Sunday, March 29, 2020

വാനരപ്പടയുടെ പട്ടിണി മാറി


ഉണ്ണി ഈന്താട്‌Updated: Sunday Mar 29, 2020
ആളൊഴിഞ്ഞ കാവിൽ വാനരപ്പടയുടെ കളിയൊഴിഞ്ഞിട്ട്‌ ദിവസങ്ങളായി. നിവേദ്യചോറിനു പുറമെ ഭക്തരും സന്ദർശകരും നൽകുന്ന ഭക്ഷണം നിലച്ചതോടെ  അവരുടെ മുഖത്ത്‌ ദൈന്യതയും നിരാശയും. പതിവുതെറ്റാതെ ക്ഷേത്രത്തിലെ കഴകക്കാരൻ ബാലകൃഷ്‌ണവാര്യർ ശനിയാഴ്‌ച രാവിലെയും നിവേദ്യചോറുമായി എത്തിയപ്പോൾ ആ ജീവികളുടെ മനസ്സ്‌കുളിർത്തു. ‘നാളെ മുതൽ നിങ്ങൾക്ക്‌ കൂടുതലുണ്ടാകും....ട്ടോ രാമാ’ - കൂട്ടത്തിൽ മുതിർന്ന വാനരനെ നോക്കി വാര്യരുടെ വാക്കുകൾ.

കോവിഡിന്റെ ഭീഷണിയിൽ നാടാകെ നിശ്‌ചലമായപ്പോൾ പട്ടിണിയിലായവരാണ്‌ തലക്കുളത്തൂർ  വള്ളിക്കാട്ടുകാവിലെ വാനരന്മാർ.

തലക്കുളത്തൂർ പഞ്ചായത്തിൽ എടക്കരയിലാണ് മലബാർ ദേവസ്വം ബോർഡിനുകീഴിലെ വള്ളിക്കാട്ടുകാവ് ക്ഷേത്രം. ഏകദേശം 24 ഏക്കർ  ഇടതൂർന്ന വനത്തിലെ വള്ളിപ്പടർപ്പുകളിൽ ഊഞ്ഞാലാടി രസിക്കുന്ന വാനരപ്പടയാണ്  ക്ഷേത്രത്തിലെ മുഖ്യാകർഷണം. 

ഇതുവരെ നൽകിയിരുന്ന  നിവേദ്യച്ചോറ് ക്ഷേത്ര ഭാരവാഹികളുമായി ആലോചിച്ച് 10 കിലോ ആയി ഉയർത്തും. ചക്കയും പഴങ്ങളും ഇടവേളകളിൽ നൽകുമെന്നും മോഹനൻ പറഞ്ഞു.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive