Sunday, September 06, 2020

കേശവാനന്ദ ഭാരതി കേസ്‌‌: നിയമ പുസ്‌തകത്തിലെ തിളങ്ങുന്ന ഏട്‌

 

കാസർകോട് > എടനീർ മഠാധിപതി കേശവാനന്ദ ഭാരതി വിടവാങ്ങുന്നത്ഇന്ത്യൻ നിയമചരിത്രത്തിലെ സുപ്രധാന ഏടിന്റെ സ്മരണകൾ ഉണർത്തി‌. ഭൂപരിഷ്കരണ നിയമത്തിനെതിരെ ഇഎംഎസ്സർക്കാരുമായി സുപ്രീംകോടതിയിൽ കേശവാനന്ദഭാരതി നടത്തിയ കേസ്ചരിത്രത്തിന്റെ ഭാഗമാണ്‌. "കേശവാനന്ദഭാരതി വേഴ്സസ്സ്റ്റേറ്റ്ഓഫ്കേരളനിയമപുസ്തകങ്ങളിൽ അധ്യായമാണ്‌‌‌.

ഭൂമിക്കേസാണെങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ സംരക്ഷിക്കാനുള്ള ഇടപെടൽ എന്ന നിലയിലാണ്കേസ്‌‌ ചരിത്രത്തിന്റെ ഭാഗമായത്‌. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി മാറി‌.

ഭൂപരിഷ്കരണ നിയമപ്രകാരം സംസ്ഥാന സർക്കാർ എടനീർ മഠത്തിന്റെ മുന്നൂറോളം ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. ഭൂപരിഷ്കരണ നിയമത്തിന്റെ സാധുതയെ ചോദ്യംചെയ് കേസ്‌ 68 ദിവസത്തെ വാദമാണ്കേട്ടത്‌. ഇത് മറ്റൊരു ചരിത്രമായി. ഭൂമി തിരിച്ചുകിട്ടിയില്ലെങ്കിലും ഇടപെടൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ സംബന്ധിച്ച്സുപ്രധാന തീർപ്പായി. പൊതു ആവശ്യങ്ങൾക്കുവേണ്ടിയും ഭരണഘടനയുടെ നിർദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനും രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോടതിവിധിച്ചു. അതേസമയം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ, ജനാധിപത്യം, ഫെഡറൽ സ്വഭാവം തുടങ്ങിയവയിൽ മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിന് ഇല്ലെന്നും കണ്ടെത്തി.

വാദം നയിച്ചവരിൽ പ്രമുഖൻ നാനി പാൽഖിവാലാ ആയിരുന്നു. 13 അംഗ ഭരണഘടനാ ബെഞ്ചാണ് കേസ് കേട്ടത്. പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റി മറിച്ചുകൊണ്ടാവരുത് എന്ന വിധി പ്രഖ്യാപനത്തിലേക്ക് സുപ്രീം കോടതി എത്തിയെന്നതാണ് കേസിന്റെ സവിശേഷത. 1973 ഏപ്രിൽ 24നായിരുന്നു‌ 7:6 ഭൂരിപക്ഷത്തിൽ വിധി പ്രഖ്യാപിച്ചത്‌. കേരള സർക്കാരിനുവേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകനും ഭരണഘടനാവിദഗ്ധനുമായ എച്ച്എം സീർവായിയാണ്‌.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive