Wednesday, August 29, 2018

ദൈവം എന്ന ഫലിതപ്രിയൻ

ദൈവം എന്ന ഫലിതപ്രിയൻ


‘‘ആകാശമേ കേൾക്ക, ഭൂമിയെ ചെവി തരിക, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവം സർവസൃഷ്ടിയോടും സംസാരിക്കുന്നു. സർവജനത്തിനുമുള്ള സന്തോഷം ദൂതന്മാർ ഘോഷിക്കുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു.’’
തിരുമേനി തമാശയൊക്കെ പറയുന്നത് ദൈവത്തിന് ഇഷ്ടമാണോ?
ദൈവത്തിന് ഇഷ്ടമാണോ എന്നു ഞാൻ ചോദിച്ചിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ ദൈവം എന്നെ അനുഗ്രഹിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. 
തിരുമേനി എന്തിനാണു തമാശ പറയുന്നത്?
ഞാൻ തമാശ പറയുന്നതു ജീവിതത്തിന്റെ അടിസ്ഥാനപരമായ പല സന്ദേശങ്ങളും നിങ്ങളുടെയൊക്കെ മനസ്സിൽ  ഉറപ്പിക്കുന്നതിനു വേണ്ടിയാണ്. ഗൗരവത്തോടെ ഒരു കാര്യം പറഞ്ഞാൽ നിങ്ങളാരും അത് ഉൾക്കൊണ്ടു എന്നു വരില്ല. എന്നാൽ തമാശയോടെ പറഞ്ഞാൽ നിങ്ങൾ ഓർക്കും. തമാശ എത്രകാലം കഴിഞ്ഞാലും മറക്കത്തില്ല. തമാശ ഓർക്കുമ്പോൾ അതിനു പിറകിലുള്ള കാര്യങ്ങളും ഓർക്കും. അതുകൊണ്ടാണു ഞാൻ ചില തമാശകളൊക്കെ പറയുന്നത്. 
തിരുമേനി തമാശ പറയരുത് എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഉണ്ട്. പ്രാർത്ഥനയ്ക്കിടയിലും ധ്യാനത്തിലുമൊന്നും തമാശ പറയരുതെന്നു പലരും പറഞ്ഞിട്ടുണ്ട്. 
എന്നിട്ട് അങ്ങ് അനുസരിച്ചോ?
തമാശ എന്നു പറയുന്നത് ഇലക്ട്രിസിറ്റി പോലെയുള്ള ഒരു സാധനമാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അത് അപകടം വിളിച്ചു വരുത്തും. എന്നാൽ വേണ്ടവണ്ണം കൈകാര്യം ചെയ്താൽ തമാശയും പ്രകാശിക്കും. ബൾബ് പ്രകാശിക്കും പോലെ.
ഒരിക്കൽ പറഞ്ഞ തമാശ പിന്നെയും പിന്നെയും പറയുമ്പോൾ കേൾക്കുന്നവർക്കു ബോറടിക്കില്ലേ?
ഞാൻ തമാശ പറയുന്നതു ഞാൻ വലിയവനാണെന്നു പറയാൻ  വേണ്ടിയിട്ടല്ല. എന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനു വേണ്ടിയിട്ടാണ്. ഞാൻ ഒരു അനുഭവം പറയാം. എന്റെ  അനുജൻ ഉണ്ടായിരുന്ന സമയത്ത് രണ്ടു ദിവസത്തിലൊരിക്കൽ എന്നെ കാണാൻ വരും. ഞങ്ങൾ ഒത്തിരി നേരം സംസാരിച്ചിരിക്കും. മുൻപു പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഞങ്ങള്‍ പരസ്പരം പറയുന്നത്. ഞാൻ പറഞ്ഞു തുടങ്ങുമ്പോൾ എന്താ പറയുന്നത് എന്ന് അവന് അറിയാം. അവൻ പറഞ്ഞു തുടങ്ങുമ്പോൾ എനിക്കും അറിയാം എന്താ പറയാൻ പോകുന്നതെന്ന്. എന്നാലും ഞങ്ങൾ പരസ്പരം സംസാരിക്കും. അതൊരു സന്തോഷമാണ്. അതുപോലെ ചിലപ്പോൾ നിങ്ങൾ എന്താ പറയാൻ പോകുന്നത് എന്ന് നിങ്ങൾക്കും അറിയാം. പക്ഷേ, നമ്മള്‍ പരസ്പരം ഇങ്ങനെ സംസാരിക്കും. അതിൽ ഒരു സന്തോഷമുണ്ട്. ബോറടിക്കത്തില്ല. 
തിരുമേനി അമ്പലങ്ങളിലൊക്കെ പോകാറുണ്ടല്ലോ?
ഉണ്ട്. പോയിട്ടുണ്ട്. പോകാറുണ്ട്. അത് എന്റെ ദൈവം പറഞ്ഞിട്ടാണ് ഞാൻ പോകുന്നത്. 
തിരുമേനിയുടെ ദൈവം എന്തു പറഞ്ഞു?
എന്റെ ദൈവം എന്നോട് പറഞ്ഞതെന്തെന്നാൽ നീ ആയിരിക്കുന്നത് മുഴുവനും മറ്റുള്ളവർ മുഖാന്തരമാണ്. എന്നെ പഠിപ്പിച്ചതു വേറൊരു ആളാണ്, എന്നെ ചികിത്സിച്ചത് വേറൊരു ആളാണ്. എന്നെ വളർത്തിയതു വേറൊരു ആളാണ്. ഞാൻ എനിക്കു വേണ്ടി ചെയ്തത് എന്താണെന്നു വച്ചാൽ ഞങ്ങൾ തിരുവല്ലാക്കാരു പറയുന്നതുപോലെ‘‘ചുണ്ടയ്ക്കാ കൊടുത്തു വഴുതനങ്ങ വാങ്ങി.’’ അതാണ് ഞാൻ ചെയ്തിട്ടുള്ളത്. 
എല്ലാ മതസ്ഥരോടും തിരുമേനിക്കു ബഹുമാനമാണോ?
എല്ലാ മതസ്ഥരോടും സ്നേഹവും ബഹുമാനവും വേണമെന്ന് എന്റെ ദൈവം എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളും എല്ലാ ദൈവങ്ങളും അവരവരോടു പറയുന്നത് ഇതുതന്നെയാണ് എന്നും ഞാൻ വിശ്വസിക്കുന്നു. 
തിരുമേനിയുടെ മതത്തിൽപെട്ടവർക്ക് അത് ഇഷ്ടപ്പെടുമോ?
എനിക്കു സ്വീകരിക്കാൻ പറ്റാത്തവരെയും സ്വീകരിക്കുക എന്നതാണ് എന്റെ ആദർശം. എന്റെ സുഹൃത്തിന്റെ എല്ലാ അഭിപ്രായങ്ങളും ഞാൻ സ്വീകരിക്കുന്നില്ല. എന്റെ അമ്മ പറയുന്ന എല്ലാ അഭിപ്രായങ്ങളും ഞാൻ സ്വീകരിക്കുന്നില്ല. എന്നാൽ എന്റെ അമ്മയെ ഞാൻ പൂർണമായും സ്വീകരിക്കുന്നു. എന്റെ സുഹൃത്തിനെ പൂർണ്ണമായും സ്വീകരിക്കുന്നു. അഭിപ്രായങ്ങളിൽ വ്യത്യാസം വേണം എന്ന അഭിപ്രായക്കാരനാണു ഞാൻ. എന്റെ അപ്പന്റെ അഭിപ്രായവും അമ്മയുടെ അഭിപ്രായവും ഒന്നായിരുന്നാൽ ചിലപ്പോൾ രണ്ടും തെറ്റായിപ്പോവാം. അതേ സമയം രണ്ടായിരുന്നാൽ ചിലപ്പോൾ രണ്ടും ശരിയാകാം. അല്ലെങ്കിൽ ഒന്നെങ്കിലും ശരിയാകാം. വിവിധങ്ങളായ അഭിപ്രായങ്ങൾ ഒന്നു ചേർന്നാലേ ആരോഗ്യകരമായ ഒരു അഭിപ്രായം ഉണ്ടായി വരൂ എന്നാണ് എന്റെ അഭിപ്രായം. 
തിരുമേനി തമാശ പറയുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ?
ഉണ്ട് പ്രത്യേകിച്ചും സഭയിലുള്ള ആളുകൾക്കു ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. 
അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
എന്റെ അഭിപ്രായത്തില്‍ യേശുക്രിസ്തു നല്ല ഫലിതബോധം ഉള്ള ആളായിരുന്നു. ദൈവശാസ്ത്രം സൂക്ഷ്മമായി പഠിച്ചാൽ അറിയാം യേശു നല്ല ഫലിതക്കാരനായിരുന്നു എന്ന്. 
തിരുമേനിയുടെ തമാശ കുട്ടികളും മുതിർന്നവരും എങ്ങനെയാണ് ഉൾക്കൊള്ളുന്നത്? 
ഒരു തമാശ ഒരാൾ ഉൾക്കൊള്ളുന്നത് അയാൾക്കു വേണ്ട രീതിയിലാണ്. ദൈവം സ്നേഹമാണ് എന്നു പറഞ്ഞാൽ ഒരാൾ ധരിക്കുന്നത് അയാൾ കൊലപാതകം ചെയ്താലും ദൈവം അയാളെ രക്ഷിക്കും എന്നാണ്. വേറൊരാൾ കരുതുന്നതു മറ്റുള്ളവരുടെയൊക്കെ കാര്യം പോക്കാണ്, എന്നെ മാത്രം ദൈവം വെള്ളത്തിൽ നിന്നു കരകയറ്റും എന്നാണ്. ഓരോരുത്തരും അവരവർക്കു വേണ്ട രീതിയിൽ കാര്യങ്ങൾ ഉൾക്കൊള്ളുകയാണു ചെയ്യുന്നത്.
ഈ തമാശ പറയുന്നത് നിർത്തണം എന്ന് അങ്ങേയ്ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കാരണം, മറ്റൊരാളെ ദോഷപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാന്‍ ഉദ്ദേശിച്ചു കൊണ്ടല്ല ഞാൻ തമാശ പറയുന്നത്. ഇനി അഥവാ ആർക്കെങ്കിലും എന്റെ തമാശ കേട്ടു ദുഃഖം ഉണ്ടായാൽ ഞാൻ അയാളോടു ക്ഷമ ചോദിക്കാനും തയാറാണ്.
തിരുമേനിയുടെ അരമനയിൽ ധാരാളം ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ഉള്ളതായി കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങ് ഇതു സൂക്ഷിക്കുന്നത്?
ശ്രീകൃഷ്ണന്റെ വിഗ്രഹങ്ങൾ അല്ല. രൂപങ്ങൾ ആണ്. അത് എനിക്ക് എന്റെ സ്നേഹിതർ തന്നതാണ്. ഞാൻ എന്റെ സ്നേഹിതരെ ബഹുമാനിക്കുന്നു. എന്റെ സ്നേഹിതർ സ്നേഹത്തോടെ തന്നതിനെ ഞാൻ ബഹുമാനിക്കുന്നു. 
സ്നേഹത്തെ അങ്ങ് എങ്ങനെയാണ് അളക്കുന്നത്?
ഒരു വിശേഷദിവസം എന്നെ കാണാൻ ഒരു പാവപ്പെട്ട സ്ത്രീ വന്നു. എന്നെ കണ്ടു സംസാരിച്ചതിനുശേഷം അവർ എനിക്കൊരു സമ്മാനം തന്നു. ഒരു ഏത്തപ്പഴം കടലാസിൽ പൊതിഞ്ഞതായിരുന്നു ആ സമ്മാനം. അന്നേ ദിവസം വേറൊരു സമ്പന്നൻ എന്നെ കാണാൻ വന്നു. അയാൾ എനിക്ക് ഒരു സ്വർണമാല സമ്മാനം തന്നു. ഞാൻ ആരുടെ സമ്മാനത്തിനാവും വിലമതിക്കുന്നത് എന്നറിയാമോ? തീർച്ചയായും ആ പാവപ്പെട്ട സ്ത്രീയുടേതിന് ആയിരിക്കും. എന്താ കാരണം എന്നറിയാമോ? ആ സ്വർണമാല ആ സുഹൃത്ത് വാങ്ങിക്കൊണ്ടു വന്നതിനെക്കാൾ വലിയ മനസ്സാണ് ആ പാവപ്പെട്ട സ്ത്രീ കാണിച്ചത്. ഒരു പക്ഷേ അവരുടെ കുഞ്ഞിനു കൊടുക്കേണ്ട നേന്ത്രപ്പഴമായിരിക്കും എനിക്കു കൊണ്ടു തന്നത്. 
ആരോഗ്യവും ദീർഘായുസ്സുമൊക്കെ എന്തിന്റെ ഫലമാണെന്നാണ് സ്വയം വിശ്വസിക്കുന്നത്?
ദൈവസ്നേഹത്തിന്റെ ഫലമാണ്.
ദൈവം കൂടുതൽ സ്നേഹിക്കാൻ വേണ്ടി അങ്ങ് എന്താണ് ചെയ്തത്?
ദൈവം എന്നെ കൂടുതൽ സ്നേഹിക്കാൻ വേണ്ടി ഞാൻ ദൈവത്തിനെയല്ല കൂടുതൽ സ്നേഹിക്കുന്നത്, മനുഷ്യനെയാണ്. മനുഷ്യനെ കൂടുതൽ സ്നേഹിച്ചാല്‍ അത് ദൈവത്തിനെ കൂടുതൽ സ്നേഹിക്കുന്നതിനു തുല്യമാകും. ദൈവത്തിനും അതാണ് ഇഷ്ടം. 
തിരുമേനി എല്ലാവരെക്കുറിച്ചും തമാശ പറയുന്നുണ്ട്?
ദൈവത്തെക്കുറിച്ചാണ് കൂടുതൽ തമാശകളും പറഞ്ഞിരിക്കുന്നത്. ദൈവത്തിനു ഞാന്‍ തമാശ പറയുന്നത് ഇഷ്ടമാണ്. ദൈവം എന്നോട് അത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 
അങ്ങയെ പലരും നല്ല തമാശക്കാരനായി കാണുന്നുണ്ട്. അങ്ങയുടെ അനുഭവത്തിൽ ആരാണു വലിയ തമാശക്കാരൻ?
എന്റെ അനുഭവത്തില്‍ ഏറ്റവും വലിയ തമാശക്കാരൻ ദൈവമാണ്. 
അങ്ങ് ദൈവത്തോടു പരാതി പറയാറുണ്ടോ?
ഇല്ല ഞാൻ ദൈവത്തോടു പരാതി പറയാറില്ല. പറഞ്ഞിട്ടുമില്ല. എല്ലാവരും ദൈവത്തോട് പരാതി പറഞ്ഞു പറഞ്ഞ് ദൈവം വശംകെട്ടിരിക്കുകയാണ്. അപ്പോൾ നമ്മൾ കൂടി പരാതി പറഞ്ഞിട്ടു കാര്യമില്ല. 
നൂറു വയസ്സു കഴിഞ്ഞു അങ്ങേയ്ക്ക്. ഈ കാലത്തെയും അങ്ങയുടെ ചെറുപ്പകാലത്തെയും ഒന്നു താരതമ്യപ്പെടുത്താൻ പറ്റുമോ?
എല്ലാവരും പറയുന്ന ഒരു കാര്യമാണ്. ഹോ.... ഞങ്ങളുടെ ചെറുപ്പകാലം ആയിരുന്നു നല്ലത്. അന്ന് അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്നൊക്കെ. ആ പറയുന്നത് ശരിയായിരിക്കണം എന്നില്ല. എന്നാൽ ഞാൻ പറയുന്നത് പഴയ ആ കാലമായിരുന്നു നല്ലത് എന്നാണ്. ഒരു ഉദാഹരണം പറയാം. അന്നത്തെക്കാലത്ത്  മതിലുകൾ ഇല്ല കയ്യാലകൾ ആണ്. അത്യാവശ്യം കയ്യാലകളേ ഉള്ളൂ. പിന്നെ, അന്ന് നിങ്ങളുടെ പറമ്പിൽ നിന്ന് ‘ഞാനൊരു ചക്കയെടുത്തോട്ടെ എന്നു ചോദിച്ചാൽ’ ആയിക്കോട്ടെ എന്നേ ഉടമസ്ഥൻ പറയൂ. ഇന്നു ചക്കയെടുക്കണ്ടാ, വെറുതെ പ്ലാവിന്റെ ചുവട്ടിൽ പോയി നിന്നാലും ചോദിക്കും. തനിക്കെന്താ ഇവിടെ കാര്യം എന്ന്. ചിലർ പൊലീസിനെക്കൊണ്ട് ഇടിപ്പിക്കുകയും ചെയ്യും. ഇത് രണ്ടു കാലങ്ങൾ തമ്മിലുള്ള വ്യത്യാസം ആണ്. 
ഈ സ്വർണനാവുകൊണ്ട് അങ്ങ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ; ഫലിതം പറഞ്ഞ്?
ഉണ്ട്. ഞാൻ എന്റെ അമ്മയെ വേദനിപ്പിച്ചിട്ടുണ്ട്. അപ്പനെ വേദനിപ്പിച്ചിട്ടുണ്ട്. സഹോദരങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കളെ വേദനിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് പേരെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ, അറിഞ്ഞുകൊണ്ടും വേദനിപ്പിക്കാൻ വേണ്ടിയും ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല. മറ്റുള്ളവരെ ഒരിക്കലും വേദനിപ്പിക്കരുത് എന്നാണ് നമ്മുടെ ആഗ്രഹം. അതിനുവേണ്ടി നമ്മൾ ശ്രമിക്കും. എന്നാലും നമ്മൾ അറിയാതെ നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു വേദന ഉണ്ടാക്കും. അറിയാതെ പോലും മറ്റുള്ളവര്‍ക്കു വേദന ഉണ്ടാക്കരുതെന്നു നമ്മൾ വിചാരിച്ചാലും.
മറ്റൊരാളുടെ കുറ്റം പറയാനാണല്ലോ നമ്മളിൽ ഭൂരിഭാഗം പേർക്കും താൽപര്യം?
അതേ. മറ്റൊരാളെ ദോഷപ്പെടുത്തുന്ന രീതിയിൽ സംസാരിക്കാനാണ് നമുക്കു താൽപര്യം. അതു നമ്മൾ ഉറക്കെ പറയുകയും ചെയ്യും. അറിഞ്ഞു കൊണ്ടു മറ്റുള്ളവനെ വേദനിപ്പിക്കുക എന്നതു ചിലരുടെ സ്വഭാവമാണ്. അതിനുവേണ്ടി അവർ എന്തും ചെയ്യും. സ്വയം നശിക്കുക എന്നതാണ് അവരുടെ വിധി. രണ്ടു പേർ വഴക്കു കൂടുമ്പോൾ ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടിട്ടില്ലേ. എന്തിനാണ് തൊട്ടടുത്തു നിന്നു സംസാരിക്കുന്നവർ ഉച്ചത്തിൽ പറയുന്നത്. അവർ തമ്മിലുള്ള അകലം വളരെ കൂടുതൽ ആണ്. അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലം വളരെ കൂടുതൽ ആണ്. അതുകൊണ്ട് ഹൃദയങ്ങൾ അടുക്കുമ്പോഴാണ് സ്നേഹം ഉണ്ടാകുന്നത്. നല്ല സ്നേഹത്തോടെ രണ്ടു പേർ സംസാരിക്കുമ്പോൾ വളരെ പതുക്കെ സംസാരിക്കും. ഹൃദയങ്ങൾ അടുക്കുക എന്നതാണ് ഈ ലോകം നന്നാകാനുള്ള ഒരു മാർഗം. 
തിരുമേനിക്കു മറ്റുള്ളവരോട് അസൂയ ഉണ്ടോ?
ഉണ്ട്. ഒരു ഉദാഹരണം പറയാം. എന്റെ കൂടെ പഠിച്ച ഒരു സ്നേഹിതൻ കോഴഞ്ചേരിയിൽ ഉണ്ട്. എന്നെക്കാൾ നല്ല ആരോഗ്യം ഉണ്ട് അവന്. അവനെ കാണുമ്പോൾ എനിക്ക് അസൂയ ആണ്. ഞാൻ ഇത് പലതവണ അവനോടും പറഞ്ഞിട്ടുണ്ട്. കുറച്ചുനാൾ മുൻപ് അവൻ ഒന്നു വീണു. കൈ ഒടിഞ്ഞു എന്നാണ് ഞാൻ അറിഞ്ഞത്. അറിഞ്ഞ ഉടനെ ഞാൻ അവനെ കാണാൻ ചെന്നു. എന്നിട്ടു പറഞ്ഞു. നിനക്ക് എന്നെക്കാൾ ആരോഗ്യം ഉണ്ടെങ്കിലും ഒടിഞ്ഞ കൈയുമായി  ഇരിക്കുന്ന നിന്നെ ഒന്നു കാണാനാണു ഞാൻ വന്നത്. എന്റെ കൈ ഒടിഞ്ഞിട്ടുമില്ല. വലിയ സന്തോഷം തോന്നുന്നു. അപ്പോൾ അവൻ പറഞ്ഞു. നിനക്ക് എന്നോട് അസൂയയും ഇല്ല. കുശുമ്പും ഇല്ല. നിനക്ക് എന്നോട് വലിയ സ്നേഹം ആണെന്ന് എനിക്ക് അറിയാം. അതാ നീ എന്നെക്കാണാൻ ഓടി വന്നത്. അസൂയ ഉണ്ടായിരുന്നെങ്കിൽ നീ വരുകേല. എനിക്ക് ഉറപ്പാ: അവൻ പറഞ്ഞത് വാസ്തവം. അസൂയ എന്നു പറയുന്നത് ഒരു രോഗമാണ്. അത് എത്രയും പെട്ടെന്നു ചികിത്സിച്ചു ഭേദം ആക്കുന്നോ അത്രയും നല്ലത്.
രണ്ടു പേർ വഴക്കു കൂടുന്നതു കാണുമ്പോൾ അങ്ങ് അതിൽ ഇടപെട്ട് പരിഹാരം കണ്ടെത്തുമോ?
ഞാൻ ഒരു ഡോക്ടർ ആണെങ്കിൽ രോഗി എന്നോടു പറയുകയാണ് നിങ്ങൾ എന്നെ ചികിത്സിക്കണ്ട... അങ്ങനെ പറഞ്ഞാൽ പിന്നെ ആ രോഗിയെ ചികിത്സിക്കാൻ പോകുന്നതു ശരിയല്ല. അതുകൊണ്ട് ആ രോഗിയെ പരിശോധിക്കില്ല. എന്നാൽ വേറൊരാൾ വന്നിട്ട് എന്നെ ഒന്നു പരിശോധിക്കണം എന്നു പറഞ്ഞാൽ ഞാൻ സന്തോഷത്തോടെ അയാളെ ചികിത്സിക്കും. 
ഇന്നത്തെക്കാലത്ത് ആൾക്കാർക്കു ഭക്തി കൂടുന്നുണ്ടല്ലോ? ഇത് എല്ലാവരും ദൈവത്തിലേക്ക് അടുക്കുന്നതു കൊണ്ടാണോ?
ദൈവത്തിലേക്ക് അടുക്കുന്നതു കൊണ്ടല്ല. മറിച്ച് ഓരോരുത്തരും അവനവനിലേക്കു കൂടുതൽ അടുക്കുന്നതു കൊണ്ടാണ് ആൾക്കാർ ദൈവത്തെ കൂടുതലായി വിളിക്കുന്നത്. ദൈവത്തിന്റെ സുഖവും ദുഃഖവും അന്വേഷിക്കാതെ എന്നെയും എന്റെ കുടുംബത്തെയും നന്നായി രക്ഷിക്കണേ എന്നു പറയാനാണ്. മതങ്ങളായാലും മതസംഘടനകളായാലും ദൈവത്തിനു പ്രീതികരങ്ങളായ  കാര്യങ്ങളല്ല ചെയ്യുന്നത് സംഘടനകൾക്കു ഗുണകരമായ കാര്യങ്ങളാണു ചെയ്യുന്നത്. 

courtesy :

Thursday, August 23, 2018

പ്രളയകാലത്തെ മനുഷ്യന്‍...എം എം പൌലോസ് എഴുതുന്നു

പ്രളയകാലത്തെ മനുഷ്യന്‍...എം എം പൌലോസ് എഴുതുന്നു

മനുഷ്യന്റെ കാലഗണനയില്‍ പ്രളയമുണ്ട്. ഒരു യുഗം അവസാനിക്കുകയും മറ്റൊന്ന് തുടങ്ങുകയും ചെയ്യുമ്പോള്‍ പ്രളയം കാലത്തിരമാലകളായി എല്ലാം മായ്ച്ചുകളയുന്നു. ഇത് പുരാതനമനുഷ്യന്റെ നിറമുള്ള ഭാവനയില്‍ രൂപം കൊണ്ടതാണ്. മഹാവിഷ്ണു മത്സ്യാവതാരം പൂണ്ടത് മഹാപ്രളയത്തിന് മുമ്പാണ്. മനുവിനോട് ഒരു വഞ്ചിയുണ്ടാക്കി  വേദങ്ങളെ സംരക്ഷിക്കാന്‍ വിഷ്ണു കല്‍പ്പിച്ചു.

സമാനമായ പ്രളയസങ്കല്‍പ്പങ്ങള്‍ പുരാതന മൊസോപ്പൊട്ടേമിയയിലുണ്ട്, ഗ്രീസിലുണ്ട്, ചൈനയിലുണ്ട്.
നാല്‍പ്പത് രാത്രിയും നാല്‍പ്പതു പകലും നിറുത്താതെ മഴ പെയ്യിച്ച ദൈവം നോഹയോട് പെട്ടകം തീര്‍ക്കാന്‍ പറഞ്ഞു. ഗോഫര്‍ മരത്തിന്റെ പെട്ടകത്തില്‍ ഇണകളായി ഒതുങ്ങിയിരുന്ന ജീവജാലങ്ങള്‍ തോരാമഴയുടെ ഗര്‍ജനം കേട്ടു. ആഴി അതിന്റെ ഉറവകള്‍ പിളര്‍ത്തുകയും ആകാശം അതിന്റെ കിളിവാതിലുകള്‍ തുറക്കുകയും ചെയ്തു എന്ന് പഴയനിയമത്തിലെ ഉല്‍പ്പത്തിപുസ്തകം.

ഏഴ് ദിവസം ഒരു പെട്ടകം പോലെ ഒഴുകി നടക്കുകയായിരുന്നു കേരളം. കാല്‍ ബലമായി ചവുട്ടിനിന്ന ഉറച്ച മണ്ണ് ഇളകി. ചത്തൊഴുകുന്ന കന്നുകാലികള്‍ക്ക് ഇടയില്‍ കിടന്ന് മനുഷ്യര്‍ പിടച്ചു. മണ്ണിനും ദൈവത്തിനും മധ്യെ നിന്ന് മനുഷ്യര്‍ വിലപിച്ചു. സംസ്ക്കാരത്തിന്റെ കളിത്തട്ടിലായ നദീതീരങ്ങള്‍ സംഹാരരുദ്രമായി. മലകള്‍ ഇടിഞ്ഞു. വന്‍മരങ്ങളായ ജീവിതങ്ങള്‍ കടപുഴകി. കണ്ടുതീര്‍ന്ന സ്വപ്നം പോലെ വീടിന്റെ മേല്‍ക്കൂരകള്‍ ഒഴുകിപ്പോയി.

ഒരുപുരുഷായുസ്സുകൊണ്ട് തീര്‍ത്തത് മുഴുവന്‍ ഒരുമണിക്കൂര്‍ കൊണ്ട് ഇല്ലാതായി, ഒരുപിടി ചാരം പോലും അവശേഷിപ്പിക്കാതെ. ശവശരീരങ്ങളുമായി കുത്തിയൊഴുകിപ്പോയ വെള്ളം ഒരുകാര്യം ഓര്‍മിപ്പിച്ചു: മനുഷ്യന്റെ ജൈവജീവിതത്തില്‍ മനുഷ്യന്‍ തന്നെ കൈവെച്ചിരിക്കുന്നു. ബാക്കിയാകുന്ന ജീവിതങ്ങള്‍ക്കാണ് ഇനി അവശേഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവുക. നദിയെ ഒരു 'വാട്ടര്‍ ഫ്രണ്ടാ'ക്കുകയും അത് വിപണിയിലെ വിലയും സ്റ്റാറ്റസുമുള്ള പൊങ്ങച്ചമായി മാറുകയും ചെയ്തപ്പോള്‍ നഷ്ടപ്പെട്ടതെന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നദി ഒരിക്കലും കാണാന്‍ മാത്രമുള്ളതായിരുന്നില്ല. സിന്ധുവും ഗംഗയും നൈലും യൂഫ്രട്ടീസും കാഴ്ചഭംഗിയായിരുന്നില്ല. അത് അലക്കാനും കുളിക്കാനും കുടിക്കാനും സഞ്ചരിക്കാനും കൃഷിക്കുമായിരുന്നു. നദിയുടെ തീരത്തിരുന്നാണ് നദിയെ അറിഞ്ഞിരുന്നത.് വെള്ളത്തില്‍ കാല്‍ നനച്ചാണ് അത് അനുഭവിച്ചിരുന്നത്. അതുകൊണ്ടാണ് വാവിന് ബലിയിടുമ്പോള്‍ നദിയില്‍ ഇറങ്ങിനില്‍ക്കുന്നത്. പത്താം നിലയില്‍ നിന്ന് നോക്കുമ്പോള്‍ പുഴ ഒരു മൃതശരീരമോ തോന്നലോ മാത്രമാണ്. ഗൃഹാതുരത്വം തകൃതിയുള്ള വില്‍പ്പനയായപ്പോള്‍ പുഴ വാട്ടര്‍ ഫ്രണ്ടായി. ഇത് വിചാരണയുടെ സമയമല്ലാത്തതിനാല്‍ മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കാം.

അതിജീവിക്കും എന്നതാണ് മനുഷ്യന്റെ സവിശേഷത. കാട്ടില്‍ വെള്ളമില്ലെങ്കില്‍ ആനകള്‍ക്ക് നാട്ടിലിറങ്ങാനെ കഴിയു. മനുഷ്യന്‍ പക്ഷെ പൈപ്പുകള്‍ കുഴിച്ച് ആവശ്യമുള്ള സ്ഥലത്ത് വെള്ളമെത്തിക്കും. അതിനുള്ള ബുദ്ധി, സാങ്കേതികത, സംഘാടനം എന്നിവ മനുഷ്യര്‍ കൈവരിച്ചിട്ടുണ്ട്.

അതിജീവനത്തിന്റെ ആത്മാവ് കൂട്ടായ്മയാണ്. വിപണിയുടെ നിബന്ധനകള്‍ മനുഷ്യനെ തനിച്ചാക്കാന്‍ കിണഞ്ഞുശ്രമിക്കുമ്പോഴും കൂട്ടായ്മ തന്നെയാണ് വിജയമെന്ന് പ്രളയത്തില്‍ മുങ്ങിനിവര്‍ന്നുകൊണ്ട് കേരളം പ്രഖ്യാപിക്കുന്നു. പ്രതിസന്ധിയിലാകുമ്പോള്‍ തനിച്ചുവിട്ട് കടന്നുകളയുന്ന സ്വാര്‍ഥമോഹങ്ങളുടെ കവര്‍ച്ചയല്ല ജീവിതം. അന്യന്റെ ജീവിതം നിലവിളിയായി കാതില്‍ പതിക്കുമ്പോള്‍ അത് അകന്നുപോകുന്ന തീവണ്ടിയുടെ ചൂളംവിളിയാക്കി കൈവീശി കാണിച്ച് യാത്രപറയാനുള്ള സന്ദര്‍ഭവുമല്ല.

മനുഷ്യന്‍ എത്ര മഹത്തായ വാക്കെന്ന് ഓരോ ദുരന്തഭൂമിയും പ്രഖ്യാപിക്കുന്നു. കെട്ടുപൊട്ടിച്ചെത്തിയ മരണത്തിന്റെ പ്രളയമുഖത്തു നിന്ന് എത്രയോ ജീവിതങ്ങളെയാണ് ബലമുള്ള കൈകള്‍ തിരിച്ചെടുത്തത്. 'വിട്ടുതരില്ല ഞാന്‍' എന്ന് നെഞ്ചുറപ്പോടെ പറഞ്ഞ് മരണത്തിന്റെ ആഴിച്ചുഴികളിലേക്ക് നീന്തിച്ചെന്ന് പേരുപോലും അറിയാത്ത മനുഷ്യരെ സ്വന്തം ചുമലിലിരുത്തി തിരിച്ചുനീന്തിയവര്‍ എത്ര!. ചോരയും കണ്ണീരും ഒഴുകിപ്പരന്ന നിലകിട്ടാക്കയങ്ങളില്‍ നിന്ന് ജീവിതങ്ങളെ മുങ്ങിയെടുത്തവര്‍ എത്ര!. ഓളങ്ങള്‍ക്ക് മീതെ അവര്‍ വിശ്രമരഹിതമായി തോണി തുഴഞ്ഞു.

ദുരിതാശ്വാസക്യാമ്പുകളില്‍ അവര്‍ വിളക്കു കൊളുത്തി കാവല്‍ നിന്നു. 'നീയുറങ്ങാന്‍ ഞാന്‍ ഉറങ്ങാതിരുന്നു'. നിസ്സഹായരായി ചുരുണ്ടുകൂടുന്ന മനുഷ്യര്‍ക്ക് അന്നത്തിനും വസ്ത്രത്തിനും വേണ്ടി അവര്‍ അലഞ്ഞു. അവരുടെ ജീവിതം ഉദയാസ്തമയങ്ങളില്ലാതെ കടന്നുപോയി. അവര്‍ മനഃപ്പൂര്‍വം തന്നെ ഒഴുക്കിനെതിരെ നീന്തുകയായിരുന്നു.

മനുഷ്യന്‍ നേരിട്ട കടുത്ത പ്രതിസന്ധിയിലേക്ക് നിവര്‍ത്തിപ്പിടിച്ച കൈകള്‍ ഏറെയും രാഷ്ട്രീയക്കാരുടെതായിരുന്നു. അധികാരത്തിന്റെ പാമ്പും കോണിയും കളി മാത്രമാണ് രാഷ്ട്രീയമെന്ന് വ്യാഖ്യാനിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു ഇത്. രാഷ്ട്രീയം അടക്കിപ്പിടിച്ച ഗൂഢാലോചനയും ട്രോജന്‍ കുതിരകളെ അണിയിച്ചൊരുക്കുന്ന യുദ്ധം മാത്രമാണെന്നും  പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ആയിരം കുതിരശക്തിയോടെ കുത്തിയൊലിച്ചു വന്ന പ്രവാഹത്തിനെതിരെ മറ്റുള്ളവരുടെ ജീവിതം കയ്യില്‍ പിടിച്ച് നീന്തിയവരെ കാണാതിരിക്കരുത്. രാഷ്ട്രീയം ചുമതലാബോധമാണ്. അരാഷ്ട്രീയത നിരുത്തരവാദിത്തവും.

അരാഷ്ട്രീയത മനുഷ്യനെ തനിച്ചാക്കി നിര്‍ത്തുമ്പോള്‍ രാഷ്ട്രീയം അതിന്റെ വിശാലമായ അര്‍ഥത്തില്‍ മനുഷ്യനെയും മനുഷ്യനെയും ചേര്‍ത്തുനിര്‍ത്തുന്നു. അത് പ്രതിബദ്ധതയാണ്. അത് പറഞ്ഞുപോകുന്നതല്ല, തൊട്ടറിഞ്ഞുപോകുന്ന സ്നേഹമാണ്. കേരളം ഒറ്റമനസ്സായി നിന്നെങ്കില്‍ ആ യോജിപ്പിന്റെ പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. ത്യാഗത്തിന്റെ ബലിപ്പുരകളില്‍ നിന്ന് നീറ്റിയെടുത്ത രാഷ്ട്രീയം. മനുഷ്യനാണ് എല്ലാം എന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയം. മനുഷ്യത്വത്തിനാണ് മറ്റെന്തിനേക്കാളും മൂല്യം എന്ന് ഉദ്ഘോഷിക്കുന്ന രാഷ്ട്രീയം.

വേര്‍തിരിവുകളുടെ മതിലുകള്‍ കെട്ടി മനുഷ്യരെ കളം തിരിച്ചു നിര്‍ത്തി കണക്കു ചോദിക്കുന്നവര്‍ക്കെതിരെ പൊരുതി നിന്ന മാനുഷീകമൂല്യത്തിന്റെ രാഷ്ട്രീയം. ദുരിതാശ്വാസക്യാമ്പില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ആരും അടുത്തുകിടക്കുന്നവനോട് രഹസ്യമായി ജാതി ഏതാണെന്ന് ചോദിച്ചില്ല. തോണിയിലേക്ക് കയറാന്‍ വെള്ളത്തില്‍ ചവിട്ടുപടിയായി കിടന്നയാള്‍ ചവിട്ടിക്കയറുന്നവരുടെ ജാതി ചോദിച്ചില്ല. കൊടുംവിശപ്പിന്റെ പാത്രത്തില്‍ കഞ്ഞി പകര്‍ന്നപ്പോള്‍ അതിനും ജാതിയുടെ നിറമുണ്ടായില്ല. ആര്‍ത്തനാദത്തിനും അനാഥത്വത്തിനും ജാതിയില്ല. മതമേതായാലും മനുഷ്യന്‍ എന്ന ഗുരുദേവവചനം സാഹസീകമായ രക്ഷപ്പെടുത്തലുകളുടെ പ്രചോദനമായി നിന്നു.

കുതിച്ചുവന്ന വെള്ളം എത്ര പെട്ടെന്നാണ് വിഭജനത്തിന്റെ രൂക്ഷചിന്തകള്‍ ചിതല്‍ തിന്നതാണെന്ന് തെളിയിച്ചത്.

ഒരുമിച്ചു നിന്ന കേരളമനസ്സ് ഒരു നിമിഷത്തിന്റെ സംഭാവനയല്ല. അത് ഒരു രൂപപ്പെടലാണ്. അയ്യന്‍ പുലയനിലും ആദിത്യനിലും ഒരേ പരിസ്ഫുരണമാണെന്ന് പറഞ്ഞുറപ്പിച്ച ഒരു സാംസ്ക്കാരികധാരയുണ്ട്. ദളിതന്റെ വീട് കത്തിക്കാന്‍ പന്തം കൊളുത്തിക്കൊടുക്കുന്നവന്റെ ആശയാടിത്തറ മനുഷ്യത്തമല്ല. തോണി മറിഞ്ഞ് മുങ്ങുമ്പോള്‍ ജാതിയില്‍ താണ തോണിക്കാരനോട് 'കലക്കിക്കുടിക്കടാ' എന്ന് ആജ്ഞാപിച്ച  സവര്‍ണഫലിതത്തില്‍ ചിരിക്കാന്‍ മാത്രമല്ല ഉള്ളത്. നീചചിന്തകള്‍ പരത്തി വെറുപ്പിന്റെ പരീക്ഷണശാല നിര്‍മിക്കുന്നവരുടെ മനസ്സില്‍ എങ്ങനെ വിടരും വാസനപ്പൂക്കള്‍!

മലയാളിയുടെ മനസ്സില്‍ തീവ്രമായ സമഭാവനയുണ്ട് എന്നതിന്റെ ഉജ്വലമായ സാക്ഷ്യപ്പെടുത്തലാണ് ദുരന്തമുഖത്തേക്ക് എടുത്തു ചാടിയ മനുഷ്യരിലൂടെ തെളിഞ്ഞത്. അവര്‍ വകഞ്ഞുമാറ്റിയത് ഓളപ്പരപ്പിലെ മരണത്തെ മാത്രമല്ല, വേര്‍തിരിവുകളുടെ ഉഷ്ണപ്രവാഹത്തെക്കൂടിയാണ്. ഒരു ആഹ്വാനത്തിന്റെ പിന്നാലെയല്ല അവര്‍ പോയത്. സാഹസീകമായി സ്വയം എടുത്തുചാടുകയായിരുന്നു. അവര്‍ ഉള്‍ക്കൊണ്ട രാഷ്ട്രീയത്തിന്റെ ഉള്‍ബലമാണ് അവരുടെ കൈകള്‍ക്ക് കരുത്തായത്. ഒറ്റച്ചരടില്‍ കോര്‍ത്ത പോലെയായി കേരളം. അതിന്റെ വേരുകള്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടോളം തുടര്‍ച്ചയുണ്ട്. ചാമര്‍ നായകന്റെ കിടാത്തിയോട് കുടിവെള്ളം വാങ്ങാത്ത ഒരു കാലത്ത് നിന്നാണ് നമ്മള്‍ തുടങ്ങിയത്. അയിത്തത്തിനെതിരെയുള്ള പോര്‍മുഖങ്ങളുടെ തിരുമുറ്റത്തിരുന്നാണ് കേരളം മനുഷ്യനെ പുനര്‍ നിര്‍വചിച്ചത്. അത് തലമുറകളുടെ സിരകളിലൂടെ നിതാന്തമായി ഒഴുകി. നിലച്ചിട്ടില്ല ആ ഒഴുക്ക്.

മനുഷ്യനെ തനിച്ചാക്കി, തീറ്റപ്പണ്ടവും കാഴ്ച്ചപ്പണ്ടവുമാക്കി മാറ്റുന്ന ആധുനീകവിപണി തന്ത്രത്തിനും തളച്ചുനിര്‍ത്താനായില്ല മലയാളി മനസ്സിനെ. നിന്റെ ജീവിതം നിനക്ക് മാത്രമുള്ളതാണെന്നും അത് തിന്നും കുടിച്ചും കണ്ടും കേട്ടും ആസ്വദിക്കു എന്നും പഠിപ്പിക്കുന്ന വിപണനകലയെയും മാറ്റിനിര്‍ത്തി കേരളം. സെലിബ്രിറ്റികള്‍ ഒരുക്കുന്ന കാഴ്ചഭ്രമങ്ങളിലൂടെ രാഷ്ട്രീയബോധത്തെ വിദഗ്ദ്ധമായി രണ്ടാംപടിയിലേക്ക് താഴ്ത്തുന്ന കുതന്ത്രവും വിജയിച്ചില്ല. ആധുനീക സാങ്കേതികവികാസം തനിച്ചു ജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുമ്പോള്‍ എന്തിന് അന്യന്റെ ദുഃഖത്തിന് ചെവിയോര്‍ക്കുന്നു എന്ന ചോദ്യത്തിന് മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് കേരളം ഉത്തരം നല്‍കി. കരയുന്ന മനുഷ്യനും ആഹ്ളാദിക്കുന്ന മനുഷ്യനും ഒരേ ജീവിതയാത്രയിലാണെങ്കിലും അവര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ട് പ്ളാറ്റ്ഫോമുകളില്‍ പരസ്പരം അറിയാത്തവരെ പോലെ നില്‍ക്കേണ്ടവരല്ലെന്ന് ഒരു പ്രതിസന്ധിഘട്ടത്തില്‍ കേരളം തെളിയിച്ചു. പ്രതിസന്ധി ചരിത്രത്തിന്റെ തിരിച്ചറിവുകള്‍ കൂടിയാണ്.

ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തക ഒരു അനുഭവം വിവരിച്ചു. അവരുടെ കയ്യില്‍ ഒരു ചെറിയ ബാഗുണ്ടായുിരുന്നു. ബാഗിന്റെ പുറത്ത് 'ഡോണ്‍ഡ് ഡിസ്റ്റര്‍ബ് മീ' എന്ന ഭംഗിയുള്ള സ്റ്റിക്കര്‍ ഉണ്ടായിരുന്നു. അവര്‍ ഒരു മുത്തശ്ശിയോട് ക്യാമ്പിലെ വിവരങ്ങള്‍ തിരക്കുകയായിരുന്നു.
പെട്ടെന്ന് അവരുടെ ബാഗ് ആരോ വലിക്കുന്ന പോലെ തോന്നി. തിരിഞ്ഞുനോക്കിയപ്പോള്‍ തീരെ ചെറിയ കുട്ടി ബാഗ് വലിക്കുയാണ്.
അവര്‍ കുട്ടിയോട് ബാഗ് വലിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു.
സ്റ്റിക്കര്‍ ചുണ്ടി അവന്‍ ചോദിച്ചു.
' എനിക്ക് അത് തരോ?'
' എന്തിനാണ് ഇത്?'
' എനിക്ക് കളിക്കാന്‍. എന്റെ കളിപ്പാട്ടങ്ങളെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയി.'
അവര്‍ ആ സ്റ്റിക്കര്‍ അവന് പൊളിച്ചുകൊടുത്തു. അതും പിടിച്ച് അവന്‍ ആ ക്യാമ്പിലെ മുറികളില്‍ അതീവ സന്തോഷത്തോടെ ഓടി നടന്നു.
വീണ്ടെടുക്കലിന്റെ  വിജയാഹ്ളാദപ്രകടനത്തിലെ ആഞ്ഞുവീശുന്ന കൊടിയായി ആ സ്റ്റിക്കര്‍ അവന്റെ കയ്യില്‍ തിളങ്ങി. അത് പ്രസരിപ്പിച്ച രജതരേഖയിലൂടെ കേരളം തിരിച്ചുനീന്തി. അല്ലെങ്കിലും നിവര്‍ത്തിയിട്ടാല്‍ കേരളത്തിന് ഏതാണ്ട് ചുണ്ടന്‍വള്ളത്തിന്റെ ആകൃതിയുണ്ട്. അദൃശ്യമായ ഒരു വിരല്‍ത്തുമ്പിന്റെ കയറ്റിറക്കങ്ങളുടെ താളത്തില്‍ ഒറ്റ മനസ്സോടെ തുഴക്കാര്‍ തുഴയെറിഞ്ഞു. മരണസര്‍ട്ടിഫിക്കറ്റുമായി മലതുരന്നുവന്ന പെരുവെള്ളപ്പാച്ചിലിലേക്ക് പളനിമാരുടെ പുതിയ തലമുറ തോണിയിറക്കി, കുഞ്ഞുങ്ങളുടെ കളിപ്പാട്ടം തട്ടിയെടുത്ത ധിക്കാരത്തിന്റെ കയ്യില്‍ നിന്ന് ഭാവിയുടെ ഭൂമി തിരിച്ചുപിടിക്കാന്‍ , മരണത്തിന്റെ വാപിളര്‍ന്ന രൌദ്രഭാവത്തെ പങ്കായത്തലപ്പുകൊണ്ട് അടിച്ചുമാറ്റി, അന്ധകാരത്തിലെ നിലവിളികളിലേക്ക് കുതിച്ചു പാഞ്ഞ വിശേഷണങ്ങളില്ലാത്ത പച്ചമനുഷ്യരേ...നിങ്ങളുടെ കാല്‍പ്പാദങ്ങള്‍ തൊട്ടു വന്ദിക്കാന്‍ അനുവദിക്കു.
ബീഡിക്കറയും മുറുക്കാന്‍ കറയും പിടിച്ച വരിതെറ്റിയ പല്ലുകള്‍ കൊണ്ട് നിങ്ങളൊന്ന് ചിരിക്കൂ..
മനുഷ്യന്‍ എത്ര മഹത്തായ പദം!.

Thursday, May 24, 2018

Important Update to our Privacy Policy

 


Important Update to our Privacy Policy

Otixo was created to help teams collaborate on projects with complex file workflows around the world through our innovative desktop and mobile solutions.

As we continue to expand our services and grow our global footprint, we have recently updated our Privacy Policy and launched new tools and features to create more consistency and transparency and provide customers like yourself with more control over your data.

Update Your Settings

Here's a brief overview of the key changes:

  • We updated the Privacy Policy to comply with the new requirements under the EU General Data Protection Regulation (GDPR) coming into effect on May 25, 2018.
  • We've added more detail about the features we offer and how we make use of the information we collect to improve your experience on Otixo.
  • We added additional detail about the information we collect and how in some cases it is used with third parties to improve your experience with Otixo.
  • We have updated some sections of our Privacy Policy to make them more understandable and concise.

Our new Privacy Policy becomes effective on May 24, 2018, provided that the enhanced data protection rights in the Policy required by the GDPR become effective on May 25, 2018 for all EU-resident users who are natural persons. If you object to the Policy after the effective date, you may choose to close your account.

Given the above revisions are just highlights, we encourage you to read the fully updated Privacy Policy to make sure you understand the changes.

For more about GDPR, please visit https://www.zdnet.com/article/gdpr-an-executive-guide-to-what-you-need-to-know/

Sign In Now

This email is a service message and not an advertisement. Thank you for being part of Otixo!

—The Otixo Team

Copyright © 2018, Otixo, Inc. All Rights Reserved.

Otixo, Inc. 2443 Fillmore St #380-8035, San Francisco, CA 94115
You are receiving this newsletter because you are an Otixo customer.

View email in browser | Unsubscribe

Tuesday, April 17, 2018

kochi / old and new - നുമ്മ പറഞ്ഞ കൊച്ചി




നുമ്മ പറഞ്ഞ കൊച്ചി 
******
1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു.
*
പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു.
*
ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.
*
ലുലു മാൾ ഉള്ള ഇടപ്പളി കുറുക്കൻ മാർ നിറഞ്ഞ കാടായിരുന്നു ..
*
അതിന്റെ സൈഡിലെ ഓവുചാൽ... കനാൽ ആയിരുന്നു തൃക്കാക്കാര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുനെള്ളിയിരുന്നതും ഇതിലെ ആയിരുന്നു.
*
ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര് 
*
കൊച്ചാഴി ആണ് കൊച്ചി ആയതു ..
*
കായലിലെ മണ്ണ് കോരി യിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ് 
*
കൊച്ചിയില് തീവണ്ടി ആദ്യം എത്തിയത് 1902-ല് ആണ്. അന്നത്തെ റയില്വേ സ്റ്റേഷന് ഇന്നത്തെ ഹൈക്കോടതിക്കു പിന്നിലായിരുന്നു.
*
പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്.
*
ആദ്യകാലത്ത് KSRTC Bus Stand ഇപ്പോഴത്തെ Boat Jetty ആയിരുന്നു.
*
ഏറണാകുളത്തെ ആദ്യത്തെ ഉയരം കൂടിയ (കേരളത്തിലെ ) ബഹുനില കെട്ടിടം Hotel Sealord ആയിരുന്നു. 
*
പെൻറാ മേനക ഒരു കാലത്ത് തിരക്കേറിയ സിനിമാ തീയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പി പാട്ടുണ്ടായിരുന്നു. നീലക്കുഴിൽ , ഒരാൾ കൂടി കള്ളനായി - ഈ സിനിമകൾ ഇവിടെയാണ് റിലീസ് ചെയ്തത്. ഹിറ്റായ " ഭാര്യ " പത്മയിലും . പാലാട്ട് കോമൻ , റെബേക്ക ഇവിടെ റിലീസ് ചെയ്തു
*. 
ഇന്നത്തെ വൈറ്റില ജംഗ്ഷൻ 1972 ൽ പോലും ആരോരുമറിയാത്ത കൊച്ചു ഗ്രാമമായിരുന്നു. പൂണിത്തുറ വില്ലേജ് ഓഫീസ് ഈ കവലിയിലായിരുന്നു. 
കടവന്ത്രയിൽ റോഡിനിരുവശവും പൊക്കാളി കൃഷി നടത്തിയിരുന്നു. 
*
1972 ൽ ഇപ്പോഴത്തെ KSRTC Bus stand സ്ഥിതി ചെയ്യുന്ന സ്ഥലം വിജനമായിരുന്നു. 
*.
MG Road സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്. അത്രയും വലിയ റോഡ് പണിതപ്പോൾ അയ്യപ്പന്റെ പേരിൽ ആരോപണം ഉയർന്നു , അയ്യപ്പന്റെ മറുപടി " എന്നും കൊച്ചി കൊച്ചു കൊച്ചിയായിരിക്കില്ല '" .
*.
MG Road മൊത്തം നിലമായിരുന്നു. രവിപുരത്തെ Mercy Estate 1952 വിറ്റത് Rs 500/- .
*.
പുത്തൻകുരിശ് - എറണാകുളം ദൂരം 20 km . 1972 ൽ പുത്തൻകുരിശിൽ നിന്നും എറണാകുളം St. Albert ' s college വരെ എത്താൻ KSRTC Bus എടുത്ത സമയം 30 മിനിട്ട് . ഇന്ന് ഒന്നര മണിക്കൂർ മിനിമം വേണം. 
*.
South , North ഓവർ ബ്രിഡ്ജ് കളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു . ട്രെയിൻ കടന്നു പോകുന്നതു വരെ വാഹനങ്ങൾ കാത്ത് നില്ക്കും .
*.
Broadway തുടക്കത്തിൽഒരു വലിയ സംഭവമായിരുന്നെങ്കിൽ ഇന്നത് ചീള് കേസ് ! Narrow ആയി മാറി .( Broadway യിലെ Bharath Hotel ൽ പഴയ Broadway യുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട് ) 
*.
1960 കളിൽ എറണാകുളത്തെ Roadകൾ ആൾ വലിക്കുന്ന റിക്ഷാ വണ്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീടത് സൈക്കിൾ റിക്ഷക്കും , തുടർന്ന് ഓട്ടോ റിക്ഷക്കും വഴി മാറി . 
*.
പഴയ റെയിൽവേ സ്റ്റേഷൻ ഇപ്പോഴത്തെ ഹൈക്കോടതിക്ക് പിന്നിലായിരുന്നു. ഇപ്പോൾ Goods station .
*.
ഇപ്പോഴത്തെ Law College കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു. 
മഹാരാജാസ് കോളേജിനു സമീപത്തെ കണയന്നൂർ താലൂക്കാഫീസായിരുന്നു , ആദ്യകാല എറണാകുളം ജില്ല കലകട്രേറ്റ്. 
*.
AD ഒന്നാം ശതകത്തിൽ തൃപ്പൂണിത്തുറക്ക് പടിഞ്ഞാറ് യിരുന്നു. ( ടോളമിയുടെ ഭൂപടം) .
കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്
*.
ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നതിനു തെളിവുകൾ ഉണ്ട്
*.
1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു.
*.
ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.
*.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.
*.
1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂള് സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്)
*.
ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു
:-) :-) :-)

Thursday, March 08, 2018

OMG 💰 You get $100 credit...

 


You get $100 credit to explore our new product structure

A lot has been happening with Otixo in the past months, and we are excited to share the changes with you. To thank you for your trust in our product we would like to give you $100 credit to explore our new product structure as a premium user.  

What are the key features in the Work Space area?

  • Team chat - communicate securely with your Work Group members or guests;
  • Direct chat - talk directly with your Work Group members or guests;
  • File & folder sharing designed for projects with file workflow from different places - share from 36 apps, services and protocols (Clouds, FTP, SFTP, WebDAV) or create folders and upload files from your desktop;
  • Notifications - stay on top of your projects by getting mobile, desktop and web app alerts about the events occurring in your Spaces;
  • Availability - stay on top of your projects via the mobile app while on the go.

What are the key features in the File Manager area?

  • Work Goup switching - integrate different Work Groups and switch easily between them without signing in/out;
  • AES256 encrypted Cloud Drive - all your personal Cloud Drive content is encrypted on our system by default;
  • Extended file search functionality - search across all your clouds, apps and protocols by file name, date, size and type;
  • File & folder transfers - organize your stuff by copying or moving between 36 apps, services and protocols;
  • End-to-end AES256 file encryption - you can use the encryption and decryption option every time you upload or download files.

Use your $100 credit and start exploring:

  1. Log in to Otixo.
  2. Click on Upgrade.
  3. Choose one of our paid plans.
  4. Enter this code on the checkout page: OTX100*.
  5. The $100 credit will be used to pay for the subscription you chose. 
  6. If the plan you purchase is less than $100, the remaining amount will be used as credit towards your subscription. Get it now yessmiley 
 
Get your $100

* Limited availability - first come, first served!

Thank you for using Otixo!

—The Otixo Team

Copyright © 2018, Otixo, Inc. All Rights Reserved.

Otixo, Inc. 2443 Fillmore St #380-8035, San Francisco, CA 94115
You are receiving this newsletter because you are an Otixo customer.

View email in browser | Unsubscribe

Thursday, November 09, 2017

bobban and molly - http://docdro.id/cSeUJDm -

ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
http://docdro.id/cSeUJDm



ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
http://docdro.id/cSeUJDm


ദേവസ്വം എന്നത് എകെജി സെന്ററിലെ പാര്‍ടി ഫ്രാക്ഷന്റെ തീരുമാനപ്രകാരം രൂപീകരിച്ചതല്ല




deshabhimani.com

ദേവസ്വം എന്നത് എകെജി സെന്ററിലെ പാര്‍ടി ഫ്രാക്ഷന്റെ തീരുമാനപ്രകാരം രൂപീകരിച്ചതല്ല; സര്‍ക്കാരും ക്ഷേത്ര വരുമാനങ്ങളുമായി ബന്ധമില്ല, സംഘപരിവാരത്തിന്റെ ദുഷ്പ്രചാരണത്തിന് ചരിത്രം നിരത്തി കലക്കന്‍ മറുപടി | From the Net | Deshabhimani


ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര ചുമതല മലബാര്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ കൈയേറുന്നു എന്ന തരത്തിലുള്ള സംഘപരിവാര്‍ ദുഷ്പ്രചാരണങ്ങള്‍ക്ക് കണക്കുകള്‍ സഹിതം സോഷ്യല്‍ മീഡിയയുടെ കലക്കന്‍ മറുപടി.
മുന്‍ അധ്യാപകനും ചരിത്ര ഗവേഷകനുമായ ആര്‍ കെ ബേബി പെരിഞ്ഞനം എന്ന വ്യക്തിയുടെ  ഫേസ്ബുക്ക് പ്രൊഫൈലില്‍ വന്ന പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ദേവസ്വം ബോര്‍ഡ് രൂപീകരണവും ലക്ഷ്യവും, കേരളത്തിലെ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ കണക്കും വരുമാനവും സഹിതം വിശദമായ കണക്കും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.  സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിലെയും പള്ളികളിലെയും സമ്പത്ത് സര്‍ക്കാര്‍ എന്ത് കൊണ്ട് ഏറ്റെടുക്കുന്നില്ല എന്ന സംഘികളുടെ സ്ഥിരം ചോദ്യങ്ങള്‍ക്കും പോസ്റ്റ് മറുപടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:
ആർ.എസ്.എസ്സിനോടും ബി.ജെ.പി.യോടും കടുത്ത എതിർപ്പുള്ളവരും
ഇടതുപക്ഷ മനസ്ഥിതിയുള്ളവർ വരെ ചെറുതായൊന്ന് നെറ്റി ചുളിച്ച് ചോദിക്കുന്നു
എന്നാലും മാഷെ
ഹിന്ദു ക്ഷേത്രങ്ങൾ മാത്രം ഇങ്ങനെ സർക്കാർ ഏറ്റെടുക്കുന്നത് ശരിയാണോ ? ഹിന്ദു മത വിശ്വാസികളുടെ പണമെല്ലാം കൊണ്ടു പോകുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ എന്താണ് മറ്റ് സഹോദര മതസ്ഥരുടെ പള്ളികളെയും അവരുടെ നേർച്ചപ്പെട്ടികളേയും വെറുതെ വിടുന്നത് ? ഇതു ശരിയാണോ ?
എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ?

ഹിന്ദുക്കളൊന്നിക്കണമെന്നും
മതേതര സർക്കാരുകൾക്കെതിരെ
രംഗത്ത് വരണമെന്നുമാണ് സംഘപരിവാരക്കാരുടെ ആഹ്വാനം !
ഹിന്ദു മത ഭ്രാന്ത് ഇളക്കിവിട്ട് വർഗ്ഗീയ കലാപത്തിന് തന്നെ ശ്രമിക്കുകയാണവർ

എന്താണ് വസ്തുത...........?
ആദ്യം മനസ്സിലാക്കേണ്ടത്
1957 മുതൽ
മാറി മാറി അധികാരത്തിൽ വന്ന സർക്കാരുകളൊന്നും
ഒരു ക്ഷേത്രത്തിന്റെയും സ്വത്ത് വരവിൽ കയ്യിട്ട് വാരുകയൊ മറ്റ് സർക്കാർ കാര്യങ്ങൾക്ക് എടുക്കുകയോ ചെയ്തിട്ടില്ല എന്ന വസ്തുതയാണ് !

എന്നാൽ വിശ്വാസപൂർവ്വം ഭക്തർ നൽകിയ കോടി കണക്കിന് രൂപയുടെ വരുമാനവും
ആ പണമുപയോഗിച്ച് വാങ്ങി കൂട്ടിയ സ്ഥാവര ജംഗമ വസ്തുക്കളും കോളേജുകളും സ്കൂളുകളും
വേദ പഠന ശാലകളടക്കമുള്ള സ്ഥാപനങ്ങളും മറ്റാരും തന്നെ കട്ടുമുടിക്കുന്നില്ലെന്ന്
ഉറപ്പ് വരുത്തുകയും
വരവ് ചിലവ് കണക്കുകളെല്ലാം
മുഴുവൻ ഭക്തജനങ്ങൾക്കും ലഭ്യമാക്കുകയും തർക്കങ്ങൾ ഉണ്ടായാൽ അത് ജാതി പ്രമാണിമാർക്കും
കക്ഷി രാഷ്ട്രീയക്കാരേയും ഏൽപ്പിക്കാതെ
സുപ്രീം കോടതി വരെയുള്ള വിശ്വസനീയ സംവിധാനങ്ങൾക്ക് വിധേയമാക്കുകയുമാണ് ജനാധിപത്യ സർക്കാരുകൾ ചെയ്തത്
ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്

ഇതിലെന്താണ് തെറ്റ്........?
കോടാനുകോടി രൂപയുടെ സ്വത്ത് വകകൾ ക്ഷേത്ര നടത്തിപ്പുകാർ തട്ടിയെടുക്കുന്ന കഥകളും ഭണ്ഡാരവരവ് വരെ കടത്തികൊണ്ടു പോകുന്നതും വാർത്തയാവുമ്പോൾ
ഇത്തരം ഇടപെടലുകൾ ശക്തിപ്പെടുത്തണമെന്നല്ലേ വാദിക്കേണ്ടത് അല്ലാതെ പോലീസും കോടതിയും
മറ്റ് സംവിധാനങ്ങളുമൊന്നും
അതിൽ ഇടപെടരുതെന്നും
ആർ.എസ്സ്.എസ്സിനു കീഴിലുള്ള
ക്ഷേത്ര സംരക്ഷണ സമിതിക്കും കൂട്ടർക്കും
വിട്ടുതരണം എന്നാണോ വാദിക്കേണ്ടത്

ദേവസ്വം ബോർഡ് എന്നത്
കെ.പി.സി.സി.യുടെ സബ് കമ്മറ്റിയൊ
CPIM ന്റെ പോഷക സംഘടനയോ പോലെ
എന്തോ ആണെന്ന മട്ടിലാണ്
സങ്കികൾ പ്രചാരണം അഴിച്ചു വിടുന്നത്

ഹിന്ദു മതാചാരങ്ങളിൽ വിശ്വാസമുള്ള ഹിന്ദുക്കളായ എം.എൽ.എ.മാർ മാത്രമേ ജനപ്രതിനിധികളെന്ന നിലയിൽ
ദേവസ്വം ബോർഡ് തിരഞ്ഞെടുപ്പുമായും മറ്റും ബന്ധപ്പെടുന്നുള്ളൂ മറ്റംഗങ്ങളെല്ലാം
ഹിന്ദുമത വിശ്വാസികൾ തന്നെയാണ്
പത്ത് ലക്ഷത്തിൽ കൂടുതൽ രൂപ ചിലവഴിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണമെന്ന വ്യവസ്ഥയുമുണ്ട്
ട്രഷറിയിൽ ഒരു പ്രത്യേക അക്കൗണ്ടിലാണ് ഈ പണമെല്ലാം ഇടുന്നത് എന്നതൊഴിച്ചാൽ സർക്കാരും ക്ഷേത്ര വരുമാനങ്ങളുമായി
മറ്റു ബന്ധങ്ങളൊന്നുമില്ല.
ദേവസ്വം ബോർഡുകളുടെ പ്രവർത്തനം അത്രയ്ക്കേറെ സ്വതന്ത്ര്യമായ ഒന്നാണ്

ദേവസ്വം വഴി
ഹിന്ദുക്കളായ ഭക്തരുടെ പണം
സർക്കാർ എടുക്കുകയല്ല ചെയ്യുന്നത്
പകരം
മുസ്ളീങ്ങളും കൃസ്ത്യാനികളും നിരീശ്വരവാദികളുമായ മറ്റ് പൗരജനങ്ങളും നികുതിയായ് നൽകുന്ന കോടി കണക്കിന് രൂപയെല്ലാം ഹിന്ദു ദേവാലയങ്ങൾക്ക് അങ്ങോട്ട് കൊടുക്കുകയാണ്
സർക്കാരുകൾ ചെയ്യുന്നത്

മന്ത്രിയായിരുന്ന വി.എസ്.ശിവകുമാർ നിയമസഭയിൽ വെച്ച കണക്ക് പ്രകാരം തൊട്ട് മുൻ വർഷം ഇങ്ങനെ നൽകിയത്
231. 38 കോടി രൂപയാണ്.
2014ൽ മാത്രം ക്ഷേത്ര ജീവനക്കാർക്കും മറ്റും ശമ്പളം നൽകാൻ മാത്രം
പൊതു ഖജനാവിൽ നിന്ന് ദേവസ്വങ്ങൾക്ക് അങ്ങോട്ട് കൊടുത്തത് 22 കോടി രൂപയാണ്. ഇതു പോലെ ശബരിമല ക്ഷേത്രത്തിനും പത്മനാഭ സ്വാമി ക്ഷേത്രമടക്കമുള്ളവക്കും ദേവാലയ വരവിൽ നിന്ന് ഒരു രൂപ പോലും കൈപ്പറ്റാതെ കോടി കണക്കിന് രൂപയാണ് സർക്കാർ അങ്ങോട്ട് നൽകുന്നത്.
മറ്റുമതക്കാരുടേയും നിരീശ്വരവാദികളുടേയും നികുതി പണമെടുത്താണ്
ഇങ്ങനെ കൊടുക്കുന്നതെന്നോർക്കണം

എന്നിട്ടാണ് സങ്കികളുടെ ദുഷ്പ്രചരണമെന്നത് നമ്മൾ മറക്കരുത്
അപ്പോൾ ഒരു ചോദ്യം ബാക്കിയാവും
അങ്ങിനെയെങ്കിൽ ക്ഷേത്രങ്ങളിലേക്ക് വരുന്ന സമ്പത്തെല്ലാം എന്തു ചെയ്യുന്നുവെന്ന്

അതിനു മുമ്പ്
കേരളത്തിലാകെ ദേവസ്വങ്ങൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളെ കുറിച്ചൊരു ധാരണ നല്ലതാണ്

തിരുവിതാംകൂർ ദേവസ്വം 1240 ക്ഷേത്രങ്ങൾ
കൊച്ചിൻ 430
മലബാർ 1337
ഗുരുവായൂർ
കൂടൽമാണിക്യം
ഇവയെല്ലാം കൂടി 3080 ക്ഷേത്രങ്ങളുണ്ട്
ഇതിൽ 100 എണ്ണത്തിന് മാത്രമാണ്
നല്ല നടവരവുംവരുമാനവുമുള്ളത്

(1000ന് മേൽ വരവുള്ളത് --- മേജർ
100 നും 1000നുമിടയിൽ ---- മൈനർ
100 ന് താഴെ --- പെറ്റി ക്ഷേത്രങ്ങൾ.....
കൂടാതെ പി.ഡി.കാറ്റഗറിയുമുണ്ട് അതായത്
പ്രൈവറ്റ് ഡിപ്പോസിറ്റുള്ളവ )

ദേവസ്വത്തിന് കീഴിലുള്ളവയിൽ
15000 ത്തോളം ക്ഷേത്ര ജീവനക്കാരുണ്ട്
അതു കൊണ്ട് വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് സ്വർണ്ണമൊഴികെയുളള
വരവിൽ നിന്നാണ് മറ്റുളള ക്ഷേത്രങ്ങളെ നിലനിറുറുത്തുന്നത്
എല്ലായിടത്തും ഒരു തിരിയും വെച്ചാരാധനയും പൂജയും ആരാധനയും
ഉറപ്പു വരുത്തുന്നതിനാണ്
ജനാധിപത്യ സർക്കാർ ദേവസ്വം വഴി
അഴിമതി രഹിതമായ് ഇടപെടുന്നത്
അല്ലാതെ
പണം മറ്റ് കാര്യങ്ങൾക്ക് എടുക്കാനല്ല
ഇതിനെതിരെയാണ് സങ്കികൾ കലാപമുണ്ടാക്കാൻ നോക്കുന്നത്

സംഘപരിവാരത്തിന്റെ ദുഷ്പ്രചരണം കേട്ടാൽ തോന്നുക ദേവസ്വം എന്നത് എ.കെ.ജി. സെന്ററിലെ പാർടി ഫ്രാക്ഷന്റെ തീരുമാനപ്രകാരം രൂപീകരിച്ചതാണെന്ന്
അങ്ങനെയാണോ
അല്ലേയല്ല..........!

1957ലെ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കുന്നതിനും 146 കൊല്ലം മുമ്പ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടിയുടെ
ആദ്യ സെല്ല് രൂപീകരിക്കുന്നതിനും
ഏകദേശം ഒന്നേകാൽ നൂറ്റാണ്ടു മുമ്പ്
റാണി ഗൗരി ലക്ഷ്മിഭായ്
തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത്
(മൺറോയുടെ കാലത്ത് ..............! )
രൂപം കൊടുത്തതാണ് ദേവസ്വം സംവിധാനം ദേവസ്വത്തിന്റെയും ബ്രഹ്മസ്വത്തിന്റേയുമെല്ലാം ഉടമസ്ഥരായ് പുളച്ചിരുന്ന നമ്പൂതിരി മേധാവിത്വത്തിന്റെ കീഴിൽ സമ്പത്ത് അളവില്ലാതെ
കുന്ന് കൂടിയത് സൃഷ്ടിച്ച
സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നതിന്റെ ഭാഗമായി 1811 ൽ തുടങ്ങി വെച്ച ശ്രമങ്ങൾ
താഴെ കാണുംപ്രകാരം വിവരിക്കാനാവും

1897 പുതിയ ദേവസ്വം വകുപ്പ് രൂപീകരിച്ചു
1906 ൽ ദേവസ്വം സെറ്റിൽമെന്റ് വിളമ്പരം
1907ൽ ലാൻഡ് റെവന്യൂ വകുപ്പിന് കീഴിൽ
1922 ൽ ഏപ്രിൽ 22 (കൊല്ലവർഷം 1098 ) ന്
മൂലം തിരുനാൾ രാമവർമ
ദേവസ്വം വിളമ്പരം വഴി
റവന്യൂവിൽ നിന്ന് മാറ്റി പ്രത്യേകമാക്കി
(ഇത് പ്രകാരം ആകെ ലഭിക്കുന്ന
ഭൂ നികുതിയുടെ 40% ദേവസ്വം ഫണ്ടാക്കാനും പ്രതിവർഷം 25 ലക്ഷം സർക്കാർ ഗ്രാന്റായും നിശ്ചയിച്ചു )
സ്വാതന്ത്ര്യാനന്തരം 1949 ൽ തിരുവിതാംകൂറും കൊച്ചിയും യോജിച്ച് തിരുകൊച്ചിയായപ്പോൾ
കേന്ദ്ര സർക്കാരുമായുളള ധാരണ പ്രകാരം ഹിന്ദു മന്ത്രിയും രാജാവും
ഹിന്ദു അദ്ധ്യക്ഷനും ഉൾപ്പെടെ
3 അംഗ ബോർഡ് നിലവിൽ വന്നു
മന്നത്ത് പത്മനാഭൻ അധ്യക്ഷനായി
1949 ലെ ഒമ്പതാം വിളമ്പരവും
1950 ലെ ഒന്നാം വിളംബരവും ചേർത്ത് നിയമ സാധുതയും വരുത്തി
Hindu Relegious Act XV of 1950
അങ്ങിനെ നിലവിൽ വന്നു
പൊതു ഖജനാവിൽ നിന്നുള്ള ഗ്രാന്റ്
25 ലക്ഷം എന്നത് 51 ലക്ഷമാക്കി ഉയർത്തി

ഇതാണ് കുമ്മനവും കൂട്ടരും എതിർക്കുന്ന ദേവസ്വം ബോർഡിന്റെ ചരിത്രം
നാട്ടുകാരും നടത്തിപ്പുകാരും ആവശ്യപ്പെട്ടതനുസരിച്ചാണ്
1949 ൽ തിരുവിതാംകൂർ ഭരണാധികാരികൾ ക്ഷേത്രങ്ങൾ ഏറ്റെടുത്ത് നടത്തിയത്
ഇപ്പോൾഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതും അങ്ങനെ തന്നെ !

സുതാര്യമായും സുരക്ഷിതമായും ക്ഷേത്രഭരണം
മുന്നോട്ട് കൊണ്ടു പോകുന്നതിന്
ഏറ്റവും മികച്ച സംവിധാനമായിട്ടും സങ്കികളും മറ്റും എന്തിനാണ്
അതിനെ ഇങ്ങനെ എതിർക്കുന്നത് ?

സാമ്പത്തികവും രാഷ്ട്രീയവുമായ
സ്വാർത്ഥ താത്പര്യങ്ങളൊരുവശത്തും സംഘപരിവാരത്തിന്റെ ബൗദ്ധിക നേതൃത്വം കയ്യാളുന്ന പിന്തിരിപ്പൻമാരായവരുടെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും തികട്ടുന്ന
പഴയ ജാതി മേധാവിത്വ മോഹങ്ങൾ
മറ്റൊരു വശത്തും നിന്നാണ് ഒച്ചയിടുന്നത്

നോക്കൂ
തിരുവിതാംകൂർ ദേവസ്വത്തിന്റെ സമ്പത്ത്
fixed deposit 571 കോടി
Short term F. D. 51 കോടിയും
സേവിംഗ്സ് 10 കോടിയുമാണ്

ഗുരുവായൂരത്
F.D. സ്വർണ്ണത്തിന് പുറമെ 300 കോടിയും
വാർഷിക വരവ് 186 കോടിയുമാണ്

ശബരിമലയിലിത് എത്രയോ ഇരട്ടിയാണ്
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റേയും
ഭരണഘടന സ്ഥാപനമായ കോടതിയുടേയും
പരിശോധനയില്ലാതെ
അഥവാ ഭക്തജനങ്ങളായവരുടെ ആരുടേയും ഇടപെടലില്ലാതെ
ഈ സമ്പത്തും ക്ഷേത്ര സൗകര്യങ്ങളും ഉള്ളിന്റെയുള്ളിൽ പഴയ ജാതി പ്രമാണിത്തം കൊണ്ടു നടക്കുന്നവർക്കും
അവരുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘപരിവാര കൂട്ടങ്ങൾക്കും
ഒതുങ്ങി കിട്ടണമെന്നതിനുമാണ്
കുമ്മനവും കൂട്ടരും നിർബന്ധം പിടിക്കുന്നത്

ആരുടേതാണ്
ഈ ക്ഷേത്രവും അതിരിക്കുന്ന ഭൂമിയും ക്ഷേത്രത്തിന്റയിക്കാണുന്ന സ്വത്തുമെല്ലാം ?

ഒന്നും ആരും പൂജിച്ച് സൃഷ്ടിച്ചതല്ല
എല്ലാം പൊതുജനങ്ങളുടേതാണ് അവയെല്ലാം പൊതു സ്വത്താണ്
മണ്ണിൽ പണിയെടുത്തവർ
അധ്വാനിച്ചതിന്റെ ഫലമാണതെല്ലാം
എല്ലാ ക്ഷേത്രവും അവയുടെ സമ്പത്തും !

ഈ ജാതി പ്രമാണിമാർ അടക്കി വാണപ്പോൾ
ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഭക്തനായോ
വിഗ്രഹത്തിനടുത്ത് പൂജാരിയായിട്ടോ
എന്തിന് പറയുന്നു
ക്ഷേത്രത്തിന്റെ ചുറ്റിലുമുള്ള വഴിയിൽ
നാൽകാലികളെ പോലെ നടക്കാൻ പോലും
അംഗീകാരമില്ലാത്ത പട്ടിണി കോലങ്ങൾക്ക്
ക്ഷേത്ര ഭരണ കാര്യം ചിന്തിക്കാനാവില്ലല്ലോ

പണിയെടുത്ത് തിരുമുൽ കാഴ്ച്ചവെച്ചതും
1773 വരെ ഒരു തുണ്ട് ഭൂമിയില്ലാതിരുന്ന
നായർ പടയാളികൾ അങ്കം വെട്ടി നേടിയതും
സഹോദര മതസ്ഥർ നികുതി നൽകിയതും
എല്ലാമെല്ലാം ചേർന്ന പൊതു സ്വത്താണ്
പൊതു ക്ഷേത്രങ്ങളായ് വളർന്നത്
രാജഭരണത്തിലെ രാജാവിന്റെ സ്വത്ത്
പ്രജാ ഭരണത്തിൽ പൗരന്മാരുടേതാണ്
അവർ സ്വയം തിരഞ്ഞെടുത്ത സർക്കാരാണ്
പൊതു സ്വത്ത് കൈകാര്യം ചെയ്യാനർഹർ

1883 -- 1911 ലെ തിരുവിതാംകൂറിലെ
ആദ്യ സമഗ്ര സെൻസസിൽ നമ്പൂതിരിമാർക്ക്
415126 ഏക്കർ വരെ കരമൊഴിവായ ഭൂമി
ഉണ്ടായിരുന്നന്നതായി കാണുന്നുണ്ട്
നായർ വിഭാഗങ്ങൾക്ക്
ഒരു സെന്റ് ഭൂമി പോലുമുണ്ടായിരുന്നില്ല
ഈഴവർ ഭൂമി സ്വന്തമാക്കരുത്
എന്നായിരുന്നു നിയമം എന്നിരിക്കെ മറ്റുള്ളവരുടെ സ്ഥിതി പറയേണ്ടതില്ലല്ലോ

ജനകീയ ഭരണവും ഭൂപരിഷ്കരണവും
വന്നതിന് ശേഷം പ്രമാണിത്തം നഷ്ടപ്പെട്ടവർ
മഹാ ക്ഷേത്രങ്ങളും
വിശുദ്ധ പുണ്യാഹവും വഴിയാണ്
തങ്ങളുടെ അവശിഷ്ട പ്രമാണിത്തം മറ്റുള്ളവരിൽ നിലനിറുത്തി വരുന്നത്

അബ്രാഹ്മണർ ശാന്തിമാരാവുന്നതും പിന്നോക്ക ഹിന്ദുക്കൾ ദേവസ്വം വഴി
തങ്ങളെ മുകളിൽ നിന്ന് ഭരിക്കുന്നുവെന്ന
തോന്നലിൽ നിന്നുണ്ടാകുന്ന
അധീശത്വത്തിൽ നിന്നുണ്ടാകുന്ന അപകർഷതാ ബോധത്തിന്റെ
(ജനാധിപത്യ വികാസമില്ലായ്മയുടെ )
ജാള്യവും രോഷവുമാണ്
ഇപ്പോൾ സംഘപരിവാരത്തിലുടെ
കേരളീയ പൊതുമണ്ഡലത്തിലേക്ക് മലീമസമായ് പൊട്ടിയൊഴുകുന്നത്

ജാതിയും ജന്മിയും നാടുവാഴിത്തവും പോയി
ജനാധിപത്യം വന്നതംഗീകരിക്കാൻ മടിക്കുന്ന
പ്രതാപത്തിന്റെ പഴയകാലം അയവിറക്കുന്ന പ്രമാണികളെ സംബന്ധിച്ചിടത്തോളം
തങ്ങളുടെ സ്വഭാഗ്യങ്ങൾ തട്ടി തെറിപ്പിച്ച ശത്രുവാണ് ജനകീയ സർക്കാരുകൾ

എന്നാൽ സാധാരണ ജനങ്ങൾക്കാവട്ടെ
നേരെ തിരിച്ചാണനുഭവം
ഭക്തനായും പൂജാരിയായും
തുല്യ നിലയുള്ള പൗരരായും
ദേവസ്വം ഭരണ സമിതി അംഗമായും
മന്ത്രിയായും ചീഫ് ജസ്റ്റിസായും
രാഷ്ട്രത്തിന്റെ പ്രഥമ പൗരരായും വരെ
അവരെ മാറ്റിയത്
തമ്പുരാക്കന്മാരും മഹാ പൂജാരിമാരുമല്ലല്ലോ

അവരെ സംബന്ധിച്ചിടത്തോളം
ജനകീയ പ്രക്ഷോഭങ്ങളും
ജനകീയ പ്രസ്ഥാനങ്ങളും
ജനകീയ സർക്കാരുകളുമാണ്
ജനാധിപത്യ കേരളത്തെ സൃഷ്ടിച്ചത്

തങ്ങളുടെ മേലാള താത്പര്യങ്ങൾ
മറച്ച് വെച്ച് മത വർഗ്ഗീയത പറഞ്ഞ്
ആളെ കൂട്ടാനും നാടിന്റെ പുരോഗതിയെ
തിരിച്ചു നടത്താനുമാണ്
സംഘപരിവാര ശക്തികൾ ശ്രമിക്കുന്നത്
ആർ.എസ്സ്.എസ്സ്.ശാഖകൾ വഴിയാണ്
അതിനാവശ്യമായ മസ്തിഷ്ക്ക പ്രക്ഷാളനം
ഇപ്പോൾ അവർ സംഘടിപ്പിക്കുന്നത്

മുസ്ലീം പള്ളികൾ നിയന്ത്രിക്കാത്തതെന്ത് ?
പള്ളി ഭണ്ഡാര വരവിൽ കയ്യിടാത്തതെന്ത് ?
എന്നിങ്ങനെയുള്ള തീർത്തും തെറ്റായ
വർഗ്ഗീയ ചോദ്യങ്ങൾ ഇങ്ങനെ വരുന്നതാണ്

മുസ്ലീം പള്ളികൾ
സ്വകാര്യമായ് പിരിവെടുത്ത്
സ്വകാര്യ വ്യക്തികളും കൂട്ടായ്മകളും
ഒത്തു ചേർന്ന് നടത്തുന്നതാണ്
സർക്കാർ വക ഗ്രാന്റുകൾ
അവർക്ക് ആർക്കും കൊടുക്കുന്നുമില്ല മാത്രമല്ല 1957 വരെ
മുസ്ലീം ദേവാലയങ്ങൾ പണിയുന്നതിന് ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയിരുന്ന വിവേചനപരമായ നിയന്ത്രണമുണ്ടായിരുന്നു
കൃസ്ത്യൻ പള്ളികളിൽ അപൂർവം ചിലതിന് കരമൊഴിവായ്
ഭൂമി നൽകിയിരുന്നു എന്നത് നേരാണെങ്കിലും
ദേവസ്വം ബോർഡിന് കീഴിൽ വരാത്ത സ്വകാര്യ വ്യക്തികളും ട്രസ്റ്റുകളും നടത്തുന്ന പ്രധാനപ്പെട്ട സ്വകാര്യ ഹിന്ദു ക്ഷേത്രങ്ങളും പൊതുജനങ്ങളുടെ വിഭവങ്ങളും
സർക്കാർ നൽകിയ കരമൊഴിവായ്‌
നൽകിയ ഭൂമിയും ഉപയോഗിച്ച് തന്നെയാണ് നിർമ്മിച്ചത്. അവയുടെ കാര്യത്തിലും
സർക്കാർ ഇടപെടാറില്ലല്ലോ

ഉദാഹരണത്തിന്
ആറ്റുകാൽ ഭഗവതി ക്ഷേത്രം
തലശ്ശേരി ജഗന്നാഥ ക്ഷേത്രം
തിരുമുപ്പം മഹാദേവക്ഷേത്രമടക്കമുള്ള എത്രയോ ക്ഷേത്രങ്ങൾ നല്ല നടവരവുള്ളതും പ്രശസ്തങ്ങളുമായ ക്ഷേത്രങ്ങളാണ്
എന്നാൽ ഇവയൊന്നും
ദേവസ്വം ബോർഡിന് കീഴിലുള്ളവയല്ല
കാരണം അവ സ്വകാര്യ ക്ഷേത്രങ്ങളാണ്

പള്ളികളും അങ്ങനെ തന്നെയാണ്
അർധസത്യങ്ങളും അസത്യങ്ങളും പറയുന്നവർ ഇതെല്ലാം മറച്ച് വെക്കുകയാണ്
ക്ഷേത്ര ജീവനക്കാരുടേയും
ഭക്തജനങ്ങളായ നാട്ടുകാരുടേയും നിരന്തരമായ ആവശ്യപ്രകാരവും
സുപ്രീം കോടതി വിധിയെ തുടർന്നും ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്

( സർക്കാർ ക്ഷേത്രം പിടിച്ചെടുക്കുന്നുവെന്ന
വർഗ്ഗീയ പ്രചരണം തീർത്തും തെറ്റാണ് )

വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർ
മതഭ്രാന്തരെ വികാരം കൊള്ളിച്ച്
ലഹളക്കിറക്കാൻ ചോദിക്കുകയാണ്
എന്തേ ഒരിക്കൽ പോലും
ഒരു മുസ്ലീം പള്ളിയുടെ കാര്യത്തിൽ
ഇങ്ങനെ ഇടപെടാത്തത് എന്ന്

സങ്കി വിരുദ്ധരും ചിന്തിക്കുന്നു
ശരിയല്ലേ എന്ന് !!!

സുഹൃത്തുക്കളെ
ശരിയല്ല ശരിയല്ല ശരിയേയല്ല....!!!

വിഷ ലിപ്തമായ കള്ള പ്രചരണമാണിത്
നൂറ് വർഷം പഴക്കമുള്ള
കരിപ്പൂർ ആഞ്ചിറക്കൽ ജുമ മസ്ജിദ്
കക്കാവ് ജുമ മസ്ജിദ്
ചാമ പറമ്പ് ജുമ മസ്ജിദ്
കക്കുന്നത്ത് പള്ളി
മാമലശ്ശേരി മാർ മിഖായേൽ --- ഓർത്തഡോക്സ് പള്ളി
എന്നിവയെല്ലാം നിരവധി ഘട്ടങ്ങളിൽ സർക്കാർ ഏറ്റെടുത്തിട്ടുള്ളവയാണ്

മറിച്ചുള്ളതെല്ലാംസംഘപരിവാരത്തിന്റെ വർഗ്ഗീയ പ്രചരണമാണ് എന്നറിയുക
പഴയ രാജഭരണവും
ജാതി വ്യവസ്ഥയും
ജന്മി നാടുവാഴിത്തവും തിരിച്ചു വരാൻ
ആഗ്രഹിക്കുന്നവരുടെ പാളയത്തിൽ
തലച്ചോറ് പണയം വെക്കുന്നവരോടും
പരമത വിദ്വേഷത്തിൽ
മനുഷ്യത്വം നഷ്ടമാവുന്നവരോടും
ഒന്നേ പറയാനുള്ളു
മതേതരവും ജനാധിപത്യപരവുമായ
ആധുനിക ലോകത്തിൽ നിന്നുള്ള
തിരിച്ചു നടക്കലിൽ നമുക്ക് നഷ്ടമാവുക
നമ്മളെ തന്നെയായിരിക്കും
പിന്നെയീ നാട് ആർജിച്ച എല്ലാ നന്മകളും !

ജാഗ്രതയോടെ ഉണർന്നിരിക്കുക
ജനാധിപത്യത്തിനും മതേതരത്വത്തിനും
മനുഷ്യത്വത്തിനും കാവലിരിക്കുക

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive