന സംബന്ധവുമായ എല്ലാ നിരീക്ഷണ പരീക്ഷണങ്ങളും ന്യൂട്ടൺ മനസ്സിലാക്കിയിരുന്നു എന്ന് നമുക്ക് സാമാന്യമായി ഊഹിക്കാം. ഗലീലിയോയുടെ പരീക്ഷണ നിരീക്ഷണങ്ങൾ ഇതിൽ എടുത്തു പറയേണ്ടതാണ്. മുൻകാല നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടുവന്ന പൊതു അറിവുകളെ അടിസ്ഥാനമാക്കിയത് കൊണ്ടാണ് ചലനനിയമങ്ങളെ Axioms ആക്കി കണക്കാക്കിയത് എന്ന് കരുതാം. പിൽക്കാലത്ത് ചില പണ്ഡിതന്മാർക്കിടയിൽ തന്നെ ന്യൂട്ടോണിയൻ ചലനനിയമങ്ങൾ യഥാർത്ഥത്തിൽ Postulates ആണെന്ന് അഭിപ്രായമുണ്ട്. Axiom ഉം Postulate ഉം  തമ്മിലുള്ള സാമ്യതയും വ്യത്യാസവും ഈ അവസരത്തിൽ സൂചിപ്പിക്കുന്നത് ഉചിതം ആണെന്ന് തോന്നുന്നുAxiom പൊതുവേ സംഖ്യാപരമായി അവതരിപ്പിക്കപ്പെടുന്നു .എന്നാൽ Postulate പൊതുവേ ഭൗതികമായി അവതരിപ്പിക്കപ്പെടുന്നു. രണ്ടും പ്രത്യക്ഷ പ്രമാണങ്ങൾ തന്നെയാണ്. പക്ഷേ ഇവ രണ്ടും സ്വന്തമായി തെളിയിക്കപ്പെടുന്നില്ല. പക്ഷേ ‘പ്രിൻസിപ്പിയ’യിൽ Axiom/Postulate ന്റെ യൊക്കെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയെടുത്ത വിവിധങ്ങളായ Propositions (Classical mechanics ൽ നാം സാധാരണയായി പഠിക്കുന്ന കാര്യങ്ങൾ) വ്യത്യസ്ത സാഹചര്യങ്ങളിൽ നമ്മുടെ ദിനംപ്രതി അനുഭവങ്ങൾ വഴിയോ പരീക്ഷണങ്ങൾ വഴിയോ പിന്നീട് തെളിയിക്കപ്പെടുന്നു. അങ്ങനെ ‘പ്രിൻസിപ്പിയ’ പരീക്ഷണാത്മക ശാസ്ത്രത്തിന് അങ്ങേയറ്റം സഹായകരമായ ഒരു ഉപാധിയായി മാറി. പതിനെട്ടാം നൂറ്റാണ്ടിലെ രണ്ടാംപാതിയിൽ ന്യൂട്ടൺ ജീവിച്ചിരുന്ന കാലത്തേക്കാളും ‘പ്രിൻസിപ്പിയ’ ക്ക് കിട്ടിയ പ്രാധാന്യം ഈ ചരിത്രപശ്ചാത്തലം വ്യക്തമാക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ രണ്ടാം പാതി വ്യവസായവൽക്കരണത്തിന്റെ ആദ്യ ദശാബ്ദങ്ങൾ ആയിരുന്നല്ലോ.  പ്രായോഗിക തലത്തിൽ നിരവധി ഉപകരണങ്ങളും കണ്ടുപിടുത്തങ്ങളും രൂപപ്പെട്ടുവന്ന പതിനെട്ടാം നൂറ്റാണ്ടിലെ രണ്ടാം പാതിയിൽ ‘പ്രിൻസിപ്പിയ’ ക്ക് കിട്ടിയ പ്രാധാന്യം സ്വാഭാവികം മാത്രം.  ന്യൂട്ടോണിയൻ ചലന നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പല കണ്ടുപിടുത്തങ്ങളും ഉപകരണങ്ങളും എല്ലാം തന്നെ വ്യാവസായിക വിപ്ലവത്തെ എല്ലാ അർത്ഥത്തിലും സഹായിച്ചു.  സ്കൂൾ-കോളേജ് വിദ്യാർഥികൾ ന്യൂട്ടന്റെ ചലനനിയമങ്ങൾ Laws എന്ന ഗണത്തിൽ പഠിക്കുമ്പോൾ ഈ ചരിത്രപശ്ചാത്തലം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.  മാത്രമല്ല ഇന്ന് നാം കാണുന്ന ഭൗതികശാസ്ത്രത്തിലെ ന്യൂട്ടോണിയൻ മെക്കാനിക്സ് എന്ന ശാസ്ത്രശാഖ ക്രോഡീകരിക്കപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിലും അതിനെ തുടർന്നുള്ള കാലഘട്ടങ്ങളിലുമാണ്. അക്കാലം ആയപ്പോഴേക്കും ന്യൂട്ടന്റെ ചലന നിയമങ്ങൾ പ്രകൃതിയുടെ നിയമങ്ങൾ ആയി സാർവത്രികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.  ഇതിനുവേണ്ട നേതൃത്വപരമായ പ്രവർത്തനം നടത്തിയത് ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്ന ലാപ്ലസ് ആയിരുന്നു എന്നു കൂടി ഇവിടെ സൂചിപ്പിക്കുന്നു. ഇപ്രകാരം ക്രോഡീകരിക്കപ്പെട്ട കാലഘട്ടത്തിന്റെ കൂടി യുക്തിക്ക് അനുസരിച്ചാണ് ചലന നിയമങ്ങൾ പിൽക്കാലത്ത് Laws എന്നറിയപ്പെട്ടത്.

എന്താണ് Hypothesis ?

അടുത്തതായി Hypothesis എന്താണെന്ന് നോക്കാം. Hypothesis ഒരു പ്രതിഭാസത്തെ വിശദീകരിക്കാൻ ഉതകുന്ന പ്രസ്താവനയാണ്. ആധുനിക ശാസ്ത്രീയ സമീപനത്തിന്റെ കാഴ്ചപ്പാടിൽ, Hypothesis ടെസ്റ്റ്‌ ചെയ്യുവാൻ സാധിക്കുന്ന വിധം നിരീക്ഷണ പരീക്ഷണങ്ങൾക്കു സാധ്യമാകുന്ന ഒന്നാകണം. സാധാരണയായി Hypothesis മുൻ അറിവുകൾക്ക് യോജിക്കുന്നവിധമാണ് മുന്നോട്ടു വയ്ക്കപ്പെടുന്നത്. ആദ്യകാല ഗ്രീക്ക് ശാസ്ത്രത്തിൽ Hypothesis എന്ന പദം നമുക്ക് കാണാം.  എന്നാൽ ആ കാലഘട്ടങ്ങളിൽ Hypothesis പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കി സത്യമാണോ എന്ന് അറിയുവാനുള്ള ശ്രമങ്ങൾ നടന്നിരുന്നില്ല. യഥാർത്ഥത്തിൽ പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവർ നിരീക്ഷണ പരീക്ഷണങ്ങളോട് ബോധപൂർവ്വമായ അവജ്ഞ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതായത് Hypothesis എന്ന പദസൂചിക പൗരാണികകാലത്ത് ഉണ്ടായിരുന്നുവെങ്കിലും ആധുനികമായ അർത്ഥത്തിലല്ല അത് അർത്ഥമാക്കിയിരുന്നത്.

ന്യൂട്ടൺ Hypothesis എഴുതാതെ ആണ് തന്റെ ചലനനിയമങ്ങൾ ആവിഷ്കരിച്ചതും ‘പ്രിൻസിപ്പിയ’ പൂർത്തിയാക്കിയതും പിന്നെ എന്തിനാണ് ഇന്നത്തെ ശാസ്ത്രസമൂഹം Hypothesis ഗവേഷണത്തിന് ഒരു അത്യാവശ്യ മാനദണ്ഡമായി കണക്കാക്കുന്നതെന്നത്  ഉയർന്നു കേൾക്കുന്ന രസകരമായ ഒരു ചോദ്യമാണ്. ഔപചാരികമായ ഗവേഷണങ്ങൾക്ക് മുന്നോടിയായി ഗവേഷകർക്ക് തങ്ങളുടെ വിഷയത്തിൽ മുൻ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സാമാന്യമായ അറിവുകളും ഉറപ്പുകളും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സർവകലാശാലകളിലും അക്കാദമികളിലും സർക്കാർ സാമ്പത്തിക സഹായത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഗവേഷണം ആയതിനാൽ പണം ചെലവഴിക്കപ്പെടുന്നത് അർത്ഥപൂർണവും ഉത്തരവാദിത്വത്തോട് കൂടിയും ആയിരിക്കണം. ഗവേഷണത്തിന്റെ ഭാഗമായുള്ള ഡാറ്റാ ശേഖരണം നടത്തിക്കഴിഞ്ഞാൽ അതിന്റെ ഫലം സ്റ്റാറ്റിസ്റ്റിക്കൽ ആയി റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇപ്രകാരം പലവിധ കാരണങ്ങൾ കൊണ്ട് ഗവേഷണത്തിനു മുന്നോടിയായി Hypothesis അനിവാര്യമായി വരുന്നു.

Principle ന്റെ പുറകിൽ

ഇനി നമുക്ക് Principle എന്താണെന്ന് നോക്കാം. ന്യൂട്ടോണിയൻ നിയമങ്ങളിൽ നിയമങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളും അവ തമ്മിലുള്ള പരസ്പരബന്ധവും വ്യക്തമായി പ്രതിപാദിക്കപ്പെടുന്നില്ല. മൂന്നു ചലന നിയമങ്ങളുടെയും അടിസ്ഥാന പ്രചോദനം ഗുരുത്വമാണെന്ന് ‘പ്രിൻസിപ്പിയ’ യിലെ ബുക്ക് III ൽ, ബുക്ക്‌ I ലെ Propositions ന്റെ അടിസ്ഥാനത്തിൽ കണ്ടെത്തുകയായിരുന്നു. ഒന്നാമത്തെ ബുക്കിലെ ചലനനിയമങ്ങളും മൂന്നാമത്തെ ബുക്കിലെ സാർവത്രിക ഗുരുത്വാകർഷണ നിയമവും (Universal law of gravitation) ഇപ്രകാരമാണ് ജ്ഞാന-ശാസ്ത്രപരമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എന്ന് സാരം. ഗുരുത്വാകർഷണബലം മൗലിക സ്വഭാവമുള്ള ഒരു പ്രതിഭാസം ആയതിനാൽ പിന്നീട് ഈ അറിവ് ഗുരുത്വാകർഷണ സിദ്ധാന്തം (Gravitational Theory) എന്നും അറിയപ്പെട്ടുപോന്നു. മുകളിൽ നാം ചർച്ച ചെയ്ത് തുടങ്ങിയത് Principle നെ കുറിച്ചാണ്. Principle അഥവാ തത്വങ്ങളിൽ പ്രതിഭാസങ്ങൾക്ക് കാരണമായ മൗലിക കാരണങ്ങളും കൂടി സൂചിപ്പിക്കപ്പെടുന്നു. ഇത് ഗുണപരമായി ട്ടാണ് (Qualitative) മുന്നോട്ടുവയ്ക്കുന്നത്.  ഗണിതശാസ്ത്രപരമായ സമവാക്യങ്ങളുടെ അസാന്നിധ്യത്തിലും അങ്ങേയറ്റം ശാസ്ത്രീയമായിട്ടാണ് Principle കണക്കാക്കപ്പെടുന്നത്. Pauli’s Exclusion Principle അനുസരിച്ച് ഒരു ആറ്റത്തിലെ ഒന്നിൽ കൂടുതൽ ഇലക്ട്രോണുകൾക്ക് ഒരേ ക്വാണ്ടം നമ്പർ (4 ക്വാണ്ടം നമ്പറുകൾ ഉണ്ടല്ലോ) സാധ്യമല്ല. Pauli’s Exclusion Principle ഇലക്ട്രോണിന് മാത്രമല്ല, ഫെർമിയോണുകൾക്ക് ആകെ  ബാധകമാകുന്ന രീതിയിൽ പോളി തന്നെ പരിഷ്കരിക്കുകയുണ്ടായി. പദാർഥങ്ങളുടെ സ്ഥിരത വിശദീകരിക്കുന്നതിന് Pauli’s Exclusion Principle അങ്ങേയറ്റം ഉപയോഗപ്രദമാണ്.

Uncertainity Principle ഉം  ചില ചരിത്രാനുഭവങ്ങളും

എല്ലാ ഭൗതികശാസ്ത്ര വിദ്യാർഥികൾക്കും ചിരപരിചിതമായ ഒന്നാണ് ഹെയ്സെൻബർഗിന്റെ Uncertainity Principle (അനിശ്ചിതത്വ തത്വം). 1927 ലാണ് ഈ വിഷയം ഹെയ്സൻബെർഗ് ഒരു പ്രബന്ധമായി അവതരിപ്പിക്കുന്നത്. Uncertainity Principle അനുസരിച്ച് ഒരു സബ് അറ്റോമിക് കണികയുടെ സ്ഥാനവും (Position) ആക്കവും (Momentum) ഒരേ സമയം നിശ്ചയിക്കുക അസാധ്യമാണ്. Uncertainity Principle ഒരു കണികയുടെ സ്ഥാനവും ആക്കവുമായി ബന്ധപ്പെട്ട ഒരു പരിമാണ (Measurement) പ്രശ്നമായിട്ടാണ് ആദ്യകാലങ്ങളിൽ പലരും മനസ്സിലാക്കിയിരുന്നത്. അതായത് സ്ഥാനം കൃത്യമായി നിർണ്ണയിക്കുന്ന പരീക്ഷണങ്ങൾ പ്രവേഗത്തിൽ മാറ്റം വരുത്തുകയും അത് ആക്കത്തെ ബാധിക്കുകയും ചെയ്യും (p=mv). ഇനി മറിച്ച് ആക്കം കൃത്യമായി നിർണ്ണയിക്കുന്നതിനായി രൂപം കൊടുക്കുന്ന പരീക്ഷണങ്ങളിൽ,  നിർണയിക്കപ്പെടുന്ന സ്ഥാനത്തിൽ തെറ്റു വന്നു കൂടുവാനുള്ള സാധ്യതയേറുന്നു. ഇപ്രകാരം വന്നുഭവിക്കുവാൻ സാധ്യതയുള്ള ഒരു പരിമാണപ്രശ്നമായിട്ടാണ് Uncertainity Principle ആദ്യകാലങ്ങളിൽ മനസ്സിലാക്കപ്പെട്ടിരുന്നത്.

സ്റ്റാൻഫോർഡ് എൻസൈക്ലോപീഡിയ ഓഫ് ഫിലോസഫി അനുസരിച്ച് ആദ്യം ഹെയ്സൻബെർഗ് തന്നെ ഈ തത്വത്തെ ഒരു പരിമാണ പ്രശ്നമായിട്ടാണ് കണ്ടിരുന്നത് എന്നാണ് സൂചന. സ്ഥലകാല അനുസ്യു തത്വം (space-time continuum) അനുസരിച്ച് നിരീക്ഷണവും അളവും സ്വതന്ത്രമായ  പ്രക്രിയ അല്ല, പകരം സ്ഥലകാലങ്ങളുടെ ഭാഗമാണ്. ആ അർത്ഥത്തിൽ നിരീക്ഷണവും പരിമാണവും ഭൗതികശാസ്ത്രത്തിലെ കേവലമായ വിഷയം മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല. 1930-ലെ ചിക്കാഗോ ലെക്ചർ സീരീസിലാണ് Uncertainity Principle ഒരു പരിമാണ പ്രശ്നമല്ല എന്ന് ഹൈസൻബെർഗ് സ്ഥിരീകരിക്കുന്നത്. ആദ്യകാലങ്ങളിൽ സംശയിച്ചിരുന്ന പരിമാണ പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാനുള്ള സാങ്കേതികമായ വിവിധ മാർഗങ്ങൾ ഇന്ന് ലഭ്യവുമാണ്. 1928 Geeford Lecture series ൽ പ്രശസ്ത ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ ആർതർ എഡിങ്ടൺ ആണ് ഹെയ്സൻബെർഗി ന്റെ പ്രബന്ധത്തിലെ അറിവിനെ ആദ്യമായി Principle എന്ന് വിളിച്ചത്. അതോടെയാണ് ആംഗലേയ ശാസ്ത്ര സാഹിത്യത്തിൽ Uncertainity Principle എന്ന പദം ചിരകാല പ്രതിഷ്ഠ നേടിയത്. ഹെയ്സൻബർഗ് പോലും തന്റെ ഉപന്യാസത്തിൽ ഈ വിഷയത്തെ ഒരു Principle ആയി കണ്ടിരുന്നോയെന്ന് സംശയമാണ്. അദ്ദേഹം സാധാരണയായി ഉപയോഗിച്ചിരുന്നത് ‘inaccuracy relation’ എന്നാണ്.  1955-56 കാലഘട്ടങ്ങളിൽ ഹെയ്‌സൻബെർഗ് തന്നെ ഉപന്യാസത്തെ കുറിച്ച് പറഞ്ഞത് ‘Relation of uncertainity or Principle of indeterminancy’ എന്നാണ്. യഥാർത്ഥത്തിൽ 1927 ലെ പ്രബന്ധ സംബന്ധിയായ വിഷയം ഒരു Principle ആയി കണക്കാക്കുവാൻ മാത്രം പക്വത നേടിയിട്ടുണ്ടായിരുന്നോയെന്ന് സംശയമാണ്. 1967 ൽ പ്രശ്‌സ്ത ശാസ്ത്ര- ചിന്തകനും തത്വജ്ഞാനിയുമായിരുന്ന കാൾ പോപ്പർ ഈ ഒരു ആശങ്ക വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. പല ശാസ്ത്ര നിയമങ്ങളും തത്ത്വങ്ങളും അതിന്റെ ഭാഷാപരമായ അർത്ഥത്തിനോടൊപ്പം ചരിത്രപരമായ ചുറ്റുപാടുകൾ കൂടി അറിഞ്ഞുകൊണ്ട് മാത്രമേ അതു ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങൾ പൂർണമായും മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ എന്ന് ഈ അനുഭവം തെളിയിക്കുന്നു. അനിശ്ചിതത്വ വാദത്തെ വേണ്ടിടത്തും വേണ്ടാത്തിടത്തും എടുത്ത് ഉപയോഗിക്കുന്ന ഒരു സമകാലിക പോപ്പുലർ സമീപനത്തെ നാം ജാഗ്രതയോടെ കാണണം. ഹെയ്‌സെൻബർഗ് തന്നെ പറയുന്നതനുസരിച്ച് ഭൗതികശാസ്ത്രത്തിന് പരിധിയിൽ വരുന്ന കാര്യം നിരീക്ഷണങ്ങളും പരീക്ഷണങ്ങളും സാധ്യമായ ഇടങ്ങളിൽ മാത്രമാണ്-The aim of physics is only to describe observable data. ക്വാണ്ടം മെക്കാനിക്സിന്റെ ഏറ്റവും അടിസ്ഥാന സങ്കല്പങ്ങൾക്ക് അടിത്തറയിട്ട ശാസ്ത്രജ്ഞനാണ് ഹെയ്സൻബെർഗ്.  മാത്രമല്ല ഭൗതികശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും അംഗീകരിക്കപ്പെടുന്ന മഹാന്മാരുടെ പട്ടികയിലാണ് ഹെയ്‌സൻബെർഗിന്റെ സ്ഥാനവും. ഈ ലേഖനം വായിക്കുന്ന വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്,  Uncertainity Principle ന്റെ വ്യാഖ്യാനത്തിനല്ല നാം മുതിരുന്നത് എന്നും മറിച്ച് ഏതൊക്കെ സാഹചര്യങ്ങളിലാണ് ജ്ഞാന-ശാസ്ത്രപരമായി ഇതൊരു Principle ആയി അറിയപ്പെട്ടത് എന്നും സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് നാം ഈ വിഷയം ഇവിടെ ഇപ്രകാരം ചർച്ച ചെയ്തത്.

Theory യുടെ ലോകം

ഏറ്റവും അവസാനമായി നമുക്ക് സിദ്ധാന്തത്തിലേക്ക് വരാം. 1905 ലാണ് ആൽബർട്ട് ഐൻസ്റ്റൈൻ വിശിഷ്യ ആപേക്ഷികതാസിദ്ധാന്തവും തുടർന്ന് 1915 ൽ സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും ആവിഷ്കരിച്ചത്. ചരിത്രപരമായി ന്യൂട്ടോണിയൻ മെക്കാനിക്സിൽ തന്നെയാണ് ആപേക്ഷികതാസിദ്ധാന്തം നിലനിൽക്കുന്നത്. ഗുരുത്വത്തെ ജ്യാമിതീയ സ്വഭാവമുള്ള ഒരു ഗുണം ആയിട്ടാണ് ഐൻസ്റ്റൈൻ ആവിഷ്കരിച്ചത്. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ഐൻസ്റ്റൈൻ ആദ്യകാലങ്ങളിൽ സ്വിസ് പേറ്റന്റ് ഓഫീസിൽ ക്ലർക്ക് ആയിരുന്നു.  അദ്ദേഹത്തിന് സ്വാഭാവീകമായി ആ കാലയളവിൽ പേറ്റന്റിനായി സമർപ്പിക്കപ്പെട്ട എല്ലാ പുതിയ അറിവുകളെ സംബന്ധിച്ചും ശരിയായ ഒരു ധാരണ രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞിരുന്നു. യുക്തിപരമായി ചിന്തിച്ചു കഴിഞ്ഞാൽ, വൈദ്യുതകാന്തിക സിദ്ധാന്തം (1865), മൈക്കൾസൺ മോർലി പരീക്ഷണം (1887),  ലോറൻസ് ട്രാൻസ്ഫോർമേഷൻ ഇക്വേഷൻ (1892), ക്വാണ്ടം തിയറി (1900), മിൻകോവ്സ്കി സ്ഥലകാല അനുസ്യു തത്വം (Spece time continuum-1907)  തുടങ്ങിയ അറിവുകൾ സൃഷ്ടിച്ച ജ്ഞാന-ശാസ്ത്രപരമായ ഒരു ചരിത്ര സാഹചര്യത്തിലാണ് ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടത്. മുൻ അറിവുകളുടെ അടിസ്ഥാനത്തിൽ സാമാന്യ ആപേക്ഷികത സംബന്ധിച്ച ആശയങ്ങൾ ഐൻസ്റ്റൈൻ 1912 മുതൽ തന്നെ സജീവമായി കൊണ്ടുനടന്നിരുന്നു വെന്നുകരുതുന്നു. പക്ഷേ ഗുരുത്വത്തിന്റെ യഥാർത്ഥമായ സ്വഭാവം പഠനവിധേയമാക്കുന്നതിന് ഐൻസ്റ്റൈന് ഗണിതപരമായ ഒരു സഹായം ആവശ്യമായി വന്നു. റെയ്മാനിയൻ ജ്യാമിതിയുടെ പ്രയോഗത്തിലൂടെ ഐൻസ്റ്റൈനെ സഹായിച്ചത് ഗണിതശാസ്ത്രജ്ഞനായ മാർസൽ ഗ്രോസ്മാൻ (Marcel Grossman) ആയിരുന്നു.  ഗ്രോസ്മാൻ സൂറിച്ച് പോളിടെക്നിക്കിൽ ഐൻസ്റ്റൈന്റെ സതീർത്ഥ്യൻ ആയിരുന്നു എന്നു കൂടി ഇവിടെ സൂചിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഒരു ഗണിതശാസ്ത്രജ്ഞന്റെ വളരെ ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ കൊണ്ടാണ് ഐൻസ്റ്റൈന് തന്റെ വിഖ്യാതമായ സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിലേക്ക് എത്തുവാൻ സാധിച്ചത്. വിവിധ വിഷയങ്ങൾ പരസ്പര ബന്ധിതമായി പഠിക്കുവാൻ ശ്രമിക്കുന്നത് വിജ്ഞാന വികാസത്തെ സഹായിക്കുമെന്ന് ഈ അനുഭവം തെളിയിക്കുന്നു.

ആപേക്ഷികതാ സിദ്ധാന്തത്തിന് ഗുരുത്വത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും കൂടുതൽ ആധികാരികതയോടെയും കൃത്യതയോടെയും വിശദീകരിക്കാൻ സാധിക്കും. സിദ്ധാന്തങ്ങൾ നിരീക്ഷണ പരീക്ഷണങ്ങൾക്ക് വിധേയമാക്കണമെന്ന് ശാസ്ത്രീയ സമീപനം (Scientific Method) ആവശ്യപ്പെടുന്നു. 16-17 നൂറ്റാണ്ടുകളിൽ രൂപപ്പെട്ടുവന്ന Inductive Method (പരീക്ഷണാത്മക ഉദ്ഗ്രഥന രീതി), Deductive Method (അനുമാനാത്മക രീതി) ശാസ്ത്രത്തിലെ രണ്ട് വ്യത്യസ്തവും അതേ സമയം അനുപൂരകവുമായ  രീതിശാസ്ത്രങ്ങൾ ആകുന്നു. ഫ്രാൻസിസ് ബേക്കണോടും ദകാർത്തിനോടും യഥാക്രമം ഈ രീതിശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട് നാം കടപ്പെട്ടിരിക്കുന്നു. ഇവിടെ സൂചിപ്പിക്കുന്ന ശാസ്ത്രീയ സമീപനത്തിന്റെ അടിസ്ഥാനത്തിൽ  ആപേക്ഷികതാസിദ്ധാന്തം പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. 1919 മെയ്‌ മാസത്തിലെ സൂര്യഗ്രഹണസമയത്ത് വിദൂരതയിലുള്ള നക്ഷത്രസമൂഹങ്ങളിൽ നിന്ന് സൂര്യന്റെ സമീപത്തു കൂടി കടന്നു വന്ന പ്രകാശ രശ്മികൾക്ക് സൂര്യന്റെ ഭീമമായ ഗുരുത്വാകർഷണ മണ്ഡലത്താൽ ആകർഷിക്കപ്പെട്ട് 1.75 ആർക് സെക്കൻഡ് കോൺ വ്യതിയാനം (Angular deflection) ഉണ്ടായി. ചുരുക്കത്തിൽ ഗണിതശാസ്ത്രപരമായി ഏറ്റവും മികച്ചതും മഹത്തുമായി കണക്കാക്കപ്പെടുന്ന സിദ്ധാന്തങ്ങൾ പോലും ശാസ്ത്രീയരീതിക്ക് വിധേയമാക്കുക എന്നതാണ് ആധുനിക ശാസ്ത്രത്തിന്റെ രീതി.

ഭൗതികശാസ്ത്രത്തിലെ ജ്ഞാന-ശാസ്ത്രത്തിന്റെ വഴിയിലെ വിവിധ പദസൂചികകൾ അതാത് അറിവിന്റെയും ചരിത്രത്തിന്റെയുംപശ്ചാത്തലത്തിൽ ചർച്ച ചെയ്യുവാനുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ നടത്തിയത്. അതാത് കാലത്തെ സമ്പ്രദായങ്ങളും പശ്ചാത്തലവുംകൂടി കണക്കിലെടുത്ത് മാത്രമേ ഇപ്പോൾ അറിയപ്പെടുന്ന രീതിയിൽ ശാസ്ത്രത്തെ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാണ്.


ഭൗതികശാസ്ത്ര ചരിത്രത്തിലെ ജ്ഞാനശാസ്ത്രത്തിന്റെ ചില വഴികൾ – LUCA


 

Tuesday, August 10, 2021

ഇംഗ്ലീഷിലെ പ്രയോഗ സവിശേഷതകള്‍

കാലത്തെക്കുറിച്ചും സമയത്തെക്കുറിച്ചും എഴുതാത്ത കവികളില്ല. അയ്യപ്പപ്പണിക്കര്‍ മുതല്‍ ടി.എസ്. എലിയട്ട് വരെ എത്രയോ പേര്‍!

'ഭാവിയൊരു ഭൂതമായ് നോക്കുന്നു'' എന്ന് 'മൃത്യുപൂജ'യില്‍ അയ്യപ്പപ്പണിക്കര്‍. Time present and time past are both perhaps present in time future എന്ന് 'Burnt Norton' ല്‍ ടി.എസ്.എലിയട്ട്! എലിയട്ടിന്റെ നാലു ക്വാര്‍ട്ടറ്റുകളില്‍ ആദ്യത്തേതിന്റെ തുടക്കത്തിലാണിതുള്ളത് എന്നാണ് ഓര്‍മ.

'വിസ്മയംപോലെ ലഭിക്കും നിമിഷത്തിനർഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം"
 എന്ന് കടമ്മനിട്ട! എന്നാല്‍, കാലമാകെ വേണ്ട, ചില മാത്രകള്‍ മാത്രം മതിയാവും എന്നു വൈലോപ്പിള്ളി.
'എന്തിന്, മര്‍ത്ത്യായുസ്സില്‍ സാരമായതു ചിലമുന്തിയ സന്ദര്‍ഭങ്ങള്‍; അല്ല; മാത്രകള്‍ മാത്രം!  എന്നാണ് വൈലോപ്പിള്ളി എഴുതിയത്.

വിസ്മയം പോലെ ലഭിക്കുന്ന നിമിഷം എന്നു കടമ്മനിട്ട പറഞ്ഞല്ലൊ. അത്തരം ഒരു നിമിഷമാണ് ഇംഗ്ലീഷിലെ 15 minutes of fame. ഒന്നു പ്രശസ്തിയിലേക്കു മിന്നിപ്പൊലിഞ്ഞു പോകലാണിത്. പിന്നീടു വിസ്മരിക്കപ്പെടുകയും ചെയ്യും. ' Nine days wonder' എന്നും പറയും ഇതിനെ. ഒരു അപ്രധാന നടന് അതിപ്രശസ്തമായ ഒരു അവാര്‍ഡു കിട്ടുന്നു എന്നുവെക്കുക. പിന്നീട് ചിത്രവുമില്ല, അവാര്‍ഡുമില്ല. ഇത്തരമൊരു സന്ദര്‍ഭത്തില്‍ The actor enjoys his 15 minutes of fame എന്നു പറയാം. 'പകല്‍ വാണ പെരുമാളിന്‍ രാജ്യഭാരം വെറും പതിനഞ്ചു നാഴിക മാത്രം' എന്ന് വയലാര്‍ എഴുതിയതും ഇവിടെ ഓര്‍ക്കാം.

A week is a long time എന്നു പറഞ്ഞാലോ? ഇതിനിടയില്‍ എന്തും സംഭവിക്കാം എന്നു സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രയോഗമാണത്. A week is a long time in politics എന്നു പറയാം. ഇംഗ്ലീഷ് പ്രധാനമന്ത്രിയായ Harold Wilson ആണ് ആദ്യമായി ഇതു പറഞ്ഞത്. Hanson is tipped for candidature. It will be announced after a week എന്നു പറഞ്ഞാല്‍ അനുബന്ധമായി ഇതു ചേര്‍ക്കാം, a week is a long time in politics. Hanson സ്ഥാനാര്‍ത്ഥിയല്ലാതായേക്കാം ഇതിനിടയില്‍ എന്നു ചുരുക്കം.

Ahead of the curve എന്നത് കാലത്തിനു മുമ്പേ സഞ്ചരിക്കലാണ്; പ്രത്യേകിച്ച്  നൂതന ആശയങ്ങളുമായി. The modernists were ahead of the curve. Those who are innovative can be described as those who are ahead of the curve.  Those who followed modernists adopted the innovation introduced by them.

'In good time' എന്നൊരു പ്രയോഗമുണ്ട്. കുറേക്കൂടി അനുകൂലമായ കാലത്തിനായി കാത്തിരിക്കുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. അതു സംഭവിക്കും; ക്ഷമയോടെ കാത്തിരിക്കൂ എന്നാണ് it will happen in good time എന്നോ, all in good time എന്നോ, പറഞ്ഞാല്‍ അര്‍ത്ഥം. You can sell your car in good time! You arrived in good time എന്നാല്‍ നിങ്ങള്‍ നേരത്തെ എത്തി എന്ന് മറ്റൊരു അര്‍ത്ഥം.

'At the end of the day' എന്നതിന് അര്‍ത്ഥം 'അവസാന വിശകലനത്തില്‍' എന്നാണ്. The share market is marked by chaos now. Yet if we invest now, at the end of the day, we will definitely make a huge profit!

'Behind the times' എന്നത് പഴയ രീതിയിലോ ഫാഷനിലോ ആകലാവലാണ്.  We need not buy a black and white TV. It is behind the times.

'Beat the clock' എന്നത് വളരെപ്പെട്ടെന്ന് ഒരു ജോലി തീര്‍ക്കലാണ്; അഥവാ സമയബന്ധിതമായി ഒരു കാര്യം ചെയ്യലാണ്. Raju beat the clock, completing the project a few minutes before the General Manager left!

അതിഗംഭീരമായി ഒരു കാര്യം ചെയ്യലാണ് 'big time'. Though the role was insignificant, the actor made the big time in that movie. They missed the big time in this venture!

Buy time എന്നൊന്നുണ്ട്. സ്വന്തം നിലമെച്ചപ്പെടുത്താന്‍ വേണ്ടി ഏതെങ്കിലും കാര്യത്തില്‍ മനഃപൂര്‍വം കാലതാമസമുണ്ടാക്കലാണിത്. The petitioner was buying time, when he was praying for adjourning the case for a future date. In the meantime, he can array some witnesses to be produced before the court, in his favour.
'Call time' എന്നത് അവസാനിപ്പിക്കലാണ്. It is high time for the aged actor to call time on his long career in film.
'Call it a day' ജോലി തീര്‍ക്കലാണ്, ദൗത്യം അവസാനിപ്പിക്കലാണ്. If you are so tired, you call it a day! Carry the day ആകട്ടെ, വിജയിക്കലാണ്. Our collective work will carry the day.

'Coming down the pike' എന്നത് സമീപഭാവിയില്‍ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ചു സൂചിപ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന പ്രയോഗമാണ്. The management negotiated with the leader. But they are apprehensive of the problems coming down the pike.

Seen in the cold light of day എന്നൊരു പ്രയോഗമുണ്ട്. ആഗ്രഹ ചിന്തയായല്ലാതെ, പ്രായോഗിക ചിന്തയാല്‍ കാര്യങ്ങളെ കാണുന്നതിനെയാണിതു സൂചിപ്പിക്കുന്നത്. Seen in the cold light of day, the project is not viable.

Phrases വാക്കുകളുടെ ഒരു സംയോഗമാണ്. എന്നാൽ, അത് അതിൽ കാണുന്ന വാക്കുകളുടെ അർത്ഥത്തിനപ്പുറം പോയി നവീനമായ ഒരു അർത്ഥതലം സൃഷ്ടിക്കും. സബ്‌ജക്‌റ്റോ പ്രഡിക്കറ്റോ ഒന്നും ഉണ്ടാവണമെന്നില്ല. ഒരു ആശയതലം ഉണ്ടാവും വാചകത്തിനു ഭംഗി ചേർക്കും. വായനാനുഭവത്തിന്റെ സൗന്ദര്യത്തെ ദീപ്തമാക്കും. monotony അകറ്റും. Phrases നെ മനസ്സിലാക്കുമ്പോൾ മാത്രമേ ഇംഗ്ലീഷിന്റെ വായന പൂർണമാവുന്നുള്ളു.

ഉദാ: make no bones out of it. ഇത് ഒരു phrase ആണ്. ഇതിലെ ഒരു വാക്കും ആർക്കും അപരിചിതമല്ല. ഓരോ വാക്കിന്റെയും അർത്ഥവുമറിയാം. പക്ഷെ, phrase ന്റെ പൊതുവായ അർത്ഥം അറിയില്ലെങ്കിൽ വായന അവിടെ നിന്നു പോകും. ഒന്നും മനസ്സിലാവില്ല. തെറ്റുവരുത്തരുതു് എന്നാണ് ഇതിന്റെ അർത്ഥം.

It is greek to me എന്നു പറഞ്ഞാൽ എനിക്കു മനസ്സിലാവാത്തതാണത് എന്ന് അർത്ഥം ലഭിക്കും. അതുപോലെ. "Greek " പ്രയോഗം ഷേക്സ്പിയറുടേതാണ്. Make no bones എന്നത് old english ലും പുതിയ ഇംഗ്ലീഷിലും കാണാനുണ്ട്.

On the fly: ഒരു പ്രകിയക്കിടയിലെ തീരുമാനമെടുക്കലിനെയാണ് അതു സൂചിപ്പിക്കുന്നത്. Flying by the seat of your pants എന്നും ഒരു phrase ഉണ്ട്. രണ്ടിനും അർത്ഥം ഒന്നു തന്നെ. തിരുവനതപുരം വിമാനത്താവളത്തിൽ നിന്നു ദൽഹിക്കു പറക്കുന്നു. എന്നാൽ ഇടയ്ക്കു വെച്ച് destination ജയ്പ്പൂരെന്നു നിശ്ചയിക്കുന്നു. ഇത് ഒരു on the fly decision ആണ്. ഇത് സാധാരണ കാര്യങ്ങളിലും ആവാം.

The proof of the pudding is in the eating എന്നതു മറ്റൊരു phrase. ഇതിന്റെ അർത്ഥത്തിന് eatingമായോ puddingമാ യോ ഒരു ബന്ധവുമില്ല.. എനിക്കു നിങ്ങളെ വലിയ ഇഷ്ടമാണെന്നു നിങ്ങൾ കരുതുന്നു. എന്നാൽ  എനിക്കു പരിഗണിക്കാവുന്ന ഒരു സ്ഥാനത്തേക്കും ഞാൻ നിങ്ങളെ പരിഗണിക്കുന്നുമില്ല. ഇങ്ങനെയിരിക്കെ ഞാൻ നിങ്ങളോട് വലിയ ഇഷ്ടമാണെനിക്കു നിങ്ങളെ എന്നു പറഞ്ഞാൽ നിങ്ങൾക്ക് എന്ന ടു പറയാവുന്ന മറുപടിയാണ് " proof of the pudding is in the eating " എന്നത്. വാചകമടിയിലല്ല, പ്രവൃത്തിയിലാണ് കാര്യം തെളിയേണ്ടതു്  എന്നു സാരം.  eating ന്റെയും pudding ന്റെയും meaning dictionary യിൽ നിന്നു കണ്ടുപിടിച്ച് phrase ധ്വനിപ്പിക്കുന്നത് മനസ്സിലാക്കാനാവില്ല.

Madder than a white hen എന്നു പറഞ്ഞാൽ വളരെ ദേഷ്യമുള്ള  എന്നാണ് മനസ്സിലാക്കേണ്ടത്. All bets are off . എന്നു പറഞ്ഞാലോ  കരാറുകളൊന്നും പരിഗണിക്കാൻ പോകുന്നില്ല എന്നും. Flip your lid എന്നു കണ്ടാൽ very upset എന്നു മനസ്സിലാക്കണം. Go postal എന്നു പറഞ്ഞാലും ഇതു തന്നെ അർത്ഥം. Facing music എന്നാൽ സംഗീത കച്ചേരി കേൾക്ക ലല്ല, ചീത്തവിളി കേൾക്കലാണ്.  



Wednesday, August 04, 2021

വാഴപ്പിണ്ടി വിളക്ക്‌

 




കൊച്ചിയില്‍ ഒരു സിനിമ ശാലയുണ്ടായിരുന്നു. ആ സിനിമ ശാലയക്ക്‌ വളരെ പ്രത്യേകതകളുണ്ടായിരുന്നു.

അത്‌ ഓലകൊണ്ടോ ,മറ്റോ മറച്ച സിനിമ കൊട്ടക ആയിരുന്നില്ല; അത്‌ അക്കാലത്ത്‌ ഡാമുകള്‍ ഉണ്ടാകാന്‍ ഉപയോഗിച്ച ചുണ്ണാമ്പും ,സുർക്കയും മിക്‌സ്‌ചെയ്യത കല്ല്‌കൊണ്ട്‌ ഉണ്ടാക്കിയ കൊട്ടാര സദ്യശ്യമായ വലിയൊരു മണിമാളിക ആയിരുന്നു

കേരളത്തില്‍ ആദ്യമായി ട്യൂബ്‌ ലൈറ്റ്‌ കത്തിക്കുന്നത്‌ ഈ തിയേറ്ററില്‍ ആണ്‌. വാഴപ്പിണ്ടി വിളക്ക്‌ എന്നാണ്‌ ഇതിനെ നാട്ട്‌കാർ വിളിച്ചിരുന്നത്‌, ഇത്‌ കാണാന്‍ അന്യനാടുകളില്‍ നിന്ന്‌ വരെ ആളുകള്‍ വരുമായിരുന്നു

കേരളത്തിലെ തന്നെ മികച്ച കലാസ്യഷടിയായിരുന്നു ഈ കെട്ടിടത്തിന്റെ ശില്‍പ്പഭംഗി, ഇത്‌ കാണാന്‍ മാത്രം കേരളത്തിന്റെ പലഭാഗത്ത്‌ നിന്നും ആളുകള്‍ വന്നിരുന്നു

അത്‌ പണിയാന്‍ നേത്യത്ത്വം നല്‍കിയത്‌ കൊച്ചിയെ കൊച്ചിയാക്കിയ പ്രഗല്‍ഭ എന്‍ജിനിയർ ആയ റോബർട്ട്‌ ബ്രിസ്‌റ്റോ എന്ന എന്‍ജിനിയർ ആയിരുന്നു എന്നത്‌ തന്നെ ഒരു ചരിത്രത്തിന്റെ ഭാഗമാണ്‌

ആ തിയേറ്ററിന്റെ പേരാണ്‌ പട്ടേല്‍ തിയേറ്റർ

ഈ തിയേറ്ററിന്റെ മുതലാളി ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന കലാസനേഹി ആയിരുന്നു. പട്ടേല്‍ സേട്ടിന്‌ കണ്ണാത്താത്ത ദൂരത്ത്‌ തെങ്ങിന്‍ തോപ്പ്‌ ഉണ്ടായിരുന്നു, പട്ടേല്‍ സേട്ടുവിന്റെ തെങ്ങിന്‍ തോപ്പ്‌ നിന്നിടത്താണ്‌ ഇന്നത്തെ നേവിയുടെ എയർപോർട്ടും ,വാത്തുരുത്തിമേഖലയും അതിനോട്‌ ചേർന്ന നേവിക്വാർട്ടഴ്‌്‌സും.  പട്ടേലിന്റെ തെങ്ങിന്‍ തോപ്പിലേയക്ക്‌ പോകുന്ന പടിയാണ്‌ പില്‍ക്കാലത്ത്‌ തോപ്പുംപടി ആയത്‌.  തന്റെ തോപ്പ്‌ വിറ്റ്‌കിട്ടിയ പണംകൊണ്ടാണ്‌ പട്ടേല്‍ സേട്ട്‌ തിയേറ്റർ പണിതത്‌.  അദ്ധേഹം ഒരു മതേതരവാദിയും കലാസനേഹിയും ആയിരുന്നു, അദ്ധേഹം തന്നെ പലരോടും തന്റെ തിയേറ്ററിനെ കുറിച്ച്‌ പറഞ്ഞത്‌ എല്ലാ മതസതരും ഒന്നിച്ചിരുന്ന്‌ ആസ്വാദിക്കുന്ന ദേവാലയം ആണ്‌ സിനമശാല എന്നാണ്‌.

മദിരാശിയിലെ കാസിനോവിലെ സ്ഥിരം സന്ദർശകനായ പട്ടേല്‍ സേട്ട്‌ തന്റെ തിയേറ്ററിന്‌ അക്ക്‌ലത്തെ മദ്രാസ്‌ കാസിനോവിന്റെ മാത്യകയില്‍ ആണ്‌ നിർമ്മിച്ചത്‌, റോബർട്ട്‌ ബ്രിസറ്റോ ആ വെല്ല്‌വിളി ഏറ്റെടുത്തു.  ഈ വിശാലമായ അതിമനോഹര തിയേറ്ററില്‍ ഒരു തൂണ്‌പോലും ഇല്ല എ്‌ന്നത്‌ അക്കാലത്തെ എന്‍ജിനിയറിങ്ങ്‌ സാമർത്ഥ്യത്തിന്റെ നല്ലരു ഉദാഹരണം ആണ്‌ .  തൂണുകള്‍ ഇല്ലാത്ത രണ്ട്‌ നിലകെട്ടിടം..!!!!

ഇതിന്റെ ഉല്‍ഘാടനത്തിന്‌ പട്ടേല്‍ ഹെലികോപറ്ററില്‍ വന്നിറങ്ങിയെന്നും ആകശത്ത്‌ നിന്ന്‌ പൂക്കള്‍ വിതറിയെന്നും അറിയുന്നു

Courtesy Unnikrishnan Tr

Wednesday, July 28, 2021

സ്ഥലം വിടാന്‍ 'കുറുവടി'; പഴയതിന് 'ഈച്ച ചന്ത'...

'To give a short stick' എന്നു പറഞ്ഞാല് ഒരു ചെറുവടി എടുത്തു കൈയില് കൊടുക്കുക എന്നല്ല; എത്രയും വേഗം സ്ഥലം വിടണമെന്ന സൂചന നല്കലാണ്; അഥവാ അർഹമായ പരിഗണന നിഷേധിക്കലാണ്.

 പണ്ട്, അതിഥികള്‍ വരുമ്പോള്‍ മെഴുകുതിരി കൊളുത്തി വെക്കുമായിരുന്നു ഇംഗ്ലണ്ടില്‍. മെഴുകുതിരിക്കാകട്ടെ, തീവിലയും. അതിഥി പ്രിയപ്പെട്ടയാളാണെങ്കില്‍ നീണ്ടമെഴുകുതിരി കൊളുത്തും. താല്‍പ്പര്യമില്ലാത്തയാളാണെങ്കിലോ? ചെറിയ ഒരു മെഴുകുതിരിത്തുണ്ടു കൊളുത്തി വെയ്ക്കും. മെഴുകുതിരി കത്തിതീരുന്നതിനുമുമ്പ് അതിഥി ഇറങ്ങുക എന്നതാണ് അന്നത്തെ രീതി. ചെറിയ മെഴുകുതിരിയാണു കൊളുത്തുന്നതെങ്കില്‍ കുറഞ്ഞ സമയമല്ലേ അതു കത്തി നില്‍ക്കൂ. അതു കെടും മുമ്പ് ഇറങ്ങണമല്ലോ.

ഇതില്‍ നിന്നുണ്ടായ പ്രയോഗമാണ് 'getting the short end of the stick' എന്നത്. Yesterday, a distant relative of mine turned up. I did not want him to stay for long. So, I gave him a 'short stick'! 'Giving a short stick' എന്നത് getting the short end of the stick എന്നതിന്റെ ഹ്രസ്വരൂപമാണ്. ഒരു പ്രത്യേക സാഹചര്യം കൊണ്ടുണ്ടാവുന്ന ദോഷം അനുഭവിക്കുന്നവരെ People who get the short end of the stick എന്നു പറയും. Those who pay income tax are not eligible to avail the P.D.S concession! What they get is the short end of the stick.

During the partition of the landed property, the youngest daughter got the short end.

'Burning the candle at both ends' എന്ന പ്രയോഗത്തിന് അര്‍ത്ഥം, അതികഠിനമായി ജോലി ചെയ്തു തളര്‍ന്നു പോവുക എന്നാണ്. ഒരു മെഴുകുതിരിയുടെ ഒരറ്റം മാത്രം കത്തിച്ചാല്‍ വെളിച്ചം കുറയും. എന്നാല്‍ കൂടുതല്‍ സമയം കത്തും. ഇരുവശവും കത്തിച്ചാലോ? വെളിച്ചം കൂടും; പക്ഷെ, പെട്ടെന്നു കത്തിത്തീരും. 'My friend came home in a run down condition. At the office, he must have been burning the candle at both ends'. ഓഫീസില്‍ കഠിന ജോലി ആയിരുന്നിരിക്കണം എന്നര്‍ത്ഥം.

'Not fit to hold a candle' എന്ന് ഒരു പ്രയോഗമുണ്ട്. ഒന്നിനെ മറ്റൊന്നുമായി താരതമ്യപ്പെടുത്തി ആദ്യത്തേതിനോളം വന്നിട്ടില്ല്ല എന്നു സൂചിപ്പിക്കലാണിത്. The movie was not bad, but it is not fit to hold a candle to the original novel on the basis of which the film was made!

Flea market എന്നൊന്നുണ്ട്. ഈച്ചയരിച്ചതോ ഈച്ചകളെ കിട്ടുന്നതോ ആയ ചന്തയല്ല ഇത്. ഉപയോഗിച്ചു കഴിഞ്ഞ സാധനങ്ങള്‍ (second hand goods) വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടമാണിത്. വര്‍ഷത്തിലെല്ലാദിനവുമുണ്ടാവില്ല. ചില മാസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കും flea market.

നെപ്പോളിയന്‍ മൂന്നാമന്റെ കാലത്ത് രാജശില്പിയായ ഹൗസ്‌മാന്‍, പ്രത്യേക തരത്തില്‍ നിര്‍മ്മിച്ച ഭവനങ്ങളുടെ നിരയുണ്ടായി പാരീസില്‍. ആ വീടുകളുടെ നിരകള്‍ക്കു നടുവിലെ ഇടനാഴികളിലൂടെ സൈന്യത്തിനു മാര്‍ച്ചു ചെയ്യാം; പ്രത്യേക മുഴക്കമുണ്ടാവും അവിടെ. ഇതുണ്ടാക്കാന്‍ വേണ്ടി ഒഴിപ്പിച്ചതു മുഴുവന്‍ സെക്കന്റ് ഹാന്റ് സാധനങ്ങളുടെ കച്ചവടക്കാരെയായിരുന്നു. അവര്‍ക്കു വില്പന തുടരാനായി പാരീസിന്റെ വടക്കന്‍ മേഖലയില്‍ നെപ്പോളിയന്‍ ഒരു തെരുവു വിട്ടുകൊടുത്തു. അതാണ് flea market ആയി അറിയപ്പെടുന്നത്. I sold my used suits at the flea market!

ബ്ലാക് മാര്‍ക്കറ്റ് എല്ലാവര്‍ക്കും അിറയാം. എന്നാല്‍ ആ പ്രയോഗം ഉണ്ടായതെങ്ങനെയെന്ന് അധികം പേര്‍ക്കറിയില്ല. മദ്ധ്യകാല ഇംഗ്ലണ്ടില്‍ നാടോടികളായ കൂലിപ്പട്ടാളക്കാരുണ്ടായിരുന്നു. ഉയര്‍ന്ന കൂലി വാഗ്ദാനം ചെയ്യുന്നവര്‍ക്ക് വേണ്ടി പൊരുതും. ഇവര്‍ പൊതുവേ ദരിദ്രരായിരുന്നു. പടച്ചട്ട പോളിഷ് ചെയ്‌തെടുക്കലൊന്നും അതുകൊണ്ടുതന്നെ നടക്കുമായിരുന്നില്ല. പടച്ചട്ട തുരുമ്പുവന്നു കറുത്തു. പ്രാദേശിക ഉത്സവങ്ങളില്‍ നടന്നിരുന്ന ആകര്‍ഷകമായ പരിപാടികളിലൊന്ന് തദ്ദേശീയരായ പോരാളികളും നാടോടികളായ പോരാളികളും തമ്മിലുള്ള യുദ്ധമായിരുന്നു. തോല്‍ക്കുന്നവരുടെ ആയുധവും പടച്ചട്ടയും ജയിക്കുന്നവര്‍ക്കു കിട്ടും.

നാടോടികളായി നടക്കുന്ന ഈ കരിംപടച്ചട്ടക്കാര്‍ ബ്ലാക് നൈറ്റ്‌സ് (black knights) എന്നറിയപ്പെട്ടു. മിക്കപ്പോഴും ജയം black knights നായിരുന്നു. ജയത്തിലൂടെ കിട്ടുന്ന പരാജിതരുടെ പടച്ചട്ടകള്‍ എടുത്തിട്ട് തങ്ങളുടെ കറുത്ത പടച്ചട്ടകള്‍ ഇവര്‍ അവര്‍ക്കുതന്നെ വില്‍ക്കുമായിരുന്നു. അതും തോന്നിയ വിലയ്ക്ക്. തോറ്റവര്‍ക്കാകട്ടെ പടച്ചട്ട വാങ്ങേണ്ടത് ആവശ്യവുമായിരുന്നു. Black knights-ന്റെ ഈ പടച്ചട്ട വില്പനയില്‍ നിന്നാണ് black market എന്ന പ്രയോഗമുണ്ടായത്. അതാണ് നമ്മുടെ കുപ്രസിദ്ധമായ കരിഞ്ചന്തയായി പിന്നീടു രൂപം മാറിയത്. 'Black marketing and profiteering will be severely dealt with' എന്നൊക്കെ നമുക്ക് പറയാം!

'He is son of a bitch, but he is our son of a bitch' എന്നൊരു പ്രയോഗമുണ്ട്. കൊള്ളില്ലാത്തവനെങ്കിലും നമുക്കു വേണ്ടപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലാണിതു പ്രയോഗിക്കാറ്. 'Son of a gun' എന്നു പറഞ്ഞാലോ? അറ്റ്‌ലാന്റിക് മുറിച്ച് കടന്നു വെസ്റ്റിന്‍ഡീസിലേക്കു പോയ സൈനികര്‍ കുറെ നാടന്‍ പെണ്ണുങ്ങളെ ബന്ദികളാക്കി കൂടെ കൂട്ടിയത്രെ. യുദ്ധഘട്ടത്തിലല്ലാത്ത വേളകളില്‍ സൈനികര്‍ ഇവരുമായി രമിച്ചു നേരം പോക്കി. ആ നേരംപോക്കിലുണ്ടായ ആണ്‍കുട്ടികളെയാണ് 'Son of a gun' എന്നു വിളിച്ചിരുന്നത്. 'Sons between the guns' എന്നും പറയും. ഇരു യുദ്ധങ്ങളുടെ ഇടവേളകളിലാണല്ലൊ ഇവരുടെ ജനനം!

'Getting tanked' എന്നത് കുടിച്ചു ബോധം കെട്ടു പോകലാണ്. പണ്ട് ബ്രിട്ടനില്‍ കുടിച്ചു ബോധം കെട്ടുകിടക്കുന്നവരെ മരിച്ചവരെന്നു കരുതി ജീവനോടെ കുഴിച്ചിട്ടിരുന്നുവത്രെ! Pulse നോക്കലൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്ത്. മരിച്ചോ എന്ന് സംശയം തോന്നിയാല്‍ കാലിന്റെ പെരുവിരലില്‍ ഒരു ചരടു കെട്ടും. എന്നിട്ടേ കുഴിച്ചിടൂ. ആ ചരടിന്റെ മറ്റേയറ്റം മരത്തില്‍ കെട്ടിയ മണിയിലായിരിക്കും. ശരിക്കും മരിച്ചിട്ടില്ലെങ്കില്‍ കുഴിക്കുളളില്‍ കിടന്നു കാലനക്കുമ്പോള്‍ മണിയടിച്ചുകൊള്ളുമല്ലോ; അപ്പോള്‍ പോയി കുഴിയില്‍ നിന്നു പുറത്തെടുക്കാം. ഇതായിരുന്നു ചിന്ത. ഇങ്ങനെ കുഴിയില്‍ നിന്നു മണിയടിച്ചു രക്ഷപ്പെടുന്നതിനെ 'saved by the bell' എന്നുപറയും. മണി ആരെയും രക്ഷിച്ചിട്ടില്ല എന്നതു ചരിത്രം!

 'Saved by the bell' ഏതായാലും ഇംഗ്ലീഷ് ഭാഷയിലെ ഒരു idiom ആയി. പറയാന്‍ ഇഷ്ടമില്ലാത്തത്, പറയേണ്ടിവരുന്നതിനു തൊട്ടുമുമ്പ്, അഥവാ ചെയ്യാന്‍ ഇഷ്ടമില്ലാത്തത്, ചെയ്യേണ്ടിവരുന്നതിനു തൊട്ടുമുമ്പ് എന്തെങ്കിലും പെട്ടെന്ന് ഉണ്ടാവുകയും ആ പഴുതിലൂടെ ആ പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്താല്‍ നിങ്ങള്‍ക്ക് 'saved by the bell' എന്നു പറയാം. Opposition pressurised the minister to announce an unpleasant action plan, but in the uproar, the speaker suddenly adjourned the house, and the minister was saved by the bell! അവസാന നിമിഷത്തിലെ ഇടപെടലിലൂടെ രക്ഷപ്പെടുന്ന ആരുടെ കാര്യത്തിലും ഉപയോഗിക്കാവുന്ന metaphor കൂടിയാണിത്.

Friday, July 23, 2021

ആ മാഗസീനിന്റെ പേര് നിനവ് എന്നായിരുന്നു !

 

1982ൽ എറണാകുളത്തെ തേവര കോളേജിൽ പഠിക്കുന്ന [അല്ലെങ്കിൽ പഠിക്കാതെ നടക്കുന്ന] കാലത്തു ആ വർഷത്തെ മാഗസീൻ തയ്യാറാകുന്ന കൂട്ടത്തിൽകൂടി.  എഡിറ്റർ ആയി ജയിച്ചത് രാംകുമാർ [ഇന്നവൻ ആഗോള ഭീമനായ സിറ്റിബാങ്കിൻ്റെ ഉന്നതങ്ങളിൽ, അങ്ങ് അമേരിക്കയിൽ], ഇന്നതെ പ്രതിപക്ഷ നേതാവ് സതീശൻ യു.യു.സിയും. 


സഹായിക്കാൻ [പിന്നീട് പത്രമുത്തശ്ശിയായ മനോരമയിൽ എഡിറ്ററായ] രാമചന്ദ്രൻ.  ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സഹായിച്ചവേള.  വാക്കുകൾ കൊണ്ട് അമ്മാനവും ഈമാനവും ഈരേഴ് പതിനാല് ലോകം ഒരുകുറിപ്പിൽ, ഒരുവാക്കിൽ വിസ്മയിപ്പിക്കുന്ന രാമചന്ദൻ ! രണ്ടെണ്ണം ചെന്നാൽ പിന്നെ ചരിത്രമായി, സാഹിത്യമായി, ടാബുവായി, ശിവ ശിവ !!!  


പാലക്കാട് മാണിഅയ്യരെ കുറിച്ചുള്ള ലേഖനത്തിന് ഒരുകുറിപ്പെഴുതാൻ കല്പിച്ചു.  എഴുതി, അഹങ്കാരത്തിന്റെ നിറുകയിൽ നിന്നുകൊണ്ട് ! രാമചന്ദ്രൻ ആണലോ പറഞ്ഞത്, അതും എന്നോട് - എഴുതിയത് ചെത്തിമിനുക്കിയപ്പോൾ എഴുതിയതൊന്നും അസ്സലിൽ കണ്ടില്ല. പോരെ ഗർവിനുള്ള മുഖംപേർത്തുമുള്ള അടി !

 

അന്നത്തെ അദ്ദേഹത്തിൻ്റെ ഒരുപ്രയോഗം ഇന്നും ഓർക്കുന്നു [എന്നും ഓർക്കും, കഴിവുകേട് മനസ്സിലാക്കാൻ] നാദത്തിൻ്റെ മെല്ലിനങ്ങളും വല്ലിനങ്ങളും - ഭാഷാപരമായി, വ്യാകരണപരമായി തെറ്റാണെങ്കിലും മണിയുടെ  കരവിരുത് ആസ്വദിച്ച ഒരാളും ആ പ്രയോഗം തെറ്റാണെന്നോ ആസ്ഥാനത്താണെന്നോ പറയില്ല. [മണിഅയ്യർ 1980 മെയ് 30നാണ് നാദപ്രപഞ്ചം നിശബ്ദമാക്കിയത്]


ആ മാഗസീനിന്റെ പേര് നിനവ് എന്നായിരുന്നു ! ആ വർഷത്തെ ഏറ്റവും നല്ല മാസികക്കുള്ള സമ്മാനവും കിട്ടി.



പിൻകുറിപ്പ് :-

May 18, 2019 : പനമറ്റം ദേശീയ വായനശാല കേരളത്തിലെ മികച്ച കോളജ് മാഗസിന് ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട സ്മാരക പുരസ്ക്കാരം തേവര സേക്രട്ട് ഹാർട്ട് കോളജിന്റെ "നൊണ" യ്‌ക്ക്‌. 

രണ്ടാം സ്ഥാനക്കാർക്കുള്ള വി രമേഷ് ചന്ദ്രൻ സ്‌മാരക പുരസ്‌കാരം ചങ്ങനാശ്ശേരി എസ് ബി കോളജിന്റെ "ആകാശം വേണോ ഭൂമി വേണോ' എന്ന മാഗസിനും ലഭിച്ചു.






Thursday, July 15, 2021

നല്ല ഇംഗ്ലീഷ്‌

 




ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു.

എഴുതുന്നത് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ.

Idioms and phrases തുടര്‍ച്ച

നല്ല ഇംഗ്ലീഷ് ഉപയോഗിച്ചാല്‍ ചിലപ്പോള്‍ ജയിലിലായിപ്പോകും. സ്റ്റീവന്‍സണ്‍ അങ്ങനെ പെട്ടുപോയ ഒരാളാണ്. ജയിലിലായില്ല എന്നുമാത്രം. ഇംഗ്ലീഷ് അറിയാവുന്ന ഒരു കമ്മീഷണര്‍ സമയത്ത് എത്തിയതുകൊണ്ടു മാത്രം രക്ഷപ്പെട്ടു.

സ്‌കോട്ട്‌ലാന്‍ഡിലെ Immense Bank  കൊള്ളയടിക്കപ്പെട്ടു. അതേക്കുറിച്ച് അന്വേഷിച്ച പോലീസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു, സ്റ്റീവന്‍സന്റെ ഒരു സന്ദേശം. സ്റ്റീവന്‍സനാണെങ്കില്‍ ആ ബാങ്കിലെ കസ്റ്റമറായിരുന്നുതാനും. സന്ദേശമിതായിരുന്നു. To buy the new apartment, I had to break the bank. സ്റ്റീവന്‍സണ്‍  സന്ദേശമയച്ചത് ബാങ്ക് കവര്‍ച്ച നടന്നതിന്റെ പിറ്റേന്ന്.

അന്വേഷണ സംഘം ചീറിപ്പാഞ്ഞുചെന്ന് സ്റ്റീവന്‍സനെ അറസ്റ്റു ചെയ്തു. അയാള്‍ക്കു പറയാനുള്ളതൊന്നും കേള്‍ക്കാന്‍ അവര്‍ സന്നദ്ധരായിരുന്നില്ല. ഏതായാലും, സ്റ്റീവന്‍സനെ അറസ്റ്റുചെയ്തു കൊണ്ടുപോയ പോലീസ് സ്റ്റേഷനിലേക്ക്  യാദൃച്ഛികമായി അവിടുത്തെ കമ്മീഷണര്‍ കടന്നുചെന്നു. അദ്ദേഹം സന്ദേശം വായിച്ചിട്ട്, സ്റ്റീവന്‍സനെ വിട്ടയക്കാന്‍ നിര്‍ദ്ദേശം നല്‍കി; എന്നിട്ട് പോലീസ് ഓഫീസറോട് പറഞ്ഞു. Break the bank എന്നു പറയുന്നത് വന്‍തുക ചിലവാക്കേണ്ടി വരുന്നതിനെക്കുറിച്ചാണ്. To cost a lot of money എന്നേ അതിനര്‍ത്ഥമുള്ളൂ. To be very expensive എന്നു പറയാം. The car, which I intend to buy, will not break the bank! സാധാരണ നെഗറ്റീവ് കാര്യങ്ങള്‍ക്കേ ഈ idiom ഉപയോഗിക്കാറുള്ളൂ.  Positive context  ല്‍ ഉപയോഗിച്ചതാവാം സ്റ്റീവന്‍സന് പറ്റിയ കുഴപ്പം. I wanted to buy a fleet of buses, but later, I realised that it would break the bank, going by my present bank balance.
 
Palm off എന്നൊരു പ്രയോഗമുണ്ട്. Don't  try to palm off your left overs to me എന്ന മട്ടില്‍ ഇത് പ്രയോഗിക്കാം. സത്യത്തില്‍ വ്യാജമായ എന്തിനെയെങ്കിലും നല്ലത് എന്ന മട്ടില്‍ കൈമാറുന്നതിനെയാണ് palm off എന്നു പറയുന്നത്. ഒരു മലയാള സിനിമയില്‍ മാന്‍ഡ്രേക്കിന്റെയോ മറ്റോ ഒരു bust ഐശ്വര്യം വരാന്‍ നല്ലതാണെന്നു വിശ്വസിപ്പിച്ചു കൈമാറുന്നതു കണ്ടിട്ടില്ലേ? സത്യത്തില്‍ bust കൈപ്പറ്റുന്നവനു ദുരന്തമാണ് വരുത്തിവെക്കുക. ഇതറിഞ്ഞുകൊണ്ടുതന്നെ തെറ്റിദ്ധരിപ്പിച്ചു കൈമാറുന്നു. ഇതാണ് palm off. Spurious ആയ ഒന്നിനെ genuine എന്ന മട്ടില്‍ കൈയൊഴിക്കുക. സ്വന്തം ഉല്പന്നം മറ്റൊരാളുടെ ബ്രാന്‍ഡ് നെയിമിന്റെ മറവില്‍ വില്‍ക്കുന്നതും palm off ആണ്.

'On thin ice' എന്നാല്‍, വളരെ സങ്കീര്‍ണ്ണമായ, risky ആയ നിലയില്‍ എന്നാണ്. Skating on thin ice എന്നും പറയും. അപകടകരമായ തലത്തിലൂടെ നീങ്ങലാണിത്. You are skating on thin ice, if you do not disclose all the assets you have in your affidavit! At the junction, police checking is on. If you proceed without helmet, and license, you are on thin ice!

Go the extra mile എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം സാധാരണ വേണ്ടതില്‍ അധികം (ശ്രമം) ചെയ്യുക എന്നാണ്- to do more than what is usually required. The current dispensation is at its fag end. To finish the projects undertaken, we will have to go the extra mile.
The hotel manager is always willing to go the extra mile to keep his customers in good humour. എന്തെങ്കിലും നേടാനോ ആരെയെങ്കിലും സന്തോഷിപ്പിക്കാനോ പ്രത്യേക ശ്രമം നടത്തുന്നതിനെയാണ് ഈ idiom സൂചിപ്പിക്കുന്നത്.

'Cold Turkey' ഇടയ്ക്കുവെച്ചു പെട്ടെന്നു നിര്‍ത്തുക. പടിപടിയായല്ലാതെ ഒറ്റയടിക്ക്. abruptly ! I wanted to stop using drugs. I tried to quit it many a time. At last I decided to go cold turkey. It was really a trauma, after going cold turkey. Yet I could overcome it.

'Chip on your shoulder' എന്നു പറഞ്ഞാല്‍ ആരോടെങ്കിലും അമർഷം  വെച്ചുപുലര്‍ത്തലാണ്. Grudge എന്നു പറയില്ലേ, അത്. ഒരു തരം contempt and hate! തന്നോട് നീതിപൂര്‍വ്വമല്ല പെരുമാറിയത് എന്ന തോന്നല്‍ ഉള്ളിലുറയ്ക്കുമ്പോള്‍ ഉണ്ടാവുന്ന വികാരമാണിത്. Rajan has had a chip on his shoulder ever since he was let down and shouted at publicly by his commander.

'നേരെ ചൊവ്വേ' എന്നത് ഒരു ടിവി പംക്തിയുടെ പേരാവുന്നതിന് എത്രയോ മുമ്പുതന്നെ മലയാള ഭാഷയില്‍ നിലവിലുള്ള പ്രയോഗമാണ്. സമാനമായ ഇംഗ്ലീഷ് പ്രയോഗമാണ് 'Fair and Square'. നേരാം വഴിക്ക് വിശ്വസ്തതയോടെ എന്നൊക്കെയുള്ളതിനൊപ്പം കൃത്യമായിട്ട് എന്നുകൂടി അര്‍ത്ഥമുണ്ട് ഈ പ്രയോഗത്തിന്. He got elected fair and square എന്നു പറയാം. കൃത്രിമം കാണിക്കാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് അര്‍ത്ഥം.


Thursday, July 01, 2021

Home in the World by Amartya Sen — citizen of everywhere



It took 20 minutes to manoeuvre Amartya Sen from his Harvard home to a restaurant at the Charles Hotel two minutes around the corner. At 87, Sen’s mind remains as sharp as when he won the Nobel memorial prize in economics in 1998. But his body is painfully frail.




In 2018, Sen underwent 90 days of radiation therapy to treat prostate cancer. He suffered from mouth cancer as a student in Kolkata in the early 1950s. His Indian doctors gave him a one in seven chance of surviving beyond five years. He confounded them all.

Much like Vladimir Nabokov’s dental agony, Sen’s memoir, Home in the World, published in the UK next week, is pockmarked with Sen’s life-long physical ailment. In more ways than one, his life has been a triumph of mind over matter.

Dressed in a tweedy shirt and a billowing bright yellow Harvard raincoat, Sen’s inimitable appearance is completed by what looks like a Lenin cap, minus the red star. It is a drizzly summer day in Cambridge, Massachusetts. “That’s Amartya Sen,” I heard more than one person remark as we shuffled across the hotel foyer.

Sen has had one knee replaced but is not yet robust enough to replace the other, which means he is constantly unbalanced and suffers cramps from poor circulation. Only his cerebrally sunny demeanour seems unscarred. “I haven’t lost any of my teeth,” Sen tells me with a lopsided grin.

It is hard to know where to begin with Sen’s life — the epitome of the globe-trotting intellectual-scholar. He established a whole new way of thinking about development — as much a rights-based political endeavour as an economic one.

Home in the World, which begins in colonial India, which gained independence when he was 14, stops in 1963. This is before his major work on the economics of famine, social choice theory, the capability approach — Sen was an inspiration behind the UN’s human development report — gender equity and a career at the summit of western and Indian academia.





The first non-white head of a Cambridge college when he became master of Trinity in 1998, he has taught at Harvard, Oxford, Delhi, the London School of Economics, with brief spells at too many more to mention. He was also the first head of India’s Nalanda University, the moribund Buddhist institution (arguably the world’s first university), which was founded by Emperor Ashoka in the third century BC and brought back into existence in 2014.

Very little of this happened before 1963. Yet, minus one or two romantic dramas, his memoir presages all that was to follow. Sen, who has been married three times and has two children from each of his first two marriages, tells me it might be impolitic to write a second that would touch on their lives. He has been married since 1991 to Emma Rothschild, the distinguished historian who now holds a chair at Harvard. It seems that one volume will have to suffice. “I am so glad finally to get this book off my hands,” says Sen.

His odyssey is by no means complete. He plans to write monographs on various pet themes. These include the future of higher education, which would include spicy critiques of Harvard’s administrative shortfalls. The university’s managers, whom Sen mischievously likens to the autocratic British Raj, spend more time with donors than scholars. “They are too distant from the academia they are supervising,” he says. “As master of Trinity, I had lunch with every undergraduate.”

Given Sen’s close familiarity with America, he is surprisingly reluctant to speculate on the origins of western populism, although he rates America’s outlook as less dire than India’s. “Joe Biden showed quite a lot of willingness to take on the world in the first couple of weeks,” he says. “Then he seemed to weaken a bit.” Sen is particularly exercised by Biden’s unwillingness to further investigate Donald Trump’s alleged abuses of power.

Another topic is the importance of gender equity. The early parts of Sen’s book cover his education at Shantiniketan, an ashram-like retreat in West Bengal founded in the 19th century by the father of Rabindranath Tagore, the Bengali poet and Nobel Prize winner for literature, who gave Sen his first name, which means “immortal” in Sanskrit. Sen’s grandfather was a close friend of Tagore’s.

The school — which was largely unaffected by the great 1943 Bengal famine that killed more than 2m people and inspired Sen’s Nobel-cited study on how starvation is caused by income inequality rather than food shortages — was remarkably progressive. Girls and boys were treated equally.

It was at Shantiniketan that Sen decided he was an atheist, which, he is keen to underline, is a noble and accepted strand of thought in the Hindu tradition. Yet if someone put a gun to his head and forced him to choose, he would take Buddhism (“the philosophy of Buddha, which was secular — not the religion”).

Amartya Sen: ‘The empire denied India its freedoms’ © Tony Luong

Sen resigned from Nalanda in 2015 after Narendra Modi’s Hindu nationalist BJP had taken office and blocked money to a university that it suspected was anti-Hindu. Modi’s government denied Nalanda permission to celebrate Buddha’s birthday, even though the philosopher-prince gave the world a creed that was quintessentially Indian.

A few years ago, Sen was to appear on the BBC’s Hard Talk programme and noticed he was described on the teleprompter as a “Hindu scholar”. “I said: ‘Are you going to take this off, or shall I leave?’ They took it out.”

The title of Sen’s book is drawn from a Tagore novel, The Home and the World, which is about the complexities of India’s struggle against western domination that was also immortalised in a Satyajit Ray movie of the same name. To Sen, the title evokes the secular, intellectually curious and tolerant climate in which he was raised. Sen recalls visitors to the ashram included Eleanor Roosevelt, Chiang Kai-shek and, of course, Mohandas Gandhi, who was murdered by a Hindu nationalist.

Today’s Indian rulers, Sen fears, are attempting to stamp out its tradition of openness. The BJP is rewriting history to excise the secular legacy of the early Moghuls, such as Akbar, who had as many Hindus at court as Muslims, and, of course, Ashoka, who preached tolerance for all beliefs.

“India has a long history of pluralism that is now under threat,” says Sen. “Akbar’s court was thriving in the late 16th century when they were burning heretics in Rome’s Campo di Fiore.” Sen attaches some of the blame to VS Naipaul, the late Nobel Prize-winning Trinidadian Indian, who depicted the history of India’s Muslim dynasties as a dark night of temple-razing oppression. “What Naipaul wrote was absolute nonsense,” says Sen. “A complex story has been simplified by a group of very determined people.”

Sen’s story as a cosmopolitan in the world has not lessened his sense of Indianness. Though he has lived abroad since 1971, he only has an Indian passport. Before the pandemic, he would visit Shantiniketan up to five times a year, where he keeps a house (aided by a life-long right to free first-class travel on Air India — a massive perk that followed his Nobel award).

In the past few years, a heated debate has erupted about the legacy of British imperialism. Sen’s view is that India took a lot from Britain — “the powerful journalistic tradition”, “parliamentary debate” and “Shakespeare’s English”. But such upsides came in spite of the British empire, “which, at best, gave India very little of value”, rather than because of it. “You have to separate the two,” says Sen. “The empire denied India its freedoms.”

Amartya Sen at Trinity College, Cambridge, in 1958 © Amartya Sen

When Sen arrived at Cambridge in 1953, his landlady, Mrs Hangary, worried that his brown skin would stain the bath tub. By the end of his tenancy, she had become a campaigner for racial equality. “She went from racist to jihadi for equality,” says Sen, chuckling. “I adored Mrs Hangary.”

Almost half a century later, Sen became master of the college that gave the world Isaac Newton, Lords Byron and Tennyson, John Dryden, Bertrand Russell, Jawaharlal Nehru and Ludwig Wittgenstein. Tony Blair called Sen personally to persuade him to take the job. At the college meeting to decide the next master, the chair said: “Sen is the only person this year whom we might someday consequently regret not having elected.” Sen, chuckling, adds: “This was considered a ringing endorsement. It was a masterclass in English understatement.”

The walls of his living room, to which, at glacial speed, we have long since returned, display a life of the mind. There are portraits of John Rawls, the Harvard political philosopher, who was arguably the most influential liberal theorist of the late 20th century, and Willard Van Orman Quine, the linguistic philosopher, each of whom were close friends (both painted by Rawls’s wife, Margaret).

There is a Halo light that Sen uses to illuminate himself for Zoom. And there is a painting of Nalanda university by a Chinese artist. Somewhere in the house I imagine there must be parts of the ancient bicycle that Sen used to traverse West Bengal when he was researching the famine.

Looking around, it strikes me that Sen is more than an economist, a moral philosopher or even an academic. He is a life-long campaigner, through scholarship and activism, via friendships and the occasional enemy, for a more noble idea of home — and therefore of the world.

In this age of identity politics, this Bengali savant refuses to be defined by labels. “Home and the world are the same thing for me,” he says. “It always was.” Our colour, our religion, our gender, our nationality — these are mere facets of our complex selves.

Noticing I am late for my flight, I urge Sen not to show me to the door. It would take too long to get there. “That’s an astute observation,” he responds as he waves goodbye from what looks like a philosophical repose.

Home in the World: A Memoir by Amartya Sen, Allen Lane, RRP£25, 480 pages

Edward Luce is the FT’s US national editor

Home in the World by Amartya Sen — citizen of everywhere | Financial Times (ft.com)


Wednesday, June 02, 2021

ആയുർവേദത്തിന്റെ സ്‌നേഹസ്‌പർശം - ആര്യവൈദ്യശാല പി കെ വാരിയർ നൂറിന്റെ നിറവിലാണിപ്പോൾ

 

രാഷ്‌ട്രം പത്മഭൂഷൺ നൽകി ആദരിച്ച കോട്ടക്കൽ  ആര്യവൈദ്യശാല മാനേജിങ്‌ ട്രസ്റ്റി ആര്യവൈദ്യൻ  പി  കെ  വാരിയർ നൂറിന്റെ നിറവിലാണിപ്പോൾ.  ലോകത്തെമ്പാടുമുള്ള  അദ്ദേഹത്തിന്റെ ആരാധകർ നിറമനസ്സോടെ ഈ ശതപൂർണിമയിൽ ആഹ്ലാദം കൊള്ളുന്നു


ഒരിക്കൽ ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖിക പി കെ വാരിയരോട്‌ ചോദിച്ചു- “ഈ പ്രായത്തിലും അങ്ങയുടെ ഊർജസ്വലതയുടെ രഹസ്യമെന്താണ്?’’
അദ്ദേഹം പറഞ്ഞു: “ആയുർവേദം നിർദേശിക്കുന്ന തത്വങ്ങൾ ഞാൻ ജീവിതത്തിൽ അനുസരിക്കുന്നു. അതാണ് രഹസ്യം.’’
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, 1902ൽ ആണ് നവോത്ഥാന നായകനായ പി എസ് വാര്യർ കോട്ടക്കൽ എന്ന ഗ്രാമത്തിൽ ആര്യവൈദ്യശാല ആരംഭിച്ചത്. ഏറെ കഴിയുംമുമ്പേ നാടിന്റെ തലവര മാറ്റുംവിധം വൈദ്യശാല വികസനത്തിന്റെ കേന്ദ്രമായി മാറി. കവനകൗമുദിയുടെയും കൃഷ്‌ണനാട്ടത്തിന്റെയും നാട്ടിൽ വൈദ്യശാലകൂടി വന്നപ്പോൾ കലാകാരന്മാരുടെ തീർഥാടനകേന്ദ്രമായി കോട്ടക്കൽ. 1928 ഡിസംബറിൽ സമസ്‌ത കേരള സാഹിത്യ പരിഷത്ത് സമ്മേളനം (ർ) അവിടെ നടന്നപ്പോഴാകട്ടെ, അത് പ്രവാഹമായി മാറി. ഇതിനിടയിൽ ദേശീയബോധവും സ്വാതന്ത്ര്യസമരവും നാടിനെ ഇളക്കിമറിച്ചു. രാഷ്ട്രീയ പ്രബുദ്ധതയുടെ സിരാകേന്ദ്രമായി മാറി കോട്ടക്കൽ. കെ കേളപ്പൻ, എ കെ ജി, മുഹമ്മദ് അബ്‌ദുറഹ്മാൻ, ഇ എം എസ്, കെ ദാമോദരൻ തുടങ്ങിയവരുടെ സജീവ പ്രവർത്തനമേഖല കോട്ടക്കൽ ആയിരുന്നു. പി എസ് വാര്യർ  പ്രത്യക്ഷമായി രാഷ്ട്രീയത്തിൽ ഇടപെട്ടില്ല; എങ്കിലും ഗാന്ധിജിയെ ബഹുമാനമായിരുന്നു. ജ്യേഷ്‌ഠൻ മാധവവാര്യർ അടിയുറച്ച കോൺഗ്രസുകാരനായിരുന്നു. പി കെ വാരിയർ, പറപ്പൂർ കോൺഗ്രസ്‌ സമ്മേളന (1939)ത്തോടെ സോഷ്യലിസത്തിൽനിന്ന് കമ്യൂണിസത്തിലെത്തി. ഇത്തരത്തിൽ പ്രബുദ്ധവും പ്രക്ഷുബ്‌ധവുമായിരുന്നു പി കെ വാരിയരുടെ പൊതുജീവിതത്തിന്റെ പ്രഥമ കാണ്ഡം. 




ആര്യവൈദ്യത്തിന്റെ ആധുനികമുഖം

പൊതുപ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്ന കാലത്ത് വൈദ്യപഠനത്തിൽ അദ്ദേഹത്തിന് വലിയ താൽപ്പര്യമുണ്ടായിരുന്നില്ല; പലരുമായി ആലോചിച്ചു, ഭാവിയെപ്പറ്റി. ഇ എം എസ് ആണ് ആയുർവേദം പഠിക്കാൻ അദ്ദേഹത്തെ ഉപദേശിച്ചത്. ഇ എം എസിന്റെ യുക്തി ഇതായിരുന്നു‐ “മണ്ണാൻവൈദ്യന്റെ അടുത്ത് പോയാൽ കുട്ടികളുടെ രോഗം ചികിത്സിച്ച്‌ മാറ്റാം. പക്ഷേ, എങ്ങനെയാണ് മാറിയതെന്ന് അയാൾക്ക് പറയാൻ കഴിയില്ല. അത്‌ കണ്ടുപിടിക്കലാണ് നിങ്ങളുടെ ജോലി. അതിന് ആയുർവേദം ശാസ്‌ത്രീയമായിത്തന്നെ പഠിക്കണം’.
ഇത്‌ കേട്ടപ്പോൾ വലിയ വെളിച്ചം കിട്ടി. ശാസ്‌ത്രീയത‐ അതുതന്നെയാണ് ആധുനികത. മണ്ണാന്റെ വൈദ്യത്തിൽനിന്ന് ആയുർവേദത്തെ ശാസ്‌ത്രീയമാക്കാൻ വേണ്ടത് ഗവേഷണമാണ്. 
ആയുർവേദരംഗത്തെ പി കെ വാരിയരുടെ പ്രവർത്തനങ്ങൾക്ക് മൂന്ന് തലമുണ്ട്. ഒന്ന് ആധുനിക സംവിധാനങ്ങളുപയോഗിച്ച് മരുന്നുകളുടെ ഗുണവും മേന്മയും അദ്ദേഹം ഉറപ്പാക്കി. ഇതിനായി വിദഗ്‌ധരുടെ നേതൃത്വത്തിൽ വലിയൊരു ലബോറട്ടറി ആര്യവൈദ്യശാലയിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട്, സംവാദങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ആയുർവേദത്തിന്റെ ശാസ്‌ത്രീയത ഇന്ത്യക്കകത്തും പുറത്തും ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണം നടത്തി. ആയുർവേദത്തിന് ആധുനികകാലത്ത് ആഗോളതലത്തിൽ സമ്മാന്യമായ സ്ഥാനം ലഭിച്ചതങ്ങനെയാണ്. 
മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ മേഖല ഗവേഷണത്തിന്റേതാണ്. ആയുർവേദരംഗത്തെ ഏറ്റവും മികച്ച ഗവേഷണകേന്ദ്രം ആര്യവൈദ്യശാലയിൽ മുൻ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്‌ദുൾ കലാം ഉദ്ഘാടനം ചെയ്‌തു. കേന്ദ്രസർക്കാരിന്റെ ആയുഷ് വിഭാഗം മികവിന്റെ കേന്ദ്രമായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. ഈ സസ്യഗവേഷണകേന്ദ്രം ഒട്ടേറെ നൂതനങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈയിടെ അവർ കണ്ടെത്തിയ പുതിയ സസ്യത്തിന് വാരിയരുടെ നാമമാണ് നൽകിയിരിക്കുന്നത്. ഗവേഷണയജ്ഞങ്ങളിൽ അദ്ദേഹത്തിന്റെ അതിയായ താൽപ്പര്യത്തെ ശാശ്വതീകരിക്കാൻ ഉതകുന്നതാണ് ഈ നാമകരണം. 
കുപ്പികളിൽ കൊണ്ടുനടക്കാറുള്ള കുഴമ്പും കഷായവുമൊക്കെ ഗുളികരൂപത്തിലും തൈലങ്ങളെ ജെൽ, ക്രീം രൂപങ്ങളിൽ ആക്കിയും ലേഹ്യങ്ങളെ ഗ്രാന്യൂൾ ആക്കിയും അദ്ദേഹം വരുത്തിയ മാറ്റം ആയുർവേദരംഗത്ത് ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്നതാണ്. ഏറെനാൾ നീണ്ടുനിന്ന ഒട്ടേറെ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കുംശേഷമാണ് ഈ മാറ്റങ്ങൾ നടപ്പാക്കിയത്. ന്യൂജനറേഷൻ മരുന്നുകൾ ഉൽപ്പാദിപ്പിക്കാൻ നഞ്ചൻകോട്ട് പുതിയ ഫാക്ടറി തുടങ്ങിയിട്ടുണ്ട്. 
വാരിയരുടെ ഗവേഷണയത്നങ്ങളുടെ പൊതുവായ സമീപനമിതാണ്‐ ആയുർവേദജ്ഞാനത്തിന്റെ ഇനിയുള്ള വളർച്ചയ്‌ക്ക്‌ ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യകളുമായി യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. ആയുർവേദത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുവേണം അത്‌ ചെയ്യാൻ. ഈ നിലപാടാണ് ആയുർവേദത്തിന്റെ ആധുനികീകരണത്തിനും സാർവത്രികമായ പ്രചാരത്തിനും കാരണമായത്.

നീതിയും ന്യായവും

ഏഴു ദശാബ്ദക്കാലം ആര്യവൈദ്യശാലപോലെ ബൃഹത്തായ ഒരു സ്ഥാപനത്തെ നയിച്ച പി കെ വാരിയരുടെ മാനേജ്മെന്റ് വൈദഗ്‌ധ്യത്തെപ്പറ്റി അത്ഭുതപ്പെടുന്നവരുണ്ട്. അദ്ദേഹത്തിന്റെ സമീപനം വളരെ ലളിതമാണ്. അനുഭവങ്ങളിൽനിന്നാണ് അദ്ദേഹം പഠിച്ചത്. അതിലും വലിയൊരു സർവകലാശാലയില്ല. ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ബന്ധപ്പെടാനും നാടിന്റെ നായകരെ പരിചയപ്പെടാനും അവസരം ലഭിച്ചു; ഒപ്പം സാധാരണക്കാരുടെ ജീവിതവുമായി അടുത്തിടപഴകാൻ ധാരാളം സന്ദർഭങ്ങളും. തൊഴിലാളികളുടെ ജീവിതം, അവരുടെ പ്രശ്നങ്ങൾ, വിശപ്പെന്ന വികാരം എല്ലാം അനുഭവിച്ചറിഞ്ഞു. ദരിദ്രരുടെ ആത്മാർഥതയും നിഷ്‌കളങ്കതയും ഉള്ളിൽ തട്ടി. വിക്ഷുബ്‌ധവും സ്‌നേഹാർദ്രവുമായ ഈ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. തൊഴിലാളികളോടായാലും പൊതുജനങ്ങളോടായാലും സമഭാവനയോടെ, ഉദാരതയോടെയാണ് അദ്ദേഹം പെരുമാറുക. ആരുടെയും പ്രശ്നങ്ങൾ എളുപ്പത്തിൽ പഠിക്കാൻ അദ്ദേഹത്തിന് കഴിയും. അവരിലൊരാളായിട്ടാണ് അദ്ദേഹം അവരെ കേൾക്കുന്നത്. താനാണ് പരാതിക്കാരന്റെ സ്ഥാനത്തെങ്കിൽ, എന്തു ചെയ്യുമായിരുന്നു എന്നാണ് അദ്ദേഹം ആലോചിക്കുക. ഈ ആൾ പ്രവർത്തിച്ചതുപോലെയാകും ആ സാഹചര്യത്തിൽ താനും പ്രവർത്തിച്ചിരിക്കുക എന്ന് ആരോ ഉള്ളിലിരുന്ന്‌ മന്ത്രിക്കുന്നതുപോലെ തോന്നും; അത് ശരിയാവുകയും ചെയ്യും. കാര്യങ്ങൾ പിന്നെ എളുപ്പമാണ്. കുറ്റപ്പെടുത്തലല്ല പരിഹരിക്കലാണ് വേണ്ടത്. ഭാവിയിൽ ആവർത്തിക്കാതിരിക്കുകയും വേണം. അതിനുള്ള കാര്യങ്ങൾ നിശ്ചയിക്കുന്നതിലൂടെ പ്രശ്നമവിടെ അവസാനിക്കുന്നു. 
ആര്യവൈദ്യശാലയുടെ നടത്തിപ്പിൽ അദ്ദേഹം ആധാരമാക്കിയെടുത്തിട്ടുള്ള ഒരു പ്രമാണമുണ്ട്. അത് വൈദ്യശാലയുടെ ഉപദേഷ്ടാവായ അഡ്വ.  സൂര്യനാരായണ അയ്യരുടെ നിലപാടാണ്. നിയമവും ധാർമികതയും തമ്മിലുള്ള ബന്ധമാണ് ചിന്താവിഷയം. നിയമപരമായി ശരിയായ കാര്യങ്ങൾ ചിലപ്പോൾ ധാർമികമായി ശരിയായിരിക്കില്ല, മറിച്ചും സംഭവിക്കാം. അയ്യരുടെ ഉപദേശമിതായിരുന്നു‐ ഒരു തീരുമാനം ധാർമികമായി ശരിയാണെന്ന് മനഃസാക്ഷിക്ക് പൂർണബോധ്യം ഉണ്ടാകണം. ആത്മനിഷ്‌ഠമായ ബോധ്യം പോരാ, ഉത്തരവാദിത്തമുള്ള സ്ഥാനത്തുനിന്ന് അത് ബോധ്യപ്പെടുത്തുകയും വേണം. രണ്ടാമത്തെ കാര്യം, ആ തീരുമാനത്തിന് നിയമപരമായി സാധുത വേണം. ധാർമികമായും നിയമപരമായും ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങളേ ആര്യവൈദ്യശാല ചെയ്യൂ. അതുകൊണ്ടാണ് കൈലാസമന്ദിരത്തിന്റെ കവാടത്തിൽ പ്രവർത്തനത്തിന്റെ മാർഗരേഖ സ്ഥാപകൻ കൊത്തിവച്ചത്‐ “ധർമോ ജയതി, നാധർമഃ’. നിയമമനുസരിച്ച് പ്രവർത്തിച്ചുകൊള്ളാം എന്നല്ല പ്രതിജ്ഞ, പ്രത്യുത ധർമമനുസരിച്ച് പ്രവർത്തിച്ചുകൊള്ളാം എന്നാണ്.

സർവമതസമഭാവന

‘കോട്ടക്കൽ പെരുമ’’യുടെ ശ്രദ്ധേയമായ സവിശേഷത അതുയർത്തിപ്പിടിക്കുന്ന മതനിരപേക്ഷഭാവമാണ്. യാഥാസ്ഥിതിക സാഹചര്യങ്ങളിലാണ് പി എസ് വാരിയർ ജനിച്ചതും വളർന്നതും. ആചാരങ്ങൾ അദ്ദേഹം യഥാവിധി അനുഷ്‌ഠിച്ചിരുന്നു. എന്നാൽ, യഥാർഥ ഹിന്ദുവിനിണങ്ങുന്ന വിധം എല്ലാവരെയും അദ്ദേഹം സ്‌നേഹിച്ചു. ജാതിഭേദമോ മേലാള‐ കീഴാളഭാവമോ അദ്ദേഹത്തിനില്ലായിരുന്നു. 1921ലെ മലബാർ കലാപത്തിൽ മുസ്ലിം ജനവിഭാഗങ്ങളിലെ അശരണരായ സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും അദ്ദേഹം സഹായിച്ചു. കൈലാസമന്ദിരത്തിന്റെ കവാടത്തിൽ ഹിന്ദു‐ ക്രിസ്‌ത്യൻ‐ ഇസ്ലാം ചിഹ്നങ്ങൾ കൊത്തിവച്ച് സർവമതസാഹോദര്യത്തിന്റെ സന്ദേശം അദ്ദേഹം പ്രഖ്യാപിച്ചു. 
വിശ്വംഭരക്ഷേത്രത്തിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും അദ്ദേഹം പ്രവേശനം അനുവദിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിനുമുമ്പായിരുന്നു ഇത്. മതസൗഹാർദത്തിന്റെ ഈ പശ്ചാത്തലമാണ് പി കെ വാരിയർക്ക് പാരമ്പര്യമായി പകർന്നുകിട്ടിയത്. അതേറെ പോഷിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്‌തത്. വിശ്വംഭരക്ഷേത്രത്തിലെ ഉത്സവം അഖിലേന്ത്യാതലത്തിൽത്തന്നെ പുകൾപെറ്റ കലോത്സവമാണ്. അതിൽ പങ്കാളികളാകാത്ത കലാകാരന്മാർ ഉണ്ടാകില്ല. കാഴ്‌ചക്കാരായും കേൾവിക്കാരായും സമൂഹത്തിന്റെ നാനാതുറയിലുംപെട്ടവർ ഉണ്ടാകും. മതപരമായ ഒരു വേർപിരിവുകളും ഇതിൽ ഒന്നിലുമുണ്ടാകില്ല. 
പി കെ വാരിയരും ഭാര്യ പരേതയായ മാധവിക്കുട്ടി വാരസ്യാരും

പി കെ വാരിയരും ഭാര്യ പരേതയായ മാധവിക്കുട്ടി വാരസ്യാരും

പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം സജീവമായി ഇടപെട്ടിട്ടുണ്ട്. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനമായാലും ഗ്രന്ഥശാലാസംഘം ക്യാമ്പുകളായാലും നിളാസംരക്ഷണയജ്ഞമായാലും ആരോഗ്യസംരക്ഷണമായാലും സമൂഹത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും മുമ്പിൽനിന്ന് നയിക്കാൻ അദ്ദേഹമുണ്ടാകും. അദ്ദേഹത്തിന്റെ നേതൃത്വം പൊതുപ്രവർത്തകർക്ക് എപ്പോഴും ആശയും ആവേശവുമാണ്. 
എല്ലാറ്റിനുമുപരി, പി കെ വാരിയർ ഒരു മഹാവൈദ്യനാണ്. അദ്ദേഹത്തിന്റെ ചികിത്സയിൽ മാറാരോഗങ്ങളിൽനിന്ന് മുക്തിനേടിയ അനേകർ ലോകത്തിന്റെ പലഭാഗത്തുമുണ്ട്. രോഗം മാറി പോകുമ്പോൾ ‘ You gave me my life back' എന്ന് വിതുമ്പിക്കൊണ്ട് അവർ കാൽതൊട്ട്‌ വന്ദിക്കുന്ന അനേകം സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലാണ് തന്റെ ജീവിതം സഫലമായെന്ന് തോന്നുന്നതെന്ന്, തൊണ്ടയിടറിക്കൊണ്ട് ഈ അപൂർവവൈദ്യൻ അനുസ്‌മരിക്കാറുണ്ട്.
 

മഹാ വൈദ്യൻ

പി വി ജീജോ
കോവിഡ്-  മഹാമാരി ഭീതിപരത്തുന്ന വേളയിലാണ്‌ ആയുർവേദാചാര്യനായ ഡോ.പി കെ വാരിയർക്ക്‌ നൂറ്‌  തികയുന്നത്‌. കോളറയും പ്ലേഗും വസൂരിയും നടമാടിയ  കാലത്തിന്റെ സാക്ഷിയായ  ഡോ. വാരിയർക്ക്‌  ഈ രോഗത്തെയും  മനുഷ്യകുലം അതിജീവിക്കുമെന്ന ശുഭാപ്‌തിവിശ്വാസമുണ്ട്‌.   
  ഒരു നൂറ്റാണ്ടിന്റെ സാക്ഷിയാകുന്ന അസുലഭാനുഭവം. എന്തുതോന്നുന്നു?
    ആഹ്ലാദവും ചാരിതാർഥ്യവും തോന്നുന്നു.  കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങൾക്ക് സാക്ഷിയായി, പങ്കാളിയായി.  വലിയമ്മാമൻ (വൈദ്യരത്നം പി എസ്  വാര്യർ) ആര്യവൈദ്യശാല തുടങ്ങിയത് 1902-ലാണ്‌.  ആരംഭകാലം ബാലാരിഷ്ടതകളുടേതായിരുന്നു. സ്വതന്ത്രമല്ലാത്ത രാജ്യം,  ലോകയുദ്ധങ്ങൾ,  സാമ്പത്തിക  മാന്ദ്യം,  മഹാമാരികൾ.  അതെല്ലാം കടന്ന്‌ ആര്യവൈദ്യശാല   നിലനിൽക്കുന്നത്‌ വ്യക്തമായ മൂല്യങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും അസ്തിവാരത്തിലാണ്.   
 പുതിയരോഗങ്ങളുടെ  കാലത്ത്‌ നാളെയുടെ വൈദ്യം എന്താവും. -അതിൽ ആയുർവേദത്തിന്റെ സ്ഥാനം? 
 ശക്തമായ   ദർശനത്തിൻമേലാണ് ആയുർവേദം സ്ഥിതിചെയ്യുന്നത്. പഞ്ചഭൂതങ്ങൾ, ത്രിദോഷങ്ങൾ എന്നീ സിദ്ധാന്തങ്ങൾ എക്കാലവും പ്രസക്തം.  ആയുർവേദം  നിശ്ചലമായ  ശാസ്‌ത്രമല്ല.  നിരന്തരം നവീകരിക്കപ്പെടുന്ന ശാസ്‌ത്രമാണ്‌. നാളെകൾക്കുകൂടി ഉപകാരപ്രദമായി അത്‌  നിലനിൽക്കും.   
 അനുഭവങ്ങൾ, ആഹ്ലാദങ്ങൾ?
  രാജ്യം സഞ്ചരിച്ച പാതകളെ വീക്ഷിക്കാനും അതിൽ പങ്കാളിയാകുവാനും കഴിഞ്ഞു.  ത്യാഗസന്നദ്ധരും ഉയർന്ന മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരുമായ നിരവധി സുമനസ്സുകൾ ജീവിച്ച   കാലഘട്ടത്തിന്റെ ഭാഗമായി.  ജയപ്രകാശ് നാരായണൻ, കെ  കേളപ്പൻ, എ കെ ജി,  ഇ എം എസ്, ഡോ. എ പി ജെ  അബ്‌ദുൾ കലാം, കെ ആർ  നാരായണൻ, കെ കരുണാകരൻ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തുടങ്ങിയവർക്കൊപ്പം വിവിധ ജീവിതസന്ദർഭങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞത് അഭിമാനകരമാണ്.
  മറക്കാനാകാത്ത   അനുഭവം?
 അമ്മ (പാർവതി വാരസ്യാർ)യുടെ വേർപാടാണ്‌ വല്ലാതെ മനസിനെ നൊമ്പരപ്പെടുത്തുന്ന ഓർമകളിലൊന്ന്‌. കാൻസർ ഭേദമാകാൻ ആധുനിക ചികിത്സയും ആയുർവേദവും ചെയ്‌തിരുന്നു.  അവസാനനാളുകളിലെ തീവ്രവേദനയ്‌ക്ക്‌  ഞാൻ സാക്ഷിയായി.  ഒടുവിൽ, ഒരു തിരുവോണ രാത്രിയിൽ എന്റെ മടിയിൽ തലവച്ച് അമ്മ ലോകത്തോട് വിടവാങ്ങി.  
  വൈദ്യജീവിതത്തിൽ നിരവധി പ്രമുഖരെ ചികിത്സിച്ചിട്ടുണ്ടല്ലോ?
   രാഷ്‌ട്രപതിയായിരുന്ന  വി വി  ഗിരി, ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെ, സ്‌പെയിനിലെ രാജകുമാരൻ, മുൻരാഷ്‌ട്രപതി ശങ്കർ ദയാൽ ശർമ്മയുടെ പത്നി വിമല ശർമ, അത്‌ലറ്റ്   ടി സി യോഹന്നാൻ, മുൻമുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദൻ തുടങ്ങിയവർക്കെല്ലാം   സാന്ത്വനം പകരാൻ കഴിഞ്ഞു. ശ്രീലങ്കൻ പ്രധാനമന്ത്രിയായിരിക്കെ സിരിമാവോയ്‌ക്ക്‌ കടുത്ത ശാരീരിക അസ്വാസ്ഥ്യം. ഓസ്റ്റിയോ ആർതൈറ്റിസ്, എടുപ്പുവേദന, നിൽക്കാൻ കഴി യാത്ത അവസ്ഥ എന്നിവ. വീൽച്ചെയറിൽ ഇരുന്നുകൊണ്ടാണ്‌ അവർ തിരുവനന്തപുരം വിമാനത്താവളത്തിൽ അവർ ഇറങ്ങിയത്.  രാജ്ഭവനിലായിരുന്നു  ചികിത്സ. മടങ്ങുമ്പോൾ വിമാനത്തിന്റെ കോണിപ്പടികൾ നടന്നു കയറി . ശ്രീലങ്കയിൽ തിരിച്ചെത്തിയശേഷം സന്തോഷവും കൃതജ്ഞതയും രേഖപ്പെടുത്തിയ ഹൃദയസ്‌പൃക്കായ  കത്ത് അവർ അയച്ചിരുന്നു.
സ്വാതന്ത്ര്യത്തിനായി സ്‌കൂൾ ഉപേക്ഷിച്ച വിദ്യാർഥിയായിരുന്നുവല്ലോ താങ്കൾ?
  ഖദർതൊപ്പി ധരിച്ച് സ്‌കൂളിൽ ചെന്നതിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. 1939-ൽ പറപ്പൂർ കെപിസിസി  സമ്മേളനത്തിൽ വളണ്ടിയറായിരുന്നു. അന്ന്‌   പല മഹാരഥന്മാരെയും കണ്ടു. സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി ആയുർവേദപാഠശാലയിലെ പഠനം നിർത്തി  പൊതുരംഗത്തിറങ്ങി. സഹപാഠിയും ആത്മസുഹൃത്തും ആയുർവേദ പണ്ഡിതനുമായിരുന്ന ഡോ. എൻ വി കെ. വാരിയരും അന്ന് പഠനം ഉപേക്ഷിച്ചിരുന്നു. പിന്നീട്, പാഠശാലയിൽ തിരിച്ചുവന്നാണ് വൈദ്യപഠനം പൂർത്തിയാക്കിയത്.
  ആയുർവേദമെന്നാൽ ഇന്ന്‌ കോട്ടക്കൽ എന്നാണ്‌ അറിയപ്പെടുന്നത്‌. ഈ വളർച്ചയെ എങ്ങനെ വിലയിരുത്തുന്നു?
  മരുന്നുൽപ്പാദിപ്പിച്ച് ലാഭം ഉണ്ടാക്കണമെന്നു കരുതുന്ന  സ്ഥാപനമല്ല കോട്ടക്കൽ ആര്യവൈദ്യശാല.  1903-ൽ കോളറ പടർന്നുപിടിച്ചപ്പോൾ അവശരായ മനുഷ്യർക്ക് മരുന്നും ശുശ്രൂഷയും ആരോഗ്യബോധവൽക്കരണവും നടത്തിയത് വലിയമ്മാമനായിരുന്നു. 1921 -ലെ മലബാർ കലാപ കാലത്ത് ജാതിമത വ്യത്യാസങ്ങൾക്ക് അതീതമായി നിർധനരും അവശരുമായവരെ സഹായിക്കാനും സംരക്ഷണമൊരുക്കാനും അദ്ദേഹം പരിശ്രമിച്ചു. 1924-ൽ ആരംഭിച്ച ധർമാശുപ്രതി ഒരു നൂറ്റാണ്ടോളമായി ആതുരർക്ക് അഭയകേന്ദ്രമാണ്‌.   ആയുർവേദ ഗവേഷണത്തിന്‌  അന്താരാഷ്ട്ര  ഗവേഷണ കേന്ദ്രം  വലിയ സ്വപ്‌നമാണ്. സംസ്ഥാന–--കേന്ദ്ര സർക്കാരുകളുടെ നിക്ഷേപമുള്ള  സ്ഥാപനമാണ്‌ വിഭാവനം ചെയ്യുന്നത്‌. 
  എന്താണ് ഈ ആരോഗ്യ ജീവിതത്തിന്റെ രഹസ്യം?
  പുലർകാലത്ത് എഴുന്നേൽക്കും. എണ്ണതേച്ച് കുളിയും ചെറിയതോതിൽ വ്യായാമവും.  പത്രങ്ങളും  ആയുർവേദ പുസ്‌തകങ്ങളും മാസികകളും വായിക്കും.   കുടുംബത്തിനൊപ്പം അൽപ്പസമയം ചെലവഴിക്കും. രാത്രി ഭക്ഷണം നേരത്തെ കഴി ക്കും. അൽപ്പനേരം നടക്കാറുണ്ട്. രാത്രി ഒമ്പതരയോടെ ഉറക്കം. ആയുർവേദം അനുശാസിക്കുന്ന ചികിത്സകൾക്ക് വിധേയനാകാറുണ്ട്. ജീവിതത്തെക്കുറിച്ചും കാലത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും ശുഭപ്രതീക്ഷകൾ പുലർത്തുന്നതാണെന്റെ ജീവിതത്തിന്റെ അടിസ്ഥാനം.

Saturday, May 22, 2021

വിക്ടർ ഹ്യൂഗോ പറഞ്ഞത്‌ മനുഷ്യസ്‌നേഹത്തിന്റയും അനുതാപത്തിന്റെയും തത്വശാസ്‌ത്രം

 






1885 മെയ് 22നാണ് വിക്ടർഹ്യൂഗോ ഈ ലോകത്തോട് വിട പറയുന്നത്. മനുഷ്യർ സ്നേഹത്തോടെയും അന്യരോട് അനുതാപമുള്ളവരായും ജീവിക്കേണ്ടതിൻ്റെയും അതിനായി വിശാലഹൃദയമുള്ളവരായി തീരേണ്ടതിൻ്റെയും സൗന്ദര്യാത്മകമായൊരു തത്വശാസ്ത്രമാണ് ഹ്യൂഗോ തൻ്റെ രചനകളിലൂടെ പ്രസരിപ്പിച്ചത്.


കോവിഡു മഹാമാരിയുടെ കഠിനപരീക്ഷണങ്ങളിലൂടെ ലോകം കടന്നു പോകുമ്പോഴാണ് ഹ്യൂഗോവിൻ്റെ സ്മരണ ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ വായനക്കാരും സഹൃദയരും പുതുക്കുന്നത്. "പാവങ്ങളി"ലെ ബിഷപ്പ്
ഒരു പകർച്ചവ്യാധിയുടെ കാലത്ത് തൻ്റെ കൊട്ടാരം സന്നിപാതജ്വരം പിടിപ്പട്ട മനുഷ്യരെ കിടത്തി ചികിത്സിക്കാനുള്ള ആശുപത്രിക്കായി വിട്ടുകൊടുക്കുന്നതിനെ കുറിച്ച് ഹ്യൂഗോ എഴുതിയിട്ടുണ്ടുണ്ട്‌. വിശാലവും സുന്ദരവുമായ കൊട്ടാര സൗകര്യങ്ങൾ എം മിറിയേൽ ആശുപത്രി സന്ദർശനത്തിന് ശേഷം ആശുപത്രി ഡയരക്ടറെ വിളിച്ച് വരുത്തി വർധിച്ചു വരുന്ന രോഗികളുടെ എണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന ആശുപത്രിക്കായി ഒഴിഞ്ഞു കൊടുക്കുകയാണ് ബിഷപ്പ് ...

ഭുമിയിൽ ജനിച്ചു ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ ദുരിതങ്ങളെയും സങ്കടങ്ങളെയും ജീവിതത്തിൻ്റെ ഓരോ മണ്ഡലങ്ങളിലും അവർ നേരിടേണ്ടി വരുന്ന അപമാനങ്ങളെയും അപമാനവീകരണത്തെയും കുറിച്ചാണ് തൻ്റെ ക്ലാസ്സിക്കൽ രചനകളിലൂടെ അദ്ദേഹം സംസാരിച്ചത്.പട്ടിണിയും ദാരിദ്ര്യവും മൂലം മനുഷ്യർ സ്വയം അവമതിക്കപ്പെടുന്നതും സ്ത്രീകൾ നാശത്തിലേക്കും അപമാനകരമായ ജീവിതാവസ്ഥകളിലേക്കും തള്ളിവിടുന്നതിനെയും കുഞ്ഞുങ്ങളുടെ ശൈശവവും കൗമാരവും ദു:ഖകരമാവുന്നതിനെ കുറിച്ചുമാണ് ആ മഹാഎഴുത്തുകാരൻ തൻ്റെരചനകളിലൂടെ പറഞ്ഞത് ...
ദാരിദ്യവും ചൂഷണവും അവസാനിപ്പിക്കാനും നീതിപൂർണമായ വ്യവസ്ഥ സൃഷ്ടിക്കാനുമുള്ള മനുഷ്യവാഞ്ഛകളുടെ സൗന്ദര്യാത്മകമായ അവതരണങ്ങളാണ് അദ്ദേഹത്തിൻ്റെ കൃതികൾ....

കവിതകളിലൂടെയും നോവലുകളിലൂടെയും മനുഷ്യരാശിയുടെ വേദനാകരമായ ജീവിതത്തിന് കാരണമായ ആധിപത്യ വ്യവസ്ഥയുടെ നീതിരാഹിത്യത്തെ നിരന്തരം വിചാരണ ചെയ്യുകയാണ് വിക്ടോർ ഹ്യൂഗോ ചെയ്തത്... പാവങ്ങൾ, നോത്രാദാമിലെ കൂനൻ തുടങ്ങിയ നോവലുകൾ ലോകമാകെ വായിക്കപ്പെട്ട ക്ലാസ്സിക്കൽ കൃതികളാണ്. വിമോചനത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും സാമൂഹ്യനീതിയുടെയും അഗ്നിജ്വാലകൾ പടർത്തിയ ആ മഹാനായ എഴുത്തുകാരൻ്റെ ദീപ്തസ്മരണകൾക്ക് മുമ്പിൽ സ്മരണാഞ്ജലികൾ അർപ്പിക്കാം...



Wednesday, May 05, 2021

കുഞ്ചന്‍ നമ്പ്യാര്‍ - മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട്

 കുഞ്ചന്‍ നമ്പ്യാര്‍ - മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട്

തന്‍റെ നാവില്‍ വാക്കുകള്‍ നൃത്തം ചെയ്യുകയാണെന്ന് കുഞ്ചൻ നമ്പ്യാർ ഒരു കവിതയിലൂടെ പറഞ്ഞിട്ടുണ്ട്. അസാമാന്യ ഭാഷാനൈപുണ്യമുള്ള ഒരാള്‍ക്കു മാത്രമേ ഇത്തരമൊരു ആത്മവിശ്വാസമുണ്ടാകൂ. എന്നാല്‍, ആ ഭാഷാപാണ്ഡിത്യം കടുകട്ടി പ്രയോഗങ്ങള്‍ക്കു മാത്രമാണ് പ്രയോഗിക്കുന്നതെങ്കിലോ? അതിന്‍റെ സത്ത ജനങ്ങളിലേക്കെത്തില്ലെന്ന് തീര്‍ച്ചയാണ്. ഭാഷാ നൈപുണ്യത്തിനൊപ്പമുണ്ടായിരുന്ന അഭൂതപൂര്‍വമായ ഹാസ്യബോധമാണ് കുഞ്ചന്‍ നമ്പ്യാര്‍ക്ക് മലയാള സാഹിത്യ ചക്രവര്‍ത്തികളില്‍ വേറിട്ട ഇടം നേടികൊടുത്തത്. നർമത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ കൃതികളുടെ മുഖമുദ്ര.


പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയായ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന രേഖകളൊന്നുമില്ല. എന്നാല്‍ ജീവിതത്തിന്‍റ ഓരോ ഏടും കവിതകളാല്‍ സമ്പൂര്‍ണമാക്കിയ അദ്ദേഹത്തെക്കുറിച്ചുള്ള കഥകള്‍ പ്രശസ്തമാണ്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്‍റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികള്‍ മിക്കവയും തുള്ളല്‍ അവതരണങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി എഴുതപ്പെട്ടവയാണ്. ചന്ദ്രികാവീഥി, ലീലാവതീ വീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രാഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്ത വാര്‍ത്തികം എന്നീ ഛന്ദശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്‌കൃതത്തില്‍ എഴുതിയ രാമപാണിവാദനും കുഞ്ചന്‍ നമ്പ്യാരും ഒരാള്‍തന്നയാണെന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. ഈ അവകാശവാദം ഇന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.


നമ്പ്യാരെ കുറിച്ചുള്ള ലഭ്യമായ അറിവു വെച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. പിന്നീട് ചെമ്പകശ്ശേരി രാജാവിന്‍റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് ജീവിച്ചത്. ഇക്കാലത്താണ് തുള്ളല്‍ കൃതികളില്‍ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.


തുള്ളല്‍ എന്ന കലാരൂപത്തിന്‍റെ പിറവിക്കു പിന്നിലും ഏറെ പ്രശസ്തമായ ഒരു കഥയുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്തിന് മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാര്‍ ഒരിക്കല്‍ ഉറങ്ങിപ്പോയി. ഇതിനിടെ പരിഹാസപ്രിയനായ ചാക്യാര്‍ അരങ്ങത്തുവച്ചുതന്നെ നമ്പ്യാരെ കലശലായി പരിഹസിച്ചു ശകാരിച്ചു. പകരം വീട്ടാന്‍ അടുത്ത ദിവസം തന്നെ നമ്പ്യാര്‍ ആവിഷ്‌കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളല്‍. തുള്ളലിന് കൂത്തുമായി സാമ്യമുണ്ടെന്നതൊഴിച്ചാല്‍ ഈ കഥയിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക വയ്യ. ഏതായാലും തുള്ളലിനെ ഒന്നാംകിട കലാരൂപമായി വികസിപ്പിച്ചെടുക്കാനും അംഗീകാരം നേടിയെടുക്കാനും നമ്പ്യാര്‍ക്ക് കഴിഞ്ഞു. തുള്ളലുകളുടെ ഭാഷയായി നമ്പ്യാര്‍ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്‍റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തു. സാധാരണക്കാര്‍ക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയില്‍ ആയിരിക്കണം എന്ന് നമ്പ്യാര്‍ തന്നെ പറഞ്ഞിട്ടുണ്ട്:-


'ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍ വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്വരും'


ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകള്‍ നമ്പ്യാര്‍ എഴുതിയതായി പറയപ്പെടുന്നു. ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികളില്‍ പ്രകടമാകുന്നുണ്ട്. പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളല്‍ കൃതികളും. എന്നാല്‍ അവയില്‍ കഴിയുന്നത്ര നര്‍മവും സാമൂഹ്യപ്രസക്തിയുള്ള പരിഹാസവും കലര്‍ത്തുവാന്‍ കവി ശ്രദ്ധിച്ചിരുന്നു.


പതിനെട്ടാം ശതകത്തില്‍ കേരളത്തില്‍ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികള്‍ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടന്‍ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടന്‍ വിനോദങ്ങള്‍, ഉത്സവങ്ങള്‍, അങ്ങാടി വാണിഭം, നാടന്‍ മത്സ്യബന്ധനം, ചികിത്സാരീതികള്‍, കൃഷിയറിവുകള്‍, കടലറിവുകള്‍, കാട്ടറിവുകള്‍, നാടന്‍ ഭക്ഷണ രീതികള്‍, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകള്‍ തുടങ്ങിയ മണ്ഡലങ്ങള്‍ നമ്പ്യാര്‍ കവിത വിശദമാക്കുന്നു.


തുള്ളല്‍ക്കവിതകളില്‍ മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും നമ്പ്യാര്‍ കൊടുക്കുന്ന പശ്ചാത്തലം കേരളീയമാണ്. കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം മലയാളിത്തം കല്‍പിച്ചുകൊടുക്കുന്നു. ഭീമന്‍, ദുര്യോധനന്‍, ദേവേന്ദ്രന്‍ , ദമയന്തി, ദ്രൗപദി, സീത, പാര്‍വ്വതി തുടങ്ങിയ കഥാപാത്രങ്ങള്‍ കേരളത്തിലെ സ്ഥിതിഗതികള്‍ക്കനുരൂപമായ വേഷപ്പകര്‍ച്ചയോടുകൂടി മാത്രമേ തുള്ളലുകളില്‍ പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂമിയും സ്വര്‍ഗ്ഗവും പാതാളവുമെല്ലാം നമ്പ്യാരുടെ ഭാവനയില്‍ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു.


അതേസമയം, എല്ലാവിഭാഗം മലയാളികളുടെയിടയിലും ജനസമ്മതിയും അംഗീകാരവും നേടിയ കവി ആയിരുന്നിട്ടും നമ്പ്യാര്‍ കവിത ശക്തമായി വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. നമ്പ്യാരുടെ 'സംസ്‌കാരലോപത്തെ'-പ്പറ്റി ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട മലയാള സാഹിത്യവിമര്‍ശകനായിരുന്ന കുട്ടികൃഷ്ണമാരാരും പി.കെ.ബാലകൃഷ്ണനും പരാതിപ്പെട്ടിട്ടുണ്ട്. ഇതിഹാസ പുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളേയും കേരളീയസാഹചര്യങ്ങളില്‍ ഫലിതത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നമ്പ്യാരുടെ രീതിയെ വാക് വ്യഭിചാരമായാണ് മാരാര്‍ വിശേഷിപ്പിച്ചത്. കല്യാണസൗഗന്ധികത്തിലെ 'ഭീമ-ഹനൂമല്‍സംവാദ' ത്തിന്റെ നിശിതമായ വിമര്‍ശനം മാരാരുടെ 'ഭാരതപര്യടനം' എന്ന പ്രഖ്യാതകൃതിയിലുണ്ട്. നമ്പ്യാര്‍ ഹനുമാനെ 'അങ്ങാടിക്കൂളനും' ഭീമസേനനെ 'മേനിക്കണ്ടപ്പനും' ആയി തരംതാഴ്ത്തിയെന്ന് മാരാര്‍ ആക്ഷേപിക്കുന്നു. സാധാരണക്കാരുടെ ഭാഷയില്‍ അവര്‍ക്കു വേണ്ടി എഴുതിയ ജനകീയ കവിയായി നമ്പ്യാര്‍ കണക്കാക്കപ്പെടുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതയുടെ സാമൂഹ്യപശ്ചാത്തലത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യം അധഃസ്ഥിതവിഭാഗങ്ങളിലെ മനുഷ്യരെ പൊതുവേ അവഗണിച്ചിരുന്ന കാലത്ത് എഴുതപ്പെട്ടതിനാല്‍ നമ്പ്യാരുടെ കവിത പോലും നായന്മാര്‍ വരെയുള്ള ജനവിഭാഗങ്ങളെ മാത്രമേ കണക്കിലെടുത്തുള്ളു എന്നും അതിനു താഴെയുള്ള ജനങ്ങളെക്കുറിച്ചുള്ള സൂചനകള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ വിരളമാണെന്നുമാണ് വിമര്‍ശനം.


മലയാളത്തിലെ പ്രസിദ്ധമായ പല ലോകോക്തികളും നമ്പ്യാര്‍ക്കവിതയില്‍ നിന്ന് വന്നവയാണ്:-


നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തൊടങ്ങൊലാ. കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍ നീ കൊണ്ടാലറിയുമതിനില്ല സംശയം. കൂനന്‍ മദിച്ചെന്നാല്‍ ഗോപുരം കുത്തുമോ? -എന്നിവയെല്ലാം ഉദാഹരണങ്ങൾ മാത്രം.


മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം. കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകില്‍ സുലഭം. തള്ളക്കിട്ടൊരു തല്ലു വരുമ്പോള്‍ പിള്ളയെടുത്തു തടുക്കേയുള്ളൂ. വല്ലാമക്കളിലില്ലാമക്കളിതെല്ലാവര്‍ക്കും സമ്മതമല്ലോ. ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തില്‍. എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം. - എന്നിവ കിരാതത്തില്‍ നിന്നാണ്.


നമ്പ്യാരുടെ ഫലിതോക്തികളും ഏറെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്‍റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകര്‍ന്നു ഇക്കാലം വരേക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമബോധവും കൗതുകമുണര്‍ത്തുന്ന ദ്വയാര്‍ത്ഥപരാമര്‍ശങ്ങളും ചേര്‍ന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്‍റെ പ്രിയപ്പെട്ടതായി തുടരുന്നു.


ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോള്‍ വാര്യര്‍ അതിനെ 'കരി കലക്കിയ കുളം' എന്നും നമ്പ്യാര്‍ 'കളഭം കലക്കിയ കുളം' എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകള്‍ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തില്‍, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളില്‍ വര്‍ണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ. കുളിക്കാന്‍ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോള്‍ വാര്യര്‍ 'കാതിലോല?' (കാ അതിലോല -ആരാണു് അവരില്‍ സുന്ദരി?) എന്നു ചോദിച്ചപ്പോള്‍ നമ്പ്യാര്‍ 'നല്ലതാളി' (നല്ലത് ആളി - തോഴിയാണ് കൂടുതല്‍ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അര്‍ത്ഥം മനസ്സിലാകാത്തവര്‍ ഈ സംഭാഷണത്തില്‍ പരാമർശിക്കപ്പെട്ടത് യജമാനത്തി കാതില്‍ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യില്‍ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.


സമൂഹത്തിലെ അനീതികളും കാപട്യങ്ങള്‍ തന്റെ കവിതകളിലൂടെ അദ്ദേഹം ഉറക്കെ വിളിച്ചു പറയുകയും ചെയ്തിരുന്നു. രാജാവ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ താന്‍ നിർമിച്ച പുതിയ ദീപസ്തംഭം, അതിന്റെ ശില്‍പഭംഗി വര്‍ണ്ണിച്ചെഴുതാനായി കൊട്ടാരത്തിലെ കവികളെ കാട്ടിക്കൊടുത്തു. മറ്റു കവികള്‍ അലങ്കാരഭംഗി നിറഞ്ഞ ശ്‌ളോകങ്ങള്‍ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേള്‍പ്പിച്ചു. തന്റെ ഊഴം വന്നപ്പോള്‍ നമ്പ്യാര്‍ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളായിരുന്നു:- 'ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം, ഇത്യര്‍ഥ ഏഷാം ശ്‌ളോകാനാം അല്ലാതൊന്നും ന വിദ്യതേ.'


1746-ല്‍ മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേര്‍ത്തതിനെ തുടര്‍ന്ന് നമ്പ്യാര്‍ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാര്‍ത്താണ്ഡവര്‍മ്മയുടേയും അദ്ദേഹത്തെ തുടര്‍ന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്‍റെയും (ധര്‍മ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാര്‍ദ്ധക്യത്തില്‍ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങാന്‍ ആഗ്രഹിച്ചു.


'കോലംകെട്ടുക, കോലകങ്ങളില്‍ നടക്കെന്നുള്ള വേലക്കിനി- ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.' എന്ന കവിയുടെ അഭ്യര്‍ഥന രാജാവ് സ്വീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചാരത്തിലുണ്ട്. മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണനീയനായ നമ്പ്യാരുടെ കുറിക്കുകൊള്ളുന്ന വാക്കുകള്‍ സമകാലീന സന്ദര്‍ഭങ്ങളില്‍ പോലും ഏറെ അര്‍ഥവത്താണ്.


കുഞ്ചന്‍ നമ്പ്യാര്‍ ഏറെക്കാലം ചിലവഴിച്ച അമ്പലപ്പുഴയില്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ 1967ല്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നിര്‍മിച്ചിട്ടുണ്ട്. 2017ല്‍ സ്മാകരത്തിന് 50 വയസ്സ് തികയുകയാണ്. കുഞ്ചന്‍ നമ്പ്യാരുടെ പേരില്‍ സെമിനാറുകളും മറ്റും ആഘോഷിക്കുക, അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയവയിലൊതുങ്ങുകയാണ് സമിതിയുടെ പ്രവര്‍ത്തനം. പാലക്കാട് ജില്ലയിലും തൃശ്ശൂ ര്‍ജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലനൂര്‍ മയില്‍ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടര്‍ സ്ഥലം കുഞ്ചന്‍ നമ്പ്യാരുടെ ഓർമക്കായി കുഞ്ചന്‍ സ്മൃതി വനം എന്ന് നാമകരണം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകള്‍ അകലെയാണ്.

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive