Friday, December 22, 2023

*വൈലോപ്പിള്ളി സ്മരണ*

 


ആധുനീക മലയാളം കവികളിൽ ഏറ്റവുമധികം നിരൂപണങ്ങൾക്ക് വിധേയനായത് ഒരുവേള വൈലോപ്പിള്ളിയാവാം ?!


ഒരേ കവിതക്ക് ആവശ്യത്തിനധികം തല്ലുംതലോടും കിട്ടുക; അതും ഈ കവിക്ക് തന്നെയാവാം ?!


പലകുറികടന്നുവരുന്ന ബിംബങ്ങൾ, രൂപകങ്ങൾ *ഊഞ്ഞാലിൽ* നിറയെനിറഞ്ഞുനിൽക്കുന്നു.  മനസ്സിരുത്തികെട്ടാൽ ഇന്നും കണ്ണീർതുളുമ്പന്ന ശ്രോതാക്കളെ എവിടെയും കാണാം.  


--


*ഉയിരിൻ കൊലക്കുടക്കാക്കാവും കയറിനെ -

യുഴിഞ്ഞാലാക്കിത്തീർക്കാൻ  കഴിഞ്ഞതല്ലേ ജയം!*


---


ഒരു വെറ്റില നൂറുതേച്ചു  നീ  തന്നാലുമീ -

ത്തിരുവാതിരരാവു താംബൂലപ്രിയയല്ലോ 

മഞ്ഞിനാൽ ചൂളീടിലും മധുരം ചിരിക്കുന്നു 

മന്നിടം; നര ചൂഴും നമുക്കും ചിരിക്കുക !

മാമ്പൂവിൻ നിശ്വാസമേറ്റോർമകൾ മുരളുമ്പോൾ 

നാം പൂകുകല്ലീ വീണ്ടും ജീവിത മധുമാസം!

മുപ്പതുകൊല്ലം മുമ്പ് നീയുമീ മന്ദസ്മിത -

മുഗ്ധയാം പൊന്നാതിരമാതിരിയിരുന്നിപ്പോൾ 

ഇതുപോലൊരു രാവിൽത്തൂമഞ്ഞും വെളിച്ചവും 

മധുവുമിറ്റിറ്റുമീമുറ്റത്തെ  മാവിൻചോട്ടിൽ 

ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ  നാം 

നൂറുവെറ്റില  തിന്ന പുലരി വരുവോളം 

ഇന്നുമാ മുത്തുമാവിന്നോർമ്മയുണ്ടായീ പൂക്കാ -

നുണ്ണിത്തൻ  കളിമ്പമൊരുഞ്ഞാലുമതില്കെട്ടി 

ഉറക്കമായോ നേർത്തേയുണ്ണിയിന്നുറങ്ങട്ടെ,

ചിരിച്ചു തുള്ളും ബാല്യം ചിന്ത വിട്ടുറങ്ങട്ടെ 

പൂങ്കിളി കൗമാരത്തിന്നിത്തിരി കാലം വേണം 

മാങ്കനികളിൽനിന്നു  മാമ്പൂവിലെത്തിച്ചേരാൻ.


വീശുമീ നിലാവിന്റെ വശ്യശക്തിയാലാകാം 

ആശയൊന്നെനിക്കിപ്പോൾത്തോന്നുന്നു,മുന്നെപ്പോലെ 

വന്നിരുന്നാലും നീയീയുഴിഞ്ഞാൽപ്പടിയിൽ, ഞാൻ 

മന്ദമായ്ക്കാല്ലോലത്തെത്തെന്നൽപോലാട്ടാം നിന്നെ 

ചിരിക്കുന്നുവോ? കൊള്ളാം യൗവനത്തിന്റേതായ്, ക -

യ്യിരിപ്പുണ്ടിന്നും നിനക്കാമനോഹരസ്മിതം!


അങ്ങനെയിരുന്നാലും,ഈയൂഞ്ഞാൽ പടിയിന്മേൽ -

ത്തങ്ങിനാ ചെറുവള്ളിത്താലിപോലിരുന്നാലും!

കൃശമെൻ കൈകൾക്കു നിന്നുദരം മുന്നേപ്പോലെ,

കൃതസന്തതിയായി സ്ഥൂലയായ് നീയെങ്കിലും.

നമ്മുടെ മകളിപ്പോൾ നൽകുടുംബിനിയായി 

വൻപെഴും നഗരത്തിൽ വാഴ്കിലും  സ്വപ്നം കാണാം 

ആതിരപ്പെണ്ണിന്നാടാനമ്പിളി   വിളക്കേന്തൂ -

മായിരംകാല്മണ്ഡപമാകുമീ നാട്ടിൻപുറം!

ഏറിയ ദുഖത്തിലും ജീവിതോല്ലാസത്തിന്റെ 

വേരുറപ്പിവിടെപ്പോൽക്കാണുമോ  വേറെങ്ങാനും ?


പാഴ്മഞ്ഞാൽ ചൂളീടിലും പഞ്ഞത്താൽ വിറയ്ക്കിലും 

പാടുന്നു, കേൾപ്പീലേ നീ ?പാവങ്ങളയൽ സ്ത്രീകൾ ?

പച്ചയും ചുവപ്പുമാം കണ്ണുമായ്, പോരിൻ വേട്ട -

പക്ഷിപോലതാ പ്പാറിപ്പോകുമാ വിമാനവും 

ഒരു ദുസ്വപ്നം പോലെ പാഞ്ഞുമാഞ്ഞുപോ,മെന്നാൽ 

തിരുവാതിരത്താര്തത്തീക്കട്ടെയെന്നും  മിന്നും 

മാവുകൾ പൂക്കും മാനത്തമ്പിളി വികസിക്കും 

മാനുഷർ പരസ്പരം സ്നേഹിക്കും,വിഹരിക്കും 

ഉയിരിൻ കൊലക്കുടക്കാക്കാവും കയറിനെ -

യുഴിഞ്ഞാലാക്കിത്തീർക്കാൻ  കഴിഞ്ഞതല്ലേ ജയം!


ആലപിക്കുക നീയുമതിനാൽ മനം നൃത്ത-

ലോലമക്കുമഗഗാനം  കല്യാണീ കളവാണീ 

പണ്ടുനാളെപ്പോലെന്നെ പ്പുളകം കൊള്ളിച്ചു നിൻ 

കണ്ഠനാളത്തിൽ സ്വർണക്കമ്പികൾ തുളുമ്പവേ,

മെല്ലവേ നീളും പാട്ടിന്നീരടികൾ തഞ്ഞൂഞ്ഞാൽ-

വള്ളിയിലങ്ങോട്ടിങ്ങോട്ടെൻ കരളാടീടവേ,

വെൺനര കലർന്നവളല്ല നീയെൻ കണ്ണിന്നു 

കണ്വമാമുനിയുടെ കന്യ'യാമാരോമലാൾ ,

പൂനിലാവണി മുറ്റമല്ലിതു, ഹിമാചല -

സാനുവിൻ  മനോഹര മാലിനീനദീതീരം ;

വ്യോമമല്ലിതു സോമാതാരകാകീർണം, നിന്റെ -

യോമന വനജ്യോത്സ്ന പൂത്തുനിൽക്കുവതല്ലോ.

നിഴലല്ലിതു  നീളെപ്പുള്ളിയായ് മാഞ്ചോട്ടിൽ,നീ -

ന്നിളമാൻ ദീര്ഘാപാംഗൻ വിശ്രമിക്കുകയത്രേ!


പാടുക, സർവാത്മനാ ജീവിതത്തിനെ സ്‌നേഹി -

ച്ചീടുവാൻ പഠിച്ചൊരീ നമ്മുടെ ചിന്താന്ന്മാദം 

ശുഭ്രമാം തുകിൽത്തുമ്പിൽപ്പൊതിഞ്ഞുസൂക്ഷിക്കുമീ -

യപസരോവധു, തിരുവാതിര , തിരിക്കവേ 

നാളെ നാം നാനാതരം വേലയെക്കാട്ടും പകൽ -

വേളയിൽ ക്ഷീണിച്ചോർമ്മിച്ചന്തരാ ലജ്ജിക്കുമോ ?

എന്തിന് ? മർതത്യായുസ്സിൽ സാരമായതു ചില 

മുന്തിയ സന്ദർഭങ്ങൾ -അല്ല മാത്രകൾ-മാത്രം.

ആയതിൽ ചിലതിപ്പോലാടുമേയൂഞ്ഞാലെണ്ണി 

നീയൊരു പാട്ടുംകൂടിപ്പാടിനിർത്തുക, പോകാം.


---


https://youtu.be/qAtY2qWk3mc 


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive