Saturday, March 12, 2022

കവിയായും കവിതയായും അംഗീകരിക്കപ്പെടാത്ത ഒരുപാട് കവികളും കവിതകളുമുണ്ട്

 

നമസ്കാരം 


ഇന്ന് കേരളത്തിലെ കവികളെകുറിച്ചോ കവിതകളെകുറിച്ചോ  എഴുതണം എന്നാണ് പ്രതീഷ് ആവശ്യപ്പെട്ടത്.  രണ്ടും ഒരുതരത്തിൽ നോക്കിയാൽ ഒന്നുതന്നെയാണ് എന്നുതോന്നും.  വൈകിയതിന് ക്ഷമ, യാത്രയിലാണ്.


എന്നാൽ കവിയായും കവിതയായും അംഗീകരിക്കപ്പെടാത്ത ഒരുപാട് കവികളും കവിതകളുമുണ്ട്.


ശ്രീനാരായണ ഗുരുവിനെ ഒരു കവിയായിട്ട് ആരും കരുതുന്നെതേയില്ല.


ആദി ശങ്കരാചാര്യരേയും അങ്ങനെ തന്നെ.


നമ്മുടെ വയലാർ പാട്ടെഴുത്തുക്കാരനല്ലേ ?


എന്തെ ഇങ്ങനെ ?  അവരാരും കവിതെഴുതിയിട്ടില്ലേ ? ഉണ്ടല്ലോ, ഇഷ്ടംപോലെയും ആവശ്യംപോലെയും; എന്നിട്ടും ?


മേന്മയൊരുപാട് ഉയർന്നാൽ ഇങ്ങനെയൊരു കുഴപ്പമുണ്ട്; എന്തിലാണോ മിടുക്ക് - ആ മിടുക്ക് അതിനെ അതല്ലാതാക്കും.  കവിതയുടെ മേന്മ മനുജർ അത്രമേൽ സ്വായത്തമാക്കുകയും അവയെ ഭക്തിയുടെയും ദൈവത്തിന്റെതന്നെയും, അവരവരുടെ പ്രാർത്ഥനാഗീതങ്ങൾ ആക്കിമാറ്റി.


എഴുത്തിലുമുണ്ട് ഈകുഴപ്പം കാണാം; വീ കെ എൻ നോവലിസ്റ്റോ കഥാകാരനോ എന്നതിലുപരി സാമൂഹ്യവിമർശകൻ എന്നാണ് വിവക്ഷ.


എന്നാലും മലയാളത്തിലെ ആദ്യകാല കവികളെ മറക്കരുത്; അവരുടെ കവിതകളെയും.


കണ്ണശ്ശന്മാര്‍

നിരണം കവികള്‍ എന്നറിയപ്പെടുന്ന മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നീ കവികളെ ചേര്‍ത്തു വ്യവഹരിക്കപ്പെടുന്ന പദം. പത്തനംതിട്ട ജില്ലയിലെ തിരുവല്ലാത്താലൂക്കില്‍ നിരണം എന്ന ദേശത്ത് - എഴുത്തച്ഛനു മുമ്പ് ഈ കവികള്‍ക്കു വളരെ ഉന്നതമായ സ്ഥാനമാണു കേരളത്തിലുണ്ടായിരുന്നത്. കാവ്യ രചനയില്‍ എഴുത്തച്ഛന്‍ കണ്ണശ്ശന്മാരെ ഉപജീവിച്ചിട്ടുണ്ട്.


എഴുത്തച്ഛന്‍, തുഞ്ചത്തു രാമാനുജന്‍

മലയാളത്തിലെ ആചാര്യസ്ഥാനീയനായ ഭക്തകവിയാണ് എഴുത്തച്ഛന്‍. ആധുനിക മലയാളഭാഷയുടെ പിതാവ് എന്ന നിലയിലും എഴുത്തച്ഛനെ ആദരിക്കുന്നു. മലയാളത്തിലെ പ്രാചീന കവിത്രയത്തില്‍ ഇദ്ദേഹത്തെ സാഹിത്യ ചരിത്രകാരന്മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും കേരളത്തിലെ ഭക്തി പ്രസ്ഥാനത്തിന്റെ  മുഖ്യപ്രയോക്താക്കളില്‍ ഒരാള്‍ എന്ന നിലയിലും


ചെറുശ്ശേരി

മലയാള കവി. കൃഷ്ണഗാഥയുടെ കര്‍ത്താവ് . 15-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കോലത്തുനാട് ഉദയവര്‍മ രാജാവിന്റെ സദസ്യനായിക്കഴിഞ്ഞിരുന്ന ചെറുശ്ശേരിയുടെ യഥാര്‍ഥനാമമെന്തെന്നോ എത്രകാലം ജീവിച്ചിരുന്നെന്നോ വ്യക്തമല്ല.


പിന്നെ പൂന്താനമായി, കുഞ്ചനായി, രാമപുരത്ത് വാര്യർ ....ഉള്ളൂർ .....വള്ളത്തോൾ ...അങ്ങനെയങ്ങനെ ഇന്ന് വളർന്ന് പന്തലിച് പൂമാനംചൊരിഞ്ഞു, പൂമണംപൊഴിഞ്ഞു നിൽക്കുന്ന മഹാവൃക്ഷമായി ഉല്ലസിക്കുന്നു.



എം.ടി. എഴുതുന്നത് കഥയോ കവിതയോ ? അയ്യപ്പൻറെ, അല്ലെങ്കിൽ കടമ്മനിട്ടയുടെ എഴുത്ത് കവിതയോ ചെറുകഥയോ ?


എന്തെങ്കിലുമാവട്ടെ ...ഇന്നുനമുക്ക് ഈകൂട്ടത്തിൽ ചിലകവിതാശകലങ്ങളും ആലാപനങ്ങളുംകൊണ്ട് നിറക്കാം.  ലളിതമായി, സുഭഗയായി, നിളപോൽ ഒഴുകാം.



"ചൂടാതെ പോയ് നീ, നിനക്കായി ഞാൻ

ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ

കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ

പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ

ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ

ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ"


എന്നുമെന്നെന്നും ഓർത്തു വയ്ക്കാൻ ഒരുപിടി പ്രണയകവിതകൾ കുറിച്ചിട്ട കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ക്ഷോഭം തുളുമ്പിയ ചങ്കിന്റെ നെരിപ്പോടുകൾ പുകയുമ്പോൾ അത്തരത്തിൽ ആഴത്തിൽ കവിതകൾ കുറിക്കാതിരിക്കാൻ ആരെക്കൊണ്ട് കഴിയും? 



പ്രഭാവർമ എഴുതിയാലോ ?


ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ

ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല 

എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ

ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌..

സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌

പറയൂ നീ പറയൂ 

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ

ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല




വരൂ ....മനസ്സിലെ ആ ഓർമ്മ പൂക്കൂട ഇവിടെചൊരിയൂ 


ഇവിടം പൂങ്കാവനമാക്കൂ

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive