Thursday, February 13, 2020

സ്മൃതിതടങ്ങള്‍ തഴുകിയ ഗാനം ഏറ്റുപാടിയ ഗായകന്‍

പാടുവാനായ് പടിവാതില്‍ക്കല്‍ വന്ന കവി; സ്മൃതിതടങ്ങള്‍ തഴുകിയ ഗാനം ഏറ്റുപാടിയ ഗായകന്‍

മാറ്റൊലി എന്നത് ഒരു വിശേഷണത്തേക്കാളുപരി ബാധ്യതയുടെ ഭാരമായി വഹിക്കേണ്ടിവന്നിട്ടുണ്ട് ഒഎന്‍വിക്ക്. കവിതയില്‍ ചങ്ങമ്പുഴ. ചലച്ചിത്രഗാനങ്ങളില്‍ വയലാര്‍. കാവ്യജീവിതത്തിലുടനീളം ഈ രണ്ടു നിഴലുകളുടെ ഭാഗമാകുകയും പിന്നീടു  മാറി നടക്കാന്‍ നടത്തിയ പരിശ്രമവുമാണ് ഒഎന്‍വിയെ മലയാളത്തിലെ വ്യത്യസ്തനായ കവിയാക്കിയത്; ഏതാനും മണിക്കൂര്‍ നീളുന്ന സിനിമയ്ക്കപ്പുറം നീളുന്ന നിലനില്‍പുള്ള ഗാനരചയിതാവാക്കിയത്. കേവലം മര്‍ത്യഭാഷ അറിയാവുന്ന മനുഷ്യരെപ്പോലും മികച്ച ശ്രോതാക്കളും സാഹിത്യാഭിരുചിയുമുള്ളവരാക്കിയത്. 
ചങ്ങമ്പുഴ പ്രണയത്തിന്റെ കാല്‍പനിക ഭംഗികളില്‍ മലരൊളി തിരളുന്ന മധുചന്ദ്രികയായെങ്കില്‍  ഒഎന്‍വി ജീവിച്ച കാലത്തോടു പ്രതികരിച്ചും മാറിവരുന്ന അഭിരുചികളോടു സമരസപ്പെട്ടും തന്റേതായ കാവ്യഭാഷ കണ്ടെത്തി. ചെറുകവിതകള്‍ക്കപ്പുറം മഹാകാവ്യങ്ങളെഴുതിയിട്ടില്ലെങ്കിലും ഉജ്ജയിനി പോലുള്ള ഖണ്ഡകാവ്യങ്ങളിലൂടെ അഗാധമായ മാനുഷിക വികാരങ്ങളുടെ വ്യാഖാതാവായും പ്രതിഭ തെളിയിച്ചു.
വയലാര്‍ കേരളത്തിന്റെ ഭൂപ്രകൃതിയുടെ തനതുകവിയായി പരിലസിക്കുകയും മലയാളി ഗൃഹാതുരതയുടെ അനശ്വരമായ അടയാളമായി മാറുകയും ചെയ്തെങ്കില്‍ ഒഎന്‍വി ചലച്ചിത്രഗാനങ്ങളില്‍ ഒരു പടി കൂടി കടന്ന് ജീവിതത്തന്റെ സമസ്തഭാവങ്ങളെയും തഴുകിയുണര്‍ത്തിയതായി കാണാം. നാടക ഗാനങ്ങളില്‍ തുടങ്ങി മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി സഞ്ചരിച്ച കവി നൈമിഷികമായ ഗാനങ്ങളെ കവിതയുടെ അര്‍ഥധ്വനികള്‍ നല്‍കി പണ്ഡിതരുടെയും പാമരരുടെയും ഇഷ്ടകവിയായി.
കവിതയില്‍ നഷ്ടപ്പെട്ടതെല്ലാം ഗാനങ്ങളിലൂടെ തിരിച്ചുപിടിച്ച കവിയാണ് ഒഎന്‍വി. അക്കാര്യത്തില്‍ അദ്ദേഹത്തിനു സമശീര്‍ഷരായി മലയാളത്തിലോ മറ്റ് ഇന്ത്യന്‍ ഭാഷകളിലോ മറ്റൊരു കവിപോലുമില്ലെന്നും കാണാം. ജ്ഞാനപീഠ പുരസ്കാരം പോലും ഒഎന്‍വിക്കു ലഭിച്ചത് കവിതകളുടെ മാത്രം പേരിലല്ല, ഗാനങ്ങളുടെ പേരില്‍കൂടിയാണെന്നതും ഇവിടെ ചേര്‍ത്തുവച്ചു വായിക്കണം. മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലായിരുന്നെങ്കില്‍ ഒരുപക്ഷേ ഓസ്കര്‍ പോലും ലഭിക്കേണ്ട ഗാനരചയിതാവു കൂടിയാണ് ഒഎന്‍വി. 
പാടുവാനായ് വന്നു നിന്റെ 
പടിവാതില്‍ക്കല്‍, ചൈത്ര 
ശ്രീപദങ്ങള്‍ പൂക്കള്‍ തോറും 
ലാസ്യമാടുമ്പോള്‍ ! 
ഏതു രാഗം, ശ്രുതി, താളം 
എന്നതറിയാതെ 
വീണയില്‍ പൊന്നിഴപാകി 
മീട്ടിടുന്നാരോ ! 
എഴുതാപ്പുറങ്ങള്‍ എന്ന സിനിമയ്ക്കുവേണ്ടി ഒഎന്‍വി എഴുതിയ ഗാനം ആ സിനമയ്ക്കും സിനിമാ സന്ദര്‍ഭത്തിനമപ്പുറം തിയറ്ററില്‍ നിന്ന് ഒഴുകിയിറങ്ങി മലയാളിയുടെ ഹൃദ്തടങ്ങളില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. 
onv-002
പ്രതീകാത്മക ചിത്രം
ലോകമെങ്ങുമുള്ള അനുരാഗികളുടെ പ്രിയപ്പെട്ട പദസമുച്ചയമാണ് ഐ മിസ്സ് യു എന്നത്. നഷ്ടപ്പെടുമ്പോഴുള്ള വേദന. ആ വേദനയെ മലയാളത്തിലാക്കാന്‍ കഴിയാതെ മലയാളികളും അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു..മിസ്സ് യൂ എന്ന്. ഒഎന്‍വിയുടെ മരണത്തിനും ശേഷമാണ് ഐ മിസ്സ് യു എന്നതിനു തത്തുല്യമായ മലയാളം കവിയുടെ പ്രശസ്തമായ പാട്ടില്‍നിന്ന് ആരോ കണ്ടെടുക്കുന്നതും അതെല്ലാവര്‍ക്കും പ്രിയമാകുന്നതും- അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍. പ്രണയത്തിന്റെ മാത്രം തീവ്രവിഷാദം തുടിക്കുന്നതല്ല ആ വരികള്‍. 
ജേസി എന്ന സംവിധായകനുവേണ്ടി ജോണ്‍ പോള്‍ എഴുതിയ കഥയ്ക്ക് അനുയോജിച്ചാണ് ഒഎന്‍വി ആ പാട്ടു രചിക്കുന്നത്. നീയെത്ര ധന്യ എന്ന സിനിമയ്ക്കുവേണ്ടി. നാലു പാട്ടുകളായിരുന്നു ആ ചിത്രത്തിനു വേണ്ടിയിരുന്നത്. മൂന്നു പാട്ടുകളും ഒഎന്‍വി അനായാസം എഴുതി. നാലാമത്തെ പാട്ട് അദ്ദേഹത്തെ ഏറെ ബുദ്ധിമുട്ടിച്ചു. മനസ്സില്‍ പാട്ടിനു പകരം നിറഞ്ഞുനിന്നത് തലേന്നു രാത്രി പെയ്ത മഴ. ഈറാമ്പലിലൂടെ തെറിച്ച വെള്ളത്തുള്ളികള്‍. കാറ്റത്തുലഞ്ഞാടിയ ജനല്‍പ്പാളി. എവിടെനിന്നോ വന്നു ചിലച്ചിട്ടുപോയ കിളിയും. 
ദേവരാജനായിരുന്നു നീയെത്ര ധന്യയുടെ സംഗീത സംവിധായകന്‍. അദ്ദേഹമെത്തിയപ്പോള്‍ ഒഎന്‍വി ആദ്യം നല്‍കിയതും എഴുതാന്‍ പ്രയായസപ്പെട്ട നാലാമത്തെ ഗാനമാണ്. ദേവരാജന്‍ ആ വരികള്‍ മൂളി. ഒഎന്‍വി ഏറ്റുപാടി. തിയറ്ററില്‍ തരംഗം സൃഷ്ടിക്കാതെ ജേസി സിനിമ വിസ്മൃതമായെങ്കിലും ഒഎന്‍വിയുടെ പാട്ട് ഇന്നും നിലനില്‍ക്കുന്നു. പ്രണയത്തിനപ്പുറം സൗഹൃദത്തിന്റെ ഊഷ്മളതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ച്. 
പുതുമഴക്കുളിരില്‍ പുന്നില- 
മുഴുതമാദകമാം -ഗന്ധം 
വഴിയുമീവഴി വന്ന കാറ്റാ 
ലഹരി നുകുരുമ്പോള്‍, 
നിമിഷപാത്രത്തില്‍ ആരീ 
അമൃതു പകരുന്നൂ? എന്നും 
ഇവിടെ നില്‍ക്കാന്‍ അനുവദിക്കൂ
പാടുവാന്‍ മാത്രം ! 
onv-003
പ്രതീകാത്മക ചിത്രം
നാലുവര്‍ഷം മുമ്പ് വിടവാങ്ങിയ കവിയെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത് നഷ്ടബോധമല്ല, നിറനിലാവ്. മലയാളികള്‍ക്കു പ്രിയകവിയോടു പറയാനുള്ളതുപോലും അദ്ദേഹം എന്നേ പറഞ്ഞുവച്ചിട്ടുണ്ട്. 
ഒരു മണ്‍ചുവരിന്റെ നിറുകയില്‍ നിന്നെ ഞാന്‍ ഒരു പൊന്‍തിടമ്പായെടുത്തുവച്ചൂ ! 

Saturday, February 08, 2020

15 Women Who Helped Draft The Indian Constitution


My Highlights

You haven’t highlighted anything yet

When you select text while you’re reading, it'll appear here.

These Are The 15 Women Who Helped Draft The Indian Constitution

By
 
Yoshita Srivastava
feminisminindia.com
10 min

The Constitution of India was adopted by the elected Constituent Assembly on 26 November 1949 and came into effect on 26 January 1950. The total membership of the Constituent Assembly was 389. While we all remember Dr. B R Ambedkar as the Father of the Constitution and other pioneering male members who helped draft the Indian Constitution, the contribution of the fifteen female members of the Constituent Assembly is easily forgotten. On this Republic Day, let’s take a look at the powerful women who helped draft our Constitution.

1Ammu Swaminathan

Image Credit: The Indian Express
Image Credit: The Indian Express
Ammu Swaminathan was born into an upper caste Hindu family in Anakkara of Palghat district, Kerala. She formed the Women’s India Association in 1917 in Madras, along with Annie Besant, Margaret Cousins, Malathi Patwardhan, Mrs Dadabhoy and Mrs Ambujammal. She became a part of the Constituent Assembly from the Madras Constituency in 1946.
In a speech during the discussion on the motion by Dr B R Ambedkar to pass the draft Constitution on November 24, 1949, an optimistic and confident Ammu said, “People outside have been saying that India did not give equal rights to her women. Now we can say that when the Indian people themselves framed their Constitution they have given rights to women equal with every other citizen of the country.”
She was elected to the Lok Sabha in 1952 and Rajya Sabha in 1954.  In 1959, an avid film buff, Ammu became the Vice President of the Federation of Film Societies with Satyajit Ray as President. She also presided over the Bharat Scouts and Guides (1960-65) and the Censor Board.

2. Dakshayani Velayudhan

Dakshayani Velayudhan was born on July 4, 1912, on the island of Bolgatty in Cochin. She was the leader of the (then titled) Depressed Classes. Belonging to the Pulaya community who were severely discriminated against, she was among the first generation of people to be educated from the community and the first woman to wear an upper cloth.
In 1945, Dakshayani was nominated to the Cochin Legislative Council by the State Government.She was the first and only Dalit woman to be elected to the Constituent Assembly in 1946. Dakshayani sided with B R Ambedkar on many issues related to the Scheduled Caste community during the Constituent Assembly debates.

3. Begum Aizaz Rasul

Image Credit: NDTV
Image Credit: NDTV
Born into the princely family of Malerkotla, she was married to the young landowner  Nawaab Aizaz Rasul. She was the only Muslim woman member of the Constituent Assembly. With the enactment of the Government of India Act 1935, Begum and her husband joined the Muslim League and entered electoral politics. In the 1937 elections, she was elected to the U.P. Legislative Assembly.
In 1950, the Muslim League in India dissolved and Begum Aizaz Rasul joined Congress. She was elected to the Rajya Sabha in 1952 and was a member of the Uttar Pradesh Legislative Assembly from 1969 to 1990. Between, 1969 and 1971, she was the Minister for Social Welfare and Minorities. In 2000, she was awarded a Padma Bhushan for her contribution to social work.

4. Durgabai Deshmukh

Image Source: Women’s Web
Image Source: Women’s Web
Durgabai Deshmukh was born in Rajahmundry on 15 July 1909. At twelve years of age, she participated in the Non-Co-operation Movement and along with Andhra Kesari T. Prakasam, she participated in the Salt Satyagraha movement in Madras city in May 1930.  In 1936, she established the Andhra Mahila Sabha, which within a decade became a great institution of education and social welfare in the city of Madras.
She was the Chairwoman of several central organizations like Central Social Welfare Board, National Council for Women’s Education and National Committee On Girls’ and Women’s Education. She was a Member of Parliament and the Planning Commission.
She was also associated with the Andhra Educational Society, New Delhi. Durgabai was awarded the fourth Nehru Literary Award in 1971 for her outstanding contribution to the promotion of literacy in India. In 1975, she was awarded the Padma Vibhushan.

5. Hansa Jivraj Mehta

Image Credit: The Indian Express
Image Credit: The Indian Express
Born on July 3, 1897, to the Dewan of Baroda Manubhai Nandshankar Mehta, Hansa Mehta studied journalism and sociology in England. Along with being a reformer and social activist, she was also an educator and writer.
She wrote many books for children in Gujarati and also translated many English stories including the Gulliver’s Travels. She was elected to the Bombay Schools Committee in 1926 and became president of All India Women’s Conference in 1945–46.
In her presidential address at the All India Women’s Conference convention held in Hyderabad, she proposed a Charter of Women’s Rights. She held different posts in India from 1945 to 1960, such as the vice-chancellor of SNDT Women’s University, member of the All India Secondary Board of Education, president of Inter-University Board of India and vice-chancellor of Maharaja Sayajirao University of Baroda, among others.

6. Kamla Chaudhary

Kamla Chaudhary was born in an affluent family of Lucknow, however, it was still a struggle for her to continue her education. Moving away from her family’s loyalty to the imperial government, she joined the nationalists and was an active participant in the Civil Disobedience Movement launched by Gandhi in 1930.
She was vice-president of the All India Congress Committee in its fifty-fourth session and was elected as a member of the Lok Sabha in the late seventies. Chaudhary was also a celebrated fiction writer and her stories usually dealt with women’s inner worlds or the emergence of India as a modern nation.

7. Leela Roy

Image Credit: Wikipedia
Image Credit: Wikipedia
Leela Roy was born in Goalpara, Assam in October 1900. Her father was a deputy magistrate and sympathised with the Nationalist Movement. She graduated from Bethune College in 1921 and became assistant secretary to the All Bengal Women’s Suffrage Committee and arranged meetings to demand women’s rights.
In 1923, with her friends, she founded the Dipali Sangha and established schools which became centres of political discussion in which noted leaders participated. Later, in 1926, the Chhatri Sangha, an association of women students in Dacca and Kolkata, was founded. She was instrumental in forming the Dacca Mahila Satyagraha Sangha, which played an active role in the anti-salt tax movement. She became the editor of a journal, Jayashree, which had the blessing of Rabindranath Tagore.
In 1937, she joined the Congress and in the next year, founded the Bengal Provincial Congress Women’s Organisation. She became a member of the women’s subcommittee formed by Subash Chandra Bose and when Bose went to jail in 1940, she was nominated the editor of the Forward Bloc Weekly.
Before leaving India, Netaji gave complete charge of party activities to Leela Roy and her husband. In 1947, she founded the Jatiya Mahila Sanghati, a women’s organisation in West Bengal. In 1960, she became the chairwoman of the new party formed with the merger of the Forward Bloc (Subhasist) and the Praja Socialist Party but was disappointed with its working.

8. Malati Choudhury

Image Credit: Woman Odisha
Image Credit: Woman Odisha
Malati Choudhury was born in 1904 to a distinguished family in East Bengal (now Bangladesh). In the year 1921, at the age of 16, Malati Choudhury was sent to Santiniketan where she got admitted to Viswa-Bharati.
She married Nabakrushna Choudhuri, who later became the Chief Minister of Odisha and shifted to Odisha in 1927. During the Salt Satyagraha, Malati Choudhury, accompanied by her husband joined the Indian National Congress and participated in the movement. They educated and communicated with the people to create a favourable environment for Satyagraha.
In 1933, she formed Utkal Congress Samajvadi Karmi Sangh along with her husband which later came to be known as the Orissa Provincial Branch of the All India Congress Socialist Party. In 1934, she joined Gandhiji in his famous “padayatra” in Orissa. She set up several organisations such as the Bajiraut Chhatravas for the upliftment of vulnerable communities in Odisha. She protested against the proclamation of Emergency by Indira Gandhi and was eventually imprisoned.

9. Purnima Banerjee

Purnima Banerjee was the secretary of the Indian National Congress committee in Allahabad, Uttar Pradesh. She was one among a radical network of women from Uttar Pradesh who stood at the forefront of the freedom movement in late 1930’s and 40’s.
She was arrested for her participation in the Satyagraha and Quit India Movement. One of the more striking aspects of Purnima Banerjee’s speeches in the Constituent Assembly was her steadfast commitment to a socialist ideology. As secretary for the city committee, she was responsible for engaging and organizing trade unions, kisan meetings and work towards greater rural engagement.

10. Rajkumari Amrit Kaur

Image Credit: India Today
Image Credit: India Today
Amrit Kaur was born on 2 February 1889 in Lucknow, Uttar Pradesh. She was India’s first Health Minister and she held that post for ten years. Daughter of Harnam Singh, son of the erstwhile Maharaja of Kapurthala, she was educated at the Sherborne School for Girls in Dorset, England, but gave it all up to become Mahatma Gandhi’s secretary for 16 years.
She was the founder of All India Institute of Medical Sciences (AIIMS) and argued for its autonomy. She was a firm believer in women’s education, their participation in sports and their healthcare. She set up the Tuberculosis Association of India, the Central Leprosy and Research Institute, was vice chair of the board of governors of the League of Red Cross Societies and chair of the executive committee of St John’s Ambulance Society. When she died in 1964, The New York Times called her “a princess in her nation’s service”.

11. Renuka Ray 

Image Credit: India Netzone
Image Credit: India Netzone
Renuka Ray was the daughter of Satish Chandra Mukherjee, an ICS officer, and Charulata Mukherjee, a social worker and member of the All India Women’s Conference (AIWC). As a young girl, Renuka lived for a while in London and completed her BA from the London School of Economics.
In 1934. as legal secretary of the AIWC, she submitted a document titled ‘Legal Disabilities of Women in India; A Plea for a Commission of Enquiry’. This articulated the AIWC’s disappointment with the treatment of the Sharda Bill and their commitment to the legal review of the situation of women before the law in India. Renuka argued for a uniform personal law code, saying that the position of Indian women was one of the most iniquitous in the world.
From 1943 to 1946 she was a member of the Central Legislative Assembly, then of the Constituent Assembly and the Provisional Parliament. In 1952–57, she served on the West Bengal Legislative Assembly as Minister for Relief and Rehabilitation. In 1957 and again in 1962, she was the member for Malda of the Lok Sabha.
She was also President of the AIWC in 1952, served on the Planning Commission and on the governing body of Visva Bharati University in Shanti Niketan. She served as a Minister for Relief and Rehabilitation. She established the All Bengal Women’s Union and the Women’s Coordinating Council.

12. Sarojini Naidu

Image Credit: Famous People
Image Credit: Famous People
Sarojini Naidu was born on Feb 13, 1879, in Hyderabad, India. She was the first Indian woman to be president of the Indian National Congress and to be appointed as an Indian state governor. She is popularly called “the Nightingale of India”.
She studied at King’s College, London, and later at Girton College, Cambridge. After some experience in the suffragist campaign in England, she was drawn to India’s Congress movement and to Mahatma Gandhi’s Non-cooperation Movement. In 1924 she travelled to Africa in the interest of Indians there and toured North America, lecturing on the Congress movement, in 1928–29.
Back in India, her anti-British activity brought her a number of prison sentences (1930, 1932 and 1942–43). She accompanied Gandhi to London for the inconclusive second session of the Round Table Conference in 1931. Sarojini Naidu was also known for her literary prowess and in 1914 she was elected a fellow of the Royal Society of Literature.

13. Sucheta Kriplani

Image Credit: India
Image Credit: India
Sucheta Kriplani was born in 1908 in present-day Haryana’s Ambala town. She is especially remembered for her role in the Quit India Movement of 1942. Kripalani also established the women’s wing of the Congress party in 1940.
Post-independence, Kripalani’s political stint included serving as an MP from New Delhi and then also as the Minister of Labour, Community Development and Industry in Uttar Pradesh’s state government. She took over as the chief minister of UP from Chandra Bhanu Gupta and occupied the top post till 1967. She was India’s first woman Chief Minister.

14. Vijalakshami Pandit

Image Credit: Encyclopaedia
Image Credit: Encyclopaedia
Vijaya Lakshmi Pandit was born in Allahabad on August 18, 1900, and she was the sister of India’s first Prime Minister, Jawaharlal Nehru. She was imprisoned by the British on three different occasions, in 1932-1933, 1940, and 1942-1943.
Pandit’s long career in politics officially began with her election to the Allahabad Municipal Board. In 1936, she was elected to the Assembly of the United Provinces, and in 1937 became minister of local self-government and public health—the first Indian woman ever to become a cabinet minister.
Like all Congress party officeholders, she resigned in 1939 to protest against the British government’s declaration that India was a participant in World War II. In September 1953,  she was appointed as the first woman and the first Asian to be elected president of the U.N. General Assembly.

15. Annie Mascarene

Image Credit: Veethi
Image Credit: Veethi
Annie Mascarene was born into a Latin Catholic family belonging to Thiruvananthapuram, Kerala. She was one of the first women to join the Travancore State Congress and became the first woman to be part of the Travancore State Congress Working Committee. She was one of the leaders of the movements for independence and integration with the Indian nation in the Travancore State.
For her political activism, she was imprisoned for various periods from 1939—47. Mascarene was elected to the First Lok Sabha in the Indian general election, 1951. She was the first woman MP from Kerala and one of only 10 elected to Parliament in those elections. Prior to her election to Parliament,  she had served briefly as Minister in Charge of Health and Power during 1949-1950.


Saturday, January 25, 2020

മതപഠന ക്ലാസുകൾ മതേതരമൂല്യങ്ങൾക്ക്‌ വെല്ലുവിളി: ഹൈക്കോടതി


ഒരു മതത്തിന്റെ മാത്രമായ മതപഠന ക്ലാസുകൾ നടത്തുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതേതര മൂല്യങ്ങൾക്കെതിരായ വെല്ലുവിളിയാണെന്ന് ഹൈക്കോടതി. ഭരണഘടന ഉറപ്പുനൽകുന്ന മതേതരമൂല്യങ്ങൾക്ക് പോറലേൽക്കാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾക്കു മാത്രമല്ല, സ്വകാര്യ സ്കൂളുകൾക്കും ബാധ്യതയുണ്ടെന്നും  കോടതി ചൂണ്ടിക്കാട്ടി.
പ്രത്യേക മതത്തിൽപ്പെട്ട വിദ്യാർഥികളെ മാത്രം പ്രവേശിപ്പിക്കുന്ന സ്കൂളിൽ, ആ മതത്തിന്റെ മതപഠന ക്ലാസുകൾ നിരോധിച്ച സർക്കാർ നടപടി ശരിവച്ച വിധിന്യായത്തിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്കിന്റെ വിലയിരുത്തൽ. വിഭാഗീയമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ ന്യൂനപക്ഷ സ്ഥാപനങ്ങൾ അടക്കമുള്ള സ്കൂളുകൾക്ക് അവകാശമില്ല.
കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമപ്രകാരം പാഠ്യക്രമം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനാണ്‌ നിയന്ത്രണാധികാരം. സർക്കാർ അനുമതിയില്ലാതെ മതപഠന ക്ലാസുകളും പാടില്ല. നിരോധനം ഏർപ്പെടുത്തി വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവ് ലംഘിച്ചാൽ സ്കൂൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നുമാണ് കോടതി സർക്കാരിന് നിർദേശം നൽകിയത്.
വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ അവയെല്ലാം ഉൾക്കൊള്ളുന്നവിധമാണ് വിദ്യാഭ്യാസപദ്ധതി ആവിഷ്കരിക്കേണ്ടത്. മതസഹിഷ്‌ണുതയുടെ പാഠം സ്കൂളിൽനിന്നാണ് പഠിക്കേണ്ടത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നതാണ് രാജ്യത്തിന്റെ സംസ്കാരം. അതായിരിക്കണം വിദ്യാഭ്യാസത്തിന്റെ അന്തഃസത്തയെന്നും ഉത്തരവിൽ 

Monday, January 20, 2020

കടംകഥകള്‍


അടിക്കുല പൂക്കുമ്പം പന്തീരായിരം-    നക്ഷത്രങ്ങള്‍.
അടിയില്ലാത്ത ഭരണി- കിണര്‍.
അഞ്ചുനായരും കുഞ്ചുനായരും കൂടി ഗുഹ കാണാന്‍ പോയി അഞ്ചു നായര്‍ ഇങ്ങോട്ടും പോന്നു, കുഞ്ചുനായര്‍ അങ്ങോട്ടും പോയി-   ഊണ് കഴിക്കല്‍.
അടി മുള്ള്, നടുന്ന കാട്, തല പൂവ്-    പൂവന്‍ക്കോഴി.
അതെടുത്തതിലേക്കിട്ടു, ഇതെടുത്തിതിലേക്കിട്ടു-      പായനെയ്യുക.
അനേകം വേലി കെട്ടി, അതിനകത്തൊരു വെള്ളിക്കോല്‍-ഉണ്ണിപ്പിണ്ടി.
അനിയത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, അമ്മച്ചി മഞ്ഞച്ച്- തളിരില, പച്ചില, പഴുത്ത ഇല.
അന്തണന്‍ വെന്തു, പൂണൂല് കരിഞ്ഞില്ല-കാട്ടിലെ നടപ്പാത.
അന്തിയാവോളം അകത്തോ പുറത്തോ, അന്തിയായാല്‍ പുറത്തു തന്നെ -വാതില്‍പ്പടി.
അങ്ങുചെന്നു കിരുകിരുക്കും, ഇങ്ങുചെന്നു കിരുകിരുക്കും, പിന്നെ മിണ്ടാതെ മുക്കിലിരിക്കും-ചൂല്.
അങ്ങേതിലെ ചങ്ങാതിക്ക് ഊണുകഴിഞ്ഞാല്‍ പിന്നെ കായ്ക്കാത്ത, പൂക്കാത്ത,ചെടിയുടെ ഇല വേണം-  വെറ്റില.
അപ്പംപോലെ തടിയുണ്ട്, അല്പം മാത്രം തലയുണ്ട്- ആമ.
അപ്പാട്ടെ പട്ടിക്ക് നാക്കില്‍ പല്ല്-   ചിരവ.
അപ്പാട്ടുണ്ടൊരു കൊട്ടത്തേങ്ങ, തൂക്കിപ്പിടിക്കാന്‍ ഞെട്ടില്ല-മുട്ട.
അടയ്ക്കും തുറക്കും മണിമുത്തില്‍ പത്തായം-   കണ്ണ്.
അടി മദ്ദളം, ഇല ചുക്കിരി, കായ കൊക്കിരി-    പുളിമരം.
അടിക്കു കൊടുത്താല്‍ മുടിക്കു കാണാം   -തെങ്ങ്.
അടിക്ക്‌വെട്ട്, നടുക്ക് കെട്ട് തലയ്ക്ക് ചവിട്ട്-    നെല്ല്.
അടയുടെയുളളിലൊരു പെരുമ്പട    -തേനീച്ചക്കൂട്.
അടുക്കള കോവിലില്‍ മൂന്ന് ദൈവങ്ങള്‍-  അടുപ്പ്.
അടിയില്‍ കിണ്ണം, നടുവില്‍ വടി, മേലെ കുട-    ചേന.
അടി പാറ,നടു വടി,തല കാട്-  ചേന.
അടി ചെടി, നടു മദ്ദളം, തല നെല്‍ച്ചെടി-    കൈതച്ചക്ക.
അടിയിലും മുകളിലും തട്ടിട്ടിരിക്കുന്ന പെരുന്തച്ചന്‍-    ആമ.
അടിക്കാത്ത മുറ്റത്തിന്‍ പേരു ചൊല്ലാമോ  -ആകാശം.
അടുക്കളയിലെ അമ്മായിഅമ്മ-    പൂച്ച.
അട്ടത്തൊരു കുട്ടിച്ചാത്തന്‍ അങ്ങോട്ടിങ്ങോട്ടോടുന്നു-  എലി.
അതാ പോകുന്നു, ഒത്തിങ്ങു പിടിച്ചാല്‍ ആയിരം പൊന്‍പണം സമ്മാനം-  കാറ്റ്.
അഴിയെറിഞ്ഞ അമ്പലത്തില്‍ കിളിയിരുന്നു ചിലയ്ക്കുന്നു-    നാവ്.
അലകുമെടഞ്ഞോരമ്പലത്തില്‍ അറിവമ്മേടെ വിളയാട്ടം   -നാവ്.
അവിടെ കണ്ടു, ഇവിടെ പോയി, പിന്നെ മൂക്കിലൊളിച്ചു-     ചൂല്‍.
അവിടെ കുത്തി, ഇവിടെ കുത്തി, അമ്പലം കടത്തി കുത്തി    –ഞാറുനടുന്നത്.
അസ്ഥിയില്ല, തലയില്ല, കൈയ്ക്കു വിരലുകളില്ല, അന്യന്റെ പാദം കൊണ്ടു നടക്കും, മനുഷ്യനെ വിഴുങ്ങും ഭൂതം      -ശവപ്പെട്ടി.
ആറ്റിലൂടെ ഒരു വെള്ളിക്കിണ്ണം ഒഴുകി ഒഴുകി-നദിയില്‍ ചന്ദ്രബിംബത്തിന്റെ പ്രതിഫലനം.
ആയിരം കടലോടി വരുന്ന ചെങ്കുപ്പായക്കാരന്‍ കൂനന്റെ പേരെന്ത്  -ചെമ്മീന്‍.
ആരോടും മല്ലടിക്കും മല്ലന്‍ വെള്ളം കുടിച്ചാല്‍ ചത്തുപോകും –അഗ്നി.
ആയിരം ചാമുണ്ഡിക്കൊരു കോഴി  -വാഴക്കുലയും കുടപ്പനും.
ആയിരം കണ്ണന്‍ ആറ്റില്‍ച്ചാടി- വല.
ആകാശത്തൊരു പഞ്ഞിക്കിടയ്ക്ക-  മേഘം.
ആനപോലുള്ള കറവക്കാരി-  ചക്ക്.
ആഹു ഊഹു മരം കിളിക്കിരിക്കാന്‍ കൊമ്പില്ലാത്ത മരം-  പുക.
ആരും ഇഷ്ടപ്പെടാത്തിഷ്ടം- നഷ്ടം
ആയിരം പൊടിയരി അതിലൊരു തേങ്ങാപ്പൂള്-  നക്ഷത്രങ്ങളും ചന്ദ്രക്കലയും.
ആയിരം തച്ചന്‍മാര്‍ ഞെരങ്ങിപ്പണിത മണപ്പുര-  ചിതല്‍പ്പുറ്റ്.
ആയിരം തിരിയിട്ടു കത്തിച്ച പൊന്‍വിളക്ക് അന്തിയായപ്പോള്‍ അണഞ്ഞുപോയി- സൂര്യന്‍.
ആയിരം പൊടിയരി, അതിലൊരു നെടിയരി- നക്ഷത്രങ്ങളും ചന്ദ്രനും.
ആയിരം തിരിതെറുത്ത് അതിലൊരു വെള്ളിക്കോല്‍-വാഴപ്പിണ്ടി.
ആയിരം പറ അവിലില്‍ ഒരു പൂള് കൊട്ടത്തേങ്ങ- നക്ഷത്രങ്ങളും ചന്ദ്രനും.
ആയിരം മതിലിനുള്ളില്‍ ഒരു വെള്ളിവടി- വാഴപ്പിണ്ടി.
ആയിരം മീന്‍ നീന്തിയിറങ്ങി, അരത്തച്ചന്‍ തടുത്തുനിര്‍ത്തി- അരിവാര്‍ക്കുത്.
ആയിരം വള്ളി, അരുമ വള്ളി, ആറ്റിലി’ാല്‍ ഒറ്റവള്ളി-  തലമുടി.
ആയിരം വള്ളി പെണ്ണുങ്ങള്‍ക്കരുമ വള്ളി- തലമുടി.
ആയിരം തച്ചാന്‍മാര്‍ ചെത്തിപ്പണിത മധുരകൊട്ടാരത്തിന്റെ     പേരെന്ത്-   തേനീച്ചക്കൂട്.
ആരോടും പോരാടും ചൂടന്‍, വെള്ളം കണ്ടാല്‍ പരുങ്ങും-   തീ.
ആറ്റു കന്യക കുങ്കുമത്തളികാഭരണമണിഞ്ഞു-   താമരപ്പൂവ്.
ആല്‍ത്തറയിലെ വെള്ളം വറ്റിയപ്പോള്‍ പൂവാലന്‍ കിളി ചത്തു-  നിലവിളക്കിലെ എണ്ണ വറ്റി തിരി കെടുന്നത്.
ആരും കാണാതെ വരും ആരും കാണാതെ പോകും-   കാറ്റ്.
ആരും നൂളാ നൂറ്റിയിലൂടെ ആളൊരു ചിന്‍ നീണ്ടു കിടക്കും- സൂചി.
ആരും കേറാ മരത്തില്‍ തുഞ്ചത്തെത്തും ഇത്തിരി കുഞ്ഞന്‍-പുളിയുറുമ്പ്.
ആരും പോകാ വഴിയിലൂടെ ഒരു കൊല്ലച്ചെക്കന്‍ പോകും-  അറക്കവാള്‍.
ആളൊരു കുള്ളന്‍, നിലവിളിയൊരമ്പതു കാതും കേള്‍ക്കും-  കതിന.
ആശാരി മൂശാരി തൊടാത്ത തടി, വെള്ളത്തിലിട്ടാല്‍ ചീയാത്ത തടി-   ചീങ്കണ്ണി.
ആറ്റില്‍ മുങ്ങി ചെപ്പെടുത്തു ചെപ്പു തുറന്ന്് മുഖമെടുത്തു-   മുത്തുചിപ്പിയില്‍നിന്ന് മുത്തെടുക്കുന്നത്.
ആളൊരു പിരിയന്‍ നിലവിളി അപാരം   –ശംഖ്.
ആളെക്കണ്ടാല്‍ ഒച്ചവയ്ക്കും, കൈ കാണിച്ചാല്‍ നില്‍ക്കും-  ബസ്സ്.
ആനയെ തളയ്ക്കാന്‍ തടിയുണ്ട്, കടുകു പൊതിയാനിലയില്ല-  പുളിമരം.
ആനയ്ക്കും പാപ്പാനും നിലയില്ല, പാപ്പാനും നിലയില്ല, അമ്പാടികണ്ണന് കഴുത്തറ്റം വെള്ളം-താമരപ്പുവ്.
ആനയ്ക്കു നില്‍ക്കാന്‍ തണലുണ്ട്, ഉപ്പു പൊതിയാനിലയില്ല-  പുളിമരം.
ആനയ്ക്ക് വഴിക്കാണിക്കാന്‍ വെളിച്ചമുണ്ട്, ബീഡി കത്തിക്കാന്‍ തീയില്ല- ടോര്‍ച്ച്.
ആയിരം അറയ്ക്കകത്തൊരു വെള്ളി തൂണ്‍-  വാഴപ്പിണ്ടി.
ആയിരം ആശാരിമാര്‍ തച്ചുണ്ടാക്കിയ കൊട്ടാരം നിറയെ അറ-  തേനീച്ചക്കൂട്.
ആയിരം തത്തയ്ക്ക് ഒരു കൊക്ക്-  വാഴക്കുലയും കുടപ്പനും.
ആയിരം പരല്‍മീന്‍ നീന്തീ വന്നപ്പോള്‍ ആശാരിച്ചെക്കന്‍ തടഞ്ഞുനിര്‍ത്തി-   അരിവാര്‍ക്കുന്നത്.
ആയിരം ഓമനകള്‍ക്ക് ഒരരഞ്ഞാണ്‍-   ചൂല്.
ആയിരം പൊടിയരിക്ക് അരമുറി തേങ്ങ  –നക്ഷത്രങ്ങളും പൂര്‍ണചന്ദ്രനും.
ആകാശത്തെത്തു തോട്ടി-  കണ്ണ്.
ആദ്യം കുന്തം, പിന്നെ കുഴല്, പിന്നെയോ പായ  -വാഴയില.
ആകാശത്തൂടെ തേരോടുന്നു, തേരാളി ഭൂമിയില്‍ നില്ക്കുന്നു- പട്ടം.
ആഞ്ഞിലിക്കാട് ആശാനെ മുളങ്കാട് ആശാന്‍ ഓടിക്കുന്നു-    വഞ്ചി കുത്തുക.
ആദ്യം പൊന്തിപ്പൊന്തി, പിന്നെ തൂങ്ങിത്തൂങ്ങി-   വാഴ.
ആടിയാടി അഴകനെ പെറ്റു, അഴകനകത്തും, അമ്മ പുറത്തും-  നെല്ലും വൈക്കോലും.
ആനകേറാമല, ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി-  നക്ഷത്രങ്ങള്‍.
ആനക്കൊമ്പില്‍ നെടിയരി-    തെങ്ങിന്‍പൂക്കുല.
ഇത്തിരിയുള്ളൊരു കരിമുട്ട, ഉരുണ്ടുരുണ്ടൊരു കരിമുട്ട, കുട്ട്യോളെ കരയിക്കും കരിമുട്ട-കുരുമുളക്.
ഇത്തിരിയുള്ളൊരു നെല്ലാണ്ടി വയറുകീറി ചത്താണ്ടി-നെല്ലുപുഴുങ്ങുക.
ഇത്തിരിയുള്ളൊരു ചൂടന്‍ പഴം തിന്നാന്‍ ആയിരം പൊന്‍പണം സമ്മാനം-തീക്കട്ട.
ഇത്തിലൊന്ന് കൊണ്ടകം നിറഞ്ഞു-വിളക്ക്.
ഇന്നാള്‍ കണ്ട തേങ്ങാപ്പൂള്, ഇേന്നയ്‌ക്കൊരു തേങ്ങാപ്പൂളായി-ചന്ദ്രന്‍.
ഇപ്പോള്‍ കണ്ട വട്ടക്കണ്ണാടി, ഇന്നേയ്‌ക്കൊരു വെള്ളിത്തളികയായി-ചന്ദ്രന്‍.
ഇപ്പോള്‍ കുത്തിയ പുത്തന്‍ കിണറ്റില്‍ പത്തഞ്ഞൂറ് വെളളപ്പരല്‍- അരി തിളയ്ക്കുന്നത്.
ഇപ്പോള്‍ പണിത പുത്തന്‍പുരയ്ക്ക് പത്തഞ്ഞൂറ് കിളിവാതില്‍-തേനീച്ചക്കൂട്.
ഇറയ്ക്കാത്ത കിണറ്, മേയാത്തപ്പന്തല്‍, തൂക്കാത്ത മുറ്റം-കടല്‍, ആകാശം, കടല്‍തീരം.
ഇഴഞ്ഞിഴഞ്ഞു പോകുന്ന പടമുള്ള രാജാവിന്റെ പേര് പറയാത്തവര്‍ക്ക് ആയിരം കടം-മൂര്‍ഖന്‍ പാമ്പ്.
ഇമ്മിണിക്കുന്നി കണ്ണെഴുതി-കുന്നിക്കുരു.
ഇരുട്ടു കാട്ടില്‍ കുരുട്ടുപിന്‍-പേന്‍.
ഇരുട്ടു പുരയില്‍ കുട്ട്യാന- പത്തായം.
ഇരു തലയും നേര്‍ത്ത്, നടന്നു വീര്‍ത്ത്, കിണ്ണം കിണ്ണം കിണകിണ്ണം-മദ്ദളം.
ഇരുമ്പു പെട്ടിയില്‍ വെള്ളിക്കട്ടി-മാങ്ങയണ്ടി.
ഇരുവശം കാട്, നടുവില്‍ പാത-പകുത്തിട്ട മുടി.
ഇരുവരി മുല്ലപ്പൂക്കള്‍-പല്ല്.
ഇല കത്തിപോലെ, കായ കളിക്കുടുക്കപോലെ-മാവ.
ഇല കാരക, പൂ ചന്ന, കായ് കച്ച പിച്ച-കയ്പക്ക.
ഇല പായ പോലെ തടി തൂണു പോലെ-വാഴ.
ഇല നുള്ളി കുഴിച്ചിട്ടു, കുഴി നിറയെ മുട്ടയിട്ടു-കൂര്‍ക്ക.
ഇലയില്ലാത്ത വള്ളിയില്‍ വെളിച്ചം തരും കായ-ഇല
ക്ട്രിക് ബള്‍ബ്.
ഇലയില്ല, പൂവില്ല, കായില്ല കരിവള്ളി-തലമുടി.
ഇലയില്ലാ മരത്തില്‍ നിന്ന് പൂക്കള്‍ കൊഴിയുക-നാളികേരം ചിരകുക.
ഇങ്ങേല വട്ട ചെമ്പ് അങ്ങേലയ്ക്കും, അങ്ങേലെ വട്ട ചെമ്പ് ഇങ്ങേലേയ്ക്കും കൊണ്ടുപോകാന്‍ സാധിക്കില്ല-കിണര്‍.
ഇടത്തൊട്ടില്‍ കരിമീന്‍-കണ്ണിലെ കൃഷ്ണമണി.
ഇടവഴിയിലൂടെ കരിവടിയോടി-പാമ്പ്.
ഇടയ്ക്കിടയ്ക്ക് കെട്ടു കെട്ടി, മാനത്തേയ്ക്ക് വാലു നീട്ടി-മുള.
ഇട്ടാല്‍ പൊട്ടാത്ത ഇംഗ്ലീഷ് മുട്ട-കടുകുമണി.
ഇട്ട പായ് മടക്കില്ല, ചെറു പോത്തിനെ പൂട്ടില്ല, ചെറു കുളം വറ്റില്ല-റോഡ്,ആന,കടല്‍.
ഇട്ടാലെടുക്കില്ല, ഈഴവപ്പെരും താലി-മാവുകൊണ്ട് അണിയല്‍.
ഇട്ടിലിടുക്കിലിളുക്കാശി തെങ്ങിന്മേല്‍ പത്തു നൂറു കൊട്ടത്തേങ്ങ- ഈന്തപ്പന.
ഇട്ടു മൂടാന്‍ തുണിയുണ്ട്. കൈ വശം കെട്ടാന്‍ തുണിയില്ല-കോഴിത്തൂവല്‍.
ഇത്തിരിക്കുഞ്ഞന്‍ കുട്ട്യേ കരയിച്ചു-കുരുമുളക്.
ഇത്തിരി കുഞ്ഞന്റെ വാലിന്മേലെല്ല്-വറ്റല്‍മുളക്.
ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണന്‍-കുന്നിക്കുരു.
ഇത്തിരി മുറ്റത്തഞ്ചു കാവല്‍ക്കാരന്‍-കൈവിരല്‍.
ഇത്തിരി മുറ്റത്തഞ്ചു മുരിക്ക്, അഞ്ചു മുരിക്കിന്മേല്‍ കൊച്ചുമുരിക്ക്, കൊച്ചു മുരിക്കിന്മേല്‍ ചാന്തു കുടുക്ക-കൈപ്പത്തി.
ഇത്തിരിയോളംപ്പോന്ന സഞ്ചിയിലായിരം അരിമണി-ആമ്പല്‍ അരി.
ഇത്തിരിക്കുന്നന്‍ നെല്ലിനു പോയി-പണം.
ഇലയില്ലാ, കൊമ്പില്ലാ, മരത്തിന്റെ ചുവട്ടില്‍ നിന്നാല്‍ ചിലപ്പം പെറുക്കിത്തിന്നാം-ഉരല്‍.
ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍ കഞ്ഞിക്കിണ്ണം തുള്ളിതുള്ളി-അരി തിളയ്ക്കുക.
ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍ പത്തായിരം പാമ്പുകള്‍ പിന്നാലെ-തലമുടി.
ഇല്ലി കരകര, ഇല്ലി കരകര, മേലായിരം രസക്കുടുക്ക-നെല്ലിക്ക.
ഇല്ലിക്കൊമ്പത്തില്ലിക്കൊമ്പത്തീശാന്‍ മാപ്പിള തീ കായുന്നു-മിന്നാമിനുങ്ങ്.
ഇവിടെ ഞെക്കിയാല്‍ അവിടെ കത്തും-ഇലക്ട്രിക് ബള്‍ബ്.
ഇവിടെ ഞെക്കിയാല്‍ അവിടെ തിരിയും-ഇലക്ട്രിക് ഫാന്‍.
ഇത്തിരിയുള്ളൊരു കിച്ചാണ്ടി, വയറു പിളര്‍ന്നു കിടപ്പാണ്ടി-പുഴുങ്ങിയ നെല്ല്.
ഇരുതല വീര്‍ത്തും നടു നേര്‍ത്തും ബള്ളം ബളബള്ളം-തിമില.
ഇട്ടാലെടുക്കില്ല പത്തായപ്പൂട്ട്- മാവുകൊണ്ടുള്ള അണിയല്‍.
ഇരുട്ടു കോരി വെയിലത്തിട്ടു-എള്ള് ഉണക്കാന്‍ ഇടുക.
ഇപ്പോള്‍ വെട്ടിയ പുത്തന്‍ കിണറ്റില്‍ തൂവെത്തൂവെ വെള്ളം-കരിക്ക്.
ഇവിടെ ഓതിയാല്‍ അവിടെ അലറും-ഉച്ചഭാഷിണി.

ഈച്ച തൊടാത്തൊരിറച്ചിക്കഷ്ണം-തീക്കട്ട.
ഈഹു, ആഹു മരം, കാക്കയ്ക്കിരിക്കാന്‍ കൊമ്പില്ലാത്ത മരം-പുക.

ഉരുട്ടാം പിരട്ടാം എടുക്കാന്‍ പറ്റില്ല-കണ്ണ്.
ഉരുളന്‍ കാളയെയറുക്കാന്‍ ചൊല്‍ സൂചിക്കൊമ്പന്‍ കുത്തിയോടിക്കും-നാരങ്ങ.
ഉദിച്ചു വരുന്ന സൂര്യഭഗവാനെ പിടിച്ച് രണ്ടടിച്ച് വെള്ളത്തില്‍ താഴ്ത്തി-ഇരുമ്പ് പഴുപ്പിച്ചു തല്ലുന്നത്.
ഉരിയരി വെച്ചു, കുറുകുറെ വെന്തു, ഉള്ളരി വാങ്ങി, ഭഗവാനുണ്ടു എന്നിട്ടും ഒരു പറ ചോറ് ബാക്കി-ചുണ്ണാമ്പ്.
ഉള്ളില്‍ ചെന്നാല്‍ ആളൊരു പോക്കിരി-മദ്യം.
ഉളളുവെള്ളി, പുറമെ പച്ചക്കുപ്പായം. മാനത്തോളം വാല്-മുള.
ഉണ്ടാക്കാന്‍ പാട്, ഉണ്ടാക്കിയാല്‍ ഉടുങ്ങില്ല, കൊടുത്താലിരട്ടിക്കും-അറിവ്.
ഉണ്ടാക്കുവാനുപയോഗിപ്പീല, ഉപയോഗിപ്പോനറിയുന്നില്ല-ശവപ്പെട്ടി.
ഉടുത്തുണിയില്ലാത്തോന്‍ കുട ചൂടി നില്‍ക്കുന്നു-കൂണ്‍.
ഉണ്ണാത്തമ്മയ്ക്കു ചട്ടിത്തൊപ്പി-വൈക്കോല്‍ത്തുറു.
ഉടലില്ലാത്തതിനൊരു നൂറു പല്ല്-ഒറ്റാല്.
ഉടല്‍ പക്ഷി, തല ചൊയ്, തല കീഴായി ജീവിതം-വവ്വാല്‍.
ഉറക്കത്തിലും കണ്ണുതുറന്നിരിക്കുവന്റെ പേരു പറയാത്തവര്‍ക്കു പന്തീരായിരം കടം-മീന്‍.
ഉറക്കമുണ്ട് കണ്ണടയ്ക്കില്ല-മത്സ്യം.
ഉരുണ്ടുരുണ്ട കറുത്തുണ്ട, ഉണ്ണികളെ കരയിക്കാന്‍ മിടുക്കന്‍-കുരുമുളക്.
ഉച്ചാണ്ടി മരക്കൊമ്പില്‍ കരിം പൂച്ച കണ്ണുതുറിപ്പിച്ചിരിക്കുന്നു-ഞാവല്‍പ്പഴം.
ഉച്ചിക്കുടുമ്മന്‍ ചന്തയ്ക്കു പോയി-കൈതച്ചക്ക.
ഉച്ചിക്കുടുമ്മനും പെരുവയറനും നരയനും ചന്തക്കു പോയി- കൈതച്ചക്ക, മത്തങ്ങ, കുമ്പളങ്ങ.
ഉണങ്ങിയ മരത്തില്‍നിന്ന് വെള്ള പൂ കൊഴിയുന്നു-നാളികേരം.
ഉണങ്ങിയ മരത്തില്‍ തെളിഞ്ഞ പൂവ്- ഉലക്ക.
ഉണ്ണാത്തമ്മയ്ക്ക് പെരുവയറ്- വൈക്കോല്‍ത്തുറു.
ഉണ്ണുനീലി പെണ്ണിന് ഒരിക്കലേ പേറുള്ളു-വാഴ.
ഉണ്ടപ്പെട്ടിയില്‍ ചന്ദ്രകാന്തം-കാഞ്ഞിരക്കായ.

ഊതിയാലും മഴയത്തും അണയാത്ത എണ്ണ കൂടാതെ കത്തുന്ന പൊന്‍വിളക്ക്-ഇലക്ട്രിക് ബള്‍ബ്.
ഊരിയവാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം തരാം-കറപാല്‍.

എനിക്കു അമ്മ തന്ന ചേല നനച്ചിട്ടും നനച്ചിട്ടും നനയുന്നില്ല-ചേമ്പില.
എന്നും കുളിക്കും ഞാന്‍, മഞ്ഞനീരാടും ഞാന്‍, എന്നാലും ഞാന്‍ കാക്കപോലെ-അമ്മി.
എന്റച്ഛനൊരു കാളയെ കൊണ്ടുവന്നു, കെട്ടാന്‍ ചെന്നപ്പോള്‍ കഴുത്തില്ല-ആമ.
എന്റച്ഛന്‍ തന്ന പട്ടുസാരി നനച്ചിട്ടും നനച്ചിട്ടും നനയുന്നില്ല- താമരയില.
എന്റമ്മ കൊല്ലത്തിലൊരിക്കലേ തുണിമാറൂ-ഓലപ്പുരമേയ്ക.
എന്റമ്മയ്ക്ക് തോളോളം വള-കവുങ്ങ്.
എന്റെ കുട്ടിക്ക് എന്നും ചൊറി-കൈതച്ചക്ക.
എന്റെ പായ മടക്കീട്ടും മടക്കീട്ടും തീരുന്നില്ല-ആകാശം.
എന്റെ തോട്ടത്തിലെ പൂക്കള്‍ എണ്ണീട്ടും എണ്ണീട്ടും തീരുന്നില്ല-നക്ഷത്രങ്ങള്‍.
എന്റെ മോനെന്തു ധൃതി, കാലത്തു നട്ടു. വൈകിട്ടു കൊയ്തു-സൂര്യോദയം, അസ്തമയവും.
എന്റെ പുരയിലിരുന്നാല്‍ വെയിലും മഴയും കൊള്ളാം-ആകാശം.
എണ്ണക്കുഴിയില്‍ ഞാവല്‍പ്പഴം-കൃഷ്ണമണി.
എങ്ങു നോക്കിയാലും കാലില്ലാ പന്തല്‍-ആകാശം.
എപ്പോഴും വട്ടത്തില്‍ ഒരേ നടത്തം-വാച്ചിന്റെ സൂചി.
എല്ലാം തിന്നും. എല്ലാം ദഹിക്കും, വെള്ളം കുടിച്ചാല്‍ ചത്തു പോകും- തീ.
എല്ലാ കാളയ്ക്കും മണ്ടയ്ക്കു കൊമ്പ്. എന്റെ കാളയ്ക്കു പള്ളയ്ക്കു കൊമ്പ്-കിണ്ടി.
എന്റെ നാക്കില്‍ നിനക്കു വിരുന്ന്-വാഴയില.
എല്ലാം കാണും, എല്ലാം കേള്‍ക്കും, മറുപടിയില്ല- കണ്ണും കാതും.
എല്ലില്ലാക്കിഴവി ഏഴാറു നീന്തും-കൃഷ്ണമണി.
എല്ലുണ്ടതിന് കാലുണ്ടതിന്, വര്‍ഷം തടുക്കാന്‍ കഴിവുണ്ടതിന്-കുട.
എല്ലില്ല, തലയില്ല, കൈയ്ക്കു പടമില്ല, ആരാന്റെ കാലൊണ്ടേ ഞാന്‍ നടക്കൂ-കുപ്പായം.
എല്ലാ മരത്തിലും അണ്ണാന്‍ കയറും, എന്നാല്‍ ഈ മരത്തില്‍ കയറില്ല-പുക.
എളുപ്പത്തില്‍ പറന്നു പൊന്തും, എല്ലായിടത്തും എത്തും, കണ്ണിലേ കുത്തൂ-പുക.
എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുമരല്ല, വട്ടത്തിലാണ് ചക്രമല്ല-നാണയം.
എങ്ങും തിങ്ങി നടക്കും, ആര്‍ക്കും പിടിക്കൊടുക്കില്ല-കാറ്റ്.
എടുത്ത വെള്ളം എടുത്തേടത്തു വെച്ചാല്‍ സ്വര്‍ണ്ണ വള സമ്മാനം-കറപാല്‍.
എട്ടെല്ലന്‍ കുട്ടപ്പനൊറ്റക്കാലന്‍-കുട.
എത്തിച്ചാലും എത്തിച്ചാലും എത്താത്ത മരത്തില്‍ വാടി വീഴാത്ത പൂക്കള്‍-ആകാശത്ത് നക്ഷത്രങ്ങള്‍.
എത്ര കത്തിയാലും കെടാത്ത വിളക്ക്-സൂര്യന്‍.
എത്ര തല്ലിയാലും കണ്ണീര്‍ വരാത്ത കുട്ടപ്പന്‍-ചെണ്ട.
എനിക്കമ്മ തന്ന ചോറുരുള തിന്നിട്ടും തിന്നിട്ടും കഴിയുന്നില്ല-ചുണ്ണാമ്പ്.


ഒറ്റക്കണ്ണനും ഇരട്ടക്കണ്ണനും മുക്കണ്ണനും കൂടി ചന്തയ്ക്കു പോയി. ഇരട്ടക്കണ്ണന്‍ മാത്രം മടങ്ങി-അടയ്ക്ക, മനുഷ്യന്‍, നാളികേരം.
ഒറ്റക്കാലന്‍ മന്തുകാലന്‍, നിന്നുതിരിഞ്ഞിട്ടാര്‍പ്പും വിളിയും- തൈരു കടയുന്നത്.
ഒറ്റക്കാലന്‍ കിളി ഒരു പറ മുട്ടയിട്ടു-കവുങ്ങ്, അടയ്ക്ക.
ഒറ്റക്കാലനാനയ്ക്കു വയറ്റില്‍ തുമ്പിക്കൈ, അതും മേലോട്ട്-ചക്ക്.
ഒറ്റക്കാലന്‍ രാജാവിനു ഓടാക്കുതിരകള്‍ രണ്ടുണ്ട്-കുട.
ഒറ്റത്തടി മരമാണേ, വേരില്ലാ മരമാണേ, തുഞ്ചത്തു കാണ്‍മതെന്തിലയോ പൂവോ?- കൊടിമരവും കൊടിയും.
ഒരകം നിറച്ചിരുട്ട്-എള്ള്.
ഒരമ്മ ഒരു നിന്ന് പെറ്റ് പേറു നിര്‍ത്തി-വാഴ.
ഒരമ്മ എന്നും വെന്തും നീറിയും-അടുപ്പ്.
ഒരമ്മ കുളിച്ചു വരുമ്പോള്‍ പിന്നില്‍ ആയിരം തുള്ളക്കാര്-തലമുടി.
ഒരമ്മയുടെ മക്കളെല്ലാം വിറച്ചു വിറച്ച്-അരയാലില.
ഒരമ്മയുടെ മക്കളെല്ലാം തൊപ്പിക്കാര്‍-അടയ്ക്ക.
ഒരമ്മയുടെ മക്കളെല്ലാം കൊക്കരെക്കോ-വാളന്‍പുളി.
ഒരമ്മയ്ക്കു മൂന്നു മുല-അടുപ്പ്.
ഒരമ്മ നേരം വെളുത്താല്‍ വീടിനു ചുറ്റും മണ്ടി നടക്കും. പിച്ചെക്കൊരു മുക്കിലിരിക്കും-ചൂല്.
ഒരു കൊമ്പത്തൊരു കുടം ചോര-ചെമ്പരത്തിപ്പൂവ്.
ഒരു പറ അരിയും തേങ്ങാപ്പൂളും-നക്ഷത്രങ്ങളും ചന്ദ്രക്കലയും.
ഓടാത്തമ്മയ്ക്കു ഓടും കുട്ടി-അമ്മിക്കുട്ടി.
ഒരു പറ അരിയും പപ്പടവും-നക്ഷത്രങ്ങളും ചന്ദ്രനും.
ഒരമ്മ രണ്ടു മുറം വീശി വീശി നടക്കുന്നു-ആന.
ഒരമ്മ കുളിച്ചു വരുമ്പോള്‍ മൂന്നു മക്കള്‍ രാമനാമം ജപിച്ചിരിക്കുു-അടുപ്പ്.
ഒരമ്മ പെറ്റതെല്ലാം വെള്ളപ്പട്ടാളം-ചിതല്‍.
ഒരമ്മ ഇരുപത്തിനാല് മണിക്കൂറും കുട പിടിച്ച് കുളിക്കുന്നു-ആമ്പല്‍.
ഒരമ്മയുടെ മക്കളെല്ലാം കറുത്തപ്പട്ടാളം-കട്ടുറുമ്പ്.
ഒരമ്മയുടെ മക്കളെല്ലാം മുക്കണ്ണന്മാര്‍-തേങ്ങ.
ഒരമ്മയുടെ മക്കളെല്ലാം ഒറ്റക്കണ്ണന്മാര്‍-അടയ്ക്ക
ഒരമ്മയുടെ മക്കളെല്ലാം നരയന്‍മാര്‍-കുമ്പളങ്ങ.
ഒരമ്മയുടെ മക്കളെല്ലാം പിച്ചാത്തി വീരപ്പന്‍മാര്‍-മാവില.
ഒരമ്മ കുളിച്ചു വപ്പോള്‍ മേലാകെ ചൊറി-പപ്പടം.
ഒരമ്മയുടെ മക്കളെല്ലാം ചൊറിപ്പിടിച്ച്-കയ്പക്ക.
ഒരമ്മ പെറ്റ മക്കളെല്ലാം നീന്തി നീന്തി- മത്സ്യം.
ഒരമ്മ പെറ്റ മക്കളെല്ലാം ചാടിച്ചാടി-തവള.
ഒരമ്മയുടെ മക്കളെല്ലാം ചെമ്പന്‍പട്ടാളം-പുളിയുറുമ്പ്.
ഒരാളെ ഏറ്റാന്‍ നാലാള്-കട്ടില്‍.
ഒരാളെ ഏറ്റാന്‍ മൂന്നാള്-അടുപ്പ്.
ഒരാള്‍ക്ക് കാലിലും തലയിലും തൊപ്പി-ഉലക്ക.
ഒരു നേരം മുന്നില്‍ നില്‍ക്കും, ഒരു നേരം പിന്നില്‍ നില്‍ക്കും-നിഴല്‍.
ഒരു മരത്തില്‍ രണ്ടുപഴം, ഒന്നിനു മധുരം, ഒന്നിനു കയ്പ്-സുഖവും ദു:ഖവും.
ഒരേടിന്റെ ഒരു പുറം വെളുത്തതും മറുപുറം കറുത്തതും-രാവും പകലും.
ഒരു തൊഴുത്തില്‍ 32 വെള്ളക്കാള-പല്ല്.
ഒരു ഭരണിയില്‍ രണ്ടച്ചാര്‍-കോഴിമുട്ട.
ഒരു ഭരണി നിറയെ ചാരം-കുമ്പളങ്ങ.
ഒറ്റ കുത്തിന് കണ്ണു തുറക്കും പാവ, മറുകുത്തിന് കണ്ണടയ്ക്കും പാവ-വൈദ്യുത ബള്‍ബ്.
ഒരു കുപ്പിയില്‍ രണ്ടു തരം എണ്ണ-മുട്ട.
ഒരു കൂട്ടിനൊമ്പത് വാതില്‍-മനുഷ്യശരീരം
ഒരു കുട്ടയില്‍ രണ്ടു വരി മുല്ലമാല-പല്ല്.
ഒരു പെട്ടകം നിറച്ച് കറുത്ത തൊപ്പി വെച്ച വെള്ളക്കാര്‍-തീപ്പെട്ടിക്കൊള്ളി.
ഒരു നായ്ക്ക് നാവില്‍ന്മേല്‍ പല്ല്-ചിരവ.
ഒരു കുന്തത്തിന്മേല്‍ ആയിരം കുന്തം-തെങ്ങോല.
ഒരാള്‍ക്ക് രണ്ട് തലേക്കെട്ട്-ഉലക്ക.
ഒരാള്‍ കണ്ണുതുറന്ന് ഉറങ്ങുന്നു-മീന്‍.
ഒന്നു പെറ്റു പേറു നിര്‍ത്തി-വാഴ.
ഒരു ചെറ്റപ്പുരയുള്ളതു കെട്ടാന്‍ കഴിയുന്നില്ല-ആകാശം.
ഒരാനയെ വേണമെങ്കില്‍ തളയ്ക്കാം, പക്ഷേ, ജീരകം പൊതിയാനിലയില്ല-പുളിമരം.
ഒരു മുത്തശ്ശി കൊല്ലത്തിലൊരിക്കലെ മുണ്ടു മാറൂ-ഓലപ്പുരമേയന്നുത്.
ഒരു കരിങ്കാളിക്ക് മൂന്നു മുലയും തീനാവും-അടുപ്പ്.
ഒരു മുറി തേങ്ങകൊണ്ട് നാടാകെ കല്യാണം-പൂര്‍ണ്ണചന്ദ്രനും നിലാവും.


ഓടിച്ചെന്നൊരു കുണ്ടില്‍ ചാടി, വെള്ളം കുടിച്ച് വയറു വീര്‍ത്തപ്പോള്‍ വലിച്ചു കയറ്റി-കിണറ്റില്‍ നിന്ന് വെള്ളം കോരുന്നത്.
ഓടാക്കുതിരപ്പുറത്ത് കരിക്കുട്ടന്‍-അമ്മിക്കുട്ടി.
ഓടി നടക്കും, പറന്നു നടക്കും തീപ്പന്തം-മിന്നാമിനുങ്ങ്.
ഓഹോ മരത്തില്‍ അണ്ണാന്‍ കയറില്ല-പുക.
ഓടിയോടി നടക്കും തീപ്പന്തം-മിന്നാമിനുങ്ങ്.
ഓടും കാലില്ല, പറക്കും ചിറകില്ല-മേഘം.
ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ അറയ്ക്കും കുതിര-ലെതര്‍ ചെരുപ്പ്.

കടലോടുകടല്‍ പ്രദക്ഷിണം വെയ്ക്കുന്ന കുങ്കുമക്കുട്ടന്റെ പേരു ചൊല്ലാമോ?-സൂര്യന്‍.
കടലില്‍ മുങ്ങി പൊന്നിന്‍കിണ്ണം- സൂര്യോദയം.
കട കിണ്ണം, നടു തൂണ്‍, തല കാട്-ചേന.
കണ്ടാലൊരു പൂത്തളിക, കാര്യം കൊണ്ടതു തീത്തളിക-സൂര്യന്‍.
കണ്ടാലൊരു കരിമുണ്ടന്‍, കാര്യത്തിവനതി വീരന്‍-കുരുമുളക്.
കണ്ടവനോടിയില്ല, ഓടിയവനെടുത്തില്ല, എടുത്തവന്‍ തിന്നില്ല- കണ്ണുകൊണ്ട് കണ്ട്, കാല്‍കൊണ്ടോടി, കൈകൊണ്ടെടുത്തു.
കണ്ടാല്‍ സുന്ദരി തോലു കളഞ്ഞാല്‍ കഴമ്പില്ല-ഉള്ളി.
കണ്ടാല്‍ തീവണ്ടി, തൊട്ടാല്‍ ചക്രം-തേരട്ട.
കണ്ടു കണ്ടിരിക്കുമ്പോള്‍ കാണാതായി-മിന്നാമിനുങ്ങ്.
കണ്ടത്തെ കണ്ടം കെട്ടി, ആയിരം കണ്ണന്‍ നീറ്റിലിറങ്ങി- വല.
കണ്ണു രണ്ടല്ല, മൂന്നുണ്ട് എന്നിട്ടും കുരുടന്‍-നാളികേരം.
കണ്ണില്‍ പിടിക്കാതെ കളവാണിപ്പെണ്ണിന് കര്‍ണ്ണാടക സംഗീതോം-കൊതുക്.
കണ്ണോളം വെള്ളമുണ്ട്, മുങ്ങി കുളിക്കാന്‍ വെള്ളമില്ല-കരിക്ക്.
കണ്ണില്ലെങ്കിലും കരയും-മേഘം.
കനകനാറി പൂത്തു കുടം ചൂടി-സൂര്യന്‍.
കറിക്കു വേണ്ടവനെ ഇലയ്ക്കു വേണ്ട-കറിവേപ്പില.
കറുകറമ്പനും വെളുവെളുമ്പനും മുതുകത്തു വെട്ടിയും മൂക്കുകിള്ളിയും ചേര്‍ന്നാല്‍ ചോര-പുകയില, ചുണ്ണാമ്പ്, അടയ്ക്ക.
കറുത്തകാളയും വെളുത്തകാളയും കുളിക്കാന്‍ പോയി, കുളിച്ചുവരുമ്പോള്‍ കറുത്തകാളയെ കാണാനില്ല-ഉഴുന്നു കഴുകിയപ്പോള്‍ തോട് പോയി.
കറുത്ത കുഞ്ഞന്‍ കാര്യസ്ഥന്‍-താക്കോല്‍.
കറുത്ത തൊപ്പിയുള്ള വെള്ളക്കോലന്‍-തീപ്പെട്ടിക്കൊള്ളി.
കയ്യില്ലാത്തവന്‍ കാലില്ലാത്തവന്‍ ആറു നീന്തിക്കയറി-വഞ്ചി.
കണ്ടാല്‍ ചതുര്‍ത്തി, മിണ്ട്യാല്‍ ശകുനം-കാക്ക.
കഴുത്തില്ലാത്ത കോഴി മലകേറി കൂകി-തോക്ക്.
കഴുത്തുണ്ട് കാതില്ല, കൈയുണ്ട് കാലില്ല-കുപ്പായം.
കറുത്തകാളയെ കുളിപ്പിച്ചപ്പോള്‍ വെള്ളക്കാളയായി-ഉഴുന്ന്.
കറുത്തൊരുത്തന്‍ കരിമുട്ടന്‍,കടിച്ചൊരുത്തന്റെ നടു മുറിച്ചു-പാക്കുവെട്ടി.
കറുത്തവയലില്‍ വെളുത്ത വിത്ത്-നക്ഷത്രങ്ങള്‍.
കറുകറുത്തൊരു കുഞ്ഞന്‍, കുളിച്ചപ്പോള്‍ വെളുപ്പനായി-ഉഴുന്ന്.
കറുത്ത പാറയ്ക്ക് വെളുത്ത വേര്-ആനക്കൊമ്പ്.
കറുത്ത കണ്ടത്തില്‍ വെളുത്ത വിത്ത് വിതച്ച്, വെളുത്ത കളത്തില്‍ കൊയ്തു വെച്ചു-ബ്ലാക്ക് ബോര്‍ഡില്‍ നിന്ന് നോട്ടുബുക്കില്‍ എഴുതിയെടുക്കുന്നത്.
കറുത്ത കണ്ണീരുകൊണ്ട് കാര്യം പറയാന്‍ തൊപ്പിയൂരി മൂന്നിലിട്ടു-പേന.
കറുത്ത തലയുള്ള വെള്ളക്കാരന്‍ കുത്തി കത്തി ചത്തു-തീപ്പെട്ടിക്കോല്‍.
കറുത്ത പാറയ്ക്ക് നാലു തൂണ്‍-ആന.
കറിക്കു മുമ്പന്‍, ഇലയ്ക്ക് പിമ്പന്‍-കറിവേപ്പില.
കറപ്പന് എട്ടു മക്കളുണ്ട്, എട്ടു മക്കളും ഒരു പോലെ-കുടക്കമ്പികള്‍.
കറുത്ത കുില്‍ ആയിരം കിളി ചിലച്ചിറങ്ങി-ആനപ്പുറത്ത് ചങ്ങലയിടുക.
കറുകറുത്തൊരു സുന്ദരി, എടുത്തു രണ്ടു മലക്കം-കടുകു വറുക്കുക.
കറുകറുത്തവന്‍, ഇരട്ടക്കണ്ണന്‍ കടിച്ചാല്‍ രണ്ടുമുറി-പാക്കുവെട്ടി.
കറുത്ത കുപ്പായമിട്ടും വെളുത്ത കുപ്പായമിട്ടും പുള്ളിക്കുപ്പായമിട്ടും കണ്ടിട്ടും-ആകാശം.
കടാകടാ കുടുകുടു, വട്ടത്തിലോടും വണ്ടി-ആട്ടുക്കല്ല്.
കട കത്തിച്ചു, തല കത്തിച്ചു-നെല്ല്.
കടലിലുള്ളൊരു കൊച്ചുകുട്ടന്‍, കുടിലിലെത്തി കൊച്ചുകുട്ടന്‍, ഏറിയാലും കുറഞ്ഞാലും തെറി-ഉപ്പ്.
കണ്ടാല്‍ നല്ലൊരു മാണിക്യം, തോലു കളഞ്ഞാല്‍ കഴമ്പില്ല-ചുവന്നുള്ളി.
കണ്ടാല്‍ വടി, തിന്നാന്‍ മധുരം-കരിമ്പ്.
കണ്ണുണ്ട്, അസ്ഥിയുണ്ട്, മാംസമുണ്ട്, രോമമുണ്ട്, മനുഷ്യനല്ല, മൃഗമല്ല, പക്ഷിയല്ല-തേങ്ങ.
കണ്ണില്ലാത്തവന്‍ എല്ലാം നോക്കി കാണുന്നു-സൂര്യന്‍.
കണ്ടാല്‍ വെളുമ്പി, ജനിച്ചാല്‍ വളരില്ല-മുട്ട.
കണ്ണു പളുങ്കു പോലെ, തല പന്തുപോലെ, വാല്‍ പുലിവാല്‍-പൂച്ച.
കത്തിയില്ലാതെ കാടു വെളുപ്പിച്ചു-വെറ്റില നുള്ളുക.
കത്തിച്ചാല്‍ അണയും, അണഞ്ഞാല്‍ ആളി കത്തും-ചൂട്ട്.
കയറും കൊണ്ടു ചെന്നപ്പോള്‍ കാളയുടെ കഴുത്തു കാണാനില്ല-ആമ.
കയ്യില്‍ കയറി മെയ്യിലൊളിച്ചു-ചോറുരുള.
കയ്യില്ല, കാലില്ല, നീന്തൂന്നുണ്ട്. കൊമ്പുണ്ട്, കുത്തുന്നില്ല-തോണി.
കരയില്ലാ കടലില്ലാ കൊച്ചുതോണി, തുഴയില്ലാതോടും കൊച്ചുതോണി-ചന്ദ്രന്‍.
കരുവാന്‍ കുട്ടന്‍ കാവല്‍ക്കാരന്‍-താക്കോല്‍.
കരുവാനും അറിഞ്ഞില്ല, കരുവാത്തീം അറിഞ്ഞില്ല, തിത്തിത്തൈയെന്നൊരു കൊച്ചരിവാള്‍-ചന്ദ്രക്കല.
കയ്ക്കും പുളിക്കും മധുരിക്കും മിഠായി-നെല്ലിക്ക.
കഴുത്തു നോക്കി ചെന്നപ്പം കഴുത്തില്ല-ആമ.
കഴുത്തില്ലാത്തമ്മ കാതാട്ടി-പറ.
കാളക്കൂറ്റനെ പിടിക്കാന്‍ ചെന്നപ്പോള്‍ സൂചിക്കൊമ്പന്‍ കുത്തിയാട്ടി-നാരങ്ങ പൊട്ടിക്കാന്‍ ചെന്നപ്പോള്‍ മുള്ളുകുത്തി.
കാളകിടക്കും കയറോടും-മത്തന്‍.
കാലില്‍ പിടിച്ചാല്‍ ഞാന്‍ വാ പൊളിക്കും. മറിച്ചു ചൊല്ലിയാലും എനിക്കു മാറ്റമില്ല- കത്രിക.
കാലില്‍ കണ്ണുള്ളോന്‍. വായില്‍ പല്ലില്ലാത്തോന്‍ ഒരു കടിച്ചാല്‍ രണ്ടു തുണ്ട് കട്ടായം- കത്രിക.
കാലില്ലാത്ത കരിവടി നീന്തി നീന്തി-പാമ്പ്.
കാവിലെ ഭഗവതി മിണ്ട്യാമതി ലോകം കിടുങ്ങും-ഇടിവെട്ട്.
കാട്ടിലൊരു മദാമ്മ കുട പിടിച്ച് നില്‍ക്കുന്നു-കൂണ്‍.
കാട്ടിലൊരു വെള്ളക്കാരന്‍ പറന്നു നടക്കുന്നു-അപ്പൂപ്പന്‍താടി.
കാട്ടിലൊരു കരിമ്പാറ ഉരുണ്ടുരുണ്ടു പോകുന്നു- ആന.
കാക്കയ്ക്കും കോഴിക്കും വേണ്ടാത്ത ചുവന്ന ചൂടന്‍ പഴം- തീക്കട്ട.
കാണുമ്പോള്‍ കൊമ്പുണ്ട്, തൊടുമ്പോ കൊമ്പില്ല-ഒച്ച്.
കാലില്ല, ജീവനില്ല, ഞാനില്ലെങ്കില്‍ നിങ്ങളില്ല-വായു.
കാലില്ലാത്തവന്‍, കയ്യില്ലാത്തവന്‍ ഞാന്‍, പറന്നു പറന്ന് നാടാകെ ഓടി-മേഘം.
കാലില്ലാ, തലയില്ലാ കുടവയറന്‍ ഒരു പറ വെള്ളം കുടിക്കും-കുട.
കാലാറ്, കണ്ണ് രണ്ട്, നേരെ നടക്കില്ല-ഞണ്ട്.
കാലാറ് വാലില്‍ കുന്തം-തേള്‍.
കാടുവെട്ടി, തോടുവെട്ടി, പാറ വെട്ടി വെള്ളം കണ്ടു-നാളികേരം.
കാട്ടില്‍ കരിങ്കുറ്റി വീട്ടില്‍ കണക്കപ്പിളള-നാഴി.
കാട്ടില്‍ കിടക്കും ചിന്നന്‍, പറഞ്ഞതു കേള്‍പ്പിക്കാന്‍ മിടുക്കന്‍-ചൂരല്‍.
കാട്ടില്‍ കിടന്നവന്‍ വയസ്സന്റെ ചങ്ങാതി-ഊന്നുവടി.
കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും-കുട.
കാലു പിടിക്കുന്നവന്റെ രക്ഷകന്‍-കുട.
കാവലില്ലാത്ത കൊട്ടാരത്തില്‍ എണ്ണിയാലൊടുങ്ങാത്ത മുത്തുകള്‍-നക്ഷത്രങ്ങള്‍.
കാക്കയും ചോറും തിന്നാത്ത വറ്റ്-ഉപ്പ്.
കിലുക്കം കിലുകിലുക്കം ഉത്തരത്തില്‍ ചത്തിരിക്കും- താക്കോല്‍.
കാകറുപ്പും മുക്കാചോപ്പും-കുന്നിക്കുരു.
കാക്കയ്ക്കും കോഴിക്കും വേണ്ടാത്ത വിത്ത്, വെള്ളത്തിലിട്ടാല്‍ കാണാത്ത വിത്ത്-ഉപ്പ്.
കാലില്ല, കയ്യില്ല, കയറിട്ടു തല്ലിയാല്‍ ബഹളം കൂട്ടും-ചെണ്ട.
കാലില്ലാപന്തല്‍-ആകാശം.
കാലുകൊണ്ട് വെള്ളം കുടിച്ച് തലകൊണ്ട് മുട്ടയിട്ടു-തെങ്ങ്.
കാലൊേന്നയുള്ളുവെങ്കിലും ബഹുദൂരം സഞ്ചരിക്കും-കുട.
കാറ്റത്തോടും കുടവയറന്‍-ബലൂണ്‍.
കാലില്‍പിടിച്ചു ഞാന്‍ വാ തുറപ്പിച്ചു, വായില്‍ കൊടുത്തു രണ്ടാക്കിത്തുപ്പി-കത്രിക.
കാട്ടിലൊരുര്‍വശി കണ്ണെഴുതി പൊട്ടുതൊട്ട’്-കുന്നിക്കുരു.
കാട്ടില്‍ ഒരു പിടി പഴയരി-ചിതല്‍.
കാട്ടിലുണ്ട് കുറെ കുട്ട്യുരുളി-ആനച്ചുവടുകള്‍.
കാട്ടില്‍ പട്ടും ചുറ്റിയിരിക്കുന്നു-കൈതച്ചക്ക.
കാ കച്ചക പിച്ചക, പൂ മഞ്ഞക്ക പിഞ്ഞക്ക, ഇല പച്ചക്ക, പിച്ചക്ക-കയ്പക്ക.
കാട്ടിലെ കുട്ടിയാനയ്ക്ക് എല്ലില്ല-അട്ട.
കാണാത്തോന്‍ വീശുമ്പോള്‍ എല്ലാവര്‍ക്കും ആശ്വാസം-കാറ്റ്.
കാണാത്തോന്‍ ശ്വാസം വിടുമ്പോള്‍ വെളിച്ചപ്പാടു തുള്ളുന്നു-കാറ്റത്ത് ഇലകള്‍ ആടുന്നു.
കാട്ടില്‍ കൂനന്‍, നാട്ടില്‍ കൂനന്‍, കടലില്‍ കൂനന്‍-ആന.
കാട്ടിലെ മുത്തി പട്ടണം കണ്ടു വന്നപ്പോള്‍ വെളുവെളുത്ത്-കടലാസ്.
കാട്ടിലെ കുട്ടനെ വായില്‍ വെച്ച് ഊതിയപ്പോള്‍ കരയുന്നു-ഓടക്കുഴല്‍.
കാട്ടിലമ്മ പൊന്നണിഞ്ഞു നില്ക്കുന്നു-കൊന്ന പൂത്തു നില്ക്കുന്നു.
കാട്ടിലൊരമ്മ കണ്ണെഴുതി നില്ക്കുന്നു-കുന്നിക്കുരു.
കാട്ടിലെ കുഞ്ഞ് ഞാന്‍ തൊട്ടാലുറങ്ങും-തൊട്ടാല്‍വാടി.
കാടുണ്ട് കടുവയല്ല, വീടുണ്ട് വീട്ടാരില്ല, കുളമുണ്ട് മീനില്ല-തേങ്ങ
കാട്ടിലൊരു മുത്തശ്ശി മുറം വീശി വീശി-ആന.
കാട്ടിലെ തടി വീട്ടിലെ കണക്കപ്പിള്ള-ഇടങ്ങഴി.
കാട്ടില്‍ ചെന്ന് കൊലവിളി, വീട്ടില്‍ വന്ന് ഉറക്കം-മഴു.
കാട്ടിലെ പുല്ലന്‍ വീട്ടില്‍-പുല്‍പ്പായ.
കാതു പിടിച്ചാല്‍ നാക്കു നീട്ടും നായയുടെ വാലെപ്പോഴും വെള്ളത്തില്‍-റാന്തല്‍വിളക്ക്.
കായ്ക്കില്ല, പൂക്കില്ല വെട്ടിയാല്‍ വീണ്ടും തളിര്‍ക്കും കാട്-തലമുടി.
കാലകറ്റിയാല്‍ വായ തുറക്കും-കത്രിക.
കാട്ടില്‍ തേന്‍ക്കുടം തൂങ്ങിത്തൂങ്ങി-നാരങ്ങ.
കാട്ടിലെ കൊട്ടാരത്തില്‍ തേന്‍മഴ-തേനീച്ചക്കൂട്.
കാട്ടിലമ്മയ്ക്കു തലയില്‍ ഗര്‍ഭം-പന.
കാട്ടിലിറ്റിറ്റു ചോര-മഞ്ചാടിക്കുരു.
കാട്ടിലെ പയ്യന്‍ എന്നെ കണ്ടാല്‍ സ്തുതി പറയും-തൊട്ടാവാടി.
കാട്ടില്‍ചെന്ന് കിരുകിരുക്കും, വീട്ടില്‍ ചെന്ന് മയങ്ങും-വെട്ടുകത്തി.
കാട്ടുചേന പൂത്തതും കരിമുരിക്ക് ഇരുണ്ടതും ഏകലവ്യന്‍ എയ്തതും അര്‍ജ്ജുനന്‍ തടുത്തതും-നിലാവ്, ഇരുട്ട’്, മഴ, കുട.
കാതുള്ള ഒരമ്മയ്ക്ക് നാലു മുല-ചരക്ക്.
കായ്ക്കയും പൂക്കയും ചെയ്യും മരം, കാക്കയ്ക്കിരിക്കാന്‍ സ്ഥലമില്ലാ മരം-നെല്‍ച്ചെടി.
കായ്ക്കാത്ത പൂക്കാത്ത മരത്തില്‍ കയറാന്‍ ചെന്നപ്പോള്‍ മരം കാണാനില്ല-പുക.
കായ്ക്കില്ല, പൂക്കില്ല, കടയ്ക്കു ചെന്നപ്പോള്‍ ചിലപ്പം പെറുക്കി തിന്നാന്‍ കിട്ടും-ഉരല്‍.
കിഴക്കേ പുറത്ത് വാഴവെച്ചു, പടിഞ്ഞാറെ പുറത്ത് കുലവെട്ടി-സൂര്യന്‍.
838, കിടന്നാല്‍ നെഞ്ചിനു മീതെ, നടന്നാല്‍ തലയ്ക്കു മീതെ-ആകാശം.
കിട്ടാന്‍ വിഷമം കളയാന്‍ എളുപ്പം-സല്‍പ്പേര്.
കിഴക്കനൊരു കനകറാണി പുറത്തു കുടം ചൂടി-സൂര്യോദയം.
കിഴക്കു കിഴക്കൊരു കരിമ്പാറപ്പുറത്ത് ആയിരം കിളി ചിലച്ചിറങ്ങി-ആനപ്പുറത്തു ചങ്ങലയിടുക.
കുണ്ടന്‍കുളത്തിലെ വെള്ളം വറ്റി, കണ്ടന്‍ പൈങ്കിളി ചത്തുപോയി-നിലവിളക്ക്.
കുത്തിയാല്‍ മുളയ്ക്കില്ല വേലിയില്‍ പടരും-ചിതല്‍.
കുളിക്കാന്‍ പോകുമ്പോള്‍ കുഴഞ്ഞ് കുഴഞ്ഞ്, കുളിച്ചു വരുമ്പോള്‍ നിവര്‍ന്ന് നിവര്‍ന്ന്-പപ്പടം.
കുളിച്ചു വരുമ്പോള്‍ മേലാകെ ചൊറി-പപ്പടം.
കുശവന്റെ വയറ്റില്‍ ആശാരി പെണ്ണിന്റെ നാടോടിനൃത്തം-തൈരുകടയുന്നത്.
കുളിച്ചു വരുമ്പോള്‍ മെയ്യില്‍ പുളകം-പപ്പടം.
കുത്തു കാളയ്ക്ക് രണ്ടുണ്ട് വാല്-സൂചിയും നൂലും.
കുളിച്ചപ്പോള്‍ കിരുകിരുപ്പ്-പപ്പടം.
കുത്തിയാല്‍ മുളക്കില്ല, വേലിന്മേല്‍ പടരില്ല, അക്കറി കൂട്ടാത്തോരാരുമില്ല-ഉപ്പ്.
കുടത്തില്‍ വെള്ളം നിറച്ച് തൂണില്‍ കെട്ടിത്തൂക്കി-കരിക്ക്.
കുണ്ടിലിരിക്കും കുട്ടൂസ്, കുട പിടിക്കും കുട്ടൂസ്-ചേമ്പ്.
കുപ്പായമൂരി കിണറ്റില്‍ ചാടി-തൊലി കളഞ്ഞ് പഴം തിന്നുന്നത്.
കുറ്റിക്കാട്ടില്‍ കൊയ്ത്തരിവാള്‍-ചന്ദ്രന്‍.
കുറ്റിക്കാട്ടില്‍ കരടി കുട്ടി-പേന്‍.
കുറുകുറു കൂര്‍ക്കപ്പട്ടാളം, വിമാനം കണ്ടപ്പോള്‍ പേടിച്ചോടി-കോഴിക്കുഞ്ഞുങ്ങള്‍.
കുലുകുലു കൊമ്പത്തായിരം രസക്കുടുക്ക-നെല്ലിക്ക.
കുഞ്ഞി പരലുകള്‍ തുള്ളിത്തുള്ളി-അരി തിളയ്ക്കുക.
കുഞ്ഞി മുറ്റത്തഞ്ചു മുരിക്ക്-വിരലുകള്‍.
കുന്നിന്‍പുറത്തെ കോഴി തലകീഴായി തൂങ്ങിക്കിടക്കുന്നു-വവ്വാല്‍.
കുത്തു മൂരിക്ക് പിന്നില്‍ കയര്‍-സൂചിയും നൂലും.
കുപ്പാട്ടെ കുമ്പളങ്ങയ്ക്കു തൂക്കിപ്പിടിക്കാന്‍ ഞെട്ടില്ല-മുട്ട.
കുതിരകള്‍ രണ്ടുണ്ടെങ്കിലും ആളുകള്‍ എന്നെ കഴുത്തിലേറ്റും-കുട.
കുളത്തില്‍ മുള്ളില്ലാ മത്സ്യം-നാവ്.
കുഞ്ഞിസഞ്ചിയില്‍ നിറയെ ചില്ലറ-വറ്റല്‍മുളക്.
കുളിക്കാന്‍ പോകുമ്പോള്‍ വെളുത്തിട്ട’് കുളിച്ചു വരുമ്പോള്‍ ചുവില്ല-അപ്പം.
കുഷ്ഠം പിടിച്ചതും, കുമ്മായം തേച്ചതും ചന്തയ്ക്കു പോയി-കയ്പക്ക.
കൂകി വിളിച്ചോടി വന്നു. ഒരുപാടിറക്കി ഒരുപാടേറ്റി-തീവണ്ടി.
കൂടെ വന്നവന്‍ നിറം മാറ്റി-തലമുടി.
കൂട്ടിത്തിന്നാനൊന്തരമാണ്. ഒറ്റയ്ക്കായാല്‍ ആര്‍ക്കും വേണ്ട-ഉപ്പ്.
കൂനന്‍ കൊമ്പനൊരു തോടുണ്ടാക്കി, പല്ലന്‍ വന്നതു തട്ടിനിരത്തി-നിലം ഉഴുത് തട്ടി നിരത്തുക.
കൊച്ചിക്കാലെ നാലേകാല്, പിന്നെ രണ്ടേകാല്, പടിഞ്ഞാറെത്തിയാല്‍ മൂേന്നകാല്-ബാല്യം, യൗവനം, വാര്‍ധക്യം.
കൊച്ചു മുറ്റത്ത് ചന്ദനമരം-നെറ്റിയില്‍ ചന്ദനം.
കൊടുക്കാതെ മുടിഞ്ഞവന്‍-ദുര്യോധനന്‍.
കൊടുത്തു മുടിഞ്ഞവന്‍-മഹാബലി.
കൊമ്പില്‍ കുറുവടി ചാടിച്ചാടി-അണ്ണാന്‍.
കൊഞ്ചി കൊഞ്ചി നാലേകാല്, കൊഞ്ചലു കഴിഞ്ഞാല്‍ രണ്ടേകാല്, അറുപതു കഴിഞ്ഞാല്‍ മൂന്നേകാല്- ബാല്യം, യൗവനം, വാര്‍ധക്യം.
കൊമ്പിന്മേല്‍ തുളയുള്ള കാള-കിണ്ടി.
കൊമ്പില്ലാ കുംഭിയില്‍ കൊമ്പ്-കിണ്ടി.
കൊമ്പിന്മേല്‍ വായുള്ള ഒറ്റക്കൊമ്പനാന-കിണ്ടി.
കൊയ്തു കൊയ്തു നെയ്ത്തിനു പോയി, കൊയ്ത കുറ്റി മേയാന്‍ പോയി-ചെമ്മരിയാട്.
കേശവന്റെ വയറ്റില്‍ ആശാരിച്ചെക്കന്റെ തുള്ളിക്കളി-തൈരുകടയുക.
കൊമ്പിന്മേല്‍ വായുള്ള വെള്ളാന-കിണ്ടി.
കൊമ്പത്തിരിക്കും പക്ഷിയല്ല, ആറ്റില്‍ കിടക്കും മീനല്ല-ഉപ്പുമാങ്ങ.
കൊമ്പന്‍ കാള ഇഴഞ്ഞിഴഞ്ഞു വരുന്നു, പിടിക്കാന്‍ ചെന്നാല്‍ കൊമ്പില്ല-ഒച്ച്.
കൊച്ചീലുണ്ടൊരു മുത്തശ്ശി, കുപ്പായമിട്ടു മുറുക്കി-ഉള്ളി.
കൊച്ചു കാല് മെല്ലെ മെല്ലെ, നീണ്ട കാലു വേഗം വേഗം-വാച്ചിലെ സൂചികള്‍.
കൊച്ചിയില്‍ വിതച്ചതു കോവളത്തു കൊയ്തു-മത്തങ്ങ.
കൊക്കിരിക്കും കുളം വറ്റി വറ്റി-നിലവിളക്ക്.
കോട്ടപ്പടിയില്‍ 32 കാവല്‍ക്കാര്‍-പല്ല്.
കെട്ടാത്ത തൂണില്ലാത്ത മേല്‍പ്പുരയേത്-ആകാശം.
കൈപ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല-കയ്പക്ക.
കൈയില്ല, കാലില്ല, വയറുണ്ട്, നീരാടിപ്പോകുമ്പോള്‍ പിടിക്കും ഞാന്‍ നൂറാളെ-വല.
കൈയുണ്ട്, മെയ്യുണ്ട്, തലയില്ല, കാലില്ല-ഷര്‍ട്ട്.
കൈകൊണ്ട് വിതച്ചത് വാകൊണ്ട് കൊയ്തു-എഴുതിയതു വായിച്ചു.
കൈപ്പടം പോലെന്‍ ഇല, പെണ്ണുങ്ങളുടെ വിരല്‍ പോലെന്‍ കായ-വെണ്ട.
കോലോടു പറഞ്ഞത് കോളാമ്പി ഏറ്റു പറയും-ഉച്ചഭാഷിണി.
കൈയ്ക്ക് എത്താത്ത വെള്ളിത്തളിക-ചന്ദ്രന്‍.
കൈ കൊണ്ട് വിതച്ച വിത്തുകള്‍ കണ്ണുകൊണ്ട് പെറുക്കിയെടുത്തു-അക്ഷരങ്ങള്‍.
കൈയില്‍ വടി, വായില്‍ മധുരം-കരിമ്പ്.
കൈയില്ല നീന്തുന്നുണ്ട്, കൊമ്പുണ്ട് കുത്തുന്നില്ല-തോണി.

ഗം ഗം ഗമരം, പക്ഷിക്കിരിക്കാന്‍ കൊമ്പില്ല-പുക.
ഗണപതിയുടെ മുഖം, ഭദ്രകാളിയുടെ തീറ്റി, ശ്രീകൃഷ്ണന്റെ കളി-കൊതുക്.

ചട ചട കൊമ്പത്തുണ്ടൊരു കുടം ചോര-ചെമ്പരത്തിപ്പൂ.
ചട്ടിയില്‍ ചട്ടി പതിനെട്ടു ചട്ടി-തെങ്ങിന്‍പട്ട.
ചട്ടിത്തലയന്‍ ചന്തയ്ക്കു പോയി-തണ്ണിമത്തന്‍.
ചട്ടിക്കു മീതെ തട്ട്, തട്ടിനുൂ മീതെ തൂണ്, തൂണിനു മീതെ പന്തല്‍-ചേന.
ചട്ടിതൊപ്പിക്കാരന്‍ കുടവയറനെകണ്ടാല്‍ കാലികളുടെ വായില്‍ തേനൂറും-വൈക്കോല്‍ത്തുറു.
ചത്തവന്റെ വയറ്റില്‍ ചുട്ടവനെ കയറ്റി-ചക്കമുറിക്കുക.
ചത്താലെ മിണ്ടുള്ളൂ ചങ്കുച്ചാര്-ശംഖ്.
ചത്തു കിടക്കുന്ന പാമ്പ് വടിയെടുത്താല്‍ ഓടും-തോണി.
ചാടും കുതിര, ഓടും കുതിര, വെള്ളം കണ്ടാല്‍ നിന്നു പരുങ്ങും -തുകല്‍ചെരുപ്പ്.
ചാമ്പല്‍കുള്ളന്‍ ചന്തയ്ക്കു പോയി-കുമ്പളങ്ങ.

ചിച്ചിലയ്ക്കും ചില ചിലയ്ക്കും, വഴി നടക്കും വട്ടം വീശും-പപ്പടം.
ചിതറിയിരിപ്പു പിച്ചി പൂക്കളെടുത്തു കോര്‍ക്കാനൊക്കില്ല-നക്ഷത്രങ്ങള്‍.
ചില്ലത്തുഞ്ചത്താടിത്തൂങ്ങി പഞ്ചാര പൈങ്കിളി മേവുന്നു-കശുമാങ്ങ.
ചില്ലിക്കൊമ്പന്‍ ചുവന്നപക്ഷി ചാഞ്ചാടുന്നു-പറങ്കിമാങ്ങ.
ചില്ലിക്കൊമ്പന്‍ ഗരുഡന്‍ തൂക്കം-വവ്വാല്‍.
ചില്ലിക്കൊമ്പില്‍നിന്ന് ചില്ലിക്കൊമ്പിലേയ്ക്ക് ചാടിക്കളിക്കും രാമഭക്തന്‍-അണ്ണാറക്കണ്ണന്‍.

ചുവന്ന കുട്ട’ന്‍ കുളിച്ചാല്‍ കരിക്കുട്ടനാകും-തീക്കട്ട’.
ചുവന്ന സായിപ്പിന് കറുത്ത തൊപ്പി-കുന്നിക്കുരു.
ചുണ്ടില്ലെങ്കിലും ചിരിക്കും, കരയും, അട്ടഹസിക്കും-മേഘം.
ചുവന്നിരിക്കുന്നവന്‍ കറുത്തുവരുമ്പോള്‍ വെള്ളത്തില്‍ മുക്കി ഒരടി-സ്വര്‍ണ്ണം.
ചുവന്നത് തിന്ന് കറുത്തത് തുപ്പി-തണ്ണിമത്തന്‍ തിന്ന് കുരു തുപ്പുക.
ചുവടൊരു പര്‍വ്വതം, തടിയൊരു തൂണ്‍, ഇലയൊരു കിന്നരം, മക്കളൊക്കെ കാക്കിരി പീക്കിരി-പുളിമരം.
ചുവയൊരു വട്ടുരുളി, തടിയൊരു വടി, തലയൊരു പന്തല്‍-ചേന.
ചുവന്നവന്‍ പിന്നെ കറുത്തവനാകും-മണ്‍കലം.
ചുവന്നമേനി, ചുവന്നകുപ്പായം, പച്ചയ്‌ക്കെരിയും വെന്താല്‍ മധുരിക്കും-സവോള.
ചെത്തും ചെത്തും പൊന്‍കുടം, ചെത്തി വുരമ്പോള്‍ തേന്‍ തുള്ളി-കരിക്ക്.
ചൂണ്ടിക്കാണിക്കുന്ന കോലന്‍ മരത്തിന്‍ പേരെന്ത്-ചൂണ്ടുവിരല്‍.
ചെത്തിത്തേച്ച ചുവരില്‍ വിരിയും പിച്ചിപൂക്കള്‍-നക്ഷത്രങ്ങള്‍.
ചെറുപ്പത്തിലുടുത്തു നില്‍ക്കും, വലുപ്പത്തിലുടുക്കാതെ നില്‍ക്കും-തെങ്ങ്്.
ചെറുവിരലോളം പോന്നൊരു പെണ്‍കുഞ്ഞവളുടെ തലമുടിയൊരമുഴം-സൂചിയും നൂലും.
ചെറുപ്പത്തില്‍ ചോന്നിട്ടും വലുപ്പത്തില്‍ കറുത്തിട്ടും-ബ്രാല്‍ മത്സ്യം.
ചെറുവിരലോളം പോന്ന തിരിയില്‍ പത്തുമുപ്പത് പവിഴമണി-പഴുത്ത കുരുമുളക്.
ചെറുപ്പത്തിലിട്ട കുപ്പായം വലുപ്പത്തില്‍ ഊരും-മുള.
ചെത്തി കൂര്‍പ്പിച്ചത്, ചെത്താതെ കൂര്‍പ്പിച്ചത്, തല്ലി പരത്തിയത്, തല്ലാതെ പരത്തിയത്-സൂചി, മുള്ള്,ചുമര്, ഇല.
ചെടിയിന്മേല്‍ കായ, കായിന്മേല്‍ ചെടി-കൈതച്ചക്ക.
ചെപ്പു നിറയെ പച്ചയിറച്ചി-കക്ക.
ചെമ്പില്‍ ഭഗവതി തുള്ളി തുള്ളി-അരി തിളയ്ക്കുക.
ചെറിയ സഞ്ചിയില്‍ ചെറിയരി നിറയെ-വറ്റല്‍മുളക്.
ചെറിയൊരു കുത്തുകാളയ്ക്ക് നീണ്ടവാല്-സൂചിയും വാലും.
ചെറുപ്പത്തില്‍ കറുത്തിട്ട്, വലുപ്പത്തില്‍ ചുവന്നിട്ട്-മരോട്ടിക്കായ.
ചെത്തനാര് ചെത്തി ചെത്തി, വീശനാര് വീശി വീശി, പുള്ളോക്കുടം വീര്‍ത്ത് വീര്‍ത്ത്-പശു വാലാട്ടി പുല്ലു തിന്നുന്നത്.
ചെറുചോപ്പന്‍ ചെറുക്കന് കറുത്ത തലേക്കെട്ട്-കുന്നിക്കുരു.
ചെറുതിരിയൊന്നില്‍ ചെറുമണി കുരുമണി-കുരുമുളക്.

ജനിക്കുമ്പോള്‍ മരിച്ചിട്ട്, പിന്നെ ഭാഗ്യമുണ്ടെങ്കില്‍ ജീവിക്കും-മുട്ട.
ജലജന്തുവായി ജനിച്ച് ഗാനകോകിലമായി മാറി-കൊതുക്.
ജലജന്തുവായി ജനിച്ച് സൂചികുത്തും ഡോക്ടറായി-കൊതുക്.
ജലജന്തുവായി ജനിച്ച് ചോരക്കുടിക്കും യക്ഷിയായി-കൊതുക്.
ജീരകം പൊതിയാനിലയില്ല, ആനയെ തളയ്ക്കാന്‍ തടിയുണ്ട്-പുളിമരം.
ജീരകം പോലുള്ള പശുവിനെ കറക്കാന്‍ ആനയെപ്പോലുള്ള കറവക്കാരന്‍-എള്ളാട്ടു ചക്ക്.
ജീവനുള്ളപ്പോള്‍ മിണ്ടാട്ടമില്ല, ചത്തുകഴിഞ്ഞാല്‍ മധുരമായ് ശബ്ദിക്കും-ശംഖ്.
ജീവനില്ല, കാലുമില്ല, ഞാന്‍ എത്താത്ത ഇടവുമില്ല. എന്നെ കൂടാതെ നിങ്ങളുടെ ജീവിതം ദുഷ്‌കരം-നാണയം.
ജീവനില്ലെങ്കിലും ഞാനൊരു നല്ല കാവല്‍ക്കാരന്‍-സാക്ഷ.

ഞാനോടിയാല്‍ കൂടെയോടും, ഞാന്‍ നിന്നാലൊപ്പം നില്‍ക്കും ചങ്ങാതി-നിഴല്‍.
ഞാന്‍ നോക്കിയാല്‍ എന്നെ നോക്കും ചങ്ങാതി-കണ്ണാടി.
ഞാന്‍ പെറ്റകാലം മാന്‍ പെറ്റ പോലെ, വാലറ്റ കാലം ഞാന്‍ പെറ്റകാലം-തവള.
ഞാനൊരു പര്‍വ്വതം, ഇലയൊരു നെടിയരി, മക്കളൊക്കെ വളഞ്ഞ് പുളഞ്ഞ്-പുളിമരം.
ഞെട്ടില്ലാ വട്ടയില-പപ്പടം.
ഞെട്ടില്ലാ മുണ്ടന്‍ വഴുതിന-മുട്ട.

തടഞ്ഞുനിര്‍ത്താം, വീശിയകറ്റാം, പിടിച്ച് കെട്ടാനൊക്കില്ല-പുക.
തലയില്ലാ കോഴി മലകേറി കൂകി-തോക്ക്.
തക്കം പിക്കം നാലാള്, തപ്പിട്ടുകൊടുക്കാന്‍ രണ്ടാള്, എത്തിപ്പിടിക്കാന്‍ ഒരാള്-ആന.
തച്ചന്‍ പണിയാത്ത, തച്ചുളി പായാത്ത ഇത്തിത്തൈയൊരു പത്തായം-വയറ്.
തടി തട്ടത്തില്‍, തല കല്യാണപ്പന്തലില്‍-വാഴ.
തടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര-പുളിമരം.
തടിയില്‍ വെട്ടി, ഇടയ്ക്ക് കെട്ടി, തലയില്‍ ചവുട്ടി-നെല്ലു കൊയ്ത് മെതിക്കുക.
തലയില്ല, കണ്ണുണ്ട്, കാലുണ്ട്, വയറൊരു പത്തായം-ഞണ്ട്.
തല്ലുകൊണ്ടവന് തല്ലുകൂലി, തല്ലിയവന് പൊന്‍പണം കൂലി- ചെണ്ട.
തട്ടില്‍ വച്ചാല്‍ രണ്ടു കഥിക്കും, കൂടുതല്‍ വേണ്ട കുറച്ചും വേണ്ട-ത്രാസ്.
തട്ടിയാലും ചീറും, മുട്ടിയാലും ചീറും, ഊക്കിലൊന്നൂതിയാല്‍ ആളും-അടുപ്പിലെ തീക്കൊള്ളി.
തലയിലുണ്ടു വായ, തടയിലില്ലാ വയറ്-ഉരല്‍.
തടുക്ക് പോട്ടാല്‍ എടുക്കപ്പെടാത്-വീട്ടുമുറ്റത്ത് വരയ്ക്കുന്ന കോലം.
തല പത്തായത്തില്‍, തടി തൊട്ടിയില്‍-നെല്ലു കൊയ്ത് മെതിക്കുക.
തലയ്ക്കു തീ പിടിച്ചാലും തടി കത്തില്ല-കല്‍ച്ചുമര്‍.
തള്ളയ്ക്കു വയറ്റു പോക്ക്, പിള്ളയ്ക്കു തല കറക്കം-ആട്ടുക്കല്ലും കുഴവിയും.
താനേ വന്നു, താനേ പോയി, വന്നപ്പം വെളിച്ചം പോയ്‌പ്പോളിരുട്ട്-സൂര്യന്‍.
താഴെയും മുകളിലും തട്ടിട്ടിരിക്കുന്ന കുഞ്ഞനാശാരി-ആമ.
തല മലപോലെ, തടി വടി പോലെ, കുട കിന്നരം പോലെ-തെങ്ങ്.

താങ്ങു തൂങ്ങും മരം, നടുവളഞ്ഞമരം, നാലാളു ചെയ്ത പാപം, ഒരാളു ചെയ്ത് പുണ്യം-മഞ്ചല്‍.
താനൊരു കൊക്കര, നിലവിളി നാലു കാതം കേള്‍ക്കാം-ശംഖ്.
താഴെ കുത്തിയാല്‍ തലയ്ക്ക് എഴുത്ത്-ടൈപ്പ് റൈറ്റര്‍.

തിന്നില്ല, കുടിക്കില്ല, തല്ലിയാല്‍ കരയും-ചെണ്ട.
തിന്നാന്‍ ദഹിക്കില്ല, വെച്ചാല്‍ വേവില്ല-തലമുടി.
തിരി തെരുത്ത് തിരിയ്ക്കകത്തു മുട്ടയിട്ടു-പയറ്.
തിരി തെരുത്ത് തിരിയ്ക്കു പുറത്തു മുട്ടയിട്ടു-കുരുമുളക്.
തിരിഞ്ഞു തിരിഞ്ഞായിരക്കണ്ണന്‍, പരു പരാറ്റില്‍ വീണു-വീശുവല.
തിരിതിരി തിരിതിരി അമ്മതിരി, തിരിതിരി തിരിതിരി മോളു തിരി- തിരികല്ല്.

തീയിലിട്ടാല്‍ ചടപട ചടപട, വെള്ളത്തിലിട്ടാല്‍ പിന്നെ കാണില്ല-ഉപ്പ്.
തുടച്ചാലും തുടച്ചാലും അഴുക്കു പോകാത്ത വട്ടക്കണ്ണാടി-ചന്ദ്രന്‍.
തുടിച്ച ഇറച്ചിയില്‍ ഈച്ചയിരിക്കില്ല-തീക്കനല്‍.
തൂങ്ങും തുടിക്കും, വേഗം വലിക്കും, വലിച്ചങ്ങിരുത്തും, കമിഴ്ത്തിപ്പിടിക്കും-കിണറ്റില്‍ നിന്ന് വെള്ളം കോരുക.
തൂശി പോലെ മുളവു, പായപോലെ ഇല വിരിഞ്ഞു, തൂണുപോലെ തടിവു-വാഴ.
തൂക്കാത്ത മുറ്റവും വറ്റാത്ത കിണറും-കടല്‍ത്തീരം, കടല്‍
തൂര്‍ത്താലും തൂര്‍ത്താലും തൂരാത്തൊരു കിണര്‍-വയര്‍.
തെക്കുതെക്കൊരാല്, ആലു നിറയെ പന്ത്, പന്തിനുള്ളില്‍ മുട്ട, മുട്ടയ്ക്കുള്ളില്‍ എണ്ണ-മരോട്ടിക്കായ.
തെക്കുതെക്കൊരു ദേശത്തുനിന്ന് ഒരമ്മയും മോളും വന്നു. അമ്മ കിടക്കും, മോള്‍ നൃത്തം വെയ്ക്കും-അമ്മിയും കുട്ടിയും.
തേന്‍ കുടത്തില്‍ ഒറ്റക്കണ്ണന്‍-ചക്കചുളയും കുരുവും.
തേങ്ങാപ്പൂളൊരു തേങ്ങാമുറിയായ്-അമ്പിളി.
തൊടാതെ മുടിഞ്ഞവന്‍-രാവണന്‍.
തൊട്ടു മുടിഞ്ഞവന്‍-ഭസ്മാസുരന്‍.
തൊട്ടാല്‍ ഉറങ്ങും തോപ്പിലെ കുഞ്ഞന്‍-തൊട്ടാല്‍വാടി.
തൊട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മുട്ട-നീര്‍പ്പോള.
തൊപ്പിക്കാരന്‍ ചന്തയ്ക്ക് പോയി -അടയ്ക്ക.
തൊ’ട്ടാലുടന്‍ കൈ നക്കിക്കും ഇറച്ചിക്കഷ്ണം-തീക്കനല്‍.
തൊട്ടാലുടനെ ഉറങ്ങും, കുറച്ചു കഴിഞ്ഞാല്‍ ഉണരും- തൊ’ാവാടി.
തൊപ്പിയുള്ള താടിവെച്ച ചെങ്കപ്പായക്കാരന്‍ ചന്തയ്ക്കുപോയി-വറ്റല്‍മുളക് .
തൊപ്പിയിട്ടു തല കുലുങ്ങി നീങ്ങുമ്പോള്‍ ധാരമുറിയാതെ കണ്ണീാെരഴുക്കും എഴുത്തുകാരന്‍-പേന.
തോട്ടത്തില്‍ പ്ര്‍ര്‍ര്‍…-വാഴയില കീറുക.
തോണ്ടാത്ത കിണറേത്?-കടല്‍.
തോലില്ലാ, കുരുവില്ലാ പഴം, തൊട്ടാല്‍ കൈ നക്കിക്കും പഴം-തീക്കട്ട.
തോളില്‍ തൂങ്ങി തല്ലു കൊള്ളും കൊച്ചന്‍ -ചെണ്ട.
തൈക്കൂട്ടില്‍ പഴുക്കടയ്ക്ക-അടുപ്പിലെ തീക്കല്‍.
തൃക്കാട്ടിലുണ്ടൊരു കോഴിയും മക്കളും, കൊത്തീട്ടങ്ങ’് അടുത്തുകൂടാ-കടല്‍.

ദൂരെയിരുന്ന് നോക്കിക്കാണും, ശരമായ് ചൊല്ലും, നീറ്റില്‍ മുങ്ങും, പൊങ്ങിവരുമ്പോളൂണു കഴിഞ്ഞു-പൊന്മാന്‍.
ദാ കിടക്കുന്നു കരിവടിയിവിടെ, എടുക്കാന്‍ ചെപ്പോടിപ്പോയി-പാമ്പ്.

നനവേറ്റാല്‍ വാടും, ചൂടേറ്റാല്‍ വാട്ടം തീരും-പാവ.
നമ്പൂതിരി വെന്തു, പൂണൂല്‍ വെന്തില്ല-കാട്ടിലെ വഴി.
നല്ലമ്മ കുളിച്ചു വരുമ്പോള്‍ മേലാകെ വസൂരി-പപ്പടം.
നല്ല നായ്ക്കു നാവില്‍ പല്ല്-ചിരവ.
നല്ലൊരു കണ്ണാടി, തുടച്ചാലും തുടച്ചാലും അഴുക്കു പോകാത്ത വട്ടക്കണ്ണാടി-ചന്ദ്രന്‍.

നാവിന്മേല്‍ പല്ലുള്ള നായ-ചിരവ.
നാലു കാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ, കോലു നാരായണന്‍ കട്ടോണ്ട് പോയി-തവളയെ പാമ്പ് പിടിച്ചു.
നാലു പേരും ഒായി, ചോര പുറത്തേക്കു ചീറ്റുന്നു-മുറുക്കി തുപ്പുക.
നാലു കാലുണ്ട്, നടുവുണ്ട് മുതുകുണ്ട്, നായ്ക്ക് തിന്നാനിറച്ചിയില്ല-കസേര.
നാലു മണിക്ക് മിഴിതുറക്കും കുഞ്ഞോമന-നാലുമണിപ്പൂവ്.
നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം-നിലാവ്.
നാലു പേരു കൂടി ഒായി-വെറ്റില മുറുക്ക്.
നാലു വശവും മതില്‍ കെട്ടി, നടുക്ക് തൂണുവച്ചു-ജനല്‍.
നാഴി നിറയെ മുല്ല മൊട്ട്-പല്ല്.

നിവന്റെ വയറ്റില്‍ വവന്റെ കൂത്താട്ടം-ഉരലില്‍ ഉലക്കയിട്ട് ഇടിക്കുക.
നിലം കിളച്ച് കുട്ടിയുരുളി പുറത്തെടുത്തു-ചേന.
നിലം കീറി പൊട്ടെടുത്തു-മഞ്ഞള്‍.
നിവര്‍ത്തിയിട്ടൊരു പായ മടക്കീട്ടും മടക്കീട്ടും തീരുന്നില്ല-റോഡ്.
നിത്യവും കുളിക്കും ഞാന്‍, മഞ്ഞളില്‍ നീരാടും ഞാന്‍, എന്നിട്ടും കാക്കയെപ്പോലെ ഞാന്‍-അമ്മി.
നിലത്തു പഞ്ഞി, പഞ്ഞിന്മേല്‍ ഇറച്ചി- കിടക്കയില്‍ കിടക്കുക.

നീലപ്പട്ടില്‍ വെള്ള പൂക്കള്‍-നക്ഷത്രങ്ങള്‍.
നീണ്ടൊരു മീശ, വളഞ്ഞൊരുവാല്‍, ഉച്ചിയിലൊരറക്കവാള്‍-കൊഞ്ച്.
നീണ്ടുനീണ്ടു മാനം നോക്കി പോകുന്ന പച്ചക്കുപ്പായക്കാരന്‍-വളരുന്ന മുള.

നൂല്‍ത്തിരി പോയൊരു മുത്തുമാലയായ്-കുരുമുളക് കുല
നൂറാന വന്നാലും എടുത്തുമാറ്റാന്‍ പറ്റാത്ത വട്ടചെമ്പ്-കിണര്‍.
നൂല്‍ചരടിന്മേല്‍ കസര്‍ത്തു കാണിക്കുന്ന അഷ്ടപാദേശ്വരന്‍-എട്ടുകാലി.
നൂറിലേറി വാലു നീട്ടി, മാനം നോക്കി പാറിടും കോമാളി പയ്യന്‍- പട്ടം.
നൂറു പറയരിയും ഒരു തേങ്ങാപ്പൂളും-നക്ഷത്രങ്ങള്‍, ചന്ദ്രക്കല.
നൂറു പറയരിക്ക് ഒരു പപ്പടം- നക്ഷത്രങ്ങള്‍ ചന്ദ്രനും.
നെല്ലിപ്പൂളി നായരും, തേങ്ങാപ്പൂളി നായരും കൂടി ഇല്ലിപ്പുളി നായരുടെ വീട്ടില്‍ വിരുന്നുു പോയപ്പോള്‍ കോല്‍പ്പുളി നായര് കുത്തി പുറത്താക്കി-പുട്ടു ഉണ്ടാക്കുക.
നേടാന്‍ പാട്, കളയാന്‍ എളുപ്പം-സല്‍പ്പേര്.
നേടാന്‍ പാട് നേടിയാല്‍ ഉറക്കം കമ്മി-പണം.
നോക്കിക്കാണാം, തൊട്ടുനോക്കാം, അനുഭവിച്ചറിയാം, പിടിക്കാന്‍ കിട്ടില്ല-പുക.

പകലെല്ലാം ചിരിച്ചു നടക്കും, രാത്രിയായാല്‍ കടലില്‍ മുങ്ങും-സൂര്യന്‍.
പകലെല്ലാം പച്ചമാങ്ങ, രാവായാല്‍ പഴുത്തമാങ്ങ-വൈദ്യുതി ബള്‍ബ്.
പകലെല്ലാം തൂങ്ങിത്തൂങ്ങി, രാത്രിയില്‍ താങ്ങിത്താങ്ങി-വാതിലിന്റെ സാക്ഷ.
പകലെല്ലാം മിന്നിമിന്നി രാത്രിയില്‍ ഇരുട്ടറയില്‍-കണ്ണ്.
പച്ച കണ്ടു പച്ചകൊത്തി, പച്ചകൊത്തി പാറ കണ്ടു, പാറകൊത്തി വെള്ളി കണ്ടു, വെള്ളികൊത്തി വെള്ളം കണ്ടു-നാളികേരം.
പച്ചക്കാട്ടില്‍ തവിട്ടു കോ, അതിനുള്ളില്‍ വെള്ളക്കൊട്ടാരം, അതിനുള്ളില്‍ കൊച്ചുതടാകം-തേങ്ങ.
പച്ചക്കാട്ടില്‍ പല്ലി മുട്ട-അടയ്ക്കാക്കുല.
പച്ചയ്‌ക്കൊരു കെട്ട്, ചുട്ടാലൊരു വട്ടി-പപ്പടം.
പച്ചക്കുടയും പവിഴക്കുലയും വെള്ളത്തണ്ടുമിതെന്താണ്ടോ -കവുങ്ങ്.
പതയുണ്ട്, പാലല്ല, പുളിയുണ്ട് മോരല്ല, മധുരമുണ്ട് തേനല്ല, കയ്പുണ്ട് കാഞ്ഞിരമല്ല-കള്ള്.
പനയിലായിരം, ചുവട്ടിലായിരം, തോട്ടത്തിലായിരം, തോട്ടിലായിരം-പനങ്കുരു.
പച്ചപന്തലിട്ട്, പവിഴമാല ഞാത്തുമിട്ട്, ആയിരം കായും കായിച്ച്-മുളക്.
പറമ്പ് വെളുത്ത്, വിത്തു കറുത്ത്, വാ കൊണ്ടു വിതയ്ക്കും, കൈ കൊണ്ടറുക്കും-പുസ്തകം.
പറയനുമറിഞ്ഞില്ല, പറച്ചിയുമറിഞ്ഞില്ല തിത്തിത്തൈ രണ്ടു കൊച്ചുമുറം-ആനയുടെ ചെവി.
പറ്റിതിന്ന് പരന്നു പിടിക്കും, തീറ്റിക്കഴിഞ്ഞാല്‍ ചത്തുപ്പോകും-തീയ്.
പറ്റിതിന്ന് പരന്നു പിടിക്കും, തിന്നേടം മുടിപ്പിക്കും-ഇത്തിള്‍ കണ്ണി.
പഴുപഴുപ്പന്‍ കിളിയുടെ ചുണ്ടില്‍ വളഞ്ഞ വിത്ത്-കശുവണ്ടി.
പലകയ്ക്കിടയില്‍ പച്ചയിറച്ചി-നഖം.
പല്ലില്ലാ പശു പുല്ലെല്ലാം തിന്നു-വഴിയിലെ പുല്ല് ചവിട്ടേറ്റ് നശിക്കുക.
പച്ചച്ചൊരു മുരിക്കിന്‍ പെട്ടി, പെട്ടിനിറയെ ചപ്പും ചവറും, ചെപ്പിനകത്തുനിറയെ കുപ്പി, കുപ്പിയിലൊക്കയോരോവിധ ഗുളിക-തേങ്ങ.
പച്ചപ്പട്ടുടുത്ത് പാതിപ്പട്ടു തൊങ്ങലിട്ട് മുത്തുകുട പിടിച്ച് മൂവായിരം പിള്ളേരെ പെറ്റു-ഈന്തപ്പന.
പച്ചപച്ചക്കിളി കൊമ്പിലിരിക്കും കിളി പയ്യെപയ്യെ അഞ്ചാറു മാസം കഴിഞ്ഞാല്‍ മഞ്ഞക്കിളിയാകും-മാങ്ങ.
പച്ചപ്പലക കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ-പപ്പായ.
പച്ചയിറച്ചിന്മേല്‍ പലം തൂങ്ങി- കാതിലെ തോട.
പഞ്ചപാണ്ഡവര്‍മാരഞ്ചു പേര്‍ക്കും കൂടി ഒരു മുറ്റമേയുള്ളു-വിരലുകള്‍, കൈപ്പടം.
പങ്കിക്കുട്ടന്‍ കാവല്‍ക്കാരന്‍-സാക്ഷ.

പാല്‍കടലില്‍ ഞാവല്‍പ്പഴം-കണ്ണ്.
പാല്‍പ്പുഴയില്‍ കരിമീന്‍-കണ്ണ്.
പാടുന്നുണ്ട്, പറക്കുന്നുണ്ട്, തട്ടുന്നുണ്ട്, തലോടുന്നുണ്ട്, കാണാന്‍ പറ്റുന്നില്ല-കാറ്റ്.
പാടെ പോകുന്ന മുട്ടന്‍കാളയ്ക്ക് മുപ്പത്തിരണ്ട് മുടിക്കയറ്-ചെണ്ട.
പാല്‍പ്പുരയില്‍ കരിമീന്‍-കണ്ണ്.
പാല്‍ക്കിണ്ണത്തില്‍ പളങ്കുമണി-കണ്ണ്.
പായാനും കോട്ട, പാര്‍ക്കാനും കോട്ടയിതാര്‍ക്കാണൊര്‍ക്കാനുമോതാമോ?-ചിതല്‍.
പാറപ്പുറത്തൊരു ഓന്തിരിക്കുന്നു-മൂക്ക്.

പിടിച്ചാല്‍ ഒരു പിടി, അരിഞ്ഞാല്‍ ഒരു മുറം-ചീര.
പിടിച്ചാല്‍ ഒരു പിടി, നുള്ളിയാല്‍ ഒരു മുറം-മുരിങ്ങയില.
പിടിച്ചാല്‍ ഒരു പിടി, ഇട്ടാല്‍ പാതാളത്തില്‍ച്ചെന്നായിരം പേരെ പിടിക്കും-വല.
പിന്നാലെ വന്നവന്‍ മുന്നാലെ പോയി, കൂടെ കിടന്നവന്‍ വേഷം മാറി, കാട്ടില്‍ കിടവന്‍ കൂട്ടായി വന്നു, ദൂരത്തിലുള്ളവന്‍ ചാരത്തു വന്നു-പല്ല്.
പിരിയാത്ത കയറ്-പാമ്പ്.
പിരിയാത്ത പാല്‍-റബ്ബര്‍ പാല്‍.
പുല്ലു തിന്നും, വെള്ളം കുടിക്കും, കൂട്ടിലടയ്ക്കാം കാട്ടമില്ല-കത്തി.
പുഞ്ചപാടത്തെ വെള്ളം വറ്റി പഞ്ചവര്‍ണക്കിളി ചത്തും പോയി-നിലവിളക്കിലെ എണ്ണ വറ്റി തിരി അണഞ്ഞു.
പുത്തന്‍ കലത്തില്‍ ഒരു പിടി അവല്‍-ചിതല്‍.
പുറത്തു ചോര അകത്തിറച്ചി-ചിതല്‍.
പുറത്തിരുന്ന് അകത്തേയ്ക്കു കാലു നീട്ടി-മൂക്കുത്തി.
പുറത്തു കയറി കൊമ്പില്‍ പിടിച്ച് ഒന്നു ചവുട്ടിയപ്പോള്‍ ഓടെടാ ഓട്ടം-ബൈക്ക് ഓടിക്കുന്നത്.
പുറത്തു ആര്‍ട്ടുഗ്യാലറി, അകത്തഗ്നികുണ്ഡം-തീപ്പെട്ടി.
പുറത്തുവരു തൊപ്പിക്കാരെല്ലാം തലതല്ലിച്ചാകും-തീപ്പെട്ടിക്കൊള്ളി.
പുറത്തു പാറ, അകത്തു വെള്ളം, വായില്‍ തീ-ചിമ്മിനിവിളക്ക്.
പുറത്തു കയറ്റി കൊണ്ടു നടക്കും, തോളില്‍ തൂക്കി തല്ലി കരയിക്കും-ചെണ്ട.
പുറം മുള്ളുവേലി അകം വള്ളിവേലി, അതിനകത്തു സ്വര്‍ണക്കൂട്, അതിനകത്തൊറ്റക്കണ്ണന്‍-ചക്ക.
പുറം പച്ചക്കുഴല്‍, അകം വെള്ളത്തകിട്-മുള.
പുറം പൊന്തം പൊന്തം, അതിനുള്ളില്‍ പൊന്നിന്‍ തകിട്, അതിനുള്ളില്‍ വെള്ളിത്തകിട്, അതിനുള്ളില്‍ വെള്ളക്കെട്ട്-തേങ്ങ.
പുറം പൊന്തം, അകം എല്ലും തോലും-ഓലപ്പുര.
പുറം മുഴുവന്‍ മുള്ളുണ്ട് ചക്കയല്ല, ഉടച്ചാല്‍ വെളുത്തിരിക്കും തേങ്ങയല്ല, ആട്ടിയാല്‍ എണ്ണ കിട്ടും എള്ളല്ല-ആവണക്കിന്‍കായ്.
പുറം പൊന്തം പൊന്തം,തലയില്‍ ചട്ടിതൊപ്പി-വൈക്കോല്‍ത്തുറു.
പുഴയില്‍ക്കൂടി ഒരു മരക്കലം ഒഴുകിപ്പോയി-മത്തങ്ങ.
പുളിയില പോലൊരു വസ്തു ഇടിയേറ്റിടിയേറ്റിങ്ങനെയായി-അവില്‍.
പുളിയില പോലെ കുറിയൊരു വസ്തു തേങ്ങയും ചക്കരയും കൂട്ടിതിന്നാന്‍ ബഹുരസം-അവില്‍.

പൂജാരികള്‍ക്ക് മാത്രമറിയാവു അഞ്ജലി-പുഷ്പാഞ്ജലി
പൂക്കാത്ത, കായ്ക്കാത്ത കാടിന്റെ നിറം മാറുന്നു-തലമുടി.
പൂട്ടാന്‍ പണിയില്ലാ തുറക്കാന്‍ കരുവാന്‍ കുട്ടന്‍ വിചാരിച്ചാലും സാധ്യമല്ല-തൊട്ടാവാടി.
പൂച്ച തൊടാത്ത ഇറച്ചിക്കഷണം-തീക്കനല്‍.
പൂവുണ്ട് കായില്ല, നാവുണ്ട് പല്ലില്ലാ, കാലുണ്ട് കയ്യില്ല, വാലുണ്ട് വാനരനല്ല-പൂവന്‍കോഴി.
പെട്ടി പെട്ടകം മുരിക്കിന്‍പ്പെട്ടകം, പെട്ടിതുറക്കുമ്പോള്‍ കസ്തൂരിഗന്ധം-ചക്കപ്പഴം മുറിക്കുന്നത്.
പെട്ടിപോലുള്ള അമ്മയ്ക്ക് കുറ്റിപോലുള്ള നൂറു മക്കള്‍-തീപ്പെട്ടി.
പെരുവഴിയിലുണ്ടൊരു വട്ടമുറം, എടുത്തിട്ടും എടുത്തിട്ടും കിട്ടുന്നില്ല-ആന ചവിട്ടി.
പൊക്കിളില്‍ തൊട്ടാല്‍ മിഴി തുറക്കും-ടോര്‍ച്ച്.
പൊന്നിന്‍ക്കിണ്ണം ഒഴുകിയൊഴുകി-നദിയില്‍ ചന്ദ്രന്റെ പ്രതിഫലനം.
പോകുമ്പോള്‍ നര, വരുമ്പോള്‍ ചൊറി-പപ്പടം.
പോകുമ്പോള്‍ കുഴഞ്ഞ് കുഴഞ്ഞ്, വരുമ്പോല്‍ കറുമുറു-പപ്പടം.
പോകുമ്പോല്‍ നാലാള്‍ നാലു നിറം, വരുമ്പോല്‍ ഒരു നിറം -മുറുക്കാന്‍.
പോകുമ്പോല്‍ പൊന്നു മണി , വരുമ്പോള്‍ വെള്ളിമണി-നെല്ല് വറുത്ത് മലരാക്കുക.
പ്രതിഷ്ഠയുണ്ട്, പ്രദിക്ഷണമുണ്ട്, നേദ്യമുണ്ട്, ധാരയുണ്ട്, പൂജയില്ല-ചക്ക്.
പൈകുനി ചിത്തിര മാസത്തില്‍ ചെന്തെങ്ങിന്‍ ചെറുകൊച്ചങ്ങ, ചെത്തിയിറക്കി തളികയിലിട്ടാല്‍, തിന്നാന്‍ നല്ല രസം-ആത്തച്ചക്ക.

പ്രതിഷ്ഠയുണ്ട്, പ്രദക്ഷിണമുണ്ട്, നേദ്യമുണ്ട്, ധാരയുണ്ട്, പൂജയില്ല


മക്കളൊക്കെക്കൊല്ലിത്തള്ള-തീപ്പെട്ടി.
മക്കളൊക്കെ വെന്തു ചത്താലും പെറ്റതള്ളയ്ക്കല്ലലില്ല-തീപ്പെട്ടി.
മണിയടിച്ചാല്‍ കൂകി വിളിച്ച് പെരുമ്പാമ്പോടും-തീവണ്ടി.
മണിയടിച്ചാല്‍ മാറാപ്പും ചുമലിലേറ്റി പത്തായിരം പേര്‍ വരവായി-സ്‌കൂള്‍ വിട്ട് കുട്ടികള്‍ പുറത്തു വരിക.
മണിമാല ധരിച്ച ആയിരംകണ്ണന്‍ വിശ്വരൂപമെടുത്ത് കടലില്‍ ചാടി ആയിരം പേരെ അകത്താക്കി-വല വീശുക.
മണ്ടിപ്പെണ്ണ് കയറില്‍ തൂങ്ങി കുണ്ടിലിറങ്ങി-പാള കിണറ്റിലിടുക.
മണ്ണമ്പലത്തില്‍ ആശാരി ചെക്കന്‍ വെളിച്ചപ്പാട്-തൈരു കടയുക.
മണ്ണിനുള്ളില്‍ ഉണ്ണായിയും കുട്ട്യോളും-ചേമ്പ്.
മണ്ണിനുള്ളില്‍ പൊന്നമ്മ-മഞ്ഞള്‍.
മണ്ണിനുള്ളില്‍ പൊന്നുനൂല്-മഞ്ഞള്‍.
മണ്ണിനുള്ളില്‍ പൊന്നെഴുത്താണി-ഞാഞ്ഞുല്‍.
മണ്ണിനുള്ളില്‍ കൊച്ചുരുളി-ചേന.
മണ്ണിനുള്ളില്‍ വെള്ളിയെഴുത്താണി-ശതാവരിക്കിഴങ്ങ്
മണ്ണിനുള്ളില്‍ പൊന്‍ചീര്‍പ്പ്-മഞ്ഞള്‍.
മണ്ണിനുള്ളില്‍ പൊന്‍ചട്ടകം-മഞ്ഞള്‍.
മണ്ണില്‍ മുളക്കാതെ മരത്തില്‍ പടര്‍ന്നു-ചിതല്‍.
മണ്ണു തിന്ന് പൊണ്ണനായി-ഞാഞ്ഞൂല്‍.
മണ്ണു തിന്നും ഞാന്‍, കര്‍കരുടെ മിത്രം ഞാന്‍-ഞാഞ്ഞൂല്‍.
മണ്ണു കിളച്ച് ചീര്‍പ്പെടുത്തു-ഇഞ്ചി.
മണ്ണില്‍ വീണൊരു ചോരത്തുള്ളി, നാലുനാള്‍ കിടന്നിട്ടും വറ്റുന്നില്ല-മഞ്ചാടിക്കുരു.
മണ്ണുവെട്ടി പാറ കണ്ടു, പാറവെട്ടി വെള്ളി കണ്ടു, വെള്ളി വെട്ടി വെള്ളം കണ്ടു-തേങ്ങ.
മയക്കത്തിലും മിഴി പൂട്ടാ സുന്ദരി- മത്സ്യം.
മരത്തിനു മുകളില്‍ പാര്‍ക്കും പക്ഷിയല്ല, വെള്ളമുണ്ട് മേഘമല്ല, തോലുണ്ട് ചെണ്ടയല്ല, തൃക്കണ്ണുണ്ട് ശിവനല്ല-തേങ്ങ.
മരത്തിന്‍ മുകളിലൊരു തണ്ണീര്‍ പന്തല്‍-തെങ്ങിന്‍ തലപ്പ്
മരത്തിലുണ്ട് വരത്തിലില്ല, ആഴത്തിലുണ്ട് ആനയിലില്ല, രണ്ടക്ഷരമുള്ള എന്‍ പേര് ചൊല്ലാമോ-മഴ.
മരത്തിലുണ്ട് വരത്തിലില്ല, പുഴുവിലുണ്ട് പ്രാണിയിലില്ല, എന്നെ കണ്ടാല്‍ മരങ്ങള്‍ പേടിക്കും ഞാനാര്-മഴു.
മല പിറന്ന ഭൂമിയില്‍ ഇല കവിഞ്ഞ മരത്തിന്റെ പേരു പറയാത്തവര്‍ക്കായിരം കടം- തെങ്ങ്.
മരക്കുറ്റി മകുടിയുടെ വയറ്റില്‍ തുള്ളിക്കളിക്കുന്നു-തൈരു കടയുക.
മരക്കുറ്റി മകുടിക്ക് പാല്‍ കൊടുത്തു-തെങ്ങിന്‍ നിന്ന് കള്ള് ചെത്തുക.
മലയരികേ പോകുന്ന കുട്ടിച്ചാത്തന്റെ അട്ടഹാസം കേട്ട് ഭൂമിദേവി ഗര്‍ഭിണിയായി-ഇടിവെട്ടി കൂണ്‍ മുളച്ചു.
മലയിലൊരമ്മയ്ക്കു നെറുകയില്‍ പൂവ്-കൈതച്ചക്ക.
മഴയത്തും വെയിലത്തും ആശ്വാസദായകന്‍ കറുമ്പന്‍ എട്ടെല്ലന്‍ കുട്ടപ്പന്‍-കുട.
മലയിലൊരു മങ്കയ്ക്കു തലയില്‍ ഗര്‍ഭം- ഈന്തപ്പന.
മലയില്‍ നിന്ന് വാഴ കടലില്‍ കുലച്ചിറങ്ങി-സൂര്യന്‍.

മാനത്തൊരു തുമ്പക്കൊട്ട-നക്ഷത്രങ്ങള്‍.
മാനം മൂടും വീശുമുറം-കപോള.
മാനത്തെത്തും പെരിയ തോട്ടി- കണ്ണ്.
മാനത്തെ മുട്ടയ്ക്കു പിടിക്കാന്‍ ഞെട്ടില്ല-ചന്ദ്രന്‍.
മാനത്തു കൃഷി, അരക്കെട്ടില്‍ കറ്റ-കള്ളു ചെത്തി അരയില്‍ തൂക്കുക.
മാനത്തു മന്നന്‍, കാറ്റാടി മന്നന്‍, നൂറ്റിക്കുഴമ്പന്‍, അല്ലാത്തൊരുത്തന്‍-വെറ്റില,അടയ്ക്ക,ചുണ്ണാമ്പ്, പുകയില.
മാനത്തെ ഭഗവതിയുടെ പടയിറക്കം-കടന്നല്‍.
മാനം വളഞ്ഞ വളവിനകത്ത് നേരം തെളിഞ്ഞ തെളിവിനകത്ത്, മേല്‍പോട്ടു കായ് തുടങ്ങി നില്‍ക്കുന്ന മരം-എള്ള്.
മാനത്തെ അങ്കത്തിന് ഭൂമിദേവി പിടിച്ച പരിച-കൂണ്‍.
മാനത്തെ ഭഗവതിയുടെ കൊട്ടാരത്തിനു ആയിരം തേനറകള്‍-തേനീച്ചക്കൂട്.
മാനത്തെ മണികണ്ഠന്‍ കാള മുക്രയിട്ടപ്പോള്‍ വെളുമ്പിപ്പശു പ്രസവിച്ചു- ഇടിവെട്ടി കൂണ്‍ മുളച്ചു.
മാനത്തുനിന്ന് നിലത്തിറങ്ങി, ചില കുത്തു കുത്തി, ചില നാരുകെട്ടി, ചില കോലു കെട്ടി നീക്കിവെച്ചു-പാളകുത്തുക.

മിണ്ടാതെ കാര്യം പറയാന്‍ മുഖംമൂടിയൂരി മുട്ടിലിടിച്ചു-പേന.

മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല-കയ്പക്ക.
മുള്ളുവേലി പൊളിച്ചു, ചള്ളുവേലി പൊളിച്ചു, മധുരക്കുടം പൊളിച്ചു, മാണിക്യക്കല്ല് കണ്ടു-ചക്ക.
മുള്ളുണ്ട് മുരിക്കല്ല, പാലുണ്ട് പശുവല്ല, വാലുണ്ട് വാനരനല്ല, നൂലുണ്ട് പട്ടമല്ല മുറം നിറച്ചിരുട്ട്-എള്ള്.
മുറം നിറച്ചിരുട്ട്-കിണര്‍.
മുറ്റത്തെ ചെപ്പിനടപ്പില്ല-കിണര്‍.
മുറ്റത്തെ വട്ടചെമ്പ് ആരെക്കൊണ്ടും മാറ്റാന്‍ പറ്റില്ല-കിണര്‍.
മുറ്റത്തു നില്‍ക്കുന്ന മണിക്കുട്ടനായയ്ക്ക് മുപ്പത്തിരണ്ട് മണിത്തുടല്-വാഴക്കുല.
മുറ്റത്തൊരമ്മ വിമാനം കണ്ടപ്പോള്‍ മക്കളെ മാറിലൊളിപ്പിച്ചു-കോഴിയും കുഞ്ഞും.
മുറ്റത്തു നില്‍ക്കും സുന്ദരക്കുട്ടന്‍ പിള്ളേരെ കരയിക്കും-കാന്താരിമുളക്.
മുറ്റത്തു നില്‍ക്കും കുഞ്ഞന്‍, തൊട്ടാലുറങ്ങും-തൊട്ടാവാടി.
മുറ്റത്തെ തൈമാവിന്‍ കൊമ്പില്‍ കുറുവടിയോടി കളിക്കുന്നു-അണ്ണാന്‍.
മുറ്റത്തെ പച്ചില കൊട്ടാരത്തില്‍ പത്തായിരം കാവല്‍ക്കാര്‍-പുളിയുറുമ്പന്‍ കൂട്.
മുറ്റത്തെ മുള്ളന്‍ കായ ചന്തയ്ക്കു പോയി-കയ്പക്ക.
മുറ്റത്തെ ചട്ടിത്തലയന്‍ ചന്തയ്ക്കു പോയി.
മുറ്റത്ത് അതാ നില്‍ക്കുന്നു ഒരു കൊച്ച ചാരം-കുമ്പളങ്ങ.
മുറ്റത്തൊരു കാള കയറില്‍ കുരുങ്ങി കിടക്കുന്നു-മത്തങ്ങ.
മുറ്റത്തെ കിണറ്റിലൊരു വെള്ളിക്കിണ്ണം എടുത്തു തന്നാല്‍ ആയിരം പൊന്‍പണം സമ്മാനം-കിണറ്റിലെ വെള്ളത്തിലുള്ള ചന്ദ്രന്റെ പൊന്‍ക്കിണ്ണം.
മുകളില്‍ കാട്, നടുവില്‍ തൂണ്, അടിയില്‍ ഉരുളി-ചേന.
മുക്കണ്ണന്‍ ചന്തയ്ക്കു പോയി-തേങ്ങ.
മുക്കണ്ണനാണ്, മുക്കണ്ണനല്ല-തേങ്ങ.
മുക്കറിക്ക് മൂന്നു കണ്ണ്, മൊയിലാര്‍ക്കു രണ്ടുകണ്ണ് കൂടെ പോന്നവന് ഒറ്റക്കണ്ണ്-തേങ്ങ.
മുഖമില്ലാത്തപ്പൂപ്പന്റെ താടി പറന്ന് പറന്ന്-അപ്പൂപ്പന്‍താടി.
മുങ്ങിക്കുളിച്ചു വന്നപ്പോള്‍ മേലാകെ വസൂരി-പപ്പടം.
മുങ്ങിക്കുളിച്ചു വന്നപ്പോള്‍ കിരുകിരുപ്പ്-പപ്പടം.
മുക്ര കാളയ്ക്ക് മുപ്പത്തിരണ്ട് മുടി കയറ്-ചെണ്ട.
മുട്ടിനു മുട്ടിനു വളയിട്ടിട്ടുള്ള ഒരു പച്ച സുന്ദരി മാനം നോക്കി നില്‍ക്കുന്നു-മുള.
മുട്ടോളം താണ് കുട ചൂടി നില്‍ക്കുന്നു-ചേന.
മുട്ടയിടും, ചട്ട കയറ്റും, മൂന്നുമാസം അടയെടുക്കും പാമ്പല്ല-പനന്തേങ്ങ.
മുത്തന്‍ മൂരിയെ പൂട്ടില്ല, പൊട്ടക്കുളം വറ്റില്ല, ചെറ്റപ്പുര മേയില്ല-ആന, കടല്‍, ആകാശം.
മുതുവന്‍ കോണി, മലയെന്നൊരു മലക്കടുക്കപ്പാതാളമെന്നൊരു പാതാളം-മുതുക് ,വയര്‍.
മുതുകത്തു മുള്ളന്‍ ചന്തയ്ക്കു പോയി-കയ്പക്ക.
മുതുകത്തു മുള്ളനും തൊപ്പിക്കാരനും ചന്തയ്ക്കു പോയി-കയ്പക്ക.
മുത്തപ്പന്റെ താടിയില്‍ വട്ടുണ്ണി ഊഞ്ഞാലായി-തക്ലിയില്‍ നൂല്‍ നൂല്‍ക്കുക.
മുള മുകളില്‍ പനവിരിച്ച്-ഓലക്കുട.
മുളയില്‍ കയറി, തെങ്ങില്‍ കയറി ആറ്റില്‍ ചാടി, ആഴം നോക്കി-ചിരട്ടക്കയില്‍ വെള്ളത്തിലിട്ടിളക്കുക.
മുളയും തെങ്ങുമെന്‍ തോഴര്‍-ചിരട്ടക്കയില്‍.
മുള്ളില്ലാത്ത കുറ്റിക്കാട്ടില്‍ എല്ലില്ലാത്ത കുട്ടിയാന-പേന്‍.
മുളമ്പുളിനായരും തേങ്ങപൂളിനായരും കിണറ്റിലിറങ്ങി ചേറെടുത്തു-ചിരട്ടക്കയില്‍.
മുള്ളില്ലാതെ മുള്ളിന് വേലി കെട്ടി-ചെരുപ്പ്.
മുള്ളില്ലാത്ത മീന്‍ നീന്തി നീന്തി-അട്ട.
മൂവരു പെണ്ണുങ്ങള്‍, മുക്കുറ്റി പെണ്ണുങ്ങള്‍ വെയിലു കാണുമ്പോള്‍ വെവ്വേറെ-ആവണക്കിന്‍ക്കായ.
മൂക്ക് മൂന്ന്, നാക്ക് നാല്, നടകാല് പത്ത്-കന്നുപൂട്ടുക.
മൂത്തവന്‍ മുമ്പേ, ഇളയവന്‍ പിമ്പേ-തേങ്ങ ,ഇളനീര്‍.
മൂന്നു കൂട്ടുകാര്‍, പിരിയാത്ത കൂട്ടുകാര്‍ സൂര്യനുദിച്ചാല്‍ വെവ്വേറെ-ആവണക്കിന്‍ക്കായ.
മൂത്തമ്മമാരിരുന്നു വെന്തു നീറുന്നു-അടുപ്പ്.
മൂന്നു കണ്ണിനും കാഴ്ചയില്ലാത്ത ഈ പാവത്തിനെ ചമ്മന്തിയാക്കരുതേ-തേങ്ങ.
മേക്കപ്പിടാത്ത മുഖം-തുറമുഖം
മൂന്ന് കണ്ണുണ്ട്, ഒന്നേ തുറക്കാനാവു, അതു കൊണ്ടും കരയാനേ കഴീയു, കാണാന്‍ വയ്യ- തേങ്ങ.
മൂന്നു കണ്ണുണ്ടെങ്കിലും അന്ധനാണ്-തേങ്ങ.
മൂന്നു കണ്ണനും ഒറ്റ കണ്ണനും ചന്തയ്ക്കു പോയി-തേങ്ങ, അടയ്ക്ക.
മൂന്നില്‍ കൂടി നൂറു കൂട്ടിയാല്‍ നാല്-ചുണ്ണാമ്പ്.
മൂന്നുപേര്‍ രാത്രിയാകാന്‍ പ്രാര്‍ത്ഥിക്കുന്നു, നാലുപേര്‍ നേരം വെളുക്കാന്‍ പ്രാര്‍ത്ഥിക്കുന്നു-വെറ്റില.
മൂവരി പെണ്ണുങ്ങള്‍, മൂത്തോരി പെണ്ണുങ്ങള്‍ പൂവെയില്‍ കാണുമ്പോള്‍ വെവ്വേറെ-ആവണക്കിന്‍ കായ.
മൂന്നുവരി മുവ്വായിരം കടം-കൈതോല.
മൂളുന്നുണ്ട് വണ്ടല്ല, തിരിയുന്നുണ്ട് പമ്പരമല്ല-ചര്‍ക്ക.
മേലാരെപ്പോയതു പാണ്ടിപ്പട്ടാളം, കീഴാകെ പോയതു പാണ്ടിപ്പട്ടാളം, കരക്കടുത്തതും പാണ്ടിപ്പട്ടാളം-വഞ്ചി, മുതല, മത്സ്യം.
മേലെല്ലാം മുള്ളുണ്ട്, മുരിക്കല്ല തലയില്‍ പൂവുണ്ട് പൂവന്‍ കോഴിയല്ല, നാലു പുറവും മുള്ളുവേലിയുണ്ട്, കാരോത്തെത്തൊടിയല്ല-കൈതച്ചക്ക.
മേലെയറ്റത്തിരുപ്പുറമോരോ കൊച്ചുതടാകം താഴേയറ്റത്തുണ്ടേ മാളം രണ്ടെണ്ണം-കണ്ണും മൂക്കും.
മേലെ വീട്ടിലെ മുത്തശ്ശിമ്മടെ പൊട്ടിച്ചിരിയും പേടിപ്പിക്കും-ഇടിവെട്ട്.
മേലെ വീട്ടിലെ കൊമ്പന്‍ കാള മുക്രിയിട്ടപ്പോള്‍ താഴെ വീട്ടിലെ വെളുമ്പിപ്പശു പെറ്റു-ഇടിവെട്ടി കൂണ്‍ മുളച്ചു.
മേലെ വിരിപ്പിലായിരം പിച്ചി പൂക്കള്‍-നക്ഷത്രങ്ങള്‍.
മേലെക്കാട്ടില്‍ കൊയ്ത്തരിവാള്‍-ചന്ദ്രക്കല.
മേശപ്പുറത്തിരിക്കും ബൊമ്മയുടെ മൂക്കു പിടിച്ച് തിരിച്ചാല്‍ പാട്ടുവരും-റേഡിയോ.
മേശപ്പുറത്തിരിക്കും പെട്ടിയുടെ പൂട്ടൊന്നു തുറന്നാല്‍ സിനിമ കാണാം-ടെലിവിഷന്‍.

രണ്ട് പേര്‍ക്ക് ഒരു പല്ല്-ചവണ.
രണ്ടു മാലയുണ്ട് ദേവിയല്ല. പൂണുലുണ്ട് നമ്പൂതിരിയല്ല-വീണ.
രണ്ട് പറമ്പ് അടിക്കാനൊരു ചൂല്-മുളംകൂട്ടം.
രണ്ടുവരി രണ്ടായിരം കടം- പല്ല്.
രണ്ടു നീര്‍ച്ചാലിനൊരു പാലം-മൂക്ക്.
രണ്ടെണ്ണ ഒരു കുപ്പിയില്‍-മുട്ട.
രണ്ടമ്മയ്ക്കും കൂടി ഒരു മകന്‍-നുകം.
രണ്ടമ്മയ്ക്കും കൂടി ഒരു പല്ല്- സാക്ഷ.
രണ്ടമ്മയ്ക്കും കൂടി ഒരു തലയിണ-വരമ്പ്.
രണ്ടാളുംകൂടി ചന്തയ്ക്കുപോയി ഒരാള്‍ ഒറ്റക്കണ്ണന്‍, മറ്റാള്‍ മുക്കണ്ണന്‍-അടയ്ക്കയും നാളികേരവും.
രണ്ടു പെണ്‍കുഞ്ഞുങ്ങള്‍, സുന്ദരിക്കുട്ടികള്‍ രണ്ടാളുമൊരുമിച്ചേ കരയുകയുള്ളു-കണ്ണ്.
രണ്ടുകാലുള്ളൊരു സുന്ദരിപ്പെണ്ണിനെ നാലുകാലുള്ളൊരു സുന്ദരക്കുട്ടന്‍ കട്ടോണ്ടുപ്പോയി-കുറുക്കന്‍ കോഴിയെ പിടിച്ചു.
രണ്ടാള്‍ ചന്തയ്ക്കുപോയി ഒരാള്‍ നരയന്‍ മറ്റയാള്‍ മുള്ളന്‍-കുമ്പളങ്ങ.
രണ്ടുകൈകൊണ്ട് തല്ലുമ്പോള്‍ താളം പിടിക്കുന്ന ചങ്ങാതി-ചെണ്ട.
രാത്രിയില്‍ പൂക്കും മുല്ലക്ക് പന്തീരായിരം പൂക്കള്‍-നക്ഷത്രങ്ങള്‍.
രാത്രിയിലെ രാജാവിന് പകലുറക്കം-ചന്ദ്രന്‍.
രാത്രിയില്‍ ചൂട്ടുകത്തിച്ചു നടക്കുന്ന ഇത്തിരിക്കുഞ്ഞന്‍-മിന്നാമിനുങ്ങ്.
രാത്രയിലിറങ്ങും ഡ്രാക്കുള, പകല്‍ കീഴായിട്ടുറങ്ങും-വവ്വാല്‍.
രാത്രി രാജനെ പകല്‍ മന്നന്‍ വിഴുങ്ങി-സൂര്യനുദിച്ചപ്പോള്‍ ചന്ദ്രനെ കാണാതായി.

വട്ടം വട്ടം വളയിട്ട് നെട്ടം നെട്ടം വളരുന്നു-കവുങ്ങ്.
വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തില്‍ ഓടും കുതിര-സൈക്കിള്‍.
വട്ടത്തിലമ്മ കുളിച്ചു വരുമ്പോള്‍ കിരിക്കിരുപ്പ്-പപ്പടം.
വട്ടത്തിലമ്മ കുളിച്ചു വരുമ്പോള്‍ മേലാകെ കുരുക്കള്‍.
വട്ടവട്ടക്കിളി, വാലില്ലക്കിളി ചെന്നേടം, ചെന്നേടം ചാടുന്നല്ലോ-ഇലത്താളം.
വട്ടി വയറനും വാളവഞ്ചനും ചന്തയ്ക്കുപോയി- മത്തങ്ങ, പടവലം.
വട്ടകുളത്തില്‍ നീന്തും മിടുക്കന്‍, പൊട്ടകുളത്തില്‍ ചാടും മിടുക്കന്‍, വട്ടക്കണ്ണന്‍ കൊച്ചുമിടുക്കന്‍-തവള.
വന്നവര്‍ക്കെല്ലാം കൊടുക്കുന്ന ഗൃഹസ്ഥന്‍-വ്യാപാരി.
വയറില്ലാത്തവന്‍, വായില്ലാത്തവന്‍ കഞ്ഞികുടിച്ചു-മുണ്ടു കഞ്ഞിമുക്കുക.
വയറൊന്ന്, വായ രണ്ട്, വയറ്റില്‍ നിറയെ മക്കള്‍-തീപ്പെട്ടി.
വരമ്പത്തിരു് വാലുകൊണ്ട് വെള്ളം കുടിച്ചു-നിലവിളക്കിന്റെ തിരി.
വരുമ്പോള്‍ കുന്തം, വരിയുമ്പോള്‍ പായ-വാഴയില.
വരുമ്പോള്‍ കരഞ്ഞ്, പോകുമ്പോള്‍ കരയിച്ച്-മനുഷ്യന്റെ ജനനവും മരണവും.
വരുമ്പോള്‍ ഒരു കുന്തം, പോകുമ്പോള്‍ നൂറു കുന്തം-തെങ്ങോല.
വരുമ്പോള്‍ കറുത്തിട്ട്, പോകുമ്പോള്‍ വെളുത്തിട്ട്-തലമുടി.
വരുമ്പോള്‍ ചുവിന്നിട്ട്, പോകുമ്പോള്‍ കറുത്തിട്ട്-മകലം.
വരുമ്പോള്‍ മത്തങ്ങ, പോകുമ്പോള്‍ ചേന-മകലം.
വഴിയില്‍ കരഞ്ഞവന്‍ ചന്തയില്‍-ചീര.
വഴിവക്കില്‍ തൂങ്ങും, മലോകരുടെ സുഖദു:ഖങ്ങള്‍ പേറും ഞാന്‍-തപാല്‍പ്പെട്ടി.
വഴിവക്കില്‍ വാ പൊളിച്ചു നില്‍ക്കും കുഞ്ഞേട്ടന്‍, ചെങ്കുപ്പായമിട്ട് വാ പൊളിച്ച് നില്‍ക്കും കുഞ്ഞേട്ടന്‍-തപാല്‍പ്പെട്ടി.
വളാവഞ്ചനും, പറമ്പില്‍ കൂനനും വെള്ളത്തില്‍ കൂനനും കൂട്ടിമുട്ടി-ചെമ്മീന്‍,വാളന്‍പുളി,അരിവാള്‍
വള്ളി വള്ളി ആയിരം വള്ളി വെള്ളത്തിലിട്ടാലൊരു വള്ളി-തലമുടി.
വള്ളി വള്ളി ആയിരം വള്ളി ആദ്യം കറുത്തിട്ട’് പിന്നെ വെളുത്തിട്ട’്-തലമുടി.
വലിച്ചിട്ടും പുറത്തുകയറും നാക്കില്‍ കൊടുക്കും മുക്കണ്ണനെ-ചിരവ.
വലിയൊരു മരവും ചെറിയൊരു ഇലയും കൊക്കരയുള്ളൊരു കായും-പുളിമരം.
വലിയൊരു വയറും പേറി കാറ്റില്‍ പറന്നു നടക്കും ഞാന്‍-ബലൂണ്‍.
വലിയ പറമ്പില്‍ ചെറിയ വെള്ളിത്തളിക-ആകാശത്ത് ചന്ദ്രന്‍.
വലിയ മുത്തശ്ശിയുടെ ഛര്‍ദ്ദില്‍ ചെറിയ മുത്തശ്ശിയുടെ വായില്‍-അരിവാര്‍ക്കുക.
വലിയൊരു വണ്ണന്‍ പുഴുവാണതിനുടെ വാലിന്മേലുണ്ടെല്ലാം മുള്ളും-വഴുതിന.

വാലു രണ്ട്, മൂക്ക് മൂന്ന്, നാക്ക് നാല്, നട കാല് പത്ത് ഞാനാര്-നിലം ഉഴുക.
വാകൊണ്ട് വിതച്ച് ചെവികൊണ്ട് കൊയ്യുക-പറയലും കേള്‍ക്കലും.
വായ മൂടി മുഖത്തടിച്ചാല്‍ കേള്‍ക്കാനിമ്പം-മദ്ദളം.
വായില്ല, നാക്കുണ്ട്,നാക്കില്‍ പല്ലുണ്ട്-ചിരവ.
വാങ്ങുന്നവനുപയോഗമില്ല, ഉപയോഗിക്കുന്നവനറിയുന്നില്ല-ശവപ്പെട്ടി.
വായില്ലാ ഭരണിയില്‍ രണ്ടച്ചാര്‍-മുട്ട.
വായില്ലാത്തവന്‍ വെള്ളം കുടിച്ചു-സ്‌പോഞ്ച്.
വായില്ലാത്തവന്‍ കഞ്ഞി കുടിച്ചു-മുണ്ട്.
വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കള്‍-തവള.
വാലു കണ്ടത്തില്‍, കഴുത്ത് വരമ്പത്ത്, വായില്‍ തീ-നിലവിളക്ക്.
വാലുകൊണ്ട് കുടപിടിച്ച് നൃത്തം വയ്ക്കുന്ന ഞാനാര്-മയില്‍.
വില്ലാണ് പക്ഷേ, ഞാണില്ല കെട്ടാന്‍, അമ്പല്ല പെയ്യുന്നതായിരം തുള്ളി-മഴവില്ല്.
വില്ലാണ് ഞാണില്ല വില്ലാണ്, അഴു നിറങ്ങളുള്ള വില്ലാണ്-മഴവില്ല്.
വീട്ടിലെ പാവത്താന്‍, കാട്ടിലെ മുഠാളന്‍-തേക്ക്.
വീണു വിരിഞ്ഞ വെള്ളരി പൂക്കള്‍-മലര്.
വെട്ടിയ കുറ്റി പൊടിച്ചാല്‍, ആയിരം പൊന്‍പണം ഞാന്‍ തരാം-പൊക്കിള്‍ക്കൊടി.
വടിയെടുത്താല്‍ പായും കാള-വഞ്ചി.
വിശറി വീശി നടക്കുന്നു. ചൂട്ടുമിന്നിച്ച് നടക്കുന്നു. ചങ്ങലയിട്ടു നടക്കുന്നു-ആന.
വീട്ടമ്മയുടെ വയറ്റില്‍ ആശാരി ചെക്കന്റെ ബ്രേക്ക് ഡാന്‍സ്-തൈരുകടയുക.
വീട്ടില്‍ കുറ്റി, കാട്ടില്‍ കൊലയാളി-തോക്ക്.
വീഴുന്നേരം പൊന്‍മുത്ത്, വീണു പിടഞ്ഞാല്‍ വെണ്‍മുത്ത്-മലര്‍.
വെടിപ്പൊത്തില്‍ തീക്കട്ട-കാതില്‍തോട.
വെട്ടിവെയ്ക്കുമ്പോള്‍ തൂപ്പുപോലെ, വാരിനോക്കുമ്പോള്‍ മുത്തുപോലെ-എള്ള്.
വെളിച്ചത്ത് ചന്ദ്രക്കല, ഇരുട്ടത്ത് പൂര്‍ണ്ണചന്ദ്രന്‍-പൂച്ചയുടെ കണ്ണ്.
വെളുത്ത കണ്ടത്തില്‍ കറുത്ത വിത്ത് വിതച്ച് വാകൊണ്ടു കൊയ്തു-വെള്ളകടലാസില്‍ എഴുതി വായിച്ചു.
വെളുത്ത സായ്പിനു കറുത്ത തൊപ്പി-തീപ്പെട്ടിക്കൊള്ളി.
വെളുവെളുത്തൊരു പലഹാരം, അതിനുള്ളില്‍ മധുരക്കള്ള്-തേങ്ങ.
വെളുവെളുത്തൊരു സുന്ദരി, ഉടുതുണിയില്ലാതെ കുട ചൂടി നില്‍ക്കുന്നു-കൂണ്‍.
വെള്ളമുണ്ട്, വെള്ളിയുണ്ട്, കൂടുണ്ട്, കാടുമുണ്ട്-തേങ്ങ.
വെള്ളം കുടിയന്‍ പെരുവയറന്‍ ഒന്നു വീണാല്‍ പിന്നെ കുപ്പയില്‍-മകുടം.
വെള്ളമില്ലാത്ത ആഴിയില്‍ ആളില്ലാത്ത വള്ളം-ആകാശത്ത് ചന്ദ്രന്‍.
വെള്ളാമ്പല്‍ വിരിഞ്ഞു, കുളം വറ്റി-നിലവിളക്ക്.
വെള്ളിക്കിണ്ണത്തില്‍ നിന്ന് പൂ പൊഴിക്കുക- നാളികേരം ചിരകുക.
വെള്ളോം വേണ്ടാ, വറ്റും വേണ്ടാ വായു മാത്രം ഭക്ഷണം-ബലൂണ്‍.
വേരില്ല, തടിയില്ല, കൊമ്പില്ല, ഇലയില്ലാ പൂമരം-നക്ഷത്രങ്ങളുള്ള ആകാശം.
വേലി നീളെ നീലക്കണ്ണുകള്‍-നീലശംഖുപുഷ്പം.
വേലിപ്പൊത്തില്‍ പൊന്നെഴുത്താണി-പാമ്പ്.
വേലിപ്പൊത്തില്‍ വൈരക്കല്ല്-മിന്നാമിനുങ്ങ്.
വേലീന്മേല്‍ നുറുങ്ങരി-ചിതല്‍.
വേലിയില്‍ പടര്‍ന്ന കുത്താത്ത വിതയ്ക്കാത്ത വള്ളി-ചിതല്‍.
വൈക്കോല്‍ വിത്തിനിട്ടു. വിത്ത് വിറ്റ് മാമുണ്ടു-കുരുമുളക്
വെള്ളക്കാളക്ക് നെറുകയില്‍ കൊമ്പ്-നിലവിളക്ക്.
വെള്ളക്കാളക്ക് പള്ളയ്ക്ക് കൊമ്പ്-കിണ്ടി.
വെള്ളക്കാളയേയും കറുത്ത കാളയേയും കുളിപ്പിക്കാന്‍ കൊണ്ടുപോയി കുളിച്ചു വരുമ്പോള്‍ വെള്ളക്കാള മാത്രം-ഉഴുന്ന്.
വെള്ളക്കാളയെ മാറ്റിക്കെട്ടി, ചുവ കാളയെ കൂട്ടിക്കെട്ടി-തീ കൂട്ടുക
വെളിച്ചത്തില്‍ കൂടെ നിവന്‍ ഇരുട്ടിയപ്പോളവിടെപ്പോയ്-നിഴല്‍.
വെള്ളക്കാളകള്‍ തുള്ളിമറയുന്നു-അരിതിളയ്ക്കുക.
വെള്ളക്കാരെ മാറ്റിയിരുത്തി, ചോപ്പച്ചാരെ ഇറക്കിയിരുത്തി-ചാരം വാരി തീ കൂട്ടി.
വെള്ളത്തില്‍ ജനിച്ചു, വായുവില്‍ വളര്‍ന്നു-കൊതുക്.
വെള്ളത്തിലിട്ടാല്‍ നനയില്ല, വെയിലത്തിട്ടാല്‍ വാടും-ചേമ്പില.
വെള്ളമതില്‍ക്കെട്ടുകളുള്ളില്‍ വെള്ളിവടി-വാഴപ്പിണ്ടി.
വെളുവെളുത്തൊരു സുന്ദരി, ഉടുതുണിയില്ലാതെ കുട ചൂടി നില്‍ക്കുന്നു-കൂണ്‍.

ശാശാ പോട്ടില്‍ രത്‌നകല്ല്.
ശാശി ശുമ്മാകെടാ, ശപ്പന്‍ നായരുടെ മേലെ കെടാ- കടുക് വറുത്ത് കറിയിലിടുക.
ശടകു കുടകണ്ണാ ശംഖു കോര്‍ത്ത കര്‍ണ്ണാ നടുവില്‍ കുംഭകര്‍ണ്ണാ-തൊട്ടിലില്‍ ഉറങ്ങുന്ന കുട്ടി.
ശാരി വള്ളി ശുകുന്തള വള്ളി വെള്ളത്തിലിട്ടാല്‍ ചീയാത്ത വള്ളി-തലമുടി.
ശാരി വള്ളി ശകുന്തള വള്ളി ആദ്യം കറുത്തിട്ട് പിന്നെ വെളുത്തിട്ട്-തലമുടി.

സഞ്ചരിക്കുമ്പോള്‍ തീവണ്ടി, സങ്കോചിക്കുമ്പോള്‍ ചക്രം-തേരട്ട.
സദ്യയ്ക്കു മുമ്പില്‍ ഇലയ്ക്കു പിമ്പന്‍-കറിവേപ്പില.
സാക്ഷപ്പൊത്തില്‍ മിന്നാമിനുങ്ങ്-കമ്മല്‍.
സുന്ദരനെങ്കിലുമൊറ്റക്കണ്ണന്‍-കുന്നിക്കുരു.
സുന്ദരിക്കുട്ടി ഉടുതുണിയില്ലാതെ കുട ചൂടി നില്‍ക്കുന്നു-കൂണ്‍.
സുന്ദരന്‍ കുളിച്ചപ്പോള്‍ ചൊറിക്കുട്ടനായി-പപ്പടം.
സൂചിക്കാലില്‍ വട്ടം തിരിയും മൊട്ടത്തലയന്‍ കുട്ടപ്പന്‍-പമ്പരം.
സൂര്യനിലുണ്ട്, ചന്ദ്രനിലില്ല ചിങ്ങത്തിലുണ്ട്, മിഥുനത്തിലില്ല ഞാനാര്-സൂചി.
സൂചി പോലെയില വന്നു, പായപോലെയില വിരിഞ്ഞു-വാഴ

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive