Thursday, December 24, 2020

സാമ്രാജ്യത്വം വിറച്ച ആദ്യ ക്രിസ്‌മസ്‌ - ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ്‌

 ആദ്യത്തെ ക്രിസ്‌മസ്‌ അന്ന്‌ നിലവിലിരുന്ന റോമാ സാമ്രാജ്യത്തിനേറ്റ ശക്‌തമായ പ്രഹരമായിരുന്നു. മർദിതരുടെയും പീഡിതരുടെയും വിമോചകനായിട്ടാണ്‌ യേശു പിറവിയെടുത്തത്‌ എന്നറിഞ്ഞ റോമാ ചക്രവർത്തി, യേശു എന്ന പുതിയ രാജാവ്‌ തങ്ങളുടെ അധീശത്വ താൽപ്പര്യങ്ങൾക്ക്‌ ഭീഷണിയാകും എന്ന തിരിച്ചറിവിൽ യേശുവിനെ കൊല്ലാൻ പദ്ധതി തയ്യാറാക്കി. ആ നിഗൂഢപദ്ധതിയിൽ പക്ഷേ യേശുവിനെ വധിക്കാൻ സാമ്രാജ്യത്വശക്‌തികൾക്ക്‌ സാധിച്ചില്ലെങ്കിലും ആയിരക്കണക്കിന്‌ ശിശുക്കൾ കൊല്ലപ്പെട്ടു. അധിനിവേശ ശക്‌തികൾ എല്ലാ കാലത്തും തങ്ങൾക്ക്‌ ഭീഷണിയാകുന്ന ജനകീയ വിമോചന നേതാക്കളെ നിഗ്രഹിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. അത്തരം ശ്രമങ്ങളിൽ ആയിരക്കണക്കിന്‌ നിരപരാധികളുടെ ജീവനും ബലിയർപ്പിക്കേണ്ടി വന്നിട്ടുണ്ട്‌.

യേശു പിറന്ന ബെത്‌ലഹേം (പലസ്‌തീൻ) ഇന്ന്‌ നവ സാമ്രാജ്യത്വത്തിന്റെ അധിനിവേശം നേരിടുകയാണ്‌. പലസ്‌തീൻകാരുടെ മാതൃഭൂമി ഇസ്രയേൽ എന്ന ആധുനിക രാജ്യം തങ്ങളുടെ കോളനിയാക്കി ഭരിക്കുകയാണ്‌. പലസ്‌തീൻ ജനതയുടെ ഭൂമിയും വിഭവങ്ങളും ഇസ്രയേൽ ഒന്നൊന്നായി കൈയടക്കിക്കൊണ്ടിരിക്കുന്നു. അധീശത്വമൂല്യങ്ങളെ ഇല്ലാതാക്കി നീതിയും സമാധാനവും പുനഃസ്ഥാപിക്കാൻ ഈ ലോകത്തിൽ പിറവിയെടുത്ത യേശുക്രിസ്‌തുവിന്റെ ജന്മസ്ഥലംപോലും ഇന്ന്‌ നവ കൊളോണിയലിസത്തിന്റെ ഭൂമികയായി മാറിയിരിക്കുന്നു. ഇത്തരം അധിനിവേശ ശക്‌തികൾക്കും സംസ്‌കാരങ്ങൾക്കും എതിരെയുള്ള ജനകീയപ്രതിരോധമായി ക്രിസ്‌മസ്‌ ആഘോഷങ്ങൾ മാറണം. ഈ ക്രിസ്‌മസ്‌ നാളുകളിൽപ്പോലും തങ്ങളുടെ അതിജീവനത്തിനായും കാർഷികരംഗത്തെ കോർപറേറ്റ്‌ അധിനിവേശത്തിൽനിന്ന്‌ സംരക്ഷിക്കുന്നതിനുംവേണ്ടി നടത്തുന്ന കർഷകസമരങ്ങൾക്ക്‌ ഐക്യദാർഢ്യം നൽകുന്നതാണ്‌ ഈ കാലത്തെ അർഥവത്തായ ക്രിസ്‌മസ്‌ ആചരണം.

നവജാതശിശുവായ യേശുവിനെ സ്വേച്ഛാധിപത്യശക്‌തികളുടെ നിഗ്രഹ വാൾമുനയിൽനിന്ന്‌ രക്ഷിക്കാൻ മാതാപിതാക്കളായ മറിയക്കും ഔസേഫിനും ഈജിപ്‌തിലേക്ക്‌ പലായനം ചെയ്യേണ്ടി വന്നു. സ്വന്തം നാട്ടിൽ അഭയാർഥികളായി കഴിയേണ്ടി വരുന്നവരുടെയും ആഭ്യന്തര യുദ്ധങ്ങൾമൂലവും ജാതി, മത, വർണ, ലിംഗ ഭേദങ്ങളുടെയും വൈരങ്ങളുടെയും പേരിൽ സ്വന്തം നാട്ടിൽനിന്ന്‌ അഭയംതേടി മറ്റു രാജ്യങ്ങളിലേക്ക്‌ പലായനം ചെയ്യേണ്ടിവരുന്ന ലക്ഷക്കണക്കിന്‌ അഭയാർഥികളുടെയും പ്രതിനിധിയും പ്രതീകവും കൂടിയാകുന്നു യേശു എന്ന ശിശു. ഡോണൾഡ്‌ ട്രംപ്‌ അമേരിക്കയുടെ അതിർത്തിയിൽ മെക്‌സിക്കോക്കാർ പ്രവേശിക്കാതിരിക്കാൻ മതിൽകെട്ടി തടയുമെന്ന്‌ പ്രഖ്യാപിച്ചതും പലസ്‌തീൻ ഭൂമിയിൽ ഇസ്രയേൽ വിവേചനത്തിന്റെ കൂറ്റൻ മതിൽ സ്ഥാപിച്ചതും ആ പ്രക്രിയ തുടരുന്നതും ജാതിമത വർണ ലിംഗ വ്യത്യാസങ്ങളുടെ പേരിൽ സമൂഹങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും ജനങ്ങളെ ബഹിഷ്‌കരിക്കുന്നതും എല്ലാം മനുഷ്യപുത്രന്‌–- യേശുവിന്‌ പിറക്കാൻ ഇടം നിഷേധിച്ച ക്രിസ്‌മസ്‌ സംഭവത്തിന്റെ കാലിക ആവിഷ്‌കാരങ്ങളാണ്‌. ഏറ്റവും അടുത്ത കാലത്ത്‌ നമ്മുടെ രാജ്യത്ത്‌ ചില പ്രത്യേക രാജ്യങ്ങളിൽനിന്ന്‌ വരുന്ന മുസ്ലിം അഭയാർഥികൾക്ക്‌ പൗരത്വം നിഷേധിക്കുന്ന നിയമമൊക്കെ ഈ ഇടം നിഷേധിക്കലിന്റെ ക്രിസ്‌മസ്‌ ആവർത്തനങ്ങളാകുന്നു. ഇത്തരം വിവേചനത്തിന്റെയും വിഭജനത്തിന്റെയും മതിലുകൾ തകർത്ത്‌ തൽസ്ഥാനത്ത്‌ സാഹോദര്യത്തിന്റെയും സമഭാവനയുടെയും മനുഷ്യത്വത്തിന്റെയും പാലങ്ങൾ രൂപപ്പെടുമ്പോഴാണ്‌ ക്രിസ്‌മസ്‌ സാർഥകമാകുന്നത്‌.
ജിബ്രാൻ പറഞ്ഞിട്ടുണ്ട്‌–-‘‘ക്രിസ്‌തുവിന്റെ മനുഷ്യാവതാരം ലോകത്തിലെ ഏറ്റവും വലിയ പ്രോട്ടോകോൾ ലംഘനമാണ്‌ ’’.

ലോകത്തിന്റെ പ്രോട്ടോകോൾ പ്രകാരം കൊട്ടാരത്തിൽ പിറക്കേണ്ട രാജാവ്‌ പശുത്തൊഴുത്തിൽ ജനിക്കുന്നു. ദാരിദ്ര്യത്തിന്റെയും ഇല്ലായ്‌മകളുടെയും പശ്‌ചാത്തലത്തിൽ പിറക്കുന്നു. ഈ പ്രോട്ടോകോൾ ലംഘനം യേശുവിന്റെ ജീവിതത്തിൽ ഉടനീളം കാണുന്നു. അശ്വാരൂഢനായി എഴുന്നെള്ളി വരേണ്ട രാജാവ്‌ കഴുതയെ വാഹനമാക്കുന്നു. യഹൂദ മതത്തിന്റെ പ്രോട്ടോകോളുകൾ ഒന്നൊന്നായി ഉല്ലംഘിച്ച്‌ കുഷ്‌ഠരോഗിയ തൊടുകയും ശമര്യ സ്‌ത്രീയോട്‌ സംസാരിക്കുകയും വെള്ളം വാങ്ങി കുടിക്കുകയും ഒക്കെ ചെയ്‌തു യേശുക്രിസ്‌തു. ഈ യേശുവിന്റെ പിറവിയായ ക്രിസ്‌മസ്‌ ആഘോഷിക്കേണ്ടത്‌ സാധാരണക്കാരിൽ, ദരിദ്രരിൽ, ബഹിഷ്‌കൃതരിൽ യേശുവിനെ ദർശിച്ചും അനുഭവിച്ചും ആകണം. ടാഗോർ പറഞ്ഞതുപോലെ, ഓരോ പിറവിയും ദൈവത്തിന്‌ മനുഷ്യനെക്കുറിച്ചുള്ള പ്രതീക്ഷ ഇനിയും അസ്‌തമിച്ചിട്ടില്ല എന്ന സൂചനയാണ്‌. ആ പ്രതീക്ഷയാകട്ടെ ക്രിസ്‌മസിന്റെ സന്ദേശവും ലക്ഷ്യവും. എല്ലാ അധീശത്വ, ചൂഷക ശക്‌തികളും ഇല്ലാതാകും–-നീതി പുലരും എന്ന പ്രതീക്ഷ.

Sunday, December 13, 2020

നന്ദി ചൊല്ലി പറന്നെത്തിയ ‘ആലില’

 

നന്ദി ചൊല്ലി പറന്നെത്തിയ ‘ആലില’: വൃക്ഷഡോക്ടർ കഥ പറയുന്നു, ജീവിതവും

Interview with Environmentalist and Tree Doctor Binu Kottayam

പ്രകൃതിസ്നേഹം വാക്കുകളിൽ മാത്രമൊതുക്കാതെ മണ്ണിനെയും മരങ്ങളെയും നെഞ്ചോടു ചേർത്ത സാത്വികൻ. മനുഷ്യർക്കു മാത്രമല്ല മരങ്ങൾക്കും രോഗങ്ങള്‍ പിടിപെടാറുണ്ടെന്നും അവയ്ക്ക് കൃത്യമായ ചികിത്സയുണ്ടെന്നും മലയാളക്കരയ്ക്കു വ്യക്തമാക്കിത്തന്ന വൃക്ഷഡോക്ടർ. കരുണയില്ലാത്തവർ വെട്ടിമാറ്റാനൊരുങ്ങുന്ന മരങ്ങള്‍ക്കു വേണ്ടി പൊരുതുന്ന വൃക്ഷസ്നേഹി, അങ്ങനെ വിശേഷണങ്ങളേറെയുണ്ട് അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ വാഴൂർ സ്വദേശി ബിനു മാഷിന്. വൃക്ഷായുർവേദത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും അദ്ദേഹം മനോരമ ഓൺലൈനുമായി സംസാരിക്കുന്നു

നിയോഗം പോലെ വൃക്ഷചികിത്സയിലേക്ക്

ഏഴു വർഷം മുൻപ് സുഹൃത്ത് ഡോ. സീതാരാമനൊപ്പം ആലുവയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഒരു വ്യാപാരി അടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽ തീയിടുന്നത് കണ്ടത്. ആ ദൃശ്യം മനസ്സിനെ നോവിച്ചു. സീതാരാമനൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ പോയി മടങ്ങി വന്നത് ചില ഔഷധക്കൂട്ടുകളുമായിട്ടായിരുന്നു. മരത്തിന്റെ കത്തിയ ഭാഗങ്ങൾ കഴുകി വൃത്തിയാക്കി മരുന്നു വച്ചിട്ടാണ് അവർ അന്നു മടങ്ങിയത്.  ഡോ. സീതാരാമനാണ് വൃക്ഷായുർവേദം എന്ന ശാഖയുണ്ടെന്നും അതിനെക്കുറിച്ചു കൂടുതല്‍ കാര്യങ്ങൾ അന്വേഷിച്ചു കണ്ടെത്തണമെന്നും  നിർദ്ദേശിച്ചത്.

Interview with Environmentalist and Tree Doctor Binu Kottayam

പിന്നീട് വൃക്ഷായുർവേദത്തെക്കുറിച്ചുള്ള പുസ്തകങ്ങൾക്കായി അന്വേഷണം തുടങ്ങി. ഒടുവിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ പ്രബന്ധമായി അവതരിപ്പിച്ച ‘വൃക്ഷായുർവേദം വിവിധ ഗ്രന്ഥങ്ങളിലൂടെ’ എന്ന പുസ്തകം കണ്ടെത്തി. ഗ്രന്ഥത്തില്‍ ചികിത്സാ രീതികളെക്കുറിച്ചും മരുന്നുകൂട്ടുകളെക്കുറിച്ചും വിശദീകരിച്ചിരുന്നെങ്കിലും അളവു വിവരങ്ങൾ ലഭ്യമായിരുന്നില്ല. ലഭ്യമായ അറിവുകൾ വച്ച് മരങ്ങളിൽ നടത്തിയ ചികിത്സാ പരീക്ഷണങ്ങൾ വിജയിച്ചപ്പോൾ ആത്മവിശ്വാസമേറി. ഇപ്പോൾ ഏതു മരം കണ്ടാലും അതിനെന്തു രോഗമാണെന്നും മരത്തിന്റെ വലുപ്പമനുസരിച്ച് എത്ര അളവ് ഔഷധക്കൂട്ട് ആവശ്യമാണെന്നും കൃത്യമായി പറയാൻ കഴിയും.

മരങ്ങൾക്ക് അസുഖമോ?

Interview with Environmentalist and Tree Doctor Binu Kottayam
വൃക്ഷചികിത്സയിൽ

മനുഷ്യർക്കു മാത്രമല്ല മരങ്ങൾക്കും അസുഖം ബാധിക്കാറുണ്ട്. വൃക്ഷായുര്‍വേദത്തിൽ മരങ്ങളെ ബാധിക്കുന്ന ത്രിദോഷങ്ങളെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മനുഷ്യരെപ്പോലെ തന്നെ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളാണ് മരങ്ങളെയും ബാധിക്കുക. പല കാരണങ്ങൾ കൊണ്ടാണ് മരങ്ങൾക്ക് രോഗമുണ്ടാകുന്നത്. കൊമ്പ് ചീയൽ, വേര് ചീയൽ, ഇല കൊഴിച്ചിൽ, ഇടിവെട്ടേറ്റുണ്ടാകുന്ന പൊള്ളൽ, തൊലി അടർന്നു പോവുക, ആനകളും മറ്റും മരത്തിന്റെ വശങ്ങളില്‍ ശരീരം ഉരസുമ്പോൾ തൊലി അടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ, ആണിയടിക്കുന്നതു മൂലമുണ്ടാകുന്ന മാറ്റങ്ങൾ, ഫംഗസ് ബാധ മൂലമുണ്ടാകുന്ന രോഗങ്ങൾ, സമീപത്തു നിൽക്കുന്ന മറ്റു വൃക്ഷങ്ങൾ തട്ടുമ്പോഴുണ്ടാകുന്ന രോഗങ്ങൾ, മരത്തിൽ പടർന്നു കയറുന്ന പരാഗ സസ്യങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങൾ എന്നിങ്ങനെ മരങ്ങളെ ബാധിക്കുന്ന രോഗങ്ങൾ നിരവധിയാണ്.

തുടക്കം ‘കോവിൽ പ്ലാവിൽ’

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്ര മതിൽകെട്ടിനുള്ളിൽ നിൽക്കുന്ന പ്ലാവിനാണ് ആദ്യം ചികിത്സ നൽകിയത്. ഇടിവെട്ടേറ്റു ശിഖരങ്ങൾ ഉണങ്ങിയ പ്ലാവ് പിളർന്നു തുടങ്ങിയിരുന്നു. ശിഖരങ്ങൾ ഭീഷണിയായതോടെ പ്ലാവ് മുറിച്ചു മാറ്റാന്‍ ദേവസ്വം തീരുമാനിച്ചു. തീരുമാനം അറിഞ്ഞെത്തിയ പരിസ്ഥിതി പ്രവർത്തകർ ഇടിവെട്ടേറ്റ പ്ലാവിനെ ചികിത്സിക്കാൻ ആറു മാസത്തെ കാലാവധി നൽകണമെന്നാവശ്യപ്പെട്ടു. ദേവസ്വം അത് അനുവദിച്ചു. പൊൻകുന്നം ശ്രീ ധർമശാസ്താ എൽപി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമൊക്കെ ചേർന്ന് ജനകീയ പങ്കാളിത്തത്തോടെയായിരുന്നു ആദ്യ ചികിത്സ. സ്കൂളിലെ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ നിന്നാണ് ഔഷധക്കൂട്ടിനാവശ്യമായ വസ്തുക്കൾ കൊണ്ടുവന്നത്. അവർ കൊണ്ടുവന്ന മണ്ണും ചാണകവും പാലുമൊക്കെ ചേർത്ത് ഔഷധക്കൂട്ട് തയാറാക്കുന്നത് കണ്ടപ്പോൾ ചികിത്സ കാണാനെത്തിയ കുട്ടികളും ഒപ്പം കൂടി. ചികിത്സ ഫലിച്ചതോടെ പ്ലാവിന് പുതിയ ശിഖരങ്ങൾ വന്നു. ആരോഗ്യം വീണ്ടെടുത്ത പ്ലാവിന്റെ ഒരു ശിഖരം ഇപ്പോള്‍ ക്ഷേത്രനടയിലേക്കും ഒരെണ്ണം ദേവസ്വം ബോർഡിന്റെ ഓഫിസിലേക്കുമാണ് വളർന്നു നില്‍ക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി ഇതുവരെ 56 മരങ്ങൾക്ക് ചികിത്സ നൽകി. ഇതിൽ 4 മരങ്ങളെ മാത്രമാണ് രക്ഷിക്കാൻ കഴിയാതെ പോയത്. കാരണം ഏറെ വൈകിയാണ് അവയുടെ ചികിത്സ തുടങ്ങിയത്. തിരുവനന്തപുരത്തും കൊല്ലത്തുമൊക്കെ മാഷിന്റെ കൈപ്പുണ്യമറിഞ്ഞ വൃക്ഷങ്ങൾ തലയുയർത്തി നിൽക്കുന്നുണ്ട്.

ചികിത്സാ സഹായം തേടിയ മഴമരം

Rain Tree
തിടനാട്ടെ മഴമരം

കേരള ചരിത്രത്തിലാദ്യമായാണ് ഒരു മരം ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെ ചികിത്സാ സഹായം തേടിയത്. തിടനാടുള്ള മഴമരമായിരുന്നു അത്. പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ചിലരുടെ സ്വാർഥ താൽപര്യങ്ങൾക്കായി മരത്തിന്റെ ശിഖരങ്ങൾ മുഴുവൻ മുറിച്ചു മാറ്റപ്പെട്ടു. പതിയെ മരം ഉണങ്ങിപ്പോകുമെന്നാണ് അവർ കരുതിയത്. മരിക്കാറായ ആ മരത്തിനു വേണ്ടിയാണ് ധനസമാഹരണം നടത്തിയത്. എട്ട് ദിവസത്തിനകം ചികിത്സക്കാവശ്യമായ പണമെത്തി. ഉടൻ തന്നെ ചികിത്സയും ആരംഭിച്ചു. ചികിത്സ കഴിഞ്ഞ് 10 ദിവസത്തിനകം തന്നെ മഴമരത്തിന് മുളകൾ പൊട്ടി. ആറു മാസം കൊണ്ട് 3 അടിയിലേറെ ഉയരത്തിൽ ഇപ്പോൾ ആ ശിഖരങ്ങൾ നീണ്ടിരിക്കുന്നു.

നന്ദി ചൊല്ലി പറന്നെത്തിയ ‘ആലില’

Peepal Leaf

കോട്ടയത്തെ കൊടങ്ങൂർ പള്ളിക്കത്തോട് റോഡിൽ തലയുയർത്തി നിൽക്കുന്ന ഒരു വലിയ ആൽമരമുണ്ട്. കല്ലാൽ വിഭാഗത്തിൽപ്പെട്ട മരമാണിത്. സമീപത്തുള്ള വീടിനു ഭീഷണിയാണെന്നു കാണിച്ച് വീട്ടുടമസ്ഥൻ മരം മുറിക്കാൻ പരാതി നൽകി. എന്നാൽ പരിസ്ഥിതി പ്രവർത്തകർ ഇതിനെ എതിർത്തു. ഒടുവിൽ പരാതി ഹൈക്കോടതിയിലെത്തി. കേസ് 3 വർഷത്തോളം നീണ്ടു. കേസാവശ്യത്തിനായി ഇരുപത്തയ്യായിരത്തിലധികം രൂപയും ചെലവായി. ഒടുവിൽ മരം മുറിക്കരുതെന്ന കോടതി വിധിയെത്തിയതോടെ ആ പോരാട്ടം വിജയം കണ്ടു. പിന്നീടൊരിക്കൽ ആ വഴി ബസിൽ സഞ്ചരിച്ചപ്പോൾ വെറുതെ ആൽമരത്തിലേക്കു നോക്കി. ഞങ്ങൾ എത്ര പോരാട്ടം നടത്തിയിട്ടാണ് ഇന്നിങ്ങനെ നിൽക്കുന്നതെന്നറിയാമോ എന്ന് മനസ്സിലോർത്തു. അപ്പോൾത്തന്നെ, ബസിനുള്ളിലിരുന്ന മാഷിന്റെ മടിയിലേക്ക് പഴുത്ത ഒരാലില നന്ദിസൂചകമായി പറന്നു വീണു. കണ്ണു നിറഞ്ഞു പോയ സന്ദർഭമാണതെന്ന് മാഷ് ഇന്നുമോർക്കുന്നു. ഒരു നിധി പോലെ ആ ആലില മാഷ് സൂക്ഷിച്ചു വച്ചിട്ടുണ്ട്; ആൽമരത്തിന്റെ സമ്മാനമായി.

കടൽ കടന്ന് ഫ്രാൻസിലേക്ക്

Interview with Environmentalist and Tree Doctor Binu Kottayam
ഫ്രഞ്ച് ടെലിവിഷൻ സംഘത്തിനൊപ്പം

കേരളത്തിൽ മാത്രമല്ല, കടൽ കടന്ന് ഫ്രാൻസിലേക്കുമെത്തിയിരിക്കുന്നു വൃക്ഷചികിത്സയുടെ പ്രശസ്തി. അവിടൊരു ദിനപത്രത്തിൽ വന്ന വാർത്തയറിഞ്ഞാണ് ഫ്രഞ്ച് ടെലിവിഷൻ സംഘം ഹ്രസ്വചിത്രം തയാറാക്കാനായി വൃക്ഷ ഡോക്ടറെ തേടി കേരളത്തിലെത്തിയത്. വൃക്ഷായുർവേദത്തെക്കുറിച്ച് ചോദിച്ചറിഞ്ഞും ചികിത്സാ രീതികള്‍ നേരിട്ടു കണ്ടും പകർത്തിയും ദിവസങ്ങളോളം മാഷിനൊപ്പം ചെലവഴിച്ചിട്ടാണ് അവർ മടങ്ങിയത്.

കേരളത്തിനു പുറത്തേക്കും വേരു പടർത്തിയ വൃക്ഷവൈദ്യം

മുംബൈയിലെ നാഗ്പുരിലെ ടെക്കിടി ഗണേശ ക്ഷേത്രത്തിലെ നാല് ആൽമരങ്ങളുടെ ചികിത്സയും മാഷിന്റെയും കൂട്ടാളികളുടെയും കരുതലിലായിരുന്നു. ഇതിൽ രണ്ടു മരങ്ങൾക്ക് ചികിത്സ ഫലിച്ചില്ലെങ്കിലും മറ്റു രണ്ട് ആൽമരങ്ങൾ ഇന്നും ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നില്‍ക്കുന്നു. യോഗി ആദിത്യനാഥിന്റെ നാട്ടിലേക്കും വൃക്ഷചികിത്സയ്ക്കായി മാഷിനെ വിളിച്ചിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ദുർഗാപുരിലുള്ള ഈ ആൽമരത്തിന്റെ ചികിത്സയ്ക്കു പോകാനുള്ള ശ്രമത്തിലാണിവർ. നിയന്ത്രണങ്ങൾക്ക് ഇളവ് വന്നാൽ ഉടൻ യാത്ര തിരിക്കും.

ഔഷധക്കൂട്ടിന്റെ ചേരുവകൾ

നാടൻ പശുവിന്റെ പാൽ, ചാണകം, നെയ്യ്, ശുദ്ധമായ ചെറുതേൻ, കദളിപ്പഴം, എള്ള്, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, കൃഷിയുള്ള കണ്ടത്തിലെ ചെളിമണ്ണ്, ചിതൽപ്പുറ്റ്, തെള്ളിയ മണ്ണ്, അരിപ്പൊടി എന്നിവ കുഴച്ച് പരുവത്തിലാക്കി മരത്തിൽ പുരട്ടിയ ശേഷം കോറത്തുണി അതിനു മുകളിലൂടെ ചണനൂലുപയോഗിച്ച് കെട്ടും. തുണിയുൾപ്പെടെ മരത്തോടു ചേരും. ചിലയവസരങ്ങളിൽ പഞ്ചദ്രവ്യ ധാന്യക്കൂട്ട് ഉപയോഗിച്ച് തരു ലേപനവും താമര സമൂലം വെള്ളം ചേർക്കാതെ അരച്ച് താമരക്കുഴമ്പും തയാറാക്കാറുണ്ട്. കേടുവന്ന മരത്തിൽ തൊട്ടാൽ അതിന്റെ ഊഷ്മാവിൽ വ്യതിയാനമുണ്ടാകുമെന്നും. കൃത്യമായി രോഗം കണ്ടുപിടിക്കാൻ കഴിയുമെന്നും വൃക്ഷ ഡോക്ടർ വ്യക്തമാക്കുന്നു. വൃക്ഷ ചികിത്സയിൽ മാഷിന്റെ സഹായികളായി നാലു പേർ കൂടിയുണ്ട്. സുനിൽ വാഴൂർ, ഗോപകുമാർ കങ്ങഴ, എസ് ബിജു, വിജയകുമാർ ഇത്തിത്താനം എന്നിവരാണ് നിഴൽ പോലെ വൃക്ഷചികിത്സയിൽ മാഷിനെ പിന്തുടരുന്നത്.

വൃക്ഷചികിത്സ തന്റെ ജീവിത നിയോഗമായി കാണുന്നതിനാൽത്തന്നെ ഫീസ് കണക്കുപറഞ്ഞ് വാങ്ങാറില്ല. ദക്ഷിണയായി നൽകുന്നത് സ്വീകരിക്കും. ചികിത്സയ്ക്കായി ആളുകൾ വിളിക്കുമ്പോൾ ഔഷധക്കൂട്ടിനാവശ്യമായ സാധനങ്ങൾ തയാറാക്കി വയ്ക്കാൻ നിർദേശിക്കാറുണ്ട്. 25000 രൂപയോളം ചെലവു വരാറുണ്ട്. എന്നാൽ ഇത്രകാലം മരം ചെയ്ത പുണ്യങ്ങളോർക്കുമ്പോഴും ഇനി ചെയ്യാനിരിക്കുന്ന കാര്യങ്ങളോർക്കുമ്പോഴും അതൊരു വലിയ തുകയേ അല്ലെന്നതാണ് യാഥാർഥ്യം.

പരിസ്ഥിതി സ്നേഹവും അധ്യാപന ജീവിതവും

Interview with Environmentalist and Tree Doctor Binu Kottayam

25 വർഷമായി പരിസ്ഥിതി സംരക്ഷണരംഗത്ത് പ്രവർത്തിക്കുന്നു. ഒരു ലേഖനം തയാറാക്കുന്നതിന്റെ ഭാഗമായി കാസർകോട് എൻഡോസൾഫാൻ ദുരിതം വിതച്ച മേഖലയിൽ പോകേണ്ടി വന്നു. അവിടെ കണ്ട ദുരിതപൂർണമായ കാഴ്ചകളാണ് പരിസ്ഥിതി രംഗത്തേക്കിറങ്ങാൻ പ്രേരിപ്പിച്ചത്. ഉള്ളായം യുപി സ്കൂളിലെ അധ്യാപന ജീവിതത്തിനൊപ്പം പരിസ്ഥിതിസംരക്ഷണവും വൃക്ഷചികിത്സയും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടായിട്ടില്ല. ഇതിലൂടെ, വളർന്നു വരുന്ന തലമുറയ്ക്ക് പരിസ്ഥിതി സ്നേഹം പകർന്നു നൽകാൻ കഴിയുന്നുണ്ടെന്നതാണ് എടുത്തുപറയേണ്ട കാര്യം. അതിന്റെ തെളിവാണ് മാഷ് പഠിപ്പിച്ച കുട്ടികളുടെ പ്രവർത്തനം കണ്ട് ‘പരിസ്ഥിതി തീവ്രവാദികൾ’ എന്ന് നാട്ടുകാര്‍ അവരെ വിളിച്ചത്. എവിടെ പരിസ്ഥിതിക്ക് നിരക്കാത്ത പ്രവൃത്തികൾ കണ്ടാലും ഇപ്പോൾ കുട്ടിപ്പട്ടാളം പ്രതികരിക്കും.

തേടിയെത്തിയ പുരസ്കാരങ്ങൾ

അൻപതിലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ 2015 ലെ വനമിത്ര അവാർഡും, 2016 ലെ പ്രകൃതി മിത്ര അവാർഡും മാഷിനായിരുന്നു. ഇലഞ്ഞി മുത്തശ്ശി അവാർഡും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിലെ ഈ വർഷത്തെ പരിസ്ഥിതി മിത്ര അവാർഡും പ്രകൃതിയെ നെഞ്ചോടു ചേർക്കുന്ന ഈ അൻപതുകാരനു തന്നെ.

നിലവിൽ കേരള സർക്കാരിന്റെ വനം വന്യ മിത്ര ബോർഡ് മെമ്പറും ജില്ലാ ട്രീ അതോറിറ്റി അംഗവുമാണ്. വൃക്ഷ, പരിസ്ഥിതി സംരക്ഷണ സമിതിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ്  ബിനുമാഷിന്റെ കുടുംബം. പൊൻകുന്നത്തെ ‘കോവിൽ പ്ലാവിൽ’ തുടങ്ങി കൊല്ലത്തെ കോളച്ചിറ നാട്ടുമാവിൽ എത്തി നിൽക്കുന്നു വൃക്ഷ ഡോക്ടറുടെ ചികിത്സാ പാടവം. വൃക്ഷ ചികിത്സ ജീവിത നിയോഗമായി കാണുന്ന ഈ കറകളഞ്ഞ പ്രകൃതി സ്നേഹി യാത്ര തുടരുകയാണ്, ഇനിയുമേറെ വൃക്ഷങ്ങൾക്ക് പുതുജീവൻ നൽകാനായി. 

English Summary:  Interview with Environmentalist and Tree Doctor Binu Kottayam


Monday, December 07, 2020

രാഷ്ട്രീയക്കാരെ വിറളിപിടിപ്പിച്ച ചില പാട്ടുകൾ

 

പാട്ടിലെ മന്ത്രിയും തന്ത്രിയും ശുംഭനും ; രാഷ്ട്രീയക്കാരെ വിറളിപിടിപ്പിച്ച ചില പാട്ടുകൾ

Thursday, December 03, 2020

Meet TIME's First-Ever Kid of the Year

 

Meet TIME's First-Ever Kid of the Year

The world belongs to those who shape it. And however uncertain that world may feel at a given moment, the reassuring reality seems to be that each new generation produces more of what these kids—five Kid of the Year finalists selected from a field of more than 5,000 Americans, ages 8 to 16—have already achieved: positive impact, in all sizes.

Read about how we picked the Kid of the Year here. And watch TIME’s Kid of the Year broadcast special on Dec. 4 at 7:30 p.m. ET on Nickelodeon.

Sharif Hamza for TIME

Kid of the Year: Gitanjali Rao, 15

Lone Tree, Colo.

“Observe, brainstorm, research, build and communicate.” That is what the brilliant young scientist and inventor Gitanjali Rao told actor and activist Angelina Jolie about her process, over Zoom, from her home in Colorado, during a break in her virtual schooling. Just 15 years old, Rao has been selected from a field of more than 5,000 nominees as TIME’s first ever Kid of the Year. She spoke about her astonishing work using technology to tackle issues ranging from contaminated drinking water to opioid addiction and cyberbullying, and about her mission to create a global community of young innovators to solve problems the world over. Even over video chat, her brilliant mind and generous spirit shone through, along with her inspiring message to other young people: don’t try to fix every problem, just focus on one that excites you. “If I can do it,” she said, “anybody can do it.”

Jolie, a TIME contributing editor, is an Academy Award–winning actor and special envoy of the U.N. High Commissioner for Refugees

ANGELINA JOLIE: When did you know that science was a passion of yours?

GITANJALI RAO: I feel like there wasn’t really one specific aha moment. I was always someone who wanted to put a smile on someone’s face. That was my everyday goal, just to make someone happy. And it soon turned into, How can we bring positivity and community to the place we live? And then when I was in second or third grade, I started thinking about how can we use science and technology to create social change. I was like 10 when I told my parents that I wanted to research carbon nanotube sensor technology at the Denver Water quality research lab, and my mom was like, “A what?” [Editor’s note: they are cylindrical molecules made of carbon atoms that are very sensitive to chemical changes, and thus are good for detecting chemicals in water, among other uses.] It was just that changing factor of, you know this work is going to be in our generation’s hands pretty soon. So if no one else is gonna do it, I’m gonna do it.

AJ: I love that. So much of what my generation should be doing is just making sure we do as little damage as possible to ensure that the next generation can take the lead.

I know one of your latest innovations helps prevent cyberbullying. Could you tell me about that?

GR: It’s a service called Kindly—there’s an app and a Chrome ­extension—which is able to detect cyberbullying at an early stage, based on artificial-­intelligence technology. I started to hard-code in some words that could be considered bullying, and then my engine took those words and identified words that are similar. You type in a word or phrase, and it’s able to pick it up if it’s bullying, and it gives you the option to edit it or send it the way it is. The goal is not to punish. As a teenager, I know teenagers tend to lash out sometimes. Instead, it gives you the chance to rethink what you’re saying so that you know what to do next time around.

AJ: So you just put it on your kids’ phones?

GR: Yeah. I put out a survey to parents, teachers and students, and I honestly expected that students don’t want to be micromanaged.

AJ: Right. My kids would be like, “Don’t touch my phone, I’ll do it myself.”

GR: No, exactly, that’s what I would be like. But a lot of the teenagers were telling me that, you know, it doesn’t seem like I’m being micromanaged; it seems like I’m being given an opportunity to learn from my mistakes. So that’s what I was superexcited about, that they understood what the goal of it was.

AJ: The way you’re talking about technology as a tool to remind people and help them to grow seems like a very new and different thing. It’s so exciting to have such a forward-­thinking young, and female, inventor.

Does that affect you in any way? It’s surprising because I think of women as being brilliant, but there are so few women in the science and tech fields.

GR: I don’t look like your typical scientist. Everything I see on TV is that it’s an older, usually white man as a scientist. It’s weird to me that it was almost like people had assigned roles, regarding like their gender, their age, the color of their skin. My goal has really shifted not only from creating my own devices to solve the world’s problems, but inspiring others to do the same as well. Because, from personal experience, it’s not easy when you don’t see anyone else like you. So I really want to put out that message: If I can do it, you can do it, and anyone can do it.

AJ: I know you have these “innovation sessions.” Tell me about those.

Gitanjali Rao loves to problem-solve and experiment with everything from artificial-intelligence technology to baking
Sharif Hamza for TIME

GR: I just looked at what worked for me and decided to share it with everyone else. So I made this process that I use for everything now: it’s observe, brainstorm, research, build, communicate. It started with a simple presentation and lesson plans, and then I started adding labs and contests that students could do. Now I’ve partnered with rural schools, girls in STEM organizations, museums all across the world, and bigger organizations like Shanghai International Youth Science and Technology group and the Royal Academy of Engineering in London to run innovation workshops.

The students that I work with, they just don’t know where to start. I think that if you give them that spark that they can then build off of, then that changes everything. That means one more person in this world wants to come up with ideas to solve problems.

At the end of every workshop, everyone has something that they can start working on. If you can do this in 45 minutes to an hour, imagine what you can do if you spend months and months working on it. I’m so excited when I get an email like, “Hey, I attended your workshop four months ago and here’s my finished product, I really love it, it’s a shoe that calls 911.”

AJ: That is insanely impressive. For so many young people, it takes a lot to find the confidence to be able to put an idea forward. You have a brilliant mind, clearly, but you are very, very generous with that mind, and that’s just really wonderful. What are you working on now?

GR: I’m currently working on an easy way to help detect bio-contaminants in water—things like parasites. I’m hoping for this to be something that’s inexpensive and accurate so that people in third-world countries can identify what’s in their water.

And I recently hit my goal of 30,000 students who I have mentored, which is superexciting. It’s like creating a community of innovators. I really hope the work that all of these kids are doing identifies innovation as a necessity and not something that’s a choice anymore. I hope I can be a small part of that.

AJ: I think you are. Your generation is unique. You don’t just accept what’s being put forward, but ­really question it, and that’s so important. I know there are many, many issues we’re facing today. With your work on water contamination, is the environment something that’s very much on your radar?

GR: Yeah. Our generation is facing so many problems that we’ve never seen before. But then at the same time we’re facing old problems that still exist. Like, we’re sitting here in the middle of a new global pandemic, and we’re also like still facing human-rights issues. There are problems that we did not create but that we now have to solve, like climate change and cyberbullying with the introduction of technology.

I think more than anything right now, we just need to find that one thing we’re passionate about and solve it. Even if it’s something as small as, I want to find an easy way to pick up litter. Everything makes a difference. Don’t feel pressured to come up with something big.

Most of my work with the bio-contaminants is based on a gene-based therapy solution which I’m still trying to figure out. I’m also working on a product that helps to diagnose prescription-­opioid addiction at an early stage based on protein production of the mu opioid receptor gene. I’ve been really, really interested in genetics. That’s what I like, so that’s what I’m deciding to work on.

AJ: You know, one of the things you pointed out which is so important is that there is so much, you can get overwhelmed. When I started working in refugee camps, there are so many different issues to deal with within a displaced situation. You get overwhelmed, and you don’t really move. I love what you’re saying: find what you’re passionate about, and don’t try to solve everything. Every solution is a part of the bigger picture of what we have to do. I really hear that and appreciate you saying that.

Where do you get your news or do your research?

GR: My pop-culture news is actually MIT Tech Review. I read it constantly. I think that’s really where inspiration strikes: hearing about all these amazing people at schools like MIT and Harvard who are doing such amazing work with technology. And I try to connect it back to what I see out there and put it together in a way that no one’s seen before.

AJ: When you’re not doing all of these amazing things—because I feel like I’m speaking to a 60-year-old scientist in ­Geneva—what do you do that’s just a 15-year-old thing?

GR: Actually I spend more time doing 15-year-old things during quarantine. I bake an ungodly amount. It’s not good, but it’s baking. And, like, it’s science too.

AJ: So the science of the kitchen is not your specialty?

GR: I guess not, no. To be fair, most of the time we don’t have eggs at home, or like flour, so I have to like go online and search eggless, flourless, sugarless cookies, and then I try to make that. I made bread recently and it was good, so I’m proud of myself.

AJ: Well, I’m just so happy to get to know you a little bit. I’m sure I’ll be using your inventions in years to come and just being in awe of you as I watch you do more and more in your life, and I can say, “I met her once.”

 

Tyler Gordon first made his mark with celebrity portraits
Andrew Toth—Nickelodeon

Tyler Gordon, 14

San Jose, Calif.

High school freshman Tyler Gordon has faced more challenges than some people experience in a lifetime. He used a wheelchair for nearly two years after breaking bones in his legs and hips because of a vitamin D deficiency. He was born deaf and underwent a surgery at age 5 that gave him some hearing, but he still speaks with a stutter. In elementary school, he got bullied so much that he barely spoke.

“His escape was to not speak at all; he’d nod his head or point, he was so afraid,” says Gordon’s mother Nicole Kindle.

But at 10, Gordon found his artistic voice. After watching his mom paint, he decided to try it himself and won first place in a school art contest with a portrait he’d made of the principal. In the four years since, he’s painted more than 500 portraits of Black icons who inspire him, most recently Vice President–elect Kamala Harris, who called him right before Thanksgiving to tell him he’s “amazing” and has a “gift.”

“Sometimes I can’t talk and get words out, so I speak through my art,” Gordon says. Painting helps him move past the bullying, which he still experiences; he lost a front tooth in one incident earlier this year. “It helps me take my mind somewhere else. I don’t want to keep thinking about that same moment for the rest of my life.”

His big break came in 2018, when his portrait of NBA star Kevin Durant went viral and caught the eye of the player’s mother, who bought it for $300. Celebrities started calling for commissions. Among the stars he’s painted and met are Janet Jackson, Kevin Hart, Jennifer Lopez and Alex Rodriguez. In 2019, a portrait of the Central Park Five fetched more than $100,000 at auction, and he won a 2020 Global Child Prodigy Award. This past summer, in the wake of George Floyd’s death, Gordon used his canvas to raise awareness about victims of police brutality, feeling a particular affinity to 23-year-old Elijah McClain, who also had special needs and an artistic side.

Media interviews and speaking engagements have helped Gordon combat his fear of public speaking, and he hosts virtual painting classes every Wednesday on Instagram, where he boasts nearly 50,000 followers.

“Since he started painting, I can’t get the kid to be quiet,” says Kindle. “He’s not afraid of the stutter anymore.” Now, by starting his own online platform for video tutorials called Tongue Tye’d, he hopes he can show other kids how to overcome their challenges with art as well. —Olivia B. Waxman

 

Jordan Reeves runs Make Just Right, a youth design consultancy, through her nonprofit
Andrew Toth—Nickelodeon

Jordan Reeves, 14

Columbia, Mo.

For Jordan Reeves, having a limb difference has helped her envision a more accessible world. The 14-year-old designer and activist was born with a left arm that stopped growing beneath her elbow, a physical difference that helped ignite her passion for design. In the past four years, Reeves has created a 3-D-printable prosthesis for kids that shoots out biodegradable sparkles, consulted for companies like Mattel to create toys that affirm limb difference and even co-written a memoir about what she’s learned from growing up with a disability.

Reeves sees good design as an avenue to empower those with disabilities, which is why she and her mother co-founded Born Just Right, a nonprofit that celebrates kids with physical differences and gives them design and STEM resources so they can come up with their own solutions.

“A lot of kids with disabilities have a different point of view on the world, because the world isn’t made for us really,” she says. “We have this great design mindset because we grow up problem-solving. It’s a pretty cool thing.” But one of the biggest barriers she sees kids facing is finding the confidence to innovate. “It’s so important to believe in yourself,” she says. She found her confidence with the help of her mother, and by seeing the positive results of some of her early work. “[When I started,] I was just 10 and I was able to make an impact, which is so cool,” she says. “Go for it, don’t doubt yourself, don’t think about what other people think—you can make change no matter how big or how small.”

Although 2020 has brought new challenges, it hasn’t slowed Reeves down. She’s been hosting digital-design workshops for Born Just Right, appeared at the United State of Women conference to advocate for gender equity, and was the youngest of 30 global leaders recognized this summer at a 30th-anniversary commemoration of the signing of the Americans with Disabilities Act. She also co-founded the Steam Squad, an online organization that gets kids involved in science, technology, engineering, math and the arts. Up next: working with Microsoft to design a guitar that anyone with mobility challenges can play.

She’s inspired, she says, by the tenacity of her generation. “It’s so sick knowing that I’m a part of a group of people who are working toward the future,” Reeves says. “The world needs a lot of work at times, and it’s important to be there to do as much as you can.” —Cady Lang

 

In addition to her work in the art world, Bellen Woodard also aspires to be an astronaut and President of the U.S.
Britton Orrange—Nickelodeon

Bellen Woodard, 10

Leesburg, Va.

Bellen Woodard is only 10 years old, but she’s on a mission for inclusion. She has created her own line of crayons in tones that reflect the wide spectrum of skin colors she sees in the world, claiming the title of world’s first crayon activist.

The idea came when one of Woodard’s classmates asked her for a “skin color” crayon. Woodard, who was the only Black student in her grade, says she knew the classmate meant the peach-color crayon. When she told her mother Tosha Woodard about what had happened, Tosha suggested that she pass her classmate a brown crayon instead next time. “But I didn’t want to do that,” Woodard says. “I told her next time I was actually going to ask what color they want because it could be lots of different colors.” Then she got to work making a set of 12 “skin color” crayons.

Although research shows that children can begin to understand and believe racial stereotypes by age 4, an August study by researchers at Skidmore College and Boston University found that parents often delay conversations about race with children because they under-estimate children’s ability to understand the concept. Tosha says her daughter’s crayons have proved a great age-appropriate tool to spread a message of inclusion.

In spring 2019, Woodard launched More Than Peach, a nonprofit that has donated more than $40,000 worth of multicultural crayons and sketchbooks to schoolchildren across the country. Her packet of crayons has been added to the permanent collection at the Virginia Museum of History & Culture.

Woodard says she was surprised by how quickly her message spread. She started by simply talking to her teacher about the crayons, then they were picked up by the rest of her school, and now she gets calls to speak—and distribute her crayons—at schools across the country. In March, she received a special recognition from the Virginia state legislature for her work.

Woodard’s crayons are named for things found in nature—there’s “Sahara” and “Reef,” “Koko” and “Serengeti”—but each is also clearly labeled “skin color.”

“I wanted to have crayons for a purpose,” she says. “The peach crayon is a skin color … but is it the only one? No, it isn’t. My different shades of peaches and browns can hopefully match everyone including me and my friends and my classmates. Just everyone.” —Jasmine Aguilera

 

Ian McKenna’s favorite thing to grow is chilies, which he uses to make salsa
Britton Orrange—Nickelodeon

Ian McKenna, 16

Austin, Texas

Ian McKenna was in third grade when he learned that nearly a quarter of the kids at his Austin school weren’t getting enough to eat at home. He wanted to help, but local volunteer organizations turned him away, saying he was too young. So he decided to find his own solution. For years, he had been gardening with his mother, and they often distributed their extra vegetables to the neighbors. Why not give the produce to a soup kitchen? “Then I thought, I’m good at gardening,” says McKenna, now 16. “Maybe I could try to start a garden that’s meant solely to help feed these people who are in need.” Better yet, he thought, why not plant a garden at school, so that kids in need could take food home?

McKenna persuaded his school to set aside space for a garden, then he asked the community for donations of seeds and equipment. Other students donated their time. Within months, McKenna’s garden was producing lettuces, spinach, tomatoes, cucumbers and squash for students and their families. Now, seven years later, McKenna’s Giving Garden project has expanded to five area schools in addition to his own backyard garden, and he has provided more than 20,000 lb. of organic produce (enough for 25,000 meals) to Austin families and food pantries.

For most of his gardening activities, McKenna wears the same T-shirt in different colors, emblazoned with what has become a personal motto: BE A GOOD HUMAN. To him, that means helping in any way you can, no matter your age. Even a smile can make a difference in someone’s life, he says. “It lets them know that they are important. It can change their day.”

When COVID-19 hit the U.S., McKenna redoubled his efforts, cooking up to 100 meals out of his home to distribute to the hungry on the weekends, so that he could give them one less thing to worry about. When social distancing meant that volunteers couldn’t work on community garden plots, he started offering online tutorials and a gardening hotline so families could grow at home. Once he realized that some people didn’t know how to prepare the more unusual vegetables in his gardens, like the 100-lb. bullet head wax melons he distributes by the slice, he started offering virtual cooking classes (the melons cook, and taste, like zucchini). While gardening is his core focus, McKenna says he is always looking for new ways to help the hungry. “Hunger doesn’t stop,” he says. “So I won’t stop until it does.” —Aryn Baker

TIME's 2020 Kid of the Year: Meet Gitanjali Rao | Time 

Wednesday, December 02, 2020

നാട്ടോർമ്മചരിതം - ജിമ്മി ജോർജ്ജ് നവംബറിന്റെ നഷ്ടം,നാടിന്റെയും..

 


നാട്ടോർമ്മചരിതം

ജിമ്മി ജോർജ്ജ് നവംബറിന്റെ നഷ്ടം,നാടിന്റെയും..

ജിമ്മി ജോർജ്ജ് എന്ന കായിക പ്രതിഭ കടന്നു പോയിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും പേരാവൂരിൻറെ ഓർമ്മകളിൽ അദ്ദേഹം ഇന്നും സജീവമായി നിൽക്കുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.നാട്ടോർമ്മ ചരിതത്തിൽ
അദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഒരു ഉത്തരവാദിത്തമാണെന്ന് കരുതുന്നു.

ജിമ്മി ജോർജ്ജിന്റെ കായിക നേട്ടങ്ങളൊക്കെ നാട്ടുകാർക്ക് സുപരിചിതമാണ്.ജിമ്മിയുടെ സവിശേഷമായ ജീവിത വീക്ഷണവും വ്യക്തിത്വവും ആണ് ഒരു കായിക താരത്തിനപ്പുറം ഇന്നും ഒരു നാടിന്റെ വികാരമായി അദ്ദേഹത്തെ നില നിർത്തുന്നത്.ജിമ്മി ജോർജ്ജിനെ വളർത്തിയതിൽ ഈ നാടിൻറെ സ്വാധീനം വളരെ വലുതാണ്.നാട്ടോർമ്മ ചരിതത്തിലെ വായനകളാണ് ജിമ്മിയെയും ആ കാലത്തെയും ഓർത്തെടുക്കുന്നതിന് പ്രചോദനം.

1987 നവംബർ 30 നാണ് ഇറ്റലിയിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ജിമ്മി ജോർജ്ജ് മരണപ്പെടുന്നത്.ജിമ്മിയുടെ സവിശേഷ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുമെന്നതിനാൽ ഇറ്റലിയിൽ നടന്ന മരണാനന്തര ചടങ്ങിലെ അനുശോചന സന്ദേശത്തിലെ ചില ഭാഗങ്ങൾ ഇവിടെ കുറിക്കുകയാണ് .

"ജിമ്മി ജോർജ്ജ് നമുക്കിടയിലൂടെ വെട്ടിത്തിളങ്ങുന്ന ഒരു ഉൽക്ക പോലെയാണ് അതിവേഗം കടന്നു പോയി ചക്രവാളത്തിൽ പതിച്ചത് .ആ മാസ്മരിക യാത്ര വിസ്മയത്തോടെ വീക്ഷിക്കുവാൻ നമുക്ക് ഭാഗ്യമുണ്ടായി.ജിമ്മി നമ്മെ വിട്ടു പോയിട്ടില്ല ,കൂടുതൽ ഉയരത്തിലേക്ക് ചക്രവാളത്തിലൂടെ അദ്ദേഹതാതിൻറെ യാത്ര തുടരുകയാണ്.
എന്താണ് ജിമ്മിയെ നമുക്ക് പ്രിയങ്കരനാക്കിയത്?
അദ്ദേഹത്തിന്റെ കായിക പാടവമോ ,ആർദ്രമായ ഹൃദയമോ?കരുത്തനും കാരുണ്യവാനുമായിരുന്ന ജീമ്മിയുടെ വിജയങ്ങൾ എതിരാളികളെ ഒരിക്കലും ദു:ഖിപ്പിച്ചില്ല.

പൂർണ്ണ സമർപ്പണത്തോടെ കളിക്കുമ്പോഴും ജയപരാജയങ്ങളോട് ഒരു സവിശേഷമായ നിസ്സംഗത അദ്ദേഹം പുലർത്തിയിരുന്നു.അടുത്തറിയുന്നവരുടെയെല്ലാം ഹൃദയം കവർന്ന അദ്ദേഹത്തിൻറെ മാസ്മരിക വ്യക്തിത്വം കളിക്കളത്തിലും പ്രകടമായിരുന്നു.

ജിമ്മി നമുക്ക് മുന്നിൽ തുറന്നിട്ടിത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഗൂഢവും മഹത്തായതുമായ സംസ്കാരത്തിന്റെ സൗന്ദര്യമാണ്.അദ്ദഹത്തിൽ സാഹോദര്യത്തിന്റെയും വിശ്വ മാനവികതയുടെയും മൂല്യങ്ങൾ നാം ദർശിച്ചു.

പ്രിയ ജിമ്മീ ,നിന്റെ മൃതദേഹവുമായി വിമാനം നിന്റെ
രാജ്യത്തേക്കും പ്രിയപ്പെട്ടവരുടെയും അടുത്തേക്ക് പറക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും ,നിന്നെ ഞങ്ങൾ നിരാശപ്പെടുത്തിയില്ലെന്ന കൃതാർത്ഥതയോടെയും നിറഞ്ഞ ഹൃദയത്തോടെയുമാണ് നിന്നെ ഞങ്ങൾ യാത്രയാക്കുന്നത്.നീ അവശേഷിപ്പിച്ചിട്ട് പോകുന്ന ഉദാത്തമായ മാനുഷിക മൂല്യങ്ങളും മനുഷ്യ ജീവിതത്തിന്റെ സൗന്ദര്യവും എക്കാലവും ഞങ്ങളിൽ നിറഞ്ഞു നിൽക്കും.നീ ഞങ്ങൾക്കു ലഭിച്ച അമൂല്യമായ നിധിയാണ്.

ജിമ്മി ജോർജ്ജെന്ന വെള്ളി നക്ഷത്രം, അദ്ദേഹത്തെ അറിഞ്ഞവരുടെയും സ്നേഹിച്ചവരുടെയും മനസ്സുകളിൽ പൂർണ്ണ ശോഭയോടെ എക്കാലവും ജ്വലിച്ചു നിൽക്കും."

പേരാവൂരിലെ കുന്നുകൾ ഓടിയിറങ്ങിയും പുഴയിൽ നീന്തിക്കളിച്ചും വളർന്ന ജിമ്മി എല്ലാ അർത്ഥത്തിലും ഒരു സ്വപ്നം പോലെയാണ് ജീവിതത്തെ പുൽകിയത്.ആരെയും വാക്കു കൊണ്ടോ നോട്ടം കൊണ്ട് വേദനിപ്പിക്കാത്ത സ്നേഹധനനായിരുന്നതു കൊണ്ട് വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി വളർന്നു.
പത്താം ക്ളാസ്സിൽ സ്കൂളിൽ ഒന്നാം റാങ്ക് കിട്ടിയപ്പോൾ സഹപാഠിയായ സുലോചന ജിമ്മിക്ക് സമ്മാനിച്ച സ്വർണ്ണ മോതിരം ഇന്നുമുണ്ട്.

പള്ളിമുറ്റത്തെ പന്തുകളി ഒരു വികാരിയച്ചൻ നിരോധിച്ചപ്പോൾ ഞങ്ങളുടെ പിതാവ് ജോർജ്ജ് വക്കീൽ സ്വന്തം പറമ്പിൽ തെങ്ങു വെട്ടി വോളീബോൾ കോർട്ടിട്ടത് ജിമ്മി ജോർജ്ജിൻറെയും മറ്റനവധി വോളീബോൾ താരങ്ങളുടെയും വളർച്ചയ്ക്ക് കാരണമായി.

തുടക്കത്തിൽ തുണ്ടിയിലെ കരുണേട്ടനായിരുന്നു പന്തു പെറുക്കിയായായിരുന്ന കൊച്ചു ജിമ്മിയുടെ ആവേശം.പിന്നീട് വളർന്നപ്പോൾ C.H.നാരായണനും ,F.A.C.T.പപ്പനുമൊക്കെയായി.

വോളീബോൾ സ്വപ്നം കണ്ട് നടന്നിരുന്ന ജിമ്മി പറമ്പിലെ മരച്ചില്ലകൾ ഉയർന്നു ചാടിയടിക്കും.ആ ശീലം ഉയർന്നു ചാടാൻ പരിശീനമായി.സ്റ്റാൻഡിംഗ് ജംപിൽ പട്യാല N.I.S.ലെ റിക്കാർഡ് ഇന്നും ജീമ്മിയുടേതാണന്നാണ് അറിവ്.
പുഴയിൽ കുളിക്കാൻ പോകുമ്പോൾ ശ്വാസം പിടിച്ച് ദീർഘ നേരം മുങ്ങിക്കിടക്കും.ഞങ്ങളെല്ലാവരെയും മൽസരിപ്പിക്കും.ആ പരിശീലനം ശ്വാസകോശങ്ങളുടെ വികാസത്തിനും ,വായുവിൽ ഒരു extra second പറന്നു നിൽക്കാനും ജിമ്മിയെ സഹായിച്ചിട്ടുണ്ട് .
ഏതു കാര്യത്തിലും ഒരു പൂർണ്ണത അല്ലെങ്കിൽ Excellence നായി ശ്രമിക്കുക ജിമ്മിയുടെ പ്രത്യേകതയായിരുന്നു.ഞങ്ങളെക്കൊണ്ട് പേപ്പറിൽ നൂറിൽ കൂടുതൽ പേരുകൾ എഴുതി വായിപ്പിക്കും.അതോർത്തെടുത്ത് കാണാതെ പറയും.എണ്ണം കൂട്ടും.സ്വന്തം പരിധി വിപുലമാക്കാൻ ശ്രമിക്കും.ഒന്നാന്തരം ചെസ്സുകളിക്കാരനായിരുന്ന ജിമ്മി കണ്ണു പൂട്ടി ചെസ്സു കളിക്കും.പേരാവൂർക്ക് നടന്നു പോകുമ്പോൾ ചെസ്സ് ബോർഡ് മനസ്സിൽ സങ്കൽപ്പിച്ച് ഞങ്ങൾ ചെസ്സു കളിച്ചിട്ടുണ്ട്.സഹോദരനായിരുന്ന മാത്യു ജോർജ്ജ് സംസ്ഥാന ചെസ്സ് താരമായിരുന്നു.അവർ തമ്മിൽ വാശിയേറിയ ചെസ്സ് മൽസരം വീട്ടിൽ നടക്കും.പലപ്പോഴും ജിമ്മി ,മാത്യുവിനെ തോൽപ്പിച്ചിട്ടുണ്ട്.വോളീബോൾ പോലെ ചെസ്സും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു,അതേ പോലെ ചീട്ടു കളിയും.ചീട്ടുകളിയിൽ ജിമ്മി തനതായ Strategy ഉണ്ടാക്കി കളിയുടെ നിലവാരം ഉയർത്തും.

ഏതു കാര്യത്തിലും ജിമ്മിയ്ക്കുണ്ടായിരുന്ന സമർപ്പണവും പൂർണ്ണതയ്ക്കായുള്ള കഠിന പരിശ്രമവും ,വിശദാംശങാങളിലെ ശ്രദ്ധയും എടുത്തു പറയേണ്ടതാണ്.അച്ഛൻറെ ലിബറൽ കാഴ്ചപ്പാടുകൾക്കൊപ്പം അമ്മയുടെ ലളിതമായ ഈശ്വര വിശ്വാസവും ചിട്ടകളും ,അച്ചടക്കവും ഞങ്ങൾക്കെല്ലാം അടിത്തറയായി.തൻറെ ആരോഗ്യവും. ശരീരവും തികഞ്ഞ അച്ചടക്കത്തോടെ,മദ്യത്തിനും പുകവലിക്കും അടിമപ്പെടാതെ ജീമാമി കാത്തു സൂക്ഷിച്ചു.

എല്ലാ കർഷക കുടുംബങ്ങളിലെയും പോലെ പശുവിനെ മേയാൻ കൊണ്ടു പോകുക ,പച്ചക്കറി വളർത്തുക,കുരുമുളകു പറിക്കുക,കശുവണ്ടി പെറുക്കുക ,കപ്പയിടുക ,തുടങ്ങിയ പണികളൊക്കെ ചെയ്താണ് ഞങ്ങളും വളർന്നത്.ജിമ്മിയെക്കുറിച്ചുള്ള രസകരമായ ഓർമ്മ ,പശുവിനെ മേയിക്കാൻ പോയാൽ അനിയന്മാരുടെ പച്ചക്കറിത്തോട്ടത്തിൽ വയറു നിറയ്ക്കുന്ന പശുവിനെ ആസ്വദിക്കുന്ന ആ നിൽപ്പാണ്.

അക്കാലത്ത് തുണ്ടിയിൽ വോളീബോൾ കോർട്ടിൽ ഒരു ഉൽസവപ്പറമ്പിൻറെ ആരവമാണ്.
വൈകുന്നേരങ്ങളിൽ കളി കാണാൻ ആളുകൾ തടിച്ചു കൂടും.കളിക്കാരെ ഓരോ പോയിൻറിനും കയ്യടിച്ചു പ്രോത്സാഹിപ്പിക്കും.ഈ.സി.സി.കുഞ്ഞാപ്പൻ ചേട്ടൻ രണ്ടെണ്ണം അടിച്ച് ഓരോ സ്മാഷിനും ' പഷ്ട്' എന്നു പറഞ്ഞ് കയ്യടിക്കുന്നത് കുട്ടികളായ ഞങ്ങൾക്ക് രസമായിരുന്നു.കാണികളുടെ ഈ അകമഴിഞ്ഞ പ്രോത്സാഹനമാണ് ജിമ്മിയെപ്പോലെയുള്ള പ്രതിഭകളെ വളർത്തിയത്.
.ഞങ്ങളുടെ വല്ല്യമ്മ തറവാട്ടു വീടിന്റെ വരാന്തയീൽ വന്ന് തിൽപര്യത്തോടെ കളി കാണും.കളി കഴിഞ്ഞ് കിണറ്റിലെ വെള്ളം കുടിച്ച് ,കയ്യും കാലും കഴുകി വരുന്ന കളിക്കാരോട് കുശലം പറഞ്ഞിരിക്കും.ഒരർത്ഥത്തിൽ ആ വീട് കളിക്കാർക്കും നാട്ടുകാർക്കും കയറിച്ചെല്ലാവുന്ന ഒരു പൊതു ഇടം തന്നെയായിരുന്നു.ജിമ്മി സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായിരുന്ന 1974 ലെ പാലാ നാഷണൽ കാണാൻ അച്ഛനോടും അമ്മയോടുമൊപ്പം വല്ല്യമ്മയും പോയിരുന്നു.

ബാലനായിരുന്ന ജിമ്മിയേയും മറ്റു സഹോദരങ്ങളേ യും ദൂരെ പന്തു കളി കാണാനൊക്കെ കൊണ്ടു പോയിരുന്നത് കിഴക്കയിൽ V.K.ബാലേട്ടനാണ്.പന്തു കളിക്കാരനും റഫറിയുമൊക്കെയായിരുന്ന ബാലേട്ടനുമായി അച്ഛന് സഹോദര തുല്യമായ അടുപ്പമുണ്ടായിരുന്നു.കിഴക്കയിൽ കുടുംബവുമായി കുടക്കച്ചിറക്കാർക്ക് മലബാറിൽ വന്ന കാലം മുതൽ അടുപ്പമുണ്ട്.ഞങ്ങളുടെ വല്ല്യപ്പൻ ജോസഫ് കുട്ടിയുടെ നേതൃത്തൽ മലയാർ ഡയറി എന്നൊരു കയ്യെഴുത്തു മാസിക പ്രസിദ്ധീകരിച്ചിരുന്നു.കിഴക്കയിൽ തറവാട്ടിൽ എല്ലാവരും കൂടും.കയ്യെഴുത്തു മാസിക പലപ്പോഴും അവിടെ ഇരുന്നാണ് എഴുതിയിരുന്നതെന്ന് കേട്ടിട്ടുണ്ട്.വല്ല്യപ്പൻ ഇന്ത്യൻ ആർമിയിൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് സേവനമനുഷ്ടിച്ചിട്ടുണ്ട്.ഇംഗ്ളീഷ് നന്നായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം നാട്ടിലെ ആവശ്യങ്ങൾക്കായി മദ്രാസ്സ് ഗവണ്മെന്റുമായി കത്തിടപാടുകൾ നടത്തിയിരുന്നു. പേരാവൂർ പ്രദേശത്ത് കോൺഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ കേളപ്പജിയെയും, M.V.കുട്ടിമാളു അമ്മയെയും പേരാവൂരിലെ കൊണ്ടു വന്നതായി കേട്ടിട്ടുണ്ട്.

നാട്ടോർമ്മ ചരിതത്തിൽ സ്മരിക്കേണ്ട ഒരു സംഭവം കൂടി ഇവിടെ കുറിക്കട്ടെ.എൻറെ പിതാവ് ജോർജ്ജ് വക്കീൽ നിര്യാതനാവുന്നതിന് കുറച്ചു വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിൽ നിന്ന് കേട്ടതാണ്.ഒരു കാലത്ത് മലമ്പനിയും ഭക്ഷ്യ ക്ഷാമവും മൂലം നാട് കഷ്ടത്തിലായിരുന്നു.ധാരാളം ആളുകൾ മരണമടഞ്ഞു.തിരുവിതാംകൂറിൽ നിന്ന് വന്ന ആളുകൾ ധാരാളം ഉണ്ടായിരുന്നതും കൊണ്ട് സഹായം അഭ്യർത്ഥിച്ച് വല്ല്യപ്പൻ പാലാ ബിഷപ്പിനും ചങാങനാശ്ശേരി ബിഷപ്പിനും കത്തെഴുതി.മറുപടിയൊന്നും ലഭിക്കാത്തതു കൊണ്ട് അദ്ദേഹം തിരുവിതാംകൂർ ദിവാനായിരുന്ന സർ C.P.രാമസ്വാമി അയ്യർക്ക് കത്തെഴുതി .ദിവാൻറെ മറുപടി വന്നു.പേരാവൂർ തിരുവിതാംകൂറിൻറെ ഭാഗമല്ലാത്തതു കൊണ്ട് നേരിട്ടിടപെടാൻ നിർവ്വാഹമില്ല ,പക്ഷേ മദ്രാസ്സ് ഗവർണ്ണറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.ആഴ്ചകൾക്കകം മലമ്പനിക്കുള്ള
കൊയിനാ മരുന്നും ഭക്ഷ്യ സാധനങ്ങളുമായി വലിയൊരു കൺസൈൻമെൻറ് തലശ്ശേരിയിൽ ട്രെയിനിലെത്തി.അത് നാട്ടുകാർക്ക് വലിയ ആശ്വാസമായി.ആധുനിക കേരളത്തിന് അടിത്തറയിട്ട C.P.യോട് ചരിത്രം നീതി പുലർത്തിയിട്ടുണ്ടോ എന്ന് സംശയമാണ്.

70 കളിൽ തൊണ്ടിയിൽ B.L.M .എന്നൊരു വോളീബോൾ ടീം രൂപപ്പെട്ടു.അച്ഛനും V.K ബാലേട്ടനുമൊക്കെയാണ് മുൻ കൈ എടുത്തത്.ഓർമ്മയിലുള്ള കളിക്കാർ രാജന് മാസ്റ്റർ,മുഹമ്മദ് മാസ്റ്റർ,ജിമ്മി ജോർജ്ജ്,ജോസ് ജോർജ്ജ്,ഗോവിന്ദൻ കുട്ടി ,പ്ളാക്കാട്ട് രാജു,വാഴപ്പടവിൽ കുര്യന്,കൊളമ്പിൽ തോമാച്ചൻ,പോത്തുമ്മൂട്ടിൽ അപ്പച്ചൻ,മണത്തണ രവി,കരിങ്ങഴ ജോസ് കുട്ടി,കിഴക്കയിൽ ഗോവിന്ദന് കുട്ടി തുടങ്ങിയവരാണ്.V.K.ബാലേട്ടൻ കോച്ചും ജോർജ്ജ് വക്കീൽ മാനേജരും.ഈ ടീം നിരവധി പ്രാദേശിക ടൂർണ്ണമെൻറുകളിൽ ജേതാക്കളായി.

ജിമ്മി ജോർജ്ജും ജോസ് ജോർജ്ജും മികച്ച കളിക്കാരായി വളർന്ന ശേഷം അവധിക്ക് വീട്ടിൽ വരുന്നത് ഏറ്റവും മധുരമുള്ള ഓർമ്മകളാണ്.അവരോടൊപ്പം കളിക്കാൻ നാട്ടിലെ മികച്ച കളിക്കാർ ഒത്തു കൂടും.കൊട്ടിയൂരിൽ നിന്ന് മാനുവൽ,നെടും പുറഞ്ചാലിൽ നിന്ന് കല്ലേൽ ബേബി,കാക്കയങ്ങാട്ടു നിന്ന് ബാലൻ നമ്പ്യാർ,B.L.M.ലെ പതിവു കളിക്കാർ അങ്ങിനെ പലരും.അപകടത്തിൽ കാൽ നഷ്ടപ്പെട്ട കരുണേട്ടൻറെ ആവേശം ഏറ്റവും മുകളിലായിരിക്കും.ജിമ്മിയുടെ ഹീറോ ആയിരുന്ന അദ്ദേഹം ഒരു കാലിൽ ചാടി സ്മാഷ് ചെയ്യും.

അക്കാലത്ത് കളി കഴിഞ്ഞ് രാജൻ മാഷും മുഹമ്മദ് മാഷും കുര്യാപ്പിയും തൊമ്മനുമൊക്ക വീട്ടിൽ വരും.
പുഴയിൽ കുളിച്ച് ഭക്ഷണം കഴിച്ച് ജിമ്മിയുടെ വോളീബോൾ കഥകളൊക്കെ കേട്ട് പാതിരാത്രിയോടെയാണ് പിരിയുക.ജിമ്മിയെ സുഹൃത്തുക്കൾ ഉൽസവങ്ങൾ കൂടാനും നോമ്പു തുറക്കാനും കൂട്ടിക്കൊണ്ടു പോയിരുന്നു.

തലശ്ശേരിയിൽ അഖിലേന്ത്യാ ടൂർണ്ണമെൻറു വരുമ്പോൾ നാട്ടിൽ ആവേശമുണരും.പേരാവൂരിൽ നിന്നും M.P.കിട്ടേട്ടൻ ,കാലത്തായി ചന്ദ്രൻ,മൂസക്കാ,മമ്മദ് മാഷ്,P.V.നാരായണൻ മാഷ്,മമ്മദ് മാഷ്,രാജന് മാഷ്,പള്ളിക്കുടി ജോസ്,V.K.ബാലേട്ടൻ,കോട്ടയം ചന്ദ്രന്,ഹരി,സൂര്യ ഗോപാലകൃഷ്ണൻ, തൊണ്ടിയിൽനിന്ന് കോക്കാട്ട് കുരുവിളച്ചേട്ടൻ ,സേപ്പേട്ടൻ,തൊമ്മൻ,അപ്പു,O.K.ആശാൻ,കരുണേട്ടൻ ,രാധാകൃഷ്ണൻ,ജോൺസൻ തുടങ്ങി നിരവധി കായിക പ്രേമികൾ പ്രീമിയർ ടയേഴ്സിനു കളിക്കുന്ന ജിമ്മിയേയും ജോസിനേയും പ്രോത്സാഹിപ്പിക്കാൻ തലശ്ശേരിയിലെത്തും.

V.K.ബാലേട്ടനും, മുഹമ്മദ് മാഷും,P.V.നാരായണൻ മാഷും , രാജൻ മാഷും,കോട്ടയം ഹരിയും ,മേനോന്റെ രാധാകൃഷ്ണനുമൊക്കെ ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ തന്നെയായിരുന്നു.ക്രിക്കറ്റ് പ്രേമിയും കായികാധ്യാപകനുമായിരുന്ന തിരുവോണപ്പുറത്തെ നാരായണൻ മാഷ് അച്ഛനുമായി ക്രിക്കറ്റ് വിശേഷം പങ്കിടാൻ വീട്ടിൽ വരുന്നത് സ്ഥിരം കാഴ്ചയായിരുന്നു.ഇവരെല്ലാവരും ജിമ്മി ജോർജ്ജിന്റെ വളർച്ചയിൽ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്.

ജിമ്മിക്ക് സംഗീതത്തോട് വലിയ പ്രതിപത്തിയുണ്ടായിരുന്നു.ചുണ്ടത്തെപ്പോഴും ഒരു മൂളിപ്പാട്ടുണ്ടാവും .കുളികഴിഞ്ഞ് വൃശ്ചികം രാത്രി തൻ അരമന മുറ്റത്ത്,അനുപമേ അഴകേ,പാരിജാതം തിരുമിഴി തുറന്നു തുടങ്ങിയ പാട്ടുകളും പാടി കയറി വരുന്നത് ഇന്നലത്തെപ്പോലെ ഓർമ്മയിലുണ്ട്.ബുൾബുളിൽ കമ്പം കയറി ഒരെണ്ണം വാങ്ങി വീട്ടിൽ വന്ന് വായിക്കുമായിരുന്നു.അവധിക്കാലത്ത് ഞങ്ങളുടെ സഹോദരിയും ഇളയമ്മയുടെ കുട്ടികളും സംഗീതം പഠിക്കാനായി പേരാവൂരിൽ ശ്രീധരൻ ഭാഗവതരുടെ വീട്ടിൽ പോകുമായിരുന്നു.സന്ധ്യയായാൽ ശാസ്ത്രീയ സംഗീതം പഠിച്ചത് വീട്ടിൽ പെൺകുട്ടികൾ പാടും.പിന്നീട് പന്തു കളി കഴിഞ്ഞു വരുന്ന ജോസ് ഗിറ്റാറെടുക്കും,മാത്യു ഓടക്കുഴലും,ജിമ്മി ബുൾബുളും.പലപ്പോഴും P.V.യും,ജോൺസണും,കരീച്ചിറ അപ്പച്ചനും,രാജൻ മാഷും വടക്കേ മുളഞ്ഞനാൽ കുഞ്ഞേട്ടനും,സത്യനും,രാധാകൃഷ്ണനും ഒക്കെ ചേരും .പാതി രാത്രി വരെ കച്ചേരി നീളും.അതൊക്കെ ഒരു കാലം...

ജിമ്മിക്ക് വിശാലമായ ഒരു സുഹൃദ് വലയമുണ്ടായിരുന്നു.സുഹൃത്തായ ടോമി, ജിമ്മി അവധിക്ക് വീട്ടിലെത്തുമ്പോൾ ഓടിയെത്തും.ആവേശത്തോടെ നെരൂദയുടെയം സച്ചിദാനന്ദൻറയും കവിതകളെക്കുറിച്ച് സംസാരിക്കും.വയലാറിൻറെ മകനും കവിയുമായ ശരത് ചന്ദ്ര വർമ്മ സുഹൃത്തായിരുന്നു.ജിമ്മിക്ക് ആഴവും പരപ്പുമുള്ള വായനയുണ്ടായിരുന്നു.അദ്ദേഹത്തിൻറെ പുസ്തക ശേഖരത്തിൽ നിന്നാണ് ഞാൻ പിന്നീട് ദയസ്തോവസ്കിയുടെ Crime and Punishment ടോൾസ്റ്റോയിയുടെ war and peace,പി.പരമേശ്വരൻറെ മാർക്സും വിവേകാനന്ദനും ഒക്കെ വായിക്കുന്നത്

ജിമ്മി ,ജോൺ .F.കെന്നഡിയുടെ കടുത്ത ആരാധകനായിരുന്നു.അമേരിക്കയിൽ പോയപ്പോൾ കെന്നഡിയുടെ ശവകുടീരം സന്ദർശിച്ചു.കെന്നഡിയുടെ ബയോഗ്രഫി വളരെ താൽപര്യത്തോടെ വായിച്ചിരുന്ന ജിമ്മി, അദ്ദേഹം മുന്നോട്ടു വച്ച ലിബറൽ ഡമോക്രസി വലിയ ആവേശത്തോടെയാണ് ഉൾക്കൊണ്ടത്.കെന്നഡിയുടെ പ്രശസ്തമായ " രാജ്യം നിങ്ങൾക്കെന്തു തന്നു എന്നു ചോദിക്കാതെ നിങ്ങൾ രാജ്യത്തിനെന്തു കൊടുത്തു എന്നു സ്വയം ചോദിക്കൂ" എന്ന കെന്നഡിയുടെ പ്രസംഗം ജിമ്മിയെ ആകർഷിച്ചു.

ടൈം മാഗസിനിലെ Roger Rosenblatt ൻറെ ലേഖനങ്ങൾ വെട്ടിയെടുത്തു സൂക്ഷിച്ചു വെയ്ക്കുമായിരുന്നു.അത് വായിക്കുവാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കും.

വിദേശത്തായിരുന്നപ്പോൾ വീട്ടുകാർക്കും ,ബന്ധുക്കൾക്കും ,സുഹൃത്തുക്കൾക്കും മുടങ്ങാതെ വിശദമായി ദീർഘമായ കത്തുകളെഴുതും.പലരും ഇപ്പോഴും അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്.ജിമ്മി ആരെയും നിരാശപ്പെടുതാതിയില്ല,എല്ലാവരെയും സ്നേഹം കൊണ്ട് പൊതിഞ്ഞു.നാട്ടിൽ വരുമ്പോൾ എല്ലാവർക്കും സമ്മാനങ്ങളുണ്ടാകും.ആളുകളെ ആഹ്ളാദിപ്പിക്കുന്നതിൽ ഒരു പ്രത്യേക ആനന്ദം ജിമ്മി കണ്ടെത്തി.കുഞ്ഞപ്പ മാസ്റ്ററിനായി മൂക്കിൽപ്പൊടി ഡെപ്പി ,പള്ളിക്കണ്ടി ഹാജിയാർക്ക് ഈജിപ്ഷ്യൻ ചുരുട്ട് ,ജിമ്മി ആരെയും മറന്നില്ല.രാത്രി സ്റ്റേഷൻ ഫ്ളാറ്റ് ഫോമിൽ കിടന്നുറങ്ങുന്ന അഗതികളുടെ പോക്കറ്റിൽ അവരറിയാതെ പണം തിരുകി നടന്നു പോയ ജിമ്മിയോട് സുഹൃത്ത് കാപ്പൻ എന്തു ഭ്രാന്താണിത് ജിമ്മീ എന്ന് ചോദിച്ചപ്പോൾ,ഉറക്കത്തിൽ ഒരു മാലാഖ വന്നു തന്നിട്ടു പോയതാണെന്നവർ ധരിച്ചോട്ടേ എന്നായിരുന്നു മറുപടി.ആളുകളുടെ സന്തോഷങ്ങളിൽ ആനന്ദിക്കുകയും ദു:ഖങ്ങളിൽ വ്യസനിക്കുകയും ചെയ്യുന്ന ജിമ്മിയുടെ പ്രകൃതമായിരിക്കാം ജനങ്ങളെ അദ്ദേഹത്തിലേക്കടുപ്പിച്ചത്.

വോളിബോൾ കോച്ച് കലവൂർ ഗോപിനാഥുമായി ജിമ്മിക്ക് ഗുരു ശിഷ്യ ബന്ധത്തിനപ്പുറം സഹോദര തുല്യമായ അടുപ്പമുണ്ടായിരുന്നു.വിദേശത്തു നിന്ന് വരുമ്പോൾ ഗോപി സാറിനെ കാണാനായി ചേർത്തലയിൽ പോകും.പുതീയ വോളീബോൾ അനുഭവങ്ങളൊക്കെ ഗുരുവുമായി പങ്കു വെയ്ക്കും.

പോലീസ് മേധാവിയായിരുന്ന ശ്രീ.M.K.Joseph നും ,മുൻ കായിക താരമായിരുന്ന Dy.S.P.കരുണാകരക്കുറുപ്പിനും ജിമ്മിയോട് സവിശേഷ വാൽസല്യവും അടുപ്പവുമുണ്ടായിരുന്നു.ഓരോ വരവിനും ഇരുവരെയും മുടങ്ങാതെ പോയിക്കാണും.ദീപികയുടെ എഡിറ്ററായിരുന്ന ദേവ പ്രസാദും പാലാ M.L.A.കാപ്പനും അടുത്ത സുഹൃത്തുക്കളായിരുന്നു.

നാട്ടുകാരുടെയും,വീട്ടുകാരുടെയും,സുഹൃത്തുക്കളുടെയും സ്നേഹത്തിൻറെ കരുത്തിലായിരിക്കണം ഈ പേരാവൂരുകാരൻ വിശ്വ പൗരനായി വളർന്നത്.സാഹസികമായ തീരുമാനങ്ങളെടുക്കാൻ ജിമ്മി മടി കാണിച്ചില്ല.മെഡിക്കൽ വിദ്യാഭ്യാസമുപേക്ഷിച്ച് വോളീബോൾ തിരഞ്ഞെടുത്തു.ഭാഷ വശമില്ലാതെ ഇറ്റലിയിലെത്തിയ ജിമ്മി ആംഗ്യ ഭാഷയിലൂടെ യാണ് കളിക്കാരനാണെന്ന് ഇറ്റലിക്കാരെ ബോധ്യപ്പെടുത്തിയതും പിന്നീട് അവിടുത്തെ ഏറ്റവും പോപ്പുലർ ആയ കളിക്കാരനായി വളർന്നതും.
ഇറ്റലിയിൽ വലിയ ഒരു ആരാധക വൃന്ദം ജിമ്മിക്കുണ്ടായിരുന്നു.ഇപ്പോഴുമുണ്ട്.ജിമ്മിയുടെ പേരിൽ ഇറ്റലിയിൽ ഒരു Indoor stadium ഉണ്ട്.ഏതാനും വർഷങ്ങൾക്കു മുമ്പ് സ്റ്റേഡിയം ഉൾപ്പെടുന്ന വലിയ ഒരു സ്ഥലം വിശാലമായ ഒരു Sports complex ഉണ്ടാക്കാൻ ഒരു സ്വകാര്യ കമ്പനി ഏറ്റെടുക്കാനും ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിന്റെ പേരു മാറ്റാനും നീക്കമുണ്ടായി.മോൺറ്റിക്കാരിയുടെ വനിതാ മേയർ അതിനെതിരായി ഒരു പ്രമേയം അവതരിപ്പിച്ചു.
"നമ്മൾ ഒരു സ്റ്റേഡിയത്തിന് ഒരു മഹാന്റെ പേരിടുമ്പോൾ നമ്മളാണ് ബഹുമാനിതരാവുന്നത് ,അത് മാറ്റുമ്പോൾ നമ്മളാണ് അപമാനിതരാവുന്നത്".

ഏതായാലും പേരു മാറ്റാനുള്ള നീക്കം അവരുപേക്ഷിച്ചു.

ജിമ്മി ജോർജ്ജ് പേരാവൂരിൽ സ്വപ്നങ്ങളും ആഹ്ളാദങ്ങളും വാരി വിതറിയ കടന്നു പോയിട്ട് ഇന്ന് 33 വർഷം തികയുന്നു.വീര പഴശ്ശിയും മരണപ്പെട്ടത് ഒരു നവംബർ 30 നാണ്. അമാനുഷ പ്രതിഭകൾ നമുക്കു കാണിച്ചു തരുന്നത് മനുഷ്യ ജീവിതത്തിന്റെ സാധ്യതകളാണ്.

പൂരം നക്ഷത്രത്തിൽ ഉച്ചയ്ക്കാണ് ജിമ്മിയുടെ ജനനം.അത്തരക്കാർ കത്തി ജ്വലിച്ച് നിന്ന് പൊലിഞ്ഞു പോകുമെന്ന് വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്ന ,ലക്ഷണവും ജാതകവും നോക്കുന്ന അയൽ വാസിയായ അയ്യപ്പനാശാരി അമ്മയോട് പറഞ്ഞിരുന്നിരിക്കണം.ജിമ്മിയേക്കുറിച്ച് ഒരു ആശങ്ക അമ്മയ്ക്കെന്നുമുണ്ടായിരുന്നു.

ജിമ്മിക്ക് അപകടമുണ്ടായതറിയിച്ച് M.K Joseph സാറിന്റെ ഫോൺ അച്ഛന് വരുമ്പോൾ ഞാനടുത്തുണ്ട്.
തിരുവനന്തപുരത്ത് നിന്ന് മൃതദേഹമായി നാട്ടിലേക്ക് വരുമ്പോൾ ആയിരങ്ങൾ വഴിയിലുടനീളം കാത്തു നിന്നു.വീട്ടിലേക്ക് സുഹൃത്തുക്കളും ആരാധകരും ഒഴുകിയെത്തി.
രാത്രി മുഴുവൻ ആദരാജ്ഞലികൾ അർപ്പിക്കാൻ ആളുകൾ വന്നു കൊണ്ടേയിരുന്നു.അകത്തെ മുറിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ഇളയച്ഛൻ പ്രഫസർ ഇമ്മാനുവൽ പറഞ്ഞു,'ഈ വീടിന്റെ വിളക്കു കെട്ടു പോയി'. അച്ഛന്റെ അനുജൻ കുര്യാച്ചൻ തിരുത്തി,"നാടിന്റെ വിളക്കാണ് കെട്ടു പോയത്".

സ്പോർട്സ് ലേഖകൻ അബു എഴുതി" പടിഞ്ഞാറ് ഇരുളും വെളിച്ചവും ഭാഗം പറയുന്ന സായം സന്ധ്യകളിൽ കാണികളെ കോരിത്തരിപ്പിക്കുന്ന സ്മാഷുകളുമായി ഒരു ചെറുപ്പക്കാരൻ ഇതിലൂടെയെല്ലാം കടന്നു പോയി എന്ന് ഏറെക്കാലം ആളുകൾ പറഞ്ഞു കൊണ്ടേയിരിക്കും.






Stanley's post
Monday at 4:26 PMPublic
ജിമ്മി ജോർജ്ജ് നവംബറിന്റെ നഷ്ടം,നാടിന്റെയും..

ജിമ്മി ജോർജ്ജ് എന്ന കായിക പ്രതിഭ കടന്നു പോയിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും പേരാവൂരിൻറെ ഓർമ്മകളിൽ അദ്ദേഹം ഇന്നും സജീവമായി നിൽക്കുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.നാട്ടോർമ്മ ചരിതത്തിൽ
അദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഒരു ഉത്തരവാദിത്തമാണെന്ന് കരുതുന്നു.

ജിമ്മി ജോർജ്ജിന്റെ കായിക നേട്ടങ്ങളൊക്കെ നാട്ടുകാർക്ക് സുപരിചിതമാണ്.ജിമ്മിയുടെ സവിശേഷമായ ജീവിത വീക്ഷണവും വ്യക്തിത്വവും ആണ് ഒരു കായിക താരത്തിനപ്പുറം ഇന്നും ഒരു നാടിന്റെ വികാരമായി അദ്ദേഹത്തെ നില നിർത്തുന്നത്.ജിമ്മി ജോർജ്ജിനെ വളർത്തിയതിൽ ഈ നാടിൻറെ സ്വാധീനം വളരെ വലുതാണ്.നാട്ടോർമ്മ ചരിതത്തിലെ വായനകളാണ് ജിമ്മിയെയും ആ കാലത്തെയും ഓർത്തെടുക്കുന്നതിന് പ്രചോദനം.

1987 നവംബർ 30 നാണ് ഇറ്റലിയിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ജിമ്മി ജോർജ്ജ് മരണപ്പെടുന്നത്.ജിമ്മിയുടെ സവിശേഷ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുമെന്നതിനാൽ ഇറ്റലിയിൽ നടന്ന മരണാനന്തര ചടങ്ങിലെ അനുശോചന സന്ദേശത്തിലെ ചില ഭാഗങ്ങൾ ഇവിടെ കുറിക്കുകയാണ് .

"ജിമ്മി ജോർജ്ജ് നമുക്കിടയിലൂടെ വെട്ടിത്തിളങ്ങുന്ന ഒരു ഉൽക്ക പോലെയാണ് അതിവേഗം കടന്നു പോയി ചക്രവാളത്തിൽ പതിച്ചത് .ആ മാസ്മരിക യാത്ര വിസ്മയത്തോടെ വീക്ഷിക്കുവാൻ നമുക്ക് ഭാഗ്യമുണ്ടായി.ജിമ്മി നമ്മെ വിട്ടു പോയിട്ടില്ല ,കൂടുതൽ ഉയരത്തിലേക്ക് ചക്രവാളത്തിലൂടെ അദ്ദേഹതാതിൻറെ യാത്ര തുടരുകയാണ്.
എന്താണ് ജിമ്മിയെ നമുക്ക് പ്രിയങ്കരനാക്കിയത്?
അദ്ദേഹത്തിന്റെ കായിക പാടവമോ ,ആർദ്രമായ ഹൃദയമോ?കരുത്തനും കാരുണ്യവാനുമായിരുന്ന ജീമ്മിയുടെ വിജയങ്ങൾ എതിരാളികളെ ഒരിക്കലും ദു:ഖിപ്പിച്ചില്ല.

പൂർണ്ണ സമർപ്പണത്തോടെ കളിക്കുമ്പോഴും ജയപരാജയങ്ങളോട് ഒരു സവിശേഷമായ നിസ്സംഗത അദ്ദേഹം പുലർത്തിയിരുന്നു.അടുത്തറിയുന്നവരുടെയെല്ലാം ഹൃദയം കവർന്ന അദ്ദേഹത്തിൻറെ മാസ്മരിക വ്യക്തിത്വം കളിക്കളത്തിലും പ്രകടമായിരുന്നു.

ജിമ്മി നമുക്ക് മുന്നിൽ തുറന്നിട്ടിത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഗൂഢവും മഹത്തായതുമായ സംസ്കാരത്തിന്റെ സൗന്ദര്യമാണ്.അദ്ദഹത്തിൽ സാഹോദര്യത്തിന്റെയും വിശ്വ മാനവികതയുടെയും മൂല്യങ്ങൾ നാം ദർശിച്ചു.

പ്രിയ ജിമ്മീ ,നിന്റെ മൃതദേഹവുമായി വിമാനം നിന്റെ
രാജ്യത്തേക്കും പ്രിയപ്പെട്ടവരുടെയും അടുത്തേക്ക് പറക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും ,നിന്നെ ഞങ്ങൾ നിരാശപ്പെടുത്തിയില്ലെന്ന കൃതാർത്ഥതയോടെയും നിറഞ്ഞ ഹൃദയത്തോടെയുമാണ് നിന്നെ ഞങ്ങൾ യാത്രയാക്കുന്നത്.നീ അവശേഷിപ്പിച്ചിട്ട് പോകുന്ന ഉദാത്തമായ മാനുഷിക മൂല്യങ്ങളും മനുഷ്യ ജീവിതത്തിന്റെ സൗന്ദര്യവും എക്കാലവും ഞങ്ങളിൽ നിറഞ്ഞു നിൽക്കും.നീ ഞങ്ങൾക്കു ലഭിച്ച അമൂല്യമായ നിധിയാണ്.

ജിമ്മി ജോർജ്ജെന്ന വെള്ളി നക്ഷത്രം, അദ്ദേഹത്തെ അറിഞ്ഞവരുടെയും സ്നേഹിച്ചവരുടെയും മനസ്സുകളിൽ പൂർണ്ണ ശോഭയോടെ എക്കാലവും ജ്വലിച്ചു നിൽക്കും."

പേരാവൂരിലെ കുന്നുകൾ ഓടിയിറങ്ങിയും പുഴയിൽ നീന്തിക്കളിച്ചും വളർന്ന ജിമ്മി എല്ലാ അർത്ഥത്തിലും ഒരു സ്വപ്നം പോലെയാണ് ജീവിതത്തെ പുൽകിയത്.ആരെയും വാക്കു കൊണ്ടോ നോട്ടം കൊണ്ട് വേദനിപ്പിക്കാത്ത സ്നേഹധനനായിരുന്നതു കൊണ്ട് വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി വളർന്നു.
പത്താം ക്ളാസ്സിൽ സ്കൂളിൽ ഒന്നാം റാങ്ക് കിട്ടിയപ്പോൾ സഹപാഠിയായ സുലോചന ജിമ്മിക്ക് സമ്മാനിച്ച സ്വർണ്ണ മോതിരം ഇന്നുമുണ്ട്.

പള്ളിമുറ്റത്തെ പന്തുകളി ഒരു വികാരിയച്ചൻ നിരോധിച്ചപ്പോൾ ഞങ്ങളുടെ പിതാവ് ജോർജ്ജ് വക്കീൽ സ്വന്തം പറമ്പിൽ തെങ്ങു വെട്ടി വോളീബോൾ കോർട്ടിട്ടത് ജിമ്മി ജോർജ്ജിൻറെയും മറ്റനവധി വോളീബോൾ താരങ്ങളുടെയും വളർച്ചയ്ക്ക് കാരണമായി.

തുടക്കത്തിൽ തുണ്ടിയിലെ കരുണേട്ടനായിരുന്നു പന്തു പെറുക്കിയായായിരുന്ന കൊച്ചു ജിമ്മിയുടെ ആവേശം.പിന്നീട് വളർന്നപ്പോൾ C.H.നാരായണനും ,F.A.C.T.പപ്പനുമൊക്കെയായി.

വോളീബോൾ സ്വപ്നം കണ്ട് നടന്നിരുന്ന ജിമ്മി പറമ്പിലെ മരച്ചില്ലകൾ ഉയർന്നു ചാടിയടിക്കും.ആ ശീലം ഉയർന്നു ചാടാൻ പരിശീനമായി.സ്റ്റാൻഡിംഗ് ജംപിൽ പട്യാല N.I.S.ലെ റിക്കാർഡ് ഇന്നും ജീമ്മിയുടേതാണന്നാണ് അറിവ്.
പുഴയിൽ കുളിക്കാൻ പോകുമ്പോൾ ശ്വാസം പിടിച്ച് ദീർഘ നേരം മുങ്ങിക്കിടക്കും.ഞങ്ങളെല്ലാവരെയും മൽസരിപ്പിക്കും.ആ പരിശീലനം ശ്വാസകോശങ്ങളുടെ വികാസത്തിനും ,വായുവിൽ ഒരു extra second പറന്നു നിൽക്കാനും ജിമ്മിയെ സഹായിച്ചിട്ടുണ്ട് .
ഏതു കാര്യത്തിലും ഒരു പൂർണ്ണത അല്ലെങ്കിൽ Excellence നായി ശ്രമിക്കുക ജിമ്മിയുടെ പ്രത്യേകതയായിരുന്നു.ഞങ്ങളെക്കൊണ്ട് പേപ്പറിൽ നൂറിൽ കൂടുതൽ പേരുകൾ എഴുതി വായിപ്പിക്കും.അതോർത്തെടുത്ത് കാണാതെ പറയും.എണ്ണം കൂട്ടും.സ്വന്തം പരിധി വിപുലമാക്കാൻ ശ്രമിക്കും.ഒന്നാന്തരം ചെസ്സുകളിക്കാരനായിരുന്ന ജിമ്മി കണ്ണു പൂട്ടി ചെസ്സു കളിക്കും.പേരാവൂർക്ക് നടന്നു പോകുമ്പോൾ ചെസ്സ് ബോർഡ് മനസ്സിൽ സങ്കൽപ്പിച്ച് ഞങ്ങൾ ചെസ്സു കളിച്ചിട്ടുണ്ട്.സഹോദരനായിരുന്ന മാത്യു ജോർജ്ജ് സംസ്ഥാന ചെസ്സ് താരമായിരുന്നു.അവർ തമ്മിൽ വാശിയേറിയ ചെസ്സ് മൽസരം വീട്ടിൽ നടക്കും.പലപ്പോഴും ജിമ്മി ,മാത്യുവിനെ തോൽപ്പിച്ചിട്ടുണ്ട്.വോളീബോൾ പോലെ ചെസ്സും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു,അതേ പോലെ ചീട്ടു കളിയും.ചീട്ടുകളിയിൽ ജിമ്മി തനതായ Strategy ഉണ്ടാക്കി കളിയുടെ നിലവാരം ഉയർത്തും.

ഏതു കാര്യത്തിലും ജിമ്മിയ്ക്കുണ്ടായിരുന്ന സമർപ്പണവും പൂർണ്ണതയ്ക്കായുള്ള കഠിന പരിശ്രമവും ,വിശദാംശങാങളിലെ ശ്രദ്ധയും എടുത്തു പറയേണ്ടതാണ്.അച്ഛൻറെ ലിബറൽ കാഴ്ചപ്പാടുകൾക്കൊപ്പം അമ്മയുടെ ലളിതമായ ഈശ്വര വിശ്വാസവും ചിട്ടകളും ,അച്ചടക്കവും ഞങ്ങൾക്കെല്ലാം അടിത്തറയായി.തൻറെ ആരോഗ്യവും. ശരീരവും തികഞ്ഞ അച്ചടക്കത്തോടെ,മദ്യത്തിനും പുകവലിക്കും അടിമപ്പെടാതെ ജീമാമി കാത്തു സൂക്ഷിച്ചു.

എല്ലാ കർഷക കുടുംബങ്ങളിലെയും പോലെ പശുവിനെ മേയാൻ കൊണ്ടു പോകുക ,പച്ചക്കറി വളർത്തുക,കുരുമുളകു പറിക്കുക,കശുവണ്ടി പെറുക്കുക ,കപ്പയിടുക ,തുടങ്ങിയ പണികളൊക്കെ ചെയ്താണ് ഞങ്ങളും വളർന്നത്.ജിമ്മിയെക്കുറിച്ചുള്ള രസകരമായ ഓർമ്മ ,പശുവിനെ മേയിക്കാൻ പോയാൽ അനിയന്മാരുടെ പച്ചക്കറിത്തോട്ടത്തിൽ വയറു നിറയ്ക്കുന്ന പശുവിനെ ആസ്വദിക്കുന്ന ആ നിൽപ്പാണ്.

അക്കാലത്ത് തുണ്ടിയിൽ വോളീബോൾ കോർട്ടിൽ ഒരു ഉൽസവപ്പറമ്പിൻറെ ആരവമാണ്.
വൈകുന്നേരങ്ങളിൽ കളി കാണാൻ ആളുകൾ തടിച്ചു കൂടും.കളിക്കാരെ ഓരോ പോയിൻറിനും കയ്യടിച്ചു പ്രോത്സാഹിപ്പിക്കും.ഈ.സി.സി.കുഞ്ഞാപ്പൻ ചേട്ടൻ രണ്ടെണ്ണം അടിച്ച് ഓരോ സ്മാഷിനും ' പഷ്ട്' എന്നു പറഞ്ഞ് കയ്യടിക്കുന്നത് കുട്ടികളായ ഞങ്ങൾക്ക് രസമായിരുന്നു.കാണികളുടെ ഈ അകമഴിഞ്ഞ പ്രോത്സാഹനമാണ് ജിമ്മിയെപ്പോലെയുള്ള പ്രതിഭകളെ വളർത്തിയത്.
.ഞങ്ങളുടെ വല്ല്യമ്മ തറവാട്ടു വീടിന്റെ വരാന്തയീൽ വന്ന് തിൽപര്യത്തോടെ കളി കാണും.കളി കഴിഞ്ഞ് കിണറ്റിലെ വെള്ളം കുടിച്ച് ,കയ്യും കാലും കഴുകി വരുന്ന കളിക്കാരോട് കുശലം പറഞ്ഞിരിക്കും.ഒരർത്ഥത്തിൽ ആ വീട് കളിക്കാർക്കും നാട്ടുകാർക്കും കയറിച്ചെല്ലാവുന്ന ഒരു പൊതു ഇടം തന്നെയായിരുന്നു.ജിമ്മി സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായിരുന്ന 1974 ലെ പാലാ നാഷണൽ കാണാൻ അച്ഛനോടും അമ്മയോടുമൊപ്പം വല്ല്യമ്മയും പോയിരുന്നു.

ബാലനായിരുന്ന ജിമ്മിയേയും മറ്റു സഹോദരങ്ങളേ യും ദൂരെ പന്തു കളി കാണാനൊക്കെ കൊണ്ടു പോയിരുന്നത് കിഴക്കയിൽ V.K.ബാലേട്ടനാണ്.പന്തു കളിക്കാരനും റഫറിയുമൊക്കെയായിരുന്ന ബാലേട്ടനുമായി അച്ഛന് സഹോദര തുല്യമായ അടുപ്പമുണ്ടായിരുന്നു.കിഴക്കയിൽ കുടുംബവുമായി കുടക്കച്ചിറക്കാർക്ക് മലബാറിൽ വന്ന കാലം മുതൽ അടുപ്പമുണ്ട്.ഞങ്ങളുടെ വല്ല്യപ്പൻ ജോസഫ് കുട്ടിയുടെ നേതൃത്തൽ മലയാർ ഡയറി എന്നൊരു കയ്യെഴുത്തു മാസിക പ്രസിദ്ധീകരിച്ചിരുന്നു.കിഴക്കയിൽ തറവാട്ടിൽ എല്ലാവരും കൂടും.കയ്യെഴുത്തു മാസിക പലപ്പോഴും അവിടെ ഇരുന്നാണ് എഴുതിയിരുന്നതെന്ന് കേട്ടിട്ടുണ്ട്.വല്ല്യപ്പൻ ഇന്ത്യൻ ആർമിയിൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് സേവനമനുഷ്ടിച്ചിട്ടുണ്ട്.ഇംഗ്ളീഷ് നന്നായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം നാട്ടിലെ ആവശ്യങ്ങൾക്കായി മദ്രാസ്സ് ഗവണ്മെന്റുമായി കത്തിടപാടുകൾ നടത്തിയിരുന്നു. പേരാവൂർ പ്രദേശത്ത് കോൺഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ കേളപ്പജിയെയും, M.V.കുട്ടിമാളു അമ്മയെയും പേരാവൂരിലെ കൊണ്ടു വന്നതായി കേട്ടിട്ടുണ്ട്.

നാട്ടോർമ്മ ചരിതത്തിൽ സ്മരിക്കേണ്ട ഒരു സംഭവം കൂടി ഇവിടെ കുറിക്കട്ടെ.എൻറെ പിതാവ് ജോർജ്ജ് വക്കീൽ നിര്യാതനാവുന്നതിന് കുറച്ചു വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിൽ നിന്ന് കേട്ടതാണ്.ഒരു കാലത്ത് മലമ്പനിയും ഭക്ഷ്യ ക്ഷാമവും മൂലം നാട് കഷ്ടത്തിലായിരുന്നു.ധാരാളം ആളുകൾ മരണമടഞ്ഞു.തിരുവിതാംകൂറിൽ നിന്ന് വന്ന ആളുകൾ ധാരാളം ഉണ്ടായിരുന്നതും കൊണ്ട് സഹായം അഭ്യർത്ഥിച്ച് വല്ല്യപ്പൻ പാലാ ബിഷപ്പിനും ചങാങനാശ്ശേരി ബിഷപ്പിനും കത്തെഴുതി.മറുപടിയൊന്നും ലഭിക്കാത്തതു കൊണ്ട് അദ്ദേഹം തിരുവിതാംകൂർ ദിവാനായിരുന്ന സർ C.P.രാമസ്വാമി അയ്യർക്ക് കത്തെഴുതി .ദിവാൻറെ മറുപടി വന്നു.പേരാവൂർ തിരുവിതാംകൂറിൻറെ ഭാഗമല്ലാത്തതു കൊണ്ട് നേരിട്ടിടപെടാൻ നിർവ്വാഹമില്ല ,പക്ഷേ മദ്രാസ്സ് ഗവർണ്ണറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.ആഴ്ചകൾക്കകം മലമ്പനിക്കുള്ള
കൊയിനാ മരുന്നും ഭക്ഷ്യ സാധനങ്ങളുമായി വലിയൊരു കൺസൈൻമെൻറ് തലശ്ശേരിയിൽ ട്രെയിനിലെത്തി.അത് നാട്ടുകാർക്ക് വലിയ ആശ്വാസമായി.ആധുനിക കേരളത്തിന് അടിത്തറയിട്ട C.P.യോട് ചരിത്രം നീതി പുലർത്തിയിട്ടുണ്ടോ എന്ന് സംശയമാണ്.

70 കളിൽ തൊണ്ടിയിൽ B.L.M .എന്നൊരു വോളീബോൾ ടീം രൂപപ്പെട്ടു.അച്ഛനും V.K ബാലേട്ടനുമൊക്കെയാണ് മുൻ കൈ എടുത്തത്.ഓർമ്മയിലുള്ള കളിക്കാർ രാജന് മാസ്റ്റർ,മുഹമ്മദ് മാസ്റ്റർ,ജിമ്മി ജോർജ്ജ്,ജോസ് ജോർജ്ജ്,ഗോവിന്ദൻ കുട്ടി ,പ്ളാക്കാട്ട് രാജു,വാഴപ്പടവിൽ കുര്യന്,കൊളമ്പിൽ തോമാച്ചൻ,പോത്തുമ്മൂട്ടിൽ അപ്പച്ചൻ,മണത്തണ രവി,കരിങ്ങഴ ജോസ് കുട്ടി,കിഴക്കയിൽ ഗോവിന്ദന് കുട്ടി തുടങ്ങിയവരാണ്.V.K.ബാലേട്ടൻ കോച്ചും ജോർജ്ജ് വക്കീൽ മാനേജരും.ഈ ടീം നിരവധി പ്രാദേശിക ടൂർണ്ണമെൻറുകളിൽ ജേതാക്കളായി.

ജിമ്മി ജോർജ്ജും ജോസ് ജോർജ്ജും മികച്ച കളിക്കാരായി വളർന്ന ശേഷം അവധിക്ക് വീട്ടിൽ വരുന്നത് ഏറ്റവും മധുരമുള്ള ഓർമ്മകളാണ്.അവരോടൊപ്പം കളിക്കാൻ നാട്ടിലെ മികച്ച കളിക്കാർ ഒത്തു കൂടും.കൊട്ടിയൂരിൽ നിന്ന് മാനുവൽ,നെടും പുറഞ്ചാലിൽ നിന്ന് കല്ലേൽ ബേബി,കാക്കയങ്ങാട്ടു നിന്ന് ബാലൻ നമ്പ്യാർ,B.L.M.ലെ പതിവു കളിക്കാർ അങ്ങിനെ പലരും.അപകടത്തിൽ കാൽ നഷ്ടപ്പെട്ട കരുണേട്ടൻറെ ആവേശം ഏറ്റവും മുകളിലായിരിക്കും.ജിമ്മിയുടെ ഹീറോ ആയിരുന്ന അദ്ദേഹം ഒരു കാലിൽ ചാടി സ്മാഷ് ചെയ്യും.

അക്കാലത്ത് കളി കഴിഞ്ഞ് രാജൻ മാഷും മുഹമ്മദ് മാഷും കുര്യാപ്പിയും തൊമ്മനുമൊക്ക വീട്ടിൽ വരും.
പുഴയിൽ കുളിച്ച് ഭക്ഷണം കഴിച്ച് ജിമ്മിയുടെ വോളീബോൾ കഥകളൊക്കെ കേട്ട് പാതിരാത്രിയോടെയാണ് പിരിയുക.ജിമ്മിയെ സുഹൃത്തുക്കൾ ഉൽസവങ്ങൾ കൂടാനും നോമ്പു തുറക്കാനും കൂട്ടിക്കൊണ്ടു പോയിരുന്നു.

തലശ്ശേരിയിൽ അഖിലേന്ത്യാ ടൂർണ്ണമെൻറു വരുമ്പോൾ നാട്ടിൽ ആവേശമുണരും.പേരാവൂരിൽ നിന്നും M.P.കിട്ടേട്ടൻ ,കാലത്തായി ചന്ദ്രൻ,മൂസക്കാ,മമ്മദ് മാഷ്,P.V.നാരായണൻ മാഷ്,മമ്മദ് മാഷ്,രാജന് മാഷ്,പള്ളിക്കുടി ജോസ്,V.K.ബാലേട്ടൻ,കോട്ടയം ചന്ദ്രന്,ഹരി,സൂര്യ ഗോപാലകൃഷ്ണൻ, തൊണ്ടിയിൽനിന്ന് കോക്കാട്ട് കുരുവിളച്ചേട്ടൻ ,സേപ്പേട്ടൻ,തൊമ്മൻ,അപ്പു,O.K.ആശാൻ,കരുണേട്ടൻ ,രാധാകൃഷ്ണൻ,ജോൺസൻ തുടങ്ങി നിരവധി കായിക പ്രേമികൾ പ്രീമിയർ ടയേഴ്സിനു കളിക്കുന്ന ജിമ്മിയേയും ജോസിനേയും പ്രോത്സാഹിപ്പിക്കാൻ തലശ്ശേരിയിലെത്തും.

V.K.ബാലേട്ടനും, മുഹമ്മദ് മാഷും,P.V.നാരായണൻ മാഷും , രാജൻ മാഷും,കോട്ടയം ഹരിയും ,മേനോന്റെ രാധാകൃഷ്ണനുമൊക്കെ ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ തന്നെയായിരുന്നു.ക്രിക്കറ്റ് പ്രേമിയും കായികാധ്യാപകനുമായിരുന്ന തിരുവോണപ്പുറത്തെ നാരായണൻ മാഷ് അച്ഛനുമായി ക്രിക്കറ്റ് വിശേഷം പങ്കിടാൻ വീട്ടിൽ വരുന്നത് സ്ഥിരം കാഴ്ചയായിരുന്നു.ഇവരെല്ലാവരും ജിമ്മി ജോർജ്ജിന്റെ വളർച്ചയിൽ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്.

ജിമ്മിക്ക് സംഗീതത്തോട് വലിയ പ്രതിപത്തിയുണ്ടായിരുന്നു.ചുണ്ടത്തെപ്പോഴും ഒരു മൂളിപ്പാട്ടുണ്ടാവും .കുളികഴിഞ്ഞ് വൃശ്ചികം രാത്രി തൻ അരമന മുറ്റത്ത്,അനുപമേ അഴകേ,പാരിജാതം തിരുമിഴി തുറന്നു തുടങ്ങിയ പാട്ടുകളും പാടി കയറി വരുന്നത് ഇന്നലത്തെപ്പോലെ ഓർമ്മയിലുണ്ട്.ബുൾബുളിൽ കമ്പം കയറി ഒരെണ്ണം വാങ്ങി വീട്ടിൽ വന്ന് വായിക്കുമായിരുന്നു.അവധിക്കാലത്ത് ഞങ്ങളുടെ സഹോദരിയും ഇളയമ്മയുടെ കുട്ടികളും സംഗീതം പഠിക്കാനായി പേരാവൂരിൽ ശ്രീധരൻ ഭാഗവതരുടെ വീട്ടിൽ പോകുമായിരുന്നു.സന്ധ്യയായാൽ ശാസ്ത്രീയ സംഗീതം പഠിച്ചത് വീട്ടിൽ പെൺകുട്ടികൾ പാടും.പിന്നീട് പന്തു കളി കഴിഞ്ഞു വരുന്ന ജോസ് ഗിറ്റാറെടുക്കും,മാത്യു ഓടക്കുഴലും,ജിമ്മി ബുൾബുളും.പലപ്പോഴും P.V.യും,ജോൺസണും,കരീച്ചിറ അപ്പച്ചനും,രാജൻ മാഷും വടക്കേ മുളഞ്ഞനാൽ കുഞ്ഞേട്ടനും,സത്യനും,രാധാകൃഷ്ണനും ഒക്കെ ചേരും .പാതി രാത്രി വരെ കച്ചേരി നീളും.അതൊക്കെ ഒരു കാലം...

ജിമ്മിക്ക് വിശാലമായ ഒരു സുഹൃദ് വലയമുണ്ടായിരുന്നു.സുഹൃത്തായ ടോമി, ജിമ്മി അവധിക്ക് വീട്ടിലെത്തുമ്പോൾ ഓടിയെത്തും.ആവേശത്തോടെ നെരൂദയുടെയം സച്ചിദാനന്ദൻറയും കവിതകളെക്കുറിച്ച് സംസാരിക്കും.വയലാറിൻറെ മകനും കവിയുമായ ശരത് ചന്ദ്ര വർമ്മ സുഹൃത്തായിരുന്നു.ജിമ്മിക്ക് ആഴവും പരപ്പുമുള്ള വായനയുണ്ടായിരുന്നു.അദ്ദേഹത്തിൻറെ പുസ്തക ശേഖരത്തിൽ നിന്നാണ് ഞാൻ പിന്നീട് ദയസ്തോവസ്കിയുടെ Crime and Punishment ടോൾസ്റ്റോയിയുടെ war and peace,പി.പരമേശ്വരൻറെ മാർക്സും വിവേകാനന്ദനും ഒക്കെ വായിക്കുന്നത്

ജിമ്മി ,ജോൺ .F.കെന്നഡിയുടെ കടുത്ത ആരാധകനായിരുന്നു.അമേരിക്കയിൽ പോയപ്പോൾ കെന്നഡിയുടെ ശവകുടീരം സന്ദർശിച്ചു.കെന്നഡിയുടെ ബയോഗ്രഫി വളരെ താൽപര്യത്തോടെ വായിച്ചിരുന്ന ജിമ്മി, അദ്ദേഹം മുന്നോട്ടു വച്ച ലിബറൽ ഡമോക്രസി വലിയ ആവേശത്തോടെയാണ് ഉൾക്കൊണ്ടത്.കെന്നഡിയുടെ പ്രശസ്തമായ " രാജ്യം നിങ്ങൾക്കെന്തു തന്നു എന്നു ചോദിക്കാതെ നിങ്ങൾ രാജ്യത്തിനെന്തു കൊടുത്തു എന്നു സ്വയം ചോദിക്കൂ" എന്ന കെന്നഡിയുടെ പ്രസംഗം ജിമ്മിയെ ആകർഷിച്ചു.

ടൈം മാഗസിനിലെ Roger Rosenblatt ൻറെ ലേഖനങ്ങൾ വെട്ടിയെടുത്തു സൂക്ഷിച്ചു വെയ്ക്കുമായിരുന്നു.അത് വായിക്കുവാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കും.

വിദേശത്തായിരുന്നപ്പോൾ വീട്ടുകാർക്കും ,ബന്ധുക്കൾക്കും ,സുഹൃത്തുക്കൾക്കും മുടങ്ങാതെ വിശദമായി ദീർഘമായ കത്തുകളെഴുതും.പലരും ഇപ്പോഴും അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്.ജിമ്മി ആരെയും നിരാശപ്പെടുതാതിയില്ല,എല്ലാവരെയും സ്നേഹം കൊണ്ട് പൊതിഞ്ഞു.നാട്ടിൽ വരുമ്പോൾ എല്ലാവർക്കും സമ്മാനങ്ങളുണ്ടാകും.ആളുകളെ ആഹ്ളാദിപ്പിക്കുന്നതിൽ ഒരു പ്രത്യേക ആനന്ദം ജിമ്മി കണ്ടെത്തി.കുഞ്ഞപ്പ മാസ്റ്ററിനായി മൂക്കിൽപ്പൊടി ഡെപ്പി ,പള്ളിക്കണ്ടി ഹാജിയാർക്ക് ഈജിപ്ഷ്യൻ ചുരുട്ട് ,ജിമ്മി ആരെയും മറന്നില്ല.രാത്രി സ്റ്റേഷൻ ഫ്ളാറ്റ് ഫോമിൽ കിടന്നുറങ്ങുന്ന അഗതികളുടെ പോക്കറ്റിൽ അവരറിയാതെ പണം തിരുകി നടന്നു പോയ ജിമ്മിയോട് സുഹൃത്ത് കാപ്പൻ എന്തു ഭ്രാന്താണിത് ജിമ്മീ എന്ന് ചോദിച്ചപ്പോൾ,ഉറക്കത്തിൽ ഒരു മാലാഖ വന്നു തന്നിട്ടു പോയതാണെന്നവർ ധരിച്ചോട്ടേ എന്നായിരുന്നു മറുപടി.ആളുകളുടെ സന്തോഷങ്ങളിൽ ആനന്ദിക്കുകയും ദു:ഖങ്ങളിൽ വ്യസനിക്കുകയും ചെയ്യുന്ന ജിമ്മിയുടെ പ്രകൃതമായിരിക്കാം ജനങ്ങളെ അദ്ദേഹത്തിലേക്കടുപ്പിച്ചത്.

വോളിബോൾ കോച്ച് കലവൂർ ഗോപിനാഥുമായി ജിമ്മിക്ക് ഗുരു ശിഷ്യ ബന്ധത്തിനപ്പുറം സഹോദര തുല്യമായ അടുപ്പമുണ്ടായിരുന്നു.വിദേശത്തു നിന്ന് വരുമ്പോൾ ഗോപി സാറിനെ കാണാനായി ചേർത്തലയിൽ പോകും.പുതീയ വോളീബോൾ അനുഭവങ്ങളൊക്കെ ഗുരുവുമായി പങ്കു വെയ്ക്കും.

പോലീസ് മേധാവിയായിരുന്ന ശ്രീ.M.K.Joseph നും ,മുൻ കായിക താരമായിരുന്ന Dy.S.P.കരുണാകരക്കുറുപ്പിനും ജിമ്മിയോട് സവിശേഷ വാൽസല്യവും അടുപ്പവുമുണ്ടായിരുന്നു.ഓരോ വരവിനും ഇരുവരെയും മുടങ്ങാതെ പോയിക്കാണും.ദീപികയുടെ എഡിറ്ററായിരുന്ന ദേവ പ്രസാദും പാലാ M.L.A.കാപ്പനും അടുത്ത സുഹൃത്തുക്കളായിരുന്നു.

നാട്ടുകാരുടെയും,വീട്ടുകാരുടെയും,സുഹൃത്തുക്കളുടെയും സ്നേഹത്തിൻറെ കരുത്തിലായിരിക്കണം ഈ പേരാവൂരുകാരൻ വിശ്വ പൗരനായി വളർന്നത്.സാഹസികമായ തീരുമാനങ്ങളെടുക്കാൻ ജിമ്മി മടി കാണിച്ചില്ല.മെഡിക്കൽ വിദ്യാഭ്യാസമുപേക്ഷിച്ച് വോളീബോൾ തിരഞ്ഞെടുത്തു.ഭാഷ വശമില്ലാതെ ഇറ്റലിയിലെത്തിയ ജിമ്മി ആംഗ്യ ഭാഷയിലൂടെ യാണ് കളിക്കാരനാണെന്ന് ഇറ്റലിക്കാരെ ബോധ്യപ്പെടുത്തിയതും പിന്നീട് അവിടുത്തെ ഏറ്റവും പോപ്പുലർ ആയ കളിക്കാരനായി വളർന്നതും.
ഇറ്റലിയിൽ വലിയ ഒരു ആരാധക വൃന്ദം ജിമ്മിക്കുണ്ടായിരുന്നു.ഇപ്പോഴുമുണ്ട്.ജിമ്മിയുടെ പേരിൽ ഇറ്റലിയിൽ ഒരു Indoor stadium ഉണ്ട്.ഏതാനും വർഷങ്ങൾക്കു മുമ്പ് സ്റ്റേഡിയം ഉൾപ്പെടുന്ന വലിയ ഒരു സ്ഥലം വിശാലമായ ഒരു Sports complex ഉണ്ടാക്കാൻ ഒരു സ്വകാര്യ കമ്പനി ഏറ്റെടുക്കാനും ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിന്റെ പേരു മാറ്റാനും നീക്കമുണ്ടായി.മോൺറ്റിക്കാരിയുടെ വനിതാ മേയർ അതിനെതിരായി ഒരു പ്രമേയം അവതരിപ്പിച്ചു.
"നമ്മൾ ഒരു സ്റ്റേഡിയത്തിന് ഒരു മഹാന്റെ പേരിടുമ്പോൾ നമ്മളാണ് ബഹുമാനിതരാവുന്നത് ,അത് മാറ്റുമ്പോൾ നമ്മളാണ് അപമാനിതരാവുന്നത്".

ഏതായാലും പേരു മാറ്റാനുള്ള നീക്കം അവരുപേക്ഷിച്ചു.

ജിമ്മി ജോർജ്ജ് പേരാവൂരിൽ സ്വപ്നങ്ങളും ആഹ്ളാദങ്ങളും വാരി വിതറിയ കടന്നു പോയിട്ട് ഇന്ന് 33 വർഷം തികയുന്നു.വീര പഴശ്ശിയും മരണപ്പെട്ടത് ഒരു നവംബർ 30 നാണ്. അമാനുഷ പ്രതിഭകൾ നമുക്കു കാണിച്ചു തരുന്നത് മനുഷ്യ ജീവിതത്തിന്റെ സാധ്യതകളാണ്.

പൂരം നക്ഷത്രത്തിൽ ഉച്ചയ്ക്കാണ് ജിമ്മിയുടെ ജനനം.അത്തരക്കാർ കത്തി ജ്വലിച്ച് നിന്ന് പൊലിഞ്ഞു പോകുമെന്ന് വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്ന ,ലക്ഷണവും ജാതകവും നോക്കുന്ന അയൽ വാസിയായ അയ്യപ്പനാശാരി അമ്മയോട് പറഞ്ഞിരുന്നിരിക്കണം.ജിമ്മിയേക്കുറിച്ച് ഒരു ആശങ്ക അമ്മയ്ക്കെന്നുമുണ്ടായിരുന്നു.

ജിമ്മിക്ക് അപകടമുണ്ടായതറിയിച്ച് M.K Joseph സാറിന്റെ ഫോൺ അച്ഛന് വരുമ്പോൾ ഞാനടുത്തുണ്ട്.
തിരുവനന്തപുരത്ത് നിന്ന് മൃതദേഹമായി നാട്ടിലേക്ക് വരുമ്പോൾ ആയിരങ്ങൾ വഴിയിലുടനീളം കാത്തു നിന്നു.വീട്ടിലേക്ക് സുഹൃത്തുക്കളും ആരാധകരും ഒഴുകിയെത്തി.
രാത്രി മുഴുവൻ ആദരാജ്ഞലികൾ അർപ്പിക്കാൻ ആളുകൾ വന്നു കൊണ്ടേയിരുന്നു.അകത്തെ മുറിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ഇളയച്ഛൻ പ്രഫസർ ഇമ്മാനുവൽ പറഞ്ഞു,'ഈ വീടിന്റെ വിളക്കു കെട്ടു പോയി'. അച്ഛന്റെ അനുജൻ കുര്യാച്ചൻ തിരുത്തി,"നാടിന്റെ വിളക്കാണ് കെട്ടു പോയത്".

സ്പോർട്സ് ലേഖകൻ അബു എഴുതി" പടിഞ്ഞാറ് ഇരുളും വെളിച്ചവും ഭാഗം പറയുന്ന സായം സന്ധ്യകളിൽ കാണികളെ കോരിത്തരിപ്പിക്കുന്ന സ്മാഷുകളുമായി ഒരു ചെറുപ്പക്കാരൻ ഇതിലൂടെയെല്ലാം കടന്നു പോയി എന്ന് ഏറെക്കാലം ആളുകൾ പറഞ്ഞു കൊണ്ടേയിരിക്കും.
അന്ന് ജിമ്മി ജോർജ് എന്ന പ്രതിഭ ആരാണെന്നേറിയില്ലായിരുന്നു... എങ്കിലും സ്കൂളിൽ നിന്നും, കേളകത്തു നിന്ന് പേരാവൂർ വരെ വരി വരിയായി നടന്നു വന്നു ഒരു നിമിഷം ആ മുഖം അവസാനമായി കണ്ടത് ഓർക്കുന്നു 🙏🙏🙏 തലമുറയുടെ നഷ്ടം 😔😔
എഴുത്തുകാരന് നന്ദി... അറിയാത്ത പല കഥകളും അറിഞ്ഞു 😍😍
1
10 hrsLikeMore
Image may contain: 1 person, text that says "WHEN COMES SUCH ANOTHER"
Like
Show More Reactions
Image may contain: 1 person, standing
Like
Show More Reactions
Image may contain: 1 person, suit and close-up
Like
Show More Reactions
Image may contain: 1 person, standing and outdoor
Like
Show More Reactions
Image may contain: 1 person, playing a sport
Like
Show More Reactions
Image may contain: one or more people and people playing sport, text that says "14 ATTACK FROM BACK COURT- - ITALY 1982"
Like
Show More Reactions
ബുദ്ധിയും കായികമികവും കളിക്കളത്തിൽ പുറത്തെടുക്കുന്ന ഈ കായിക പ്രതിഭയുടെ കളി നേരിട്ടു കാണാനുള്ള സാഹചര്യം കിട്ടാത്തത ഒരു വോളിബോൾ പ്രേമി...
on MonLikeMore
Image may contain: 8 people, people standing and outdoor
Like
Show More Reactions
Image may contain: one or more people, basketball court and indoor
Like
Show More Reactions
Image may contain: 3 people, people sitting, beard and indoor
Like
Show More Reactions
No photo description available.
Like
Show More Reactions
Image may contain: outdoor
Like
Show More Reactions
St: Joseph ' s church Peravoor
on MonLikeMore
Image may contain: text that says "JIMMY GEORGE KUDAKKACHIRA ARJUNA AWARD WINNER CAPTAIHED INDIA IN VOLLEY BALL BORN: DIED: 8-3-1955 -11-1987 R.I.P."
Like
Show More Reactions

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive