Saturday, May 22, 2021

വിക്ടർ ഹ്യൂഗോ പറഞ്ഞത്‌ മനുഷ്യസ്‌നേഹത്തിന്റയും അനുതാപത്തിന്റെയും തത്വശാസ്‌ത്രം

 






1885 മെയ് 22നാണ് വിക്ടർഹ്യൂഗോ ഈ ലോകത്തോട് വിട പറയുന്നത്. മനുഷ്യർ സ്നേഹത്തോടെയും അന്യരോട് അനുതാപമുള്ളവരായും ജീവിക്കേണ്ടതിൻ്റെയും അതിനായി വിശാലഹൃദയമുള്ളവരായി തീരേണ്ടതിൻ്റെയും സൗന്ദര്യാത്മകമായൊരു തത്വശാസ്ത്രമാണ് ഹ്യൂഗോ തൻ്റെ രചനകളിലൂടെ പ്രസരിപ്പിച്ചത്.


കോവിഡു മഹാമാരിയുടെ കഠിനപരീക്ഷണങ്ങളിലൂടെ ലോകം കടന്നു പോകുമ്പോഴാണ് ഹ്യൂഗോവിൻ്റെ സ്മരണ ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ വായനക്കാരും സഹൃദയരും പുതുക്കുന്നത്. "പാവങ്ങളി"ലെ ബിഷപ്പ്
ഒരു പകർച്ചവ്യാധിയുടെ കാലത്ത് തൻ്റെ കൊട്ടാരം സന്നിപാതജ്വരം പിടിപ്പട്ട മനുഷ്യരെ കിടത്തി ചികിത്സിക്കാനുള്ള ആശുപത്രിക്കായി വിട്ടുകൊടുക്കുന്നതിനെ കുറിച്ച് ഹ്യൂഗോ എഴുതിയിട്ടുണ്ടുണ്ട്‌. വിശാലവും സുന്ദരവുമായ കൊട്ടാര സൗകര്യങ്ങൾ എം മിറിയേൽ ആശുപത്രി സന്ദർശനത്തിന് ശേഷം ആശുപത്രി ഡയരക്ടറെ വിളിച്ച് വരുത്തി വർധിച്ചു വരുന്ന രോഗികളുടെ എണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന ആശുപത്രിക്കായി ഒഴിഞ്ഞു കൊടുക്കുകയാണ് ബിഷപ്പ് ...

ഭുമിയിൽ ജനിച്ചു ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ ദുരിതങ്ങളെയും സങ്കടങ്ങളെയും ജീവിതത്തിൻ്റെ ഓരോ മണ്ഡലങ്ങളിലും അവർ നേരിടേണ്ടി വരുന്ന അപമാനങ്ങളെയും അപമാനവീകരണത്തെയും കുറിച്ചാണ് തൻ്റെ ക്ലാസ്സിക്കൽ രചനകളിലൂടെ അദ്ദേഹം സംസാരിച്ചത്.പട്ടിണിയും ദാരിദ്ര്യവും മൂലം മനുഷ്യർ സ്വയം അവമതിക്കപ്പെടുന്നതും സ്ത്രീകൾ നാശത്തിലേക്കും അപമാനകരമായ ജീവിതാവസ്ഥകളിലേക്കും തള്ളിവിടുന്നതിനെയും കുഞ്ഞുങ്ങളുടെ ശൈശവവും കൗമാരവും ദു:ഖകരമാവുന്നതിനെ കുറിച്ചുമാണ് ആ മഹാഎഴുത്തുകാരൻ തൻ്റെരചനകളിലൂടെ പറഞ്ഞത് ...
ദാരിദ്യവും ചൂഷണവും അവസാനിപ്പിക്കാനും നീതിപൂർണമായ വ്യവസ്ഥ സൃഷ്ടിക്കാനുമുള്ള മനുഷ്യവാഞ്ഛകളുടെ സൗന്ദര്യാത്മകമായ അവതരണങ്ങളാണ് അദ്ദേഹത്തിൻ്റെ കൃതികൾ....

കവിതകളിലൂടെയും നോവലുകളിലൂടെയും മനുഷ്യരാശിയുടെ വേദനാകരമായ ജീവിതത്തിന് കാരണമായ ആധിപത്യ വ്യവസ്ഥയുടെ നീതിരാഹിത്യത്തെ നിരന്തരം വിചാരണ ചെയ്യുകയാണ് വിക്ടോർ ഹ്യൂഗോ ചെയ്തത്... പാവങ്ങൾ, നോത്രാദാമിലെ കൂനൻ തുടങ്ങിയ നോവലുകൾ ലോകമാകെ വായിക്കപ്പെട്ട ക്ലാസ്സിക്കൽ കൃതികളാണ്. വിമോചനത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും സാമൂഹ്യനീതിയുടെയും അഗ്നിജ്വാലകൾ പടർത്തിയ ആ മഹാനായ എഴുത്തുകാരൻ്റെ ദീപ്തസ്മരണകൾക്ക് മുമ്പിൽ സ്മരണാഞ്ജലികൾ അർപ്പിക്കാം...



No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive