Sunday, February 24, 2019

ബോണ്‍സായി ചെടികള്‍ വളര്‍ത്തുന്ന രീതി


ദ്യാനത്തില്‍ ഏറ്റവും കൗതുകം നിറഞ്ഞതും അലങ്കാരമുള്ളതുമാണ് ബോണ്‍സായി ചെടികള്‍.പുരാതനകാലത്ത് ചൈനയിലും ജപ്പാനിലുമുള്ളവരുടെ കുള്ളന്‍ മരപ്രേമമാണ് വലിയ വൃക്ഷങ്ങളെ ചട്ടിയില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന ബോണ്‍സായ് എന്ന സമ്പ്രദായത്തിന് രൂപം നല്‍കിയത്. 
ബോണ്‍സായി എന്ന് വാക്കിന്റെ അര്‍ത്ഥം തളികയിലെ സസ്യം എന്നാണ്. ഇതിന് പ്രധാനമായും വേണ്ടത് ക്ഷമയാണ്. ബോണ്‍സായി സംവിധാനം ചെയ്യുന്നതിന് പല രീതികളും ഉപയോഗിക്കുന്നുണ്ട്. നേര്‍ലംബരീതി(ചൊക്കന്‍), ചുരുളന്‍ രീതി (കിയോക്കു), ചരിഞ്ഞ രീതി (ഷാക്കന്‍), വളഞ്ഞു പിരിയന്‍ രീതി (ഹാങ്കര്‍), ചാഞ്ഞുവളരുന്ന രീതി (കെങ്കായി), പാറമേന്‍ വളര്‍ത്തുന്ന രീതി എന്നിവയാണ് പ്രധാനമായിട്ടുമുള്ളത്. 
ഏകദേശം 15 മുതല്‍ 20 വര്‍ഷം വരെ ഒരു ബോണ്‍സായി ചെടിയുണ്ടാകുവാന്‍ ആവശ്യമാണ് എന്നത് തന്നെ ക്ഷമയുടെ പ്രധാന്യം സൂചിപ്പിക്കുന്നു. ആദ്യത്തെ എട്ട് മുതല്‍ 10 വര്‍ഷം വരെ തിരഞ്ഞെടുക്കുന്ന ചെടിയുടെ തൈകള്‍ ചെടിച്ചട്ടിയില്‍ സ്വതന്ത്രമായി നട്ട് വളര്‍ത്തുന്നു.അതിന് ശേഷമാണ് അവയെ നിയന്ത്രിക്കുവാന്‍ ആരംഭിക്കുന്നത്. 
ബോണ്‍സായി ഉണ്ടാക്കുവാന്‍ വേണ്ട വൃക്ഷങ്ങളുടെ തൈകള്‍ക്ക് ചില പൊതു സ്വഭാവ സവിശേഷതകള്‍ ആവശ്യമാണ്. ധാരാളം ശാഖയോടുകൂടി വളരുക, പെട്ടന്ന് വേരുപൊട്ടി കിളുര്‍ക്കുക,എതു പ്രതികൂല അവസ്ഥകളെയും അതിജീവിക്കാനുള്ള കഴിവ് ആവശ്യമാണ്. 
അരയാല്‍, പേരാല്‍, വാളന്‍പുളി, വാക,കശുമാവ്, ഓറഞ്ച്, പ്ലാവ്, മാവ് എന്നിങ്ങനെ വന്‍ വൃക്ഷമായി മാറുന്ന എന്തിനേയും ബോണ്‍സായിയാക്കിമാറ്റം. ഫലവൃക്ഷങ്ങളും പൂക്കളും ഉണ്ടാകുന്നവയും ബോണ്‍സായിയായി വളര്‍ത്താം എന്നാല്‍ ഇവയ്ക്ക് മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ എല്ലാം ഉണ്ടാകണമെന്നു മാത്രം.
രണ്ടു ഘട്ടങ്ങളായിട്ടാണ ബോണ്‍സായി ഉണ്ടാക്കുന്നത്. ആദ്യഘട്ടത്തില്‍ ചെടിയുടെ തായ്‌വേര് മുറിച്ചുമാറ്റി ചട്ടികളില്‍ നടുകയാണ് വേണ്ടത്. ഈ ചട്ടികളില്‍ തുല്യഅളവില്‍ മണ്ണും ജൈവവളവും ചേര്‍ത്തുവേണം തൈകള്‍ നടുവാന്‍. ഇവയ്ക്ക് സാധാരണ രീതിയില്‍ ജലസേചനവും വളവും നല്‍കി വളര്‍ത്തുക.
ചെടി അധികം ഉയരം വയ്ക്കാതെ വ്യാപിച്ച് വളരുകയോ ചെയ്യാതെ ശാഖ മുറിച്ച് നിയന്ത്രിക്കണം. ഏകദേശം എട്ട് 10 വര്‍ഷത്തിന് ശേഷം ബോണ്‍സായി രണ്ടാം ഘട്ടം ആരംഭിക്കണം. ഇത് തീരുമാനിക്കേണ്ടത് ചെടികളുടെ വളര്‍ച്ച നിരക്ക് പരിശോധിച്ചാണ്. തൈകള്‍ക്ക് ആവശ്യത്തിന് വേരും ശാഖകളും വരുന്നതും ശ്രദ്ധിക്കണം. പരിശോധന തൃപ്തി കരമെങ്കില്‍ ആദ്യത്തെ ചട്ടിയില്‍ നിന്നും തൈകള്‍ ഇളക്കിയെടുക്കണം. 
പരന്ന് അധികം ഉയരമില്ലാത്ത ചട്ടികളില്‍ മൂന്ന് നാല്  വെള്ളം ഒഴുകിപ്പോകുവാനുള്ള സുഷിരങ്ങള്‍ ഉണ്ടാകണം. ഇത്തരത്തിലുള്ള ചട്ടിവേണം തിരഞ്ഞെടുക്കുവാന്‍. തൈയ്യുടെ വേരുകള്‍ ഇറങ്ങി നശിക്കാത്തവിധം ചട്ടികള്‍ ആവശ്യമാണ് ഇത്തരം ചട്ടികള്‍ വിപണിയില്‍ ലഭിക്കും. ചെടിയുടെ തായ്ത്തടിയുടെ വണ്ണം ചട്ടിയുടെ വലിപ്പത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്.
ചെടിയുടെ വളര്‍ച്ച നിയന്ത്രിക്കേണ്ടത് ചെറിയ നൂല്‍കമ്പികള്‍ ഉപയോഗിച്ചാണ്. ചട്ടിയുടെ അടിഭാഗത്തുള്ള ചെറിയ സുഷിരങ്ങളിലൂടെ അലുമിനിയം കമ്പിയോ ചെമ്പ് കമ്പിയോ ലംബമായി കടത്തിവിടുക. ശേഷം കമ്പി ഉള്‍പ്പടെ സുക്ഷിരങ്ങള്‍ ചെറിയ പ്ലാസ്റ്റിക് വലകഷണങ്ങള്‍ ഉപയോഗിച്ച് അടയ്ക്കുക. പഴയ ചട്ടിയില്‍ നിന്നെടുത്ത ചെടി അതിന്റെ വേരുകള്‍ പകുതിയോളം ചെത്തിമിനുക്കി പുതിയ ചട്ടിയില്‍ കൊള്ളുന്ന വിധത്തിലാക്കുക.
അതിന് ശേഷം ചട്ടിയുടെ ചുവട്ടില്‍ ചരല്‍ നിറഞ്ഞ കട്ടിയുള്ള മണ്ണ് നിരത്തുക. ചെടി അതിലേക്ക് ഉറപ്പിച്ച് നിറുത്തണം. ആവശ്യമില്ലാത്ത തളിരിലകളും ചില്ലകളും വെട്ടി മാറ്റണം. ശേഷം ലംബമായി നില്‍ക്കുന്ന കമ്പികൊണ്ട് ചെടിയുടെ തായ്ത്തടി വരിഞ്ഞുമുറുക്കുക. ശാഖകള്‍ ആവശ്യമുള്ള രീതിയില്‍ കമ്പികൊണ്ട് കെട്ടി നിയന്ത്രിക്കണം.
ചട്ടിയുടെ ബാക്കിയുള്ള സ്ഥലത്ത് ചാണകപ്പൊടി, മണല്‍ എന്നിവ നിറയ്ക്കാം. തണലിനും അലങ്കാരത്തിനുമായി ഇതിന് മുകളില്‍ പായല്‍ നിരത്തണം. അദ്യത്തെ രണ്ട് ആഴ്ച തണലില്‍ വെച്ച് നനച്ചതിന് ശേഷം പിന്നീട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റുക. ഒപ്പം നനയ്ക്കുകയും വളപ്രയോഗവും നടത്താം. ചെടിയുടെ ചുവട്ടില്‍ വെള്ളം ഒഴിക്കുന്നതിനു നല്ലത് സ്‌പ്രേയര്‍ ഉപയോഗിച്ച് ഇലകള്‍ നനയ്ക്കുന്നതാണ്.ഇങ്ങനെ 10 മുതല്‍ 20 വര്‍ഷം വരെ ചെടിയെ നിയന്ത്രിച്ച് വളര്‍ത്തണം. ഓരോ വര്‍ഷം കഴിയുമ്പോഴും ചെടിയുടെ ഭംഗി കൂടി വരുകയെയുള്ളു. വളര്‍ച്ചയ്ക്ക് അനുസരിച്ച് കമ്പി അഴിച്ചുകെട്ടണം.
20 സെന്റിമീറ്റര്‍ വരെ ഉയരത്തിലാണ് സാധാരണ ബോണ്‍സായി ചെടിക്കുള്ളത്. എന്നാല്‍ പലവലുപ്പത്തിലും ആകൃതിയിലും ബോണ്‍സായി ചെടികള്‍ ഉണ്ട്. ചൈനക്കാര്‍ ബോണ്‍സായിയുടെ ആകൃതിയെക്കാള്‍ ഉയരത്തിനായിരുന്നു പ്രധാന്യം കൊടുക്കുന്നത്. ബോണ്‍സായിയായി നട്ടുവളര്‍ത്തുന്ന ചെടികളില്‍ നിന്നു തന്നെ അതിന്റെ വംശഗുണമുള്ള പുതിയ ചെടികള്‍ സൃഷ്ടിച്ചെടുക്കാം. ലെയറിങ്ങാണ് ഇതിനായി നടത്തുന്നത്. 
ലെയറിങ്ങിനായി ചെടിയുടെ അഞ്ച് സെന്റിമീറ്റര്‍ വലുപ്പത്തില്‍ തൊലിമാറ്റിയ ശേഷം ഇവിടെ വളര്‍ച്ച ഹോര്‍മോണുകള്‍ തേച്ചുപിടിപ്പിക്കുക.ഈ ഭഗത്ത് ഒരു പ്ലാസ്റ്റിക് കവറിലിട്ട് അടിഭാഗം കെട്ടി പ്ലോട്ടിങ്ങ് മിശ്രിതം നിറയ്ക്കണം. കൂടിന്റെ മുകള്‍ ഭാഗം കെട്ടി ചെറിയ തുളകള്‍ ഇട്ട് നനയ്ക്കണം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വേരുകള്‍ ഉണ്ടാകും. അപ്പോള്‍ ചെടിയുടെ അടിഭാഗം മുറിച്ച് ഇവയെ പുതിയ ചെടിയാക്കിമാറ്റം.
ബോണ്‍സായികള്‍ വളരുംതോറുമാണ് ഭംഗി വര്‍ദ്ധിക്കുന്നത്.  ആല്‍ത്തറകളും ആല്‍വൃക്ഷങ്ങളും അതേരീതിയില്‍ ഉണ്ടാക്കുവാന്‍ കഴിയും. 500 രൂപ മുതല്‍ 15000 രൂപ വരെയാണ് ഇതിന് വില ലഭിക്കുക.
Content highlights: Agriculture, Organicfarming, Bonsai

മത്സ്യസൂപ്പിലെ നക്ഷത്രപ്പഴം



ആഗോളതലത്തില്‍ ഏറ്റവും സ്വാദിഷ്ഠം എന്ന് കണക്കാക്കുന്ന 50 ഭക്ഷ്യ വിഭവങ്ങളിലൊന്നാണ്  ഇറ്റലിക്കാരുടെ പ്രധാനവിഭവമായ 'അസംലക്സ്' എന്ന മത്സ്യ സൂപ്പ്.  ഉണക്കിയ ഒരിനം പുളിയാണ് ഇതിന്റെ സ്വാദ് ഇരട്ടിയാക്കുന്നത്.  നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന ഒരിനത്തില്‍പ്പെട്ട പുളിയാണിത്. പുളി ഉണക്കി ഉപ്പിട്ടെടുത്താല്‍ ഇതിന്റെ തോട് വിവിധതരം പാചകങ്ങളില്‍ ഉപയോഗപ്പെടുത്താം. 
നക്ഷത്രപ്പഴം(star fruit), വൈരപ്പുളി എന്നൊക്കെ അറിയപ്പെടുന്ന ചതുരപ്പുളി പണ്ടുതുടങ്ങിത്തന്നെ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഒരിനം പുളിയാണ്. ഇംഗ്ളീഷില്‍ കാരംബോള എന്നാണ് നാമം. അവരോയ കാരംബോള (Averrhoa Carambola) എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. ശ്രീലങ്കയും ഇന്‍ഡൊനേഷ്യയുമാണ് ഇതിന്റെ മാതൃരാജ്യങ്ങള്‍. തായ്ലന്‍ഡ്, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചതുരപ്പുളി പരമ്പരാഗത ഔഷധമായി ഉപയോഗിക്കുന്നു. മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ വളരും.
star
തൈകള്‍ നടാം
വിത്ത് മുളപ്പിച്ച് തൈകളാക്കി പുതിയ ചെടികള്‍ വളര്‍ത്താം. കുറച്ചു കൂടെ നല്ല രീതിയില്‍ തൈകള്‍ കിട്ടാന്‍ ഗ്രാഫ്റ്റിങ് നടത്തി തൈകളുണ്ടാക്കാം. തൈകള്‍ അഞ്ചു മീറ്റര്‍ ഇടയകലം നല്‍കിയാണ് നടേണ്ടത്. ഒരു മീറ്റര്‍ വീതം നീളവും വീതിയും ആഴവും നല്‍കി കുഴിയെടുത്ത് അതില്‍ മേല്‍മണ്ണും കമ്പോസ്റ്റും നിറച്ച് തൈകള്‍ നടാം.
ചെടി വേരോടി പുതിയ നാമ്പുകള്‍ വന്നു കഴിഞ്ഞാല്‍ തുടര്‍വളപ്രയോഗത്തിന്റെ ആവശ്യമില്ലെങ്കിലും വളര്‍ന്ന ഒരു മരത്തിന്  വര്‍ഷത്തിലൊരിക്കല്‍ 50 കിലോഗ്രാം ജൈവവളം ചേര്‍ക്കുന്നത് കരുത്തോടെ വളരാന്‍ സഹായിക്കും.
കായ് പിടിക്കാന്‍ മുന്ന് നാല് വര്‍ഷമെടുക്കും. വേനല്‍ക്കാലത്തിന് ശേഷമാണ്  മരം പൂക്കുന്നത്. ചിലയിടങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പുഷ്പിക്കുന്ന സ്വഭാവവും കാണുന്നു. കറികളില്‍ പുളിക്ക് പകരക്കാരനായി ചേര്‍ക്കുന്നു എന്നതാണ് സര്‍വസാധാരണമായ ഉപയോഗം.
പഴുത്ത പഴത്തില്‍ തയ്യാറാക്കുന്ന സര്‍ബത്ത് ഏറെ ആസ്വാദ്യകരമാണ്. ഇതുതന്നെ അത്യാവശ്യ ചേരുവകളും ചേര്‍ത്ത് ഐസ്‌ക്രീം പോലെ തണുപ്പിച്ച് ഉപയോഗിക്കുകയും ചെയ്യാം. പഞ്ചസാര ആവശ്യത്തിനു ചേര്‍ത്താല്‍ കേക്ക് നിര്‍മാണത്തിലും ഉപയോഗിക്കാം. ഒരുതരം വീഞ്ഞും ഇതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കാറുണ്ട്.
ഔഷധക്കലവറ
ആരെയും വിസ്മയിപ്പിക്കുന്ന ഔഷധ മേന്മകളുടെ കലവറയാണ് ചതുരപ്പുളി. വിവിധങ്ങളായ നിരോക്സീകാരികളുടെ സ്രോതസ്സാണ് കായ. ഫലത്തില്‍ അടങ്ങിയിരിക്കുന്ന ബന്‍സാഫിനോണ്‍സ് ഉദരാര്‍ബുദകാരിയായ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ളതാണെന്ന് പഠനങ്ങളില്‍ പറയുന്നു. 
നേരിയ മഞ്ഞനിറത്തിലുള്ള ഇതിന്റെ വിത്ത് ആല്‍ക്കഹോളിന്റെ അംശം താരതമ്യേന കുറവായതിനാല്‍ ചില രാജ്യങ്ങളില്‍ ഹെല്‍ത്ത് ഡ്രിങ്ക് എന്ന നിലയ്ക്ക് ഉപയോഗിച്ചുവരുന്നു.
ഉദരസംബന്ധമായ അസ്വസ്ഥതകള്‍, അതിസാരം എന്നിവയ്ക്ക് പരിഹാരമായും ഭക്ഷ്യവസ്തുക്കളിലെ വിഷാംശങ്ങള്‍ നീക്കാനും ഇതിന്റെ നീര് നല്ലതാണ്. ചതുരപ്പുളിയുടെ വിത്തില്‍ മാംസ്യം, നാര്, കാര്‍ബോഹൈഡ്രേറ്റ്, പൂരിതവും അപൂരിതവുമായ കൊഴുപ്പമ്ലങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. 
വിത്തില്‍ നിന്ന് വേര്‍തിരിക്കുന്ന തൈലത്തില്‍ മിരിസ്റ്റിക്ക്, പാമിറ്റിക്ക്, സ്റ്റിയറിക്ക്, പാമിറെറ്റാലിക്, ബഹമിക് അമ്ലങ്ങളും ഉണ്ട്. മരത്തിന്റെ തൊലിയില്‍ നിന്ന് മോറെല്ലോഫ്ളേവോണ്‍ (Morel oflavon) എന്നു പേരായ ഒരുതരം ഫ്ളവനോയിഡ് സംയുക്തം വേര്‍തിരിച്ചിട്ടുണ്ട്. ഇലയിലാകട്ടെ കാര്‍ബോസിലിക് അമ്ലം, ഫ്രിഡൈലില്‍, സിറ്റോസ്റ്റിറോള്‍ എന്നിവയും കാണപ്പെടുന്നു. ഗ്രാഫ്റ്റ് ചെയ്ത ഇതിന്റെ തൈകള്‍ വലിയ പാത്രങ്ങളില്‍ ബോണ്‍സായ് രൂപത്തില്‍ വളര്‍ത്തിയെടുത്ത് കായ് പിടിപ്പിച്ചാല്‍ ഒന്നാന്തരമൊരു അലങ്കാരച്ചെടിയുമായി മാറ്റാം.
Content highlights: Agriculture, Organic farming, Star fruit,Averrhoa Carambola

പച്ചക്കറിക്ക് യോജിച്ച നാല് ജൈവ വളങ്ങള്‍





ചെടികളുടെയും മണ്ണിന്റെയും ആരോഗ്യത്തിന് നല്ലതാണ് ജൈവവളം. അടുക്കളത്തോട്ടങ്ങളില്‍ മികച്ച വിളവെടുപ്പ് നടത്താൻ ജൈവ വളങ്ങളാണ് നല്ലത്. ചിലവ് കുറഞ്ഞ രീതിയില്‍ വീട്ടില്‍ നിര്‍മ്മിക്കാവുന്ന നാല് ജൈവ വളങ്ങളെ പരിചയപ്പെടാം. 
തേയിലച്ചണ്ടി ജൈവ വളം
ദിവസവും രാവിലെ നാം ചായ കുടിക്കാറുണ്ട്. എന്നാല്‍ ചായ ഉണ്ടാക്കിയതിന് ശേഷം മിച്ചം വരുന്ന തേയിലച്ചണ്ടി നാം കളയുകയാണ് ചെയ്യുന്നത്. ഈ തേയിലച്ചണ്ടി ഒരു മികച്ച ജൈവ വളമാണ്. തേയിലച്ചണ്ടി, മുട്ടത്തോട്, ചാരം എന്നിവ ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം. ചെടികളില്‍ നിന്നും ഒരടി അകലത്തില്‍ ഇടുന്നതാണ് നല്ലത്.
പച്ച ചണകം ഉപയോഗിച്ചുള്ള ജൈവവളം
വേണ്ട സാധനങ്ങല്‍
മുളപ്പിച്ച വന്‍പയര്‍: അരക്കിലോ
പഴം: കാല്‍ കിലോ
പച്ച ചാണകം: 1 കിലോ
ഗോമൂത്രം: 1 ലിറ്റര്‍ 
രാസവളം ചേരാത്ത മണ്ണ്:  ഒരു പിടി
ഇവയെല്ലാം കൂടി 20 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മുന്ന് ദിവസം വെച്ചതിനു ശേഷം ഒരു ലിറ്റര്‍ ലായിനി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് പച്ചക്കറികള്‍ക്ക് ഉപയോഗിക്കാം.
കടലപ്പിണ്ണാക്ക് ജൈവവളം
കടലപ്പിണ്ണാക്ക് നല്ല ജൈവ വളമാണ്. അടുക്കള കൃഷിക്ക് ചാണകം ലഭിക്കുന്നില്ലങ്കില്‍ കടലപ്പിണ്ണാക്ക് ജൈവ വളമാക്കി ഉപയോഗിക്കാം. കടലപ്പിണ്ണാക്ക് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇട്ട് മൂന്ന് ദിവസം വെച്ച് പുളിപ്പിച്ചശേഷം ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം. കൂടാതെ കടലപ്പിണ്ണാക്ക്, പച്ച ചാണകം, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേർത്തും ജൈവ വളം ഉണ്ടാക്കാം. 
വേണ്ട സാധനങ്ങള്‍
കടലപ്പിണ്ണാക്ക്: 100ഗ്രാം
പച്ച ചാണകം: 25 ഗ്രാം
വേപ്പിന്‍ പിണ്ണാക്ക്: 100 ഗ്രാം
വെള്ളം: 2 ലിറ്റര്‍
ഇവ നന്നായി ഇളക്കി യോചിപ്പിച്ച് 5 ദിവസം വെയില്‍ കൊള്ളാതെ വെക്കുക. ദിവസവും രാവിലെയും വൈകിട്ടും നന്നായി ഇളക്കി കൊടുക്കണം. 5 ദിവസത്തിനു ശേഷം മിശ്രതം 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. രണ്ടാഴ്ചചയില്‍ ഒരിക്കൽ എന്ന കണക്കിന് ഇങ്ങനെ ചെയ്യുന്നത് ചെടികളുടെ വര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. 
കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെള്ളം ജൈവ വളം
കടലപ്പിണ്ണാക്ക്: 1 കിലോ
പച്ചചാണകം: 1 കിലോ
ഗോമൂത്രം: 1 ലിറ്റര്‍
കഞ്ഞിവെള്ളം: 1 ലിറ്റര്‍
നന്നായി പഴുത്ത വാഴപ്പഴം: ഒന്ന് 
ഇവ എല്ലാം നന്നായി വെള്ളത്തില്‍ കലക്കി എഴ് ദിവസം വയ്ക്കുക (വെള്ളത്തില്‍ കലക്കുമ്പോള്‍ മിശ്രിതം കുഴമ്പ് പരുവത്തിലാകാന്‍ മാത്രം വെള്ളം ചേര്‍ത്താല്‍ മതി) ദിവസവും രണ്ട് നേരം ഇളക്കി കൊടുക്കണം. ദിവസവും മിശ്രിതം കട്ടയാകുന്നുവെങ്കില്‍ വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കണം. 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഉപയോഗിക്കാം.

Thursday, February 21, 2019

ചേന നടാൻ ഇതാണു സമയം



HIGHLIGHTS
  • കുംഭച്ചേന ഒക്ടോബർ– നവംബർ മാസങ്ങളിലാണു സാധാരണയായി വിളവെടുക്കുന്നത്
  • മീലിമൂട്ടയാണു പ്രധാന ശത്രു
yam-new
കുംഭത്തിൽ നട്ടാൽ ചേന കുടത്തോളം വളരുമെന്നാണു വിശ്വാസം. ചേന മാത്രമല്ല ചേമ്പും കാച്ചിലും കിഴങ്ങും കൂവയുമെല്ലാം നടാൻ ഇതാണു പറ്റിയ സമയം. കുംഭച്ചേന ഒക്ടോബർ– നവംബർ മാസങ്ങളിലാണു സാധാരണയായി വിളവെടുക്കുന്നത്. നനച്ചേനയാകട്ടെ ഓഗസ്റ്റ്– സെപ്റ്റംബർ മാസങ്ങളിലും. ഓഗസ്റ്റിൽ വിളവെടുക്കണമെങ്കിൽ ജനുവരിയിൽ നടണം. എന്നാൽ, പരമ്പരാഗതമായി ചേന തുടങ്ങിയ നടുതലകളുടെ പ്രധാന നടീൽ മാസം കുംഭമാണ്.
∙ഇനങ്ങൾ
ശ്രീആതിര: കിഴങ്ങുവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയത്. മികച്ച സ്വാദ്. നല്ല വിളവ്.
ശ്രീപത്മ: വയനാട് ജില്ലയിലെ ഒരിനത്തിൽ നിന്നു വളർത്തിയെടുത്തത്. എട്ടു മാസം കാലാവധി. മികച്ച വിളവ്. വേവിക്കുമ്പോൾ രുചി വ്യത്യാസം വരില്ല.
ഗജേന്ദ്ര: ആന്ധ്രപ്രദേശിൽ നിന്നു വരവ്. 9 മാസം മൂപ്പ്. മികച്ച വിളവും രുചിയും.
കൃഷി രീതി
നടീലിനായി തിരഞ്ഞെടുക്കേണ്ടത് ഒരു കിലോഗ്രാമിൽ താഴെയുള്ള വിത്ത്. ഒരു കിലോഗ്രാം മുതൽ ഒന്നരക്കിലോഗ്രാം വരെ തൂക്കമുള്ള ചേന ലഭിക്കുവാൻ 300–400 ഗ്രാം തൂക്കമുള്ള വിത്ത് ഉപയോഗിക്കാം. വിത്ത് ചാണകത്തിൽ മുക്കി തണലിൽ ഉണക്കി, നടാൻ ഉപയോഗിക്കാം. 60 സെന്റിമീറ്റർ സമചതുരത്തിൽ ആത്രയും തന്നെ ആഴത്തിൽ കുഴിയെടുത്തു മേൽമണ്ണും ചാണകപ്പൊടിയും ചേർത്തു മധ്യഭാഗത്തായി വിത്തു നടാം. കരിയില ഉപയോഗിച്ചു പുതയിടണം. 90 സെന്റിമീറ്റർ ഇടയകലം. മുളച്ചു കഴിഞ്ഞാൽ 5 കിലോഗ്രാം ചാണകപ്പൊടി, 250 ഗ്രാം എല്ലുപൊടി, എന്ന തോതിൽ നൽകണം. അടുത്ത വളപ്രയോഗം 75 ദിവസം കഴിഞ്ഞു മതി. അപ്പോൾ എല്ലുപൊടി വേണ്ട.
∙രോഗ–കീടങ്ങൾ
തയാറാക്കിയത്:
ജോസഫ് ജോൺ തേറാട്ടിൽ,
കൃഷി ഒാഫിസർ, പഴയന്നൂർ.
johntj139@gmail.com

Wednesday, February 20, 2019

നല്ല വിളവിന്‌ ജൈവവളക്കൂട്ടുകൾ തയ്യാറാക്കാം












വെബ് ഡെസ്‌ക്‌Updated: Wednesday Jan 30, 2019
 
മണ്ണറിഞ്ഞ്- വിത്തെറിയണം എന്നതായിരുന്നു പഴയ രീതി. ഇന്ന് രാസവിഷങ്ങളുടെ അതിപ്രസരം മണ്ണ് മലിനമാക്കിയിരിക്കുന്നു. മണ്ണ് ജീവനില്ലാതായി. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ മണ്ണിന്റെ ജീവൻ തിരിച്ചുപിടിക്കണം. ആർക്കും തയ്യാറാക്കാവുന്ന ജൈവവളങ്ങൾ ഈ രംഗത്തേക്കുള്ള കൈത്തിരിനാളമാണ്.
വളച്ചായ
പൊതുവേ പച്ചക്കറികൾക്ക്- ഉപയോഗിക്കാവുന്ന ദ്രാവക സാന്ദ്രീകൃത വളമാണ് വളച്ചായ. ഇത്- ഉണ്ടാക്കിയെടുക്കാനും എളുപ്പമാണ്. അതിനുവേണ്ട ഘടകങ്ങൾ.
ചാണകം     ‐                     5 കി.ഗ്രാം
ഗോമൂത്രം ----------    ‐     10 ലിറ്റർ
കടലപ്പിണ്ണാക്ക്-     ‐    1/2 കി.ഗ്രാം
വേപ്പിൻപിണ്ണാക്ക്-    ‐    1/2 കി.ഗ്രാം
ശർക്കര     ‐     1/2 കി.ഗ്രാം
പാളയൻകോടൻ പഴം‐  5 എണ്ണം (ചതച്ചത്- )
ശുദ്ധ ജലം     ‐     50 ലിറ്റർ
ഇവയിൽ ചാണകവും ഗോമൂത്രവും നന്നായി ഇളക്കിച്ചേർത്തതിനുശേഷം അതിലേക്ക്- കടലപ്പിണ്ണാക്ക‌്,- വേപ്പിൻപിണ്ണാക്ക്- എന്നിവ ചേർക്കുക. ശർക്കര ലായനിയും പാളയൻകോടൻ പഴം ചതച്ചതും ഇളക്കിച്ചേർക്കണം. അതിനുശേഷം 50 ലിറ്റർ വെള്ളം ചേർത്തിളക്കി, ഇത്രയും ലായനി സം-ഭരിക്കാവുന്ന ഒരു ടാങ്കിലൊഴിച്ച്- വായ്-ഭാഗം മൂടിക്കെട്ടിവയ്-ക്കുക. 10 ദിവസം- ഇളക്കിയും 10 ദിവസം- ഇളക്കാതേയും സൂക്ഷിക്കുക. അതിനുശേഷം നന്നായി ഇളക്കിയെടുത്ത്- പച്ചക്കറികളിൽ നേരിട്ട്- ഉപയോഗിക്കാവുന്നതാണ്.


പഞ്ചഗവ്യം

പശുവിന്റെ ചാണകവും പാലും തൈരും നെയ്യും മൂത്രവും ഉചിതമായ അനുപാതത്തിൽ കൂട്ടിച്ചേർത്ത്- ഉണ്ടാക്കുന്ന മിശ്രിതമാണ് പഞ്ചഗവ്യം. ചെടികളുടെ വളർച്ച വർധിപ്പിക്കുന്ന ജൈവഹോർമോൺ ആയും കീടങ്ങളെ പ്രതിരോധിക്കുന്നതിനും ഉപയോഗിച്ചുവരുന്നു. വൃക്ഷായുർവേദത്തിൽ സസ്യങ്ങളിലെ ഫലപ്രദമായ പഞ്ചഗവ്യം ഉപയോഗത്തെക്കുറിച്ച്- പരാമർശങ്ങൾ ഉണ്ട്-.
തയ്യാറാക്കേണ്ട വിധം
പച്ചചാണകം    ‐    4 കിലോ
ഗോമൂത്രം     ‐       5 ലിറ്റർ
പാൽ           ‐     1/2 ലിറ്റർ
നെയ്യ്-           ‐     250 ഗ്രാം
തൈര്-         ‐      1/2 ലിറ്റർ
പാളയംകോടൻ പഴം ‐  2 എണ്ണം
പച്ചചാണകവും നെയ്യും നന്നായി ചേർത്ത്- ഇളക്കി പരുത്തിത്തുണി ഉപയോഗിച്ച്- വായ അടച്ചുകെട്ടി തണലിൽ നനയാതെ വയ‌്ക്കണം. 24 മണിക്കൂറിനു ശേഷം ഇതിലേക്ക്- ഗോമൂത്രം ഒഴിച്ച്- നന്നായി ഇളക്കി വീണ്ടും കെട്ടി 15 ദിവസം വയ്-ക്കണം. ഇതിലേക്ക്- പാൽ, തൈര്-, ഗോമൂത്രം, പഴം ചതച്ചത്- എന്നിവ അൽപ്പാൽപ്പമായി ചേർത്ത്- നന്നായി ഇളക്കിച്ചേർക്കുക. ഇത്- സൂര്യപ്രകാശത്തിൽനിന്ന് ഒഴിവാക്കി തണൽവച്ച്- ദിവസേന ഇളക്കണം. നല്ല വായുസഞ്ചാരം ലഭിക്കാനും സൂക്ഷ‌്മ ജീവികളുടെ വർധനവിനുമാണിത്-. 15 ദിവസത്തിനു ശേഷം അഞ്ചു മുതൽ പത്തിരട്ടി ശുദ്ധജലം ചേർത്ത്-്- നേർപ്പിച്ച്- ഇലകളിൽ നാലില പ്രായം മുതൽ ആഴ്ചയിൽ ഒരുവട്ടം എന്ന തോതിൽ തളിക്കാം.

Monday, February 18, 2019

കടയില്‍ നിന്ന് വാങ്ങിയ ബദാമില്‍ നിന്ന് എങ്ങനെ തൈകള്‍ ഉണ്ടാക്കാം?


കടയില്‍ നിന്ന് വാങ്ങിയ ബദാമില്‍ വേരുണ്ടാക്കാന്‍ വിദ്യയുണ്ട്. 
1. നല്ലയിനം ബദാം എടുത്ത് 24 മുതല്‍ 36 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക (നേരിയ വെളുപ്പ് നിറമുള്ള തൊലിയുള്ള ബദാമാണ് നല്ലത്)
2. കിണറ്റിലെ വെള്ളമാണ് നല്ലത്. 12 മണിക്കൂര്‍ കഴിയുമ്പോഴേക്കും വെള്ളം മാറ്റണം
3. വീണ്ടും 12 മണിക്കൂര്‍ കൂടി വെള്ളത്തില്‍ കുതിര്‍ക്കണം
4. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ബദാം വെള്ളത്തില്‍ നിന്ന് പുറത്തെടുക്കാം
5. ബദാമിന്റെ കൂര്‍ത്ത ഭാഗം ചെറുതായി നുള്ളിയെടുക്കണം
6. ടിഷ്യു പേപ്പറില്‍ അടുത്തു പോകാതെ നിരത്തി വെക്കണം
7. ടിഷ്യു പേപ്പര്‍ മടക്കി വെള്ളം തളിച്ചു കൊടുക്കണം
8. രണ്ട് ടിഷ്യു പേപ്പര്‍ കൂടി മുകളില്‍ വെക്കാം. വെള്ളം തളിച്ചു കൊടുക്കണം
9. വായു കടക്കാത്ത പാത്രത്തില്‍ ടിഷ്യുപേപ്പറോടുകൂടി എടുത്തുവെക്കുക
10. ഫ്രിഡ്ജില്‍ വെക്കണം. രണ്ടാഴ്ച കഴിഞ്ഞ് തുറന്ന് നോക്കിയാല്‍ വേര് പിടിച്ചത് കാണാം . ഇത് മണ്ണിലേക്ക് മാറ്റി നടാം.

മുരിങ്ങ കായ്ക്കാന്‍ ചില വിദ്യകള്‍




മുരിങ്ങയുടെ ഔഷധഗുണങ്ങള്‍ എണ്ണിയാല്‍ തീരാത്തത്രയാണ്. തൊണ്ടവേദനയ്ക്കും മോണരോഗത്തിനും ആശ്വാസം കിട്ടാന്‍ മുരിങ്ങ ഉപയോഗിക്കുന്നു. മുരിങ്ങയിലക്കഷായത്തിനും നല്ല ഔഷധഗുണമാണ്. മുരിങ്ങയില നീര് മുഖത്തുണ്ടാകുന്ന പാടുകള്‍ മാറാനും ഉപയോഗിച്ചു വരുന്നുണ്ട്. മുരിങ്ങ കായ്ക്കുന്നില്ലെന്ന് പരാതിയുണ്ടെങ്കില്‍ ഈ വിദ്യകള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.
1. മുരിങ്ങയുടെ നല്ലയിനം തൈകള്‍ വാങ്ങുക 
2. ആറുമാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന മുരിങ്ങയുണ്ട്
3. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴികള്‍ വേണം
4. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ മണ്ണുമായി ചേര്‍ക്കുക
5. വേര് പിടിച്ചു കിട്ടുന്നത് വരെ വെള്ളം ഒഴിച്ചാല്‍ മതി
6. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് നടണം. അല്ലെങ്കില്‍ കായ്കള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്
7.മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലം തെരഞ്ഞെടുക്കണം
8. മുരിങ്ങ വിത്ത് ഗ്രോബാഗില്‍ നടണം. 15 സെന്റീമീറ്റര്‍ നീളമെത്തുമ്പോള്‍ പറിച്ചു നടാം
9. കമ്പുകള്‍ നടുമ്പോള്‍ 15 സെ.മീ നീളമുള്ള കമ്പുകള്‍ വേണം
10. നാലഞ്ചടി ഉയരം വെക്കുമ്പോള്‍ കൂമ്പ് നുള്ളിക്കൊടുക്കണം. കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകാനും ഒരുപാട് ഉയരത്തില്‍ പോകാതെ കായ്കള്‍ ലഭിക്കാനും നല്ലതാണ്.
11. കായ്കള്‍ പറിച്ച ശേഷം കൊമ്പുകോതല്‍ നടത്തണം. അതിന് ശേഷം എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയവ ചേര്‍ത്ത് കൊടുക്കണം
12. മണ്ണില്‍ പോഷകാംശങ്ങള്‍ കുറയരുത്
13. വെള്ളം ധാരാളം മുരിങ്ങച്ചുവട്ടില്‍ ഒഴിക്കരുത്
14. 100 ഗ്രാം കടുക് മിക്‌സിയില്‍ പൊടിച്ച് അത്ര തന്നെ ചാരവും ഒരു ലിറ്റര്‍ ഇളം ചൂടുള്ള കഞ്ഞിവെള്ളത്തില്‍ ചേര്‍ത്ത് തണ്ടില്‍ നിന്ന് അകലെയായി ഒഴിച്ചുകൊടുത്താല്‍ മുരിങ്ങ ധാരാളം കായ്ക്കും.

Wednesday, February 13, 2019

ചവറ പാറുക്കുട്ടി.. അരങ്ങിലെ പെൺവിളക്ക്


13 February Wednesday
എം സുരേഷ് ബാബു 
 
 
 
കനകക്കുന്ന് കൊട്ടാരത്തിലെ കഥകളി ഉത്സവത്തിന്റെ ആദ്യദിനം. അണിയറയിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. പുരുഷവേഷം കെട്ടുന്നവർ നിലത്തു കിടന്നും ഇരുന്നും കഥാപാത്രമായി മാറുന്നതിനുള്ള വേഷ പകർച്ചയിലാണ്.  പുറത്തെ ചവിട്ടു പടിയിലിരുന്ന്‌ ഒരാൾ കൈയിൽ  പിടിച്ച കണ്ണാടിയിൽ നോക്കി സ്വയം മുഖത്തു ചുട്ടികുത്തുന്നു.  ആരാണെന്നറിയാൻ ആകാംക്ഷയോടെ ചെന്ന് നോക്കിയപ്പോൾ കണ്ടതോ ഒരു ആട്ടക്കാരിയെ.  കഥകളി അരങ്ങത്തു സ്ത്രീ - പുരുഷ വേഷങ്ങളിൽ ആടിത്തിമിർക്കുന്ന ചവറ പാറുക്കുട്ടിയായിരുന്നു അവർ.  പ്രായാധിക്യത്തിന്റെ ലാഞ്ചന അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നില്ല.  നവരസങ്ങൾ മിന്നിമറയുന്ന മുഖത്തു വിരിഞ്ഞത് നിറഞ്ഞ പുഞ്ചിരി മാത്രം.  കളി തുടങ്ങാൻ അധിക സമയം ഇല്ല, അവർ ആട്ടവിളക്കിനു മുന്നിൽ ശകുന്തളയായി മാറി. കഥകളി,ചവറ പാറുക്കുട്ടി
ചവറ ശങ്കരമംഗലത്തെ നാട്യധർമ്മിയിൽ എത്തുമ്പോൾ കുരുന്നുകൾക്ക് കലയുടെ ബാലപാഠങ്ങൾ പറഞ്ഞു കൊടുക്കുന്ന തിരക്കിലായിരുന്നു അവർ. കേരളത്തിലെ ഒട്ടുമിക്ക കഥകളി നായകർക്കൊപ്പവും തനിക്കു അരങ്ങത്തു ആടാൻ ഉള്ള അവസരം കിട്ടിയിട്ടുണ്ടെന്ന് പറയുമ്പോൾ മുഖത്തു വിരിഞ്ഞ ആഹ്ലാദത്തിന് നൂറു നിറവ്.   ഗുരു ചെങ്ങന്നൂർ രാമൻ പിള്ള,  മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഗോപി, കോട്ടക്കൽ ശിവരാമൻ, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, മങ്കൊമ്പ് ശിവശങ്കരപിള്ള, മടവൂർ വാസുദേവൻ നായർ, ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ള എന്നിവർ അവരിൽ ചിലർ മാത്രം.
പൊതുവേ പുരുഷാധിപത്യമുള്ള  കഥകളി രംഗത്ത് സ്ത്രീകൾ കടന്നുവരാൻ അറച്ചുനിന്ന കാലഘട്ടത്തിൽ കടന്നുവന്ന കലാകാരി എന്ന നിലയിൽ താൻ വളരെയേറെ അഭിമാനിക്കുന്നതായി പാറുക്കുട്ടി അമ്മ  പറഞ്ഞു.  തുടക്ക കാലങ്ങളിലും എന്തിനു ഇപ്പോൾ പോലും സ്ത്രീ എന്നതിനാൽ വളരെ വേദനിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതും ആയ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  സ്ത്രീ ആയതിനാൽ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുമുണ്ട്. ആരോടും പരാതിപ്പെടാനോ പരിഭവം പറയാനോ പോയിട്ടില്ല. എന്നാൽ ഇതിൽ നിന്നെല്ലാം പതറാതെ അഞ്ചു പതിറ്റാണ്ടുകൾക്കിപ്പുറവും തനിക്ക്‌ അരങ്ങത്തു ആടാൻ കഴിയുന്നത് ഗുരുക്കന്മാരുടെ അനുഗ്രഹംകൊണ്ടു മാത്രമാണെന്ന് പാറുക്കുട്ടി അമ്മ വ്യക്തമാക്കുന്നു.
കൊല്ലം ചവറയിൽ സ്വർണ്ണപണിക്കാരനായ എൻ ശങ്കരൻ ആചാരിയുടെയും നാണിയമ്മയുടെയും മകളാണ് പാറുക്കുട്ടി.   ചെറുപ്പത്തിൽ നൃത്തത്തോട്‌ താല്പര്യം ഉണ്ടായിരുന്നു.  സഹപാഠിയും കളിക്കൂട്ടുകാരിയുമായിരുന്ന ലീലാമണിയുടെ വീട്ടിലെ നിത്യ സന്ദർശകയായിരുന്നു പാറുക്കുട്ടി.  ലീലാമണിയുടെ അമ്മ നൃത്താധ്യാപികയായിരുന്നു. അങ്ങനെ അവരുടെ കീഴിൽ നൃത്തം പഠിച്ചു തുടങ്ങി. വഴിയിലൂടെ പോലും മുദ്രകളും ചുവടുകളുമൊക്കെയായി ആടി കളിച്ചു പോകുമ്പോൾ അയൽക്കാരെല്ലാം ‘ആട്ടക്കാരി’  എന്നു വിളിക്കാൻ തുടങ്ങി.  പതിനാറാം വയസിൽ പാറുക്കുട്ടി കഥകളി പഠനം ആരംഭിച്ചു.  മുതുപിലാക്കാട് ഗോപാലപണിക്കർ ആശാന്റെ കീഴിലായിരുന്നു കഥകളിയുടെ ചിട്ടകൾ സ്വായത്തമാക്കിയത്. പാറുക്കുട്ടി അരങ്ങേറ്റം കുറിച്ചത് ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ആട്ടവിളക്കിനു മുന്നിലാണ്.  പൂതനാമോക്ഷം ആട്ടക്കഥയിലെ പൂതന ആയിരുന്നു ആദ്യകാലങ്ങളിലെ ഇഷ്ടവേഷം. തുടർന്ന് പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിൽ ചേർന്ന് വിവിധ സ്ത്രീ വേഷങ്ങളും ചെയ്തു തുടങ്ങി. പിന്നീട് പോരുവഴി ഗോപാലപിള്ളയാശാനിൽ നിന്ന്‌ കൂടുതൽ വേഷങ്ങൾ പരിശീലിച്ചു.
ഒരിക്കൽ കൊല്ലം ഉണ്ണിച്ചക്കം വീട് വക അമ്പലത്തിൽ കഥകളി നടക്കുമ്പോൾ അക്കാലത്തെ പ്രശസ്ത സ്ത്രീവേഷകലാകാരനായിരുന്ന മാങ്കുളം വിഷ്ണു നമ്പൂതിരി പാറുക്കുട്ടിയുടെ സ്ത്രീവേഷം കാണുവാനിടയായി. അദ്ദേഹം നടത്തിവന്നിരുന്ന സമസ്ത കേരള കഥകളി വിദ്യാലയത്തിലേക്ക് തുടർപഠനത്തിനായി ക്ഷണിച്ചു. പാറുക്കുട്ടിയമ്മയെക്കൊണ്ട് അദ്ദേഹം എല്ലാ സ്ത്രീവേഷങ്ങളും വിശദമായി ചൊല്ലിയാടിച്ചു.  മാങ്കുളത്തോടൊപ്പം പാറുക്കുട്ടി വിവിധ വേഷങ്ങളിൽ അരങ്ങിലെത്തി. ഡൽഹി, മദ്രാസ് തുടങ്ങിയ വിവിധ വേദികളിലെ അരങ്ങത്തെ  അനുഭവങ്ങൾ അവരുടെ അഭിനയത്തിന് പ്രത്യേക മിഴിവേകി. 
ആദ്യകാലങ്ങളിൽ കഥകളിയിലെ സ്ത്രീസാന്നിധ്യമായാണ് പാറുക്കുട്ടി അരങ്ങുകളിൽ നിറഞ്ഞുനിന്നത്. എന്നാൽ പിന്നീട് അവർ പുരുഷ വേഷങ്ങൾ കെട്ടി ആടുന്നതിനും സമർത്ഥയായി. പുരുഷ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലെ നിപുണത അവർക്കു ഒട്ടേറെ ആരാധക രെ നേ ടിക്കൊടുത്തു.  കഥകളിയിലെ ചുവന്നതാടി ഒഴികെ എല്ലാ വേഷങ്ങളും പാറുക്കുട്ടിയുടെ കൈയിൽ ഭദ്രമാണെന്ന് കാണികളും വിലയിരുത്താറുണ്ട്.  എങ്കിലും പ്രശസ്തമായിട്ടുള്ളത് സ്ത്രീവേഷങ്ങൾ തന്നെ. ദേവയാനി, ദമയന്തി, ശകുന്തള , പൂതന,  ലളിത, ഉർവ്വശി, കിർമ്മീരവധം ലളിത, മലയത്തി, സതി, കുന്തി, ദുര്യോധനവധത്തിലെ പാഞ്ചാലി, പ്രഹ്ലാദൻ, രുക്മിണി സ്വയംവരത്തിലെ ശ്രീകൃഷ്ണൻ, നളചരിതം നാലാം ദിവസത്തിലെ കേശിനി തുടങ്ങിയവയെല്ലാം പാറുക്കുട്ടിയുടെ അഭിനയത്തിലൂടെ ആസ്വാദക മനം കവർന്ന കഥാപാത്രങ്ങളാണ്.
പാറുക്കുട്ടി അമ്മക്ക് ഏറ്റവും പ്രിയപ്പെട്ട വേഷം കച-ദേവയാനിയിലെ ദേവയാനിയാണ്.   ഏറ്റവും കൂടുതൽ വേദികളിൽ ദേവയാനിയായി തകർത്തതിനാലാണോ എന്ന് ചോദിച്ചപ്പോൾ അതുവരെ തിളങ്ങി നിന്നിരുന്ന അവരുടെ കണ്ണുകളിൽ  നനവ്  പടർന്നു.  അത് അറിയാതിരിക്കാനായി മുണ്ടിന്റെ തലപ്പുകൊണ്ട് അവർ കണ്ണ് തുടച്ചു.  കുറച്ചുനേരം നിശബ്ദയായി.  എന്റെ സ്വകാര്യ ജീവിതത്തിലെ സ്വഭാവങ്ങളും വികാസങ്ങളും ദേവയാനി എന്ന കഥാപാത്രത്തിന് ഏറെ സാമ്യമുള്ളതിനാലാണ് കൂടുതൽ ഇഷ്ടമെന്ന്‌ അവർ വ്യക്തമാക്കി.
ആദ്യകാലങ്ങളിൽ സിനിമയിലേക്ക്‌ അവസരം ലഭിച്ചിരുന്നു എന്നും അവയെല്ലാം വേണ്ടെന്നു വെച്ചതായും  അമ്മ പറഞ്ഞു. എന്നാൽ നവരസങ്ങളാൽ അത്ഭുതം വിരിയിക്കുന്ന പാറുക്കുട്ടിയമ്മ ഏതാനും ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്.  ആട്ടവിളക്കിനു മുന്നിൽ നിന്നും കഥാപാത്രമായി മാറി സ്വയം മറന്നു അഭിനയിക്കുന്ന ആത്മസംതൃപ്തി മറ്റൊന്നിനും ഇല്ല എന്ന്‌  അവർ സാക്ഷ്യപ്പെടുത്തി. 
ആട്ടത്തിന്റെ 50 വർഷം പൂർത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ‘ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപർവം’ എന്നൊരു ഡോക്യൂമെന്ററി നിർമ്മിച്ചിട്ടുണ്ട്.  അരങ്ങിലെ ആട്ടക്കാരിയായി ജീവിതം സമർപ്പിച്ച പാറുക്കുട്ടി അമ്മക്കു നിരവധി ബഹുമതികളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പന്നിശ്ശേരി നാണുപിള്ള സ്മാരക അവാർഡ്, എംകെകെ നായർ സ്മാരക അവാർഡ് (1999), ഹൈദരലി സ്മാരക കഥകളി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്,  കേരള സംഗീതനാടക അക്കാദമി “ഗുരുപൂജ” പുരസ്കാരം, കൊട്ടാരക്കര തമ്പുരാൻ അവാർഡ്, കുറിച്ചി കുഞ്ഞൻ പണിക്കർ അവാർഡ്, ഗുരു ചെങ്ങന്നൂർ രാമൻ പിള്ള അവാർഡ്, ഗൃഹലക്ഷ്മി അവാർഡ് എന്നിവ ചിലതുമാത്രം.

Tuesday, February 12, 2019

Sanjay Bakshi on discovering Buffett, and how investors can profit from inefficient markets

Podcast | Sanjay Bakshi on discovering Buffett, and how investors can profit from inefficient markets


In part one of this interview, Professor Sanjay Bakshi traces his foray into investing.

Santosh Nair @sant0nair
Part 1 of Moneycontrol podcast with Sanjay Bakshi. Subsequent parts to be published every day this week.
Hello and welcome to Moneycontrol Podcast. I am Santosh Nair in conversation with Professor Sanjay Bakshi. Before I get chatting, here is a brief introduction about him.
Professor Bakshi is considered to be one of the best minds in India in the fields of value investing and behavioural finance. Besides these two subjects, he also teaches corporate governance and forensic accounting at Management Development Institute, Gurugram.
And he not only teaches value investing, but also practises it as Managing Partner at ValueQuest Capital.
Thank you for joining us on the show Professor Bakshi.
Q: Tell us what got you interested in investing? Was this your first choice as a career?
A: Well, almost everything that has happened to me in life has been sort of accidental. In this case, I used to see my dad, who was a value investor. He is the kind of investor that you profiled in your book--old school, faith-based investor who would pick up an entrepreneur and blindly follow him. The entrepreneur my dad picked up was a guy called Dhirubhai Ambani and he used to have a lot of faith in Dhirubhai’s ability to compound capital. We all know that Dhirubhai was instrumental in creating the equity cult in India. So, my father was part of that cult and he used to talk about him all the time.
I used to watch him as a kid at that time and it turns out that my dad did fairly well. He was a bureaucrat in the government and he used to invest in the stock market and his favourite stock was Reliance and he made money in that. I am actually grateful to Dhirubhai because he funded my first motorcycle, because my dad sold some shares in Reliance Industries to gift me a motorbike. I used to see dad work very hard in his office and he would go at like 8:30 or 9:00 clock in the morning and come late at the evening but his investing hardly took any time and I thought that this is really cool, you can make money and you can fund bikes from equities. So that’s how I originally got interested in the idea of investing. I was in school then.
Then I got into college and there I ended up partnering with a friend and we ended up investing in some IPOs and we lost money. So that was a big lesson. Fast forward, after finishing my graduation I ended up doing my chartered accountancy. In my chartered accountancy course, I learnt everything about accounting and how transactions end up becoming financial statements. I could pick up all of that but I had no clue about the quality of the business or the management.
I had no idea about that and I certainly had no idea about human nature in psychology. Then I ended up getting a scholarship to study at the London School of Economics. It was in the LSE where I accidentally discovered the idea of value investing. Till then, I had no idea about what value investing exactly was. I was just watching my dad and I was just speculating in the IPO market and blowing money.
At LSE, I was taught that standard academic finance papers that markets are efficient and there are no mispriced bets, you should just buy the market portfolio and then I accidentally came across an article in the newspaper about this obscure guy who operates out of a town called Omaha. This was 1990 and you know Warren Buffett wasn’t as well as known as he is right now and that article said a few things which was quite contrary to what I was being taught.
Things like he has a wonderful track record, he stays far away from the stock market and he believes that markets are often quite wrong and the article also said that you could get his letters in which he explained his thoughts on investing, about the world of business and you could get them for free.
I was very inspired by that and I wrote to him and his secretary wrote back that they would be happy to send the letters, but I had to send them the postage money, which is probably the best investment I ever made. I got those letters in about four or five days and basically I found the calling when I read those letters because as I mentioned I already had an accounting background, I was already a graduate from University of Delhi after having done B. Com (Hons).
So, I knew business law, a little bit of economics and in my CA, I had learnt accounting and auditing and when I read through those letters I could start connecting the dots that there is a way, there is a method of investing which can create a lot of value, will make you a lot of money. Through those letters I discovered Buffett’s teacher Ben Graham who taught him at Colombia University and of course I went and bought all the books of Ben Graham and all the editions of Security Analysis and I bought Intelligent Investor. As I was going through those books I discovered a very interesting piece; it has not appeared anywhere else to my mind.
In the third edition of Security Analysis, there is piece called ‘Special Situations’ where Graham describes how to make money in the stock market without thinking about fundamentals, without predicting future fundamental information, without studying balance sheets.
Basically, he was doing what we now call as risk arbitrage - event-driven strategies, tender offers and buybacks and recapitalisations where the outcome of your investment operation is dependent on the happening and the non-happening of a corporate event, nothing to do with markets. So that was very interesting to me for two reasons; one you get uncorrelated returns, and two, you don’t have to predict things. You don’t have to even do a lot of fundamental analysis. So that was one piece which was very influential to me in Special Situations.
The second, essay that I read through was in the Appendix to the Intelligent Investor. In the 50th year of the publication of Security Analysis in 1984 Warren Buffett went to Colombia University and gave a talk that is a famous talk, all early investors know about. It is called The Superinvestors of Graham-and-Doddsville. In that talk, there was a certain passage which when I read just blew my mind.
Q: What was that?
A: That passage was that Buffett uses a metaphor of a gun and he says that if you have a gun which has got six chambers in it and If I put a bullet in one chamber and you ask me how much do you want to be paid to pull the trigger once, I am not going to pull it and even if it’s a million dollars and if somebody asks you that I will give you two million dollars, will you pull it now? And that’s a positive correlation between risk and reward.
But in value investing, it is the opposite. If you are buying a $100 bill for $110 it is risky, but if you are buying it at $60 it is less risky. But the expectation of reward is higher in the latter case that if you buy it for $60 and it goes back to fair value you make money. If you buy it $110 and goes back to fair value, you lose money.
So, over here you have less risk of loss, but the return is higher which was extremely counter-intuitive to me because as I mentioned I was studying in the LSE and the professors over there were telling me that if you want to make more money you have got to take more risk.
This guy is saying the opposite that if you want to make more money you got to take less risk and I said, this guy is saying something which is exact opposite of what I have been taught and I have got to know more about this stuff. As I worked through the examples of Ben Graham’s books I basically found my calling and decided that this is what I want to do and I came back to India.
Q: What was the experience like when you came back to India?
A: Very tough. Before I went to the LSE, I worked for a company called American Express for six months and that period of working in American Express they told me that I am unemployable, I can’t work for any boss or anything like that. So when I returned from London, I never wanted to work for another company. I had to be on my own, but I had no money. And I came back with Rs 3 lakh.
My net worth was Rs 3,00,000 at the time. If you want to start your career as a value investor you can’t do much with Rs 3 lakh. By then, I already had a daughter. I had been married in 1990 and came back with a daughter. I had a family to support. It was very tough in the initial years and I started writing columns for money and I used to write two or three columns a week. So, I did a lot of those and then I started teaching in a couple of business schools just to sustain myself while I was building a career as a value investor.
I then went to friends and family members and I collected a pool of capital, a princely sum of Rs 20 lakh, which was given to me more out of pity by my friends and family than out of any conviction, because I had really no track record at that time. They just knew that this is a decent person, let’s give him some money, let’s back him.
That’s what I tell all my students: if you want to start their career as a value investor and don’t have enough money to begin with, you will need other people’s money and those people are almost certainly going to be people who trust you, people who have known you, which is basically your childhood friends and your family members. So that’s how I started, but four or five years was very tough.
Q: So you collected Rs 20 lakh and invested all the money in stocks. How did it turn out?
A: It was very painful, because I had all this theoretical knowledge and I thought I was a hotshot value investor who has learnt everything, read up everything on Buffett and Graham and I am a qualified chartered accountant and I can crack this. In three years I lost 40 percent of the money and part of the money came from mother-in law.
Q: That’s tough.
A: That’s very tough. But it is a blessing in the sense losing money in the early part of your journey is very painful but it teaches you a few things.
Q: So, how did your friends take to the bad news early on? Did they eventually make a decent enough return on that investment?
A: Well ultimately, they all redeemed and I bought them out because it was sort of a loosely held investment partnership. As I became more evolved as an investor and got more clients, I bought all of them out over a period of time and they were happy about the outcome. I don’t want to say that they had great outcomes but nobody lost money and they did pretty okay.
Q: What were the learnings from that maiden venture as a professional money manager? What were the things you felt you did right and where did you go wrong?
A: If you recall we just spoke about my experiences even before that I have speculated in IPOs. Everybody was making money in IPOs and I got in at the wrong time with the wrong issues and I lost money. When I read through Graham’s books, I came across passages telling why you should stay away from IPOs. He wrote that there were lots of salesmanship behind these issues and there was the timing factor as well.
Entrepreneurs are not going to come and give you their companies for a song at the bottom of bear market. Typically, it will be in a bull market cycle that you will see a lot of IPO activity happening. In the secondary market, shares trade every day. So, the probability that you will find a bargain in the secondary market is so much higher than in the primary market. I could relate as to why those losses occurred by studying the reasons. I gradually learnt about what to avoid, how to avoid those things. So, that was one thing that happened.
The early experience for me was really about learning from losses and one thing which I have learnt over the years is you are going to have losses in this field all that time.
Taking losses or facing losses in the early part of your journey has been good for me and it is good for almost everybody, provided you can get the right lessons from that. One thing which I have learnt by reading a little about behavioural economics is about the power of framing. If you frame those losses and the money that you lost in those losses and just give them a label of tuition fees paid then that helps. Psychologically it helps you, number one.
Number two, if it is a hefty tuition fee that you have paid then, you are not likely to make the same mistakes again and it also gives you hope. You have learnt something, move on and don’t make the same mistake again because you have already graduated and you paid the tuition fees. So, education will come from your losses in that sense. The idea of framing losses as tuition fees has been very helpful to me. That was one thing which happened.
There is something else that happened to me and I have rarely spoken about it. It is the first time I am doing in public. In 1990 when I was a student at the LSE, one of my father’s friends settled in England took me and my wife to a casino, Victoria Casino, Edgware Road in London.
There, I gambled for the first time in my life in a casino. It was the first time I actually entered a casino and I made money and when I made money I felt happy. I thought that I had discovered a way of becoming rich quick. To you and the listeners, it may now sound ridiculous, but at that time when I made money for the first time I thought I had invented a new way of life, that I could double my bets and double them again, using the Martingale strategy that people use. I made money, you could say it was beginners luck, but I got hooked on to it.
Q: Do you recall how much money you exactly made on that bet?
A: Initially I made about 20-30 pounds. Because, I was now hooked, I was bunking classes and going there. I was there before the casino opened and I was there right till the evening and I would gamble. One day I made 2,000 pounds which was an enormous amount of money for my net worth at that point of time. It was an enormous sum of money for a student living on scholarship…it was huge.
I felt that this is what I can do for life. I have found a way of gambling and I was using some methods, so-called methods, which almost always will make you go broke ultimately, which is what happened to me too.
But I got hooked and I gambled more because one thing which happens in gambling is that if you make money you are going to go back, you gamble more, very few people actually say that I made money I was lucky, let me walk away. It’s extremely difficult to walk away. You go back. I went back and I lost everything and more and then I became extremely emotional about it because my wife was working early mornings in the winter to support me, because I didn’t have money for financial support for living expenses and living in London was very expensive.
So, she was supporting my education and I blew up all of my net worth and I felt terrible about it and then I made a pledge that I am not going to go to a casino or if I go I am not going to gamble and I stayed with that since then. Many years later, my wife and I went to Las Vegas and I gave her all the chips that the hotels give you for free, I said you go to the tables, I am not going.
The reason I mention this today is that those losses you suffer are emotionally very distressing, but they are also very instructive. At least for me they made me aware of risk, as to what can go wrong. In his book, Ben Graham defines what is the meaning of investing, and he starts with a very simple definition. He says, “an investment operation is one which upon thorough analysis promises safety of principal plus an adequate return”. Safety of principal plus an adequate return. Safety of principle comes before, the adequate return comes later and this is very important and lot of people don’t get this and I certainly didn’t get it at that time. There is another guy called Will Rogers who said pretty much the same thing in a much more entertaining manner and he said, “I am more concerned with the return of my money than the return on my money”.
And if you look at the history of financial markets, you will find that there are periods during which people don’t follow this advice. They would be more focused on the return on their money than the return of their money.

Monday, February 11, 2019

മലയാളം ഉപയോഗിക്കണം






നാടകത്തിന്റെ നാട്ടുമൂപ്പന്‍..



തുപ്പേട്ടനെപ്പറ്റി പി പി രാമചന്ദ്രന്‍

February 1st, 2019
പി പി രാമചന്ദ്രന്‍

പാഞ്ഞാളില്‍ ഡ്രോയിങ്മാഷ് എന്നറിയപ്പെട്ടിരുന്ന തുപ്പേട്ടന്‍ എന്ന സുബ്രഹ്മണ്യന്‍ നമ്പൂതിരി ചിത്രകാരനും നാടകകൃത്തുമായിരുന്നു. ആശയത്തിലും ആവിഷ്കാരത്തിലും ഏറെ വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ രചനകള്‍. നിലവിലുള്ളതിന്റെ പൊളിച്ചെഴുത്താണ് അദ്ദേഹത്തിന്റെ എഴുത്ത്. വഴക്കങ്ങളെ വണങ്ങാത്ത വാമൊഴിയുടെ നാടന്‍ ചുണയും ചൊടിയുമാണ് അവയെ രസനീയമാക്കുന്നത്. 

 Image result for thupettan



പാഞ്ഞാള്‍ വായനശാലയുടെ വാര്‍ഷികാഘോഷങ്ങള്‍ക്കു വേണ്ടിയാണ് തുപ്പേട്ടന്‍ നാടകങ്ങളെഴുതിയത്. അന്ന്, മുതിര്‍ന്നവരുടെ ദൈര്‍ഘ്യമേറിയ മുഖ്യനാടകത്തിനു മുമ്പായി, ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് തുപ്പേട്ടന്റെ ലഘുനാടകങ്ങള്‍ അരങ്ങേറിയിരുന്നത്. പഠിപ്പുള്ളവരും പണിയില്ലാത്തവരും പെണ്ണുകെട്ടാത്തവരുമായ ആ ചെറുപ്പക്കാരുടെ സംഘം "ഇ.യു.ബി.എ" എന്നറിയപ്പെട്ടു. (Educated Unemployed Bachlors Association!)


മുഖ്യധാരാ നാടകത്തിന്റെ നാടകീയഗൗരവത്തെ പരിഹാസം കൊണ്ടു തൊലിയുരിക്കുന്ന സമാന്തര നാടകപ്രവര്‍ത്തനമായിരുന്നു തുപ്പേട്ടന്റേത്. പെരുന്തച്ചന്റെ പാവയോട് മകന്‍ തച്ചന്റെ പാവയെന്നപോലെ, നാടകത്തെ നാടകംകൊണ്ടു നേരിടുകയായിരുന്നു തുപ്പേട്ടന്റെ വിനോദം. ഘടനയില്‍ മാത്രമല്ല, പ്രമേയത്തിലും പാത്രസൃഷ്ടിയിലും വാര്‍പ്പുമാതൃകകളെ തുപ്പേട്ടന്‍ പൊളിച്ചെഴുതി. കഥയില്ലായ്മയെ കഥയാക്കി. അസംബന്ധചിന്തകളില്‍നിന്ന് ഇതിവൃത്തം മെനഞ്ഞെടുത്തു. പപ്പടം കാച്ചണോ ചുടണോ എന്ന ശങ്ക പെരുകിപ്പെരുകി, വലിയൊരു ദാര്‍ശനികവ്യഥയായി, മൂര്‍ദ്ധന്യാവസ്ഥയില്‍ രണ്ടായി പൊട്ടിപ്പിളര്‍ന്നുപോകുന്ന കുഞ്ഞമ്പു (ഡബിളാക്ട്), അസാധ്യമായ നിബന്ധനകള്‍ മുന്നോട്ടുവെച്ച് ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥ മേധാവികള്‍ക്കു നേരെ, പുലിയേയും കൊണ്ട് അയ്യപ്പന്‍ എന്നപോലെ, ജീവനുള്ള ആനയേയും കൊണ്ടു വരുന്ന മാര്‍ത്താണ്ഡന്‍ (മോഹനസുന്ദരപാലം), ഒരു വിപരീതചിന്തയിലൂടെ ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരെ സ്വന്തം ആജ്ഞാനുവര്‍ത്തികളാക്കുന്ന തൊഴില്‍രഹിതനായ വീരഭദ്രന്‍ (ഭദ്രായനം) - ഇങ്ങനെ പോകുന്നു വിചിത്രസ്വഭാവികളായ തുപ്പേട്ടന്റെ നായകന്മാര്‍.
ഇക്കൂട്ടത്തില്‍ അല്പം വ്യത്യസ്തമാണ് "തനതുലാവണം". നഗരജീവിതത്തിന്റെ യാന്ത്രികതയില്‍ ഊരും പേരും നഷ്ടപ്പെട്ട് കേവലം തസ്തികയാക്കപ്പെടുന്ന വ്യക്തിയുടെ പരിണാമമാണ് അതീവസൂക്ഷ്മതയോടെ ഇതില്‍ ആവിഷ്കരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതപ്പെട്ട ഈ നാടകങ്ങള്‍ വീണ്ടും വായിക്കുമ്പോള്‍ അവയിലനുഭവപ്പെടുന്ന സമകാലത്തിന്റെ സാന്നിദ്ധ്യം നമ്മെ അത്ഭുതപ്പെടുത്തും.
എഴുത്തിലെന്നപോലെ വരയിലും തുപ്പേട്ടന്റെ ശൈലി അനന്യമാണ്. സിഗരറ്റുകൂടിന്റെ ഒഴിഞ്ഞ പുറത്ത് പേനകൊണ്ടാണ് വര. വക്രിച്ചും ഏങ്കോണിച്ചുമുള്ള 'മുഖ'ചിത്രങ്ങളാണ് എല്ലാം. അതും പുരുഷമുഖങ്ങള്‍ മാത്രം. തീക്ഷ്ണമായ ഭാവപ്രകടനംകൊണ്ട് അവ ഏതോ നാടകത്തിലെ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കും.
വര്‍ഷങ്ങള്‍ക്കുമുമ്പ് പാഞ്ഞാള്‍ കാട്ടില്‍ക്കാവിലെ ആലിന്‍ചുവട്ടില്‍ വിചിത്രമായ ഒരേകാംഗ നാടകം കാണാന്‍ ചെന്നപ്പോള്‍, കാണികള്‍ക്കിടില്‍ ശങ്കരപ്പിള്ളസ്സാറിന്റെ അടുത്തായിരിക്കുന്ന നാടകത്തിന്റെ ഈ നാട്ടുമൂപ്പനെ എനിക്ക് ആദ്യം കാണിച്ചുതന്നത് ശിവകരനായിരുന്നു. അകാലത്തില്‍ ശിവകരന്‍ അണഞ്ഞുപോയി.
അദ്ദേഹത്തിന്റെ നാടകങ്ങളുടേതുമാത്രമായ ഒരുത്സവം പാഞ്ഞാളില്‍ സംഘടിപ്പിച്ചിരുന്നു. ശിവകരന്റെ ഓര്‍മ്മയ്ക്കു സമര്‍പ്പിച്ച 'പാഞ്ഞാള്‍ നാടകവേല'. തുപ്പേട്ടനോടുള്ള പുതിയ തലമുറയുടെ ആദരപ്രകടനം കൂടിയായിരുന്നു ഈ വേല

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive